arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
104
105
106
107
108
109
110
111
112
113
114
115
116
117
118
119
120
121
122
123
124
125
126
127
128
129
130
131
132
133
134
135
136
137
138
139
140
141
142
143
144
145
146
147
148
149
150
151
152
153
154
155
156
157
158
159
160
161
162
163
164
165
166
167
168
169
170
171
172
173
174
175
176
177
178
179
180
181
182
183
184
185
186
187
188
189
190
191
192
193
194
195
196
197
198
199
200
ആലു ഇംറാൻ (ഇംറാൻ കുടുംബം) മദീനയില്‍ അവതരിച്ചത് – വചനങ്ങള്‍ 200 – വിഭാഗം (റുകൂഉ്) 20 ഈ സൂറത്തില്‍ ഇംറാന്‍ കുടുംബത്തെപ്പറ്റി പ്രസ്താവിക്കപ്പെട്ടിട്ടുള്ളതുകൊണ്ട് ഇതിന് സൂറത്തു ആലു ഇംറാന്‍ (ഇംറാന്‍ കുടുംബം) എന്നു പറയപ്പെടുന്നു. ഈ സൂറത്തിന്‍റെ ശ്രേഷ്ഠതകള്‍ ഉള്‍ക്കൊള്ളുന്ന ചില ഹദീഥുകള്‍ സൂറത്തുല്‍ ബക്വറഃയുടെ ആരംഭത്തില്‍ മുമ്പ് ഉദ്ധരിച്ചിട്ടുണ്ട്. യഹൂദികളെയും ഇസ്‌റാഈല്യരെയും പരാമര്‍ശിച്ചുകൊണ്ട് അല്‍ബക്വറഃയില്‍ വളരെ കാര്യങ്ങള്‍ വിവരിക്കുകയുണ്ടായല്ലോ. അതുപോലെ, ഈ സൂറത്തില്‍ ക്രിസ്ത്യാനികളെ സംബന്ധിച്ചും കുറെയധികം പ്രസ്താവനകള്‍ അടങ്ങിയിരിക്കുന്നു. ഹിജ്‌റഃ ഒബ്ബതാം കൊല്ലത്തില്‍ നജ്‌റാന്‍ (*) ദേശക്കാരായ ഒരു ക്രിസ്തീയ നിവേദക സംഘം നബി (ﷺ) യുടെ അടുക്കല്‍ വന്ന സംഭവത്തെത്തുടര്‍ന്നാണ് ഈ സൂറത്തിന്‍റെ ആദ്യം മുതല്‍ക്കുള്ള എണ്‍പതില്‍പരം വചനങ്ങള്‍ അവതരിച്ചത് എന്നത്രെ പല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും പറയുന്നത്. ആ വചനങ്ങളില്‍ അടങ്ങിയ ചില ആശയങ്ങള്‍ മനസ്സിലാക്കുന്നതിന് ആ സംഭവത്തെ പറ്റി അറിയുന്നത് പ്രയോജനകരമായിരിക്കും. ഇസ്‌ലാം ചരിത്ര ഗ്രന്ഥങ്ങളിലും ചില ഹദീഥ് ഗ്രന്ഥങ്ങളിലും ഉദ്ധരിക്കപ്പെട്ടിട്ടുള്ള പ്രസ്തുത സംഭവത്തിന്‍റെ ചുരുക്കം ഇപ്രകാരമാകുന്നു:- അറുപത് പേരടങ്ങിയ ഒരു ക്രിസ്തീയ സംഘമായിരുന്നു അത്. അവരുടെ പ്രസിദ്ധ നേതാക്കളും പണ്ഡിതന്മാരുമായ പതിനാലു പേരടങ്ങിയ ഒരു നേതൃസംഘം അതിലുണ്ടായിരുന്നു. അസ്വർ നമസ്‌കാരം കഴിഞ്ഞ ഉടനെയായിരുന്നു അവര്‍ മദീനാ പള്ളിയില്‍ പ്രവേശിച്ചത്. അവരുടെ നമസ്‌കാരത്തിന്‍റെ (പ്രാര്‍ത്ഥനാ കര്‍മത്തിന്‍റെ) സമയമായപ്പോള്‍ പള്ളിയില്‍വെച്ചു തന്നെ അത് നിര്‍വ്വഹിച്ചുകൊള്ളുവാന്‍ നബി (ﷺ) അവര്‍ക്ക് അനുമതി നല്‍കി. അവര്‍ അവരുടെ പതിവ് പ്രകാരം കിഴക്കോട്ട് തിരിഞ്ഞുകൊണ്ട് അത് നിര്‍വ്വഹിച്ചു. കൂട്ടത്തില്‍ ഏറ്റവും വലിയ നേതാക്കളായിരുന്ന മൂന്ന് പേര്‍ നബി (ﷺ) യുമായി സംഭാഷണം നടത്തി. ഈസാ (عليه السلام) ദൈവമാണെന്നും, ദൈവ പുത്രനാണെന്നും, പിതാവ്, മാതാവ്(**) പുത്രന്‍ എന്നീ മൂന്നും ചേര്‍ന്നതാണ് ദൈവമെന്നുമുള്ള പരസ്പര വിരുദ്ധങ്ങളായ ക്രിസ്തീയ വിശ്വാസങ്ങളെ കുറിച്ചും സംസാരം നടന്നു.
(*) ഹിജാസിനും യമനിനും ഇടയിലുള്ള ഒരു രാജ്യം (**) ക്രിസ്ത്യാനികളുടെ ത്രിയേകത്വ സിദ്ധാന്തത്തില്‍ ഇക്കാലത്ത് മാതാവിനു (മര്‍യം ബീവിക്ക്) സ്ഥാനമില്ല. പകരം പരിശുദ്ധാത്മാവിനെയാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിനെപ്പറ്റി സന്ദര്‍ഭോചിതം പിന്നീട് വിവരിക്കുന്നതാണ്. (إِن شَاءَ اللَّهُ)
മരണപ്പെട്ടവരെ ജീവിപ്പിക്കുക മുതലായ ചില അമാനുഷിക ദൃഷ്ടാന്തങ്ങള്‍ ഈസാ നബി (عليه السلام) കൈക്ക് വെളിപ്പെട്ടിരുന്നത് അദ്ദേഹം ദൈവമായത് കൊണ്ടാണെന്നും അദ്ദേഹം ജനിച്ചത് പിതാവില്ലാതെ ആയിരുന്നത് അദ്ദേഹം ദൈവ പുത്രനായത് കൊണ്ടാണെന്നും, വേദ ഗ്രന്ഥങ്ങളില്‍ ‘ഞാന്‍ സൃഷ്ടിച്ചു, ഞാന്‍ കല്പിച്ചു ‘എന്നിങ്ങനെ ഏക വചന രൂപത്തില്‍ പറയേണ്ടുന്ന സ്ഥാനത്ത് നാം സൃഷ്ടിച്ചു, നാം കല്‍പിച്ചു എന്നും മറ്റും ബഹുവചന രൂപത്തില്‍ പറയുന്നത് ദൈവം ഒന്നിലധികം പേരുള്ളതുകൊണ്ടാണെന്നും മറ്റും അവര്‍ സമര്‍ത്ഥിക്കുകയുണ്ടായി (*). അവരുടെ വാദങ്ങളെയും ന്യായങ്ങളെയും ഖണ്ഡിച്ചുകൊണ്ട് ക്വുര്‍ആന്‍ അവതരിക്കുകയും അവര്‍ നബി (ﷺ) യോട് ഉത്തരത്തില്‍ മുട്ടുകയും ചെയ്തു. അവരെ നബി (ﷺ) ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. ഞങ്ങള്‍ മുമ്പേ മുസ്‌ലിംകളായി കഴിഞ്ഞിട്ടുണ്ടെന്ന് അവര്‍ വാദിച്ചു. അല്ലാഹുവിന് സന്താനങ്ങള്‍ ഉണ്ടെന്ന വാദം, പന്നി മാംസം ഭുജിക്കല്‍, കുരിശാരാധന മുതലായവ നിങ്ങള്‍ നടത്തി വരുന്ന സ്ഥിതിക്ക് നിങ്ങള്‍ ഇസ്‌ലാം അംഗീകരിച്ചിട്ടില്ലെന്ന് നബി (ﷺ) മറുപടി പറഞ്ഞു. സത്യം മനസ്സിലായിട്ടും അതിലേക്ക് മടങ്ങി വരാന്‍ തയ്യാറാകാതിരുന്ന അവരെ താഴെ 61-ാം വചനത്തില്‍ കാണാവുന്നത് പോലെ നബി (ﷺ) ‘മുബാഹല’ക്കു (പരസ്പര ശാപ പ്രാര്‍ത്ഥന നടത്തുന്നതിന്) ആഹ്വാനം ചെയ്തു. അതില്‍ നിന്ന് അവര്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. അവസാനം കപ്പം കൊടുത്തുകൊള്ളാമെന്ന് കരാര്‍ ചെയ്തുകൊണ്ട് അവര്‍ മടങ്ങിപ്പോയി. അവരുടെ ഇടയിലുണ്ടായിരുന്ന ചില അഭ്യന്തര വഴക്കുകളില്‍ തീരുമാനമെടുക്കുവാന്‍ പറ്റിയ വിശ്വസ്തനായ ഒരാളെ തങ്ങളൊന്നിച്ചു അയച്ചു തരണമെന്ന അവരുടെ അപേക്ഷ പ്രകാരം ‘സമുദായത്തിലെ വിശ്വസ്തന്‍ (امين الامة) എന്ന കീര്‍ത്തിനാമത്തില്‍ അറിയപ്പെടുന്ന അബൂഉബൈദഃ (رضي الله عنه) യെ അവരൊന്നിച്ച് നബി (ﷺ) അയച്ചു കൊടുക്കുകയും ചെയ്തു. ഇതാണ് സംഭവത്തിന്‍റെ ചുരുക്കം. ക്രിസ്ത്യാനികളെയും അവരുടെ വാദങ്ങളെയും പരാമര്‍ശിച്ചുകൊണ്ടാണ് ഈ സൂറത്തിലെ ഏതാനും വചനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത് എന്ന സ്ഥിതിക്ക് ക്രിസ്തീയ വിശ്വാസാചാരങ്ങളില്‍ പലതിനെയും ഈ സൂറത്തില്‍ ഖണ്ഡിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരിക്കുന്നത് കാണാം. അതേ സമയത്ത് തത്തുല്യങ്ങളായ മറ്റു പല അബദ്ധ വിശ്വാസാചാരങ്ങളെക്കൂടി ഉള്‍പ്പെടുത്തുന്ന രീതിയിലാണ് അവ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. വേറൊരു വസ്തുത കൂടി ഓര്‍മിക്കുന്നത് നന്ന്: ആദ്യത്തെ 80 ല്‍ പരം വചനങ്ങള്‍ മേല്‍ പ്രസ്താവിച്ച നജ്‌റാന്‍ നിവേദക സംഘത്തിന്‍റെ സംഭവത്തെത്തുടര്‍ന്ന് അവതരിപ്പിച്ചവയാണെന്ന് പല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും മൊത്തത്തില്‍ പറയുന്നുണ്ടെങ്കിലും അവയില്‍ ചില വചനങ്ങളിലെ വിഷയവും സംസാര ശൈലിയും പരിശോധിക്കുമ്പോള്‍, അവ അതിനു മുമ്പ്തന്നെ അവതരിപ്പിച്ചിരിക്കുന്നവയാണെന്നാണ് മനസ്സിലാകുന്നത്. ബദ്ര്‍ യുദ്ധത്തെ സംബന്ധിക്കുന്ന 13-ാം വചനം ഇതിനൊരു ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. പ്രസ്തുത 80 ല്‍ പെട്ട ചില വചനങ്ങളുടെ അവതരണം നജ്‌റാന്‍ സംഘത്തിന്‍റെ വരവിനെ തുടര്‍ന്നുണ്ടായതല്ലെന്ന് കാണിക്കുന്ന ചില രിവായത്തുകള്‍ നിലവിലുണ്ട് താനും. ആ സ്ഥിതിക്ക് 80 ആയത്തുകള്‍ നജ്‌റാന്‍കാരെ സംബന്ധിച്ചാണെന്നുള്ള രിവായത്തുകളെആസ്പദമാക്കി അത് ഉറപ്പിച്ചു പറയുവാന്‍ നിവൃത്തിയില്ല. അതിനാല്‍ ആ 80 ല്‍ മിക്കവാറും വചനങ്ങള്‍ അവരെ സംബന്ധിച്ചും, മറ്റു ചിലത് വേറെ അവസരങ്ങളിലും അവതരിച്ചതായിരിക്കുമെന്ന് കരുതുവാനാണ് ന്യായം. الله أعلم
(*) ഇത്തരം ക്രിസ്തീയ വാദങ്ങളെല്ലാം-കാലോചിതമായ ചില പൊടിപ്പും തൊങ്ങലും സഹിതമാണെങ്കിലും – ഇന്നും പാതിരിമാര്‍ക്കിടയില്‍ സാധാരണമാകുന്നു


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
الٓمٓ﴿١﴾
share
الم = അലിഫ്-ലാം-മീം
3:1അലിഫ്-ലാം-മീം
ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ﴿٢﴾
share
اللَّهُ = അല്ലാഹു لَا إِلَٰهَ = ആരാധ്യനേയില്ല إِلَّا هُوَ = അവനല്ലാതെ الْحَيُّ = ജീവത്തായുള്ളവന്‍,ജീവിച്ചിരിക്കുന്നവനായ الْقَيُّومُ = സര്‍വ്വനിയന്താവ്, സ്വയം നിലകൊള്ളുന്നവനായ
3:2അല്ലാഹു- അവനല്ലാതെ ആരാധ്യനേയില്ല. (അവന്‍) ജീവത്തായുള്ളവന്‍: സര്‍വ്വനിയന്താവായുള്ളവന്‍
തഫ്സീർ : 1-2
View   
نَزَّلَ عَلَيْكَ ٱلْكِتَـٰبَ بِٱلْحَقِّ مُصَدِّقًۭا لِّمَا بَيْنَ يَدَيْهِ وَأَنزَلَ ٱلتَّوْرَىٰةَ وَٱلْإِنجِيلَ﴿٣﴾
share
نَزَّلَ = അവന്‍ അവതരിപ്പിച്ചു عَلَيْكَ = നിന്‍റെമേല്‍, നിനക്ക് الْكِتَابَ = (വേദ) ഗ്രന്ഥം بِالْحَقِّ = യഥാര്‍ത്ഥപ്രകാരം, മുറപ്രകാരം مُصَدِّقًا = സത്യമായി, സത്യമാക്കി (ശരിവെച്ചു) കൊണ്ട് لِّمَا بَيْنَ يَدَيْهِ = അതിന്‍റെ മുമ്പിലുളളതിനെ وَأَنزَلَ = അവന്‍ ഇറക്കുകയും ചെയ്തു التَّوْرَاةَ = തൗറാത്ത് وَالْإِنجِيلَ = ഇന്‍ജീലും مِن قَبْلُ = മുമ്പ്, മുമ്പായി هُدًى = മാര്‍ഗ ദര്‍ശനമായിട്ട് لِّلنَّاسِ = മനുഷ്യര്‍ക്ക് وَأَنزَلَ = അവന്‍ ഇറക്കുകയും ചെയ്തിരിക്കുന്നു الْفُرْقَانَ = വിവേചനം, വേര്‍തിരിക്കുന്നത്
3:3(നബിയേ, ഈ) വേദഗ്രന്ഥത്തെ - അതിന്‍റെ മുമ്പിലുള്ളതിനെ സത്യമാക്കി (ശരിവെച്ചു) കൊണ്ട് -യഥാര്‍ത്ഥ പ്രകാരം അവന്‍ നിനക്ക് അവതരിപ്പിച്ചിരിക്കുന്നു. തൗറാത്തും, ഇന്‍ജീലും അവന്‍ അവതരിപ്പിച്ചിരിക്കുന്നു; (ഇതിന്) മുമ്പായി - മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനമായി കൊണ്ട്, (സത്യാ സത്യ) വിവേചനവും അവന്‍ അവതരിപ്പിച്ചിരിക്കുന്നു.
തഫ്സീർ : 3-3
View   
مِن قَبْلُ هُدًۭى لِّلنَّاسِ وَأَنزَلَ ٱلْفُرْقَانَ ۗ إِنَّ ٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ ٱللَّهِ لَهُمْ عَذَابٌۭ شَدِيدٌۭ ۗ وَٱللَّهُ عَزِيزٌۭ ذُو ٱنتِقَامٍ﴿٤﴾
share
إِنَّ الَّذِينَ كَفَرُوا = നിശ്ചയമായും അവിശ്വസിച്ചവര്‍ بِآيَاتِ اللَّهِ = അല്ലാഹുവിന്‍റെ ആയത്തുകളില്‍ لَهُمْ = അവര്‍ക്കുണ്ട് عَذَابٌ = ശിക്ഷ شَدِيدٌ = കഠിനമായ وَاللَّهُ = അല്ലാഹുവാകട്ടെ عَزِيزٌ = പ്രതാപശാലിയാണ് ذُو انتِقَامٍ = ശിക്ഷാനടപടി എടുക്കുന്നവനാണ്, പ്രതികാരമെടുക്കുന്നവനാണ്
3:4നിശ്ചയമായും അല്ലാഹുവിന്‍റെ ആയത്തു (ലക്ഷ്യം) കളില്‍ അവിശ്വസിച്ചിട്ടുള്ളവര്‍ (ആരോ) അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. അല്ലാഹുവാകട്ടെ പ്രതാപശാലിയാണ്; ശിക്ഷാ നടപടി എടുക്കുന്നവനാണ്.
إِنَّ ٱللَّهَ لَا يَخْفَىٰ عَلَيْهِ شَىْءٌۭ فِى ٱلْأَرْضِ وَلَا فِى ٱلسَّمَآءِ﴿٥﴾
share
إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَا يَخْفَىٰ عَلَيْهِ = അവന്‍റെ മേല്‍ അവ്യക്തമാകയില്ല (മറഞ്ഞുപോകുന്നതല്ല) شَيْءٌ = ഒരു വസ്തുവും فِي الْأَرْضِ = ഭൂമിയില്‍ وَلَا فِي السَّمَاءِ = ആകാശത്തിലുമില്ല
3:5നിശ്ചയമായും അല്ലാഹു - ഭൂമിയിലാകട്ടെ-ആകാശത്തിലാകട്ടെ - യാതൊന്നും അവന്‍റെ മേല്‍ അവ്യ ക്തമായിരിക്കയില്ല.
هُوَ ٱلَّذِى يُصَوِّرُكُمْ فِى ٱلْأَرْحَامِ كَيْفَ يَشَآءُ ۚ لَآ إِلَـٰهَ إِلَّا هُوَ ٱلْعَزِيزُ ٱلْحَكِيمُ﴿٦﴾
share
هُوَ الَّذِي يُصَوِّرُكُمْ = അവനെത്രെ നിങ്ങളെ രൂപപ്പെടുത്തുന്നവന്‍ فِي الْأَرْحَامِ = ഗര്‍ഭാശയങ്ങളില്‍ كَيْفَ يَشَاءُ = അവന്‍ എങ്ങിനെ ഉദ്ദേശിക്കുന്നുവോ (അങ്ങിനെ) لَا إِلَٰهَ = ഒരു ആരാധ്യനുമില്ല إِلَّا هُوَ = അവനല്ലാതെ الْعَزِيزُ = പ്രതാപശാലി الْحَكِيمُ = അഗാധജ്ഞന്‍, യുക്തിമാന്‍
3:6അവനത്രെ, താന്‍ ഉദ്ദേശിക്കുന്ന പ്രകാരം ഗര്‍ഭാശയ ങ്ങളില്‍നിങ്ങളെ രൂപപ്പെടുത്തുന്നവന്‍, അവനല്ലാതെ ആരാധ്യനേ ഇല്ല: അഗാധജ്ഞനായ പ്രതാപശാലിയാണ് (അവന്‍)
തഫ്സീർ : 4-6
View   
هُوَ ٱلَّذِىٓ أَنزَلَ عَلَيْكَ ٱلْكِتَـٰبَ مِنْهُ ءَايَـٰتٌۭ مُّحْكَمَـٰتٌ هُنَّ أُمُّ ٱلْكِتَـٰبِ وَأُخَرُ مُتَشَـٰبِهَـٰتٌۭ ۖ فَأَمَّا ٱلَّذِينَ فِى قُلُوبِهِمْ زَيْغٌۭ فَيَتَّبِعُونَ مَا تَشَـٰبَهَ مِنْهُ ٱبْتِغَآءَ ٱلْفِتْنَةِ وَٱبْتِغَآءَ تَأْوِيلِهِۦ ۗ وَمَا يَعْلَمُ تَأْوِيلَهُۥٓ إِلَّا ٱللَّهُ ۗ وَٱلرَّٰسِخُونَ فِى ٱلْعِلْمِ يَقُولُونَ ءَامَنَّا بِهِۦ كُلٌّۭ مِّنْ عِندِ رَبِّنَا ۗ وَمَا يَذَّكَّرُ إِلَّآ أُو۟لُوا۟ ٱلْأَلْبَـٰبِ﴿٧﴾
share
هُوَ الَّذِي = അവന്‍യാതൊരുവനത്രെ, അവനത്രെ യാതൊരുവന്‍ أَنزَلَ عَلَيْكَ = നിന്‍റെ മേല്‍ അവതരിപ്പിച്ച, അവന്‍ ഇറക്കി الْكِتَابَ = (വേദ)ഗ്രന്ഥം, ഈ ഗ്രന്ഥത്തെ مِنْهُ = അതിലുണ്ട്, അതില്‍പെട്ടതാണ് آيَاتٌ = ചില ആയത്തുകള്‍, ഒരു(തരം) ആയത്തു (വചനം) കള്‍ مُّحْكَمَاتٌ = ദൃഢപ്രധാനമായ, ബലവത്തായ, നിയമബലമുളള هُنَّ = അവ أُمُّ الْكِتَابِ = ഗ്രന്ഥത്തിന്‍റെ മൂലമാകുന്നു (കേന്ദ്രമാണ്-മര്‍മപ്രധാനമാണ്-തള്ളയാണ്) وَأُخَرُ = വേറെ ചിലതുമുണ്ട്, മറ്റുചിലത് مُتَشَابِهَاتٌ = പരസ്പരം സദൃശമായവ, അന്യോന്യം തിരിച്ചറിയാത്തവ فَأَمَّا الَّذِينَ = എന്നാല്‍ യാതൊരുകൂട്ടര്‍ فِي قُلُوبِهِمْ = അവരുടെ ഹൃദയങ്ങളിലുള്ള (ഉണ്ട്) زَيْغٌ = വക്രത, തെറ്റല്‍ فَيَتَّبِعُونَ = അവര്‍ പിന്‍പറ്റും (പിന്നാലെ കൂടും) مَا تَشَابَهَ مِنْهُ = അതില്‍നിന്ന് പരസ്പര സാദൃശ്യമായതിനെ ابْتِغَاءَ = ആഗ്രഹിച്ചതിനാല്‍ الْفِتْنَةِ = കുഴപ്പത്തെ وَابْتِغَاءَ = ആഗ്രഹിച്ചുകൊണ്ടും تَأْوِيلِهِ = അതിന്‍റെ വ്യാഖ്യാനത്തെ, പൊരുളിനെ, പര്യവസാനത്തെ وَمَا يَعْلَمُ = അറിയുകയുമില്ല تَأْوِيلَهُ = അതിന്‍റെ വ്യാഖ്യാനം, പൊരുള്‍ إِلَّا اللَّهُ = അല്ലാഹുവല്ലാതെ وَالرَّاسِخُونَ = അടിയുറച്ചവര്‍, പൂണ്ടുപിടിച്ചവരാകട്ടെ, അടിയുറച്ചവരും فِي الْعِلْمِ = അറിവില്‍, ജ്ഞാനത്തില്‍ يَقُولُونَ = അവര്‍പറയും آمَنَّا بِهِ = ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു كُلٌّ = എല്ലാം مِّنْ عِندِ رَبِّنَا = നമ്മുടെ (ഞങ്ങളുടെ) റബ്ബിന്‍റെ പക്കല്‍ നിന്നാകുന്നു وَمَا يَذَّكَّرُ = ഉറ്റാലോചിക്കുന്നതുമല്ല, ഓര്‍മവെക്കുകയുമില്ല إِلَّا أُولُو الْأَلْبَابِ = (സല്‍) ബുദ്ധിമാന്‍മാരല്ലാതെ
3:7(നബിയേ) അവനത്രെ, നിന്‍റെ മേല്‍ വേദഗ്രന്ഥം അവതരിപ്പിച്ചവന്‍, "മുഹക്മായ" [ദൃഢ പ്രധാനമായ] ഒരു തരം "ആയത്തു" [വചനം] കള്‍ അതില്‍പെട്ടതാകുന്നു. അവ (ആ) ഗ്രന്ഥത്തിന്‍റെ മൂലകേന്ദ്രമത്രെ ."മുതശാ ബിഹായ" [പരസ്പരസാദൃശ്യമുള്ളതായ] മറ്റൊരു വിഭാഗവും അതില്‍ ഉണ്ട്. എന്നാല്‍, തങ്ങളുടെ ഹൃദയങ്ങളില്‍ വക്രതയുള്ളവര്‍, കുഴപ്പത്തെ ആഗ്രഹിച്ചും, വ്യാഖ്യാനത്തെ (അഥവാ പൊരുളിനെ) ആഗ്രഹിച്ചും കൊണ്ട് അവര്‍ അതില്‍ നിന്നും പരസപ് രം സാദൃശ്യ മുളളതിന് [മുതശാബിഹാ"യതിനു] പിന്നാലെ കൂടുന്നതാകുന്നു. അതിന്‍റെ വ്യാഖ്യാനം (അഥവാ പൊരുള്‍) അല്ലാഹുവല്ലാതെ അറിയുകയില്ലതാനും. അറിവില്‍ അടിയുറച്ചവരാകട്ടെ, അവര്‍ പറയും : ഞങ്ങള്‍ അതില്‍ വിശ്വസിച്ചിരിക്കുന്നു; "എല്ലാം നമ്മുടെ റബ്ബിന്‍റെ പക്കല്‍നിന്നുള്ളതാകുന്നു. (സല്‍) ബുദ്ധിയുള്ളവരല്ലാതെ ഉറ്റാലോ ചിക്കുന്നതല്ലതാനും.
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ ٱلْوَهَّابُ﴿٨﴾
share
رَبَّنَا = ഞങ്ങളുടെ റബ്ബേ لَا تُزِغْ = നീ തെറ്റിക്കരുതേ, വക്രമാക്കരുതേ قُلُوبَنَا = ഞങ്ങളുടെ ഹൃദയങ്ങളെ بَعْدَ إِذْ هَدَيْتَنَا = നീ ഞങ്ങളെ സന്മാര്‍ഗത്തില്‍ ആക്കിയതിനുശേഷം وَهَبْ لَنَا = ഞങ്ങള്‍ക്ക് നീ പ്രദാനവും ചെയ്യണേ مِن لَّدُنكَ = നിന്‍റെ പക്കല്‍ നിന്ന്, നീന്‍റെ വകയായി رَحْمَةً = കാരുണ്യം إِنَّكَ أَنتَ = നിശ്ചയമായും നീ തന്നെ الْوَهَّابُ = വളരെ പ്രദാനം ചെയ്യുന്നവന്‍, വലിയ ദാനക്കാരന്‍
3:8(അവര്‍ തുടരും:) "ഞങ്ങളുടെ റബ്ബേ! ഞങ്ങളെ നീ സന്മാര്‍ഗത്തിലാക്കിയ ശേഷം (വീണ്ടും) ഞങ്ങളുടെ ഹൃദയങ്ങളെ നീ തെറ്റിക്കരുതേ! ഞങ്ങള്‍ക്ക്‌ നിന്‍റെ അടുക്കല്‍ നിന്ന് നീ കാരുണ്യം പ്രദാനം ചെയ്യുകയും വേണമേ! നിശ്ചയമായും, നീ തന്നെയാണ് വളരെ പ്രദാനം ചെയ്യുന്നവന്‍.
رَبَّنَآ إِنَّكَ جَامِعُ ٱلنَّاسِ لِيَوْمٍۢ لَّا رَيْبَ فِيهِ ۚ إِنَّ ٱللَّهَ لَا يُخْلِفُ ٱلْمِيعَادَ﴿٩﴾
share
رَبَّنَا = ഞങ്ങളുടെ റബ്ബേ إِنَّكَ جَامِعُ = നിശ്ചയമായും നീ ഒരുമിച്ചുകൂട്ടുന്നവനാകുന്നു النَّاسِ = മനുഷ്യരെ لِيَوْمٍ = ഒരു ദിവസത്തേക്ക് لَّا رَيْبَ = യാതൊരു സന്ദേഹവുമില്ല فِيهِ = അതില്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَا يُخْلِفُ = അവന്‍ വ്യത്യാസം (എതിര്-ലംഘനം) ചെയക് യില്ല الْمِيعَادَ = വാഗ്ദത്ത നിശ്ചയം, നിശ്ചിത അവധി
3:9ഞങ്ങളുടെ റബ്ബേ, നിശ്ചയമായും നീ, യാതൊരു സന്ദേഹവുമി ല്ലാത്തതായ ഒരു ദിവസത്തേക്ക് മനുഷ്യരെ (യെല്ലാം) ഒരുമിച്ചു കൂട്ടുന്നവനാകുന്നു. നിശ്ചയമായും അല്ലാഹു വാഗ്ദത്ത നിശ്ചയത്തിന് എതിര് പ്രവര്‍ത്തിക്കുകയില്ല
തഫ്സീർ : 7-9
View   
إِنَّ ٱلَّذِينَ كَفَرُوا۟ لَن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَـٰدُهُم مِّنَ ٱللَّهِ شَيْـًۭٔا ۖ وَأُو۟لَـٰٓئِكَ هُمْ وَقُودُ ٱلنَّارِ﴿١٠﴾
share
إِنَّ الَّذِينَ كَفَرُوا = നിശ്ചയമായും അവിശ്വസിച്ചവര്‍ لَن تُغْنِيَ = ധന്യമാക്കുക (ഉപകരിക്കുക)യില്ല തന്നെ عَنْهُمْ = അവര്‍ക്ക് أَمْوَالُهُمْ = അവരുടെ സ്വത്തുക്കള്‍ وَلَا أَوْلَادُهُم = അവരുടെ മക്കളും ഇല്ല مِّنَ اللَّهِ = അല്ലാഹുവില്‍നിന്ന് شَيْئًا = യാതൊന്നും وَأُولَٰئِكَ = അക്കൂട്ടര്‍ هُمْ = അവര്‍(തന്നെ) وَقُودُ = കത്തിക്കപ്പെടുന്നത് (വിറക്) النَّارِ = നരകത്തിന്‍റെ
3:10നിശ്ചയമായും, അവിശ്വസിച്ചവര്‍, അവരുടെ സ്വത്തുക്കളാകട്ടെ, അവരുടെ മക്കളാകട്ടെ, അല്ലാഹുവിങ്കല്‍നിന്ന് അവര്‍ക്ക് യാതൊന്നും ഉപകരിക്കുകയില്ല തന്നെ. അക്കൂട്ടര്‍തന്നെയാണ് നരകത്തിന്‍റെ വിറകും.
كَدَأْبِ ءَالِ فِرْعَوْنَ وَٱلَّذِينَ مِن قَبْلِهِمْ ۚ كَذَّبُوا۟ بِـَٔايَـٰتِنَا فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمْ ۗ وَٱللَّهُ شَدِيدُ ٱلْعِقَابِ﴿١١﴾
share
كَدَأْبِ = സമ്പ്രദായംപോലെ آلِ فِرْعَوْنَ = ഫിര്‍ഔന്‍റെആള്‍ക്കാരുടെ وَالَّذِينَ = യാതൊരു വരുടെയും مِن قَبْلِهِمْ = അവര്‍ക്കുമുമ്പുള്ള كَذَّبُوا = അവര്‍ വ്യാജമാക്കി بِآيَاتِنَا = നമ്മുടെ ആയത്തുകളെ, ലക്ഷ്യങ്ങളെ فَأَخَذَهُمُ اللَّهُ = അപ്പോള്‍ (അതിനാല്‍) അല്ലാഹു അവരെ പിടിച്ചു بِذُنُوبِهِمْ = അവരുടെ പാപങ്ങള്‍ നിമിത്തം وَاللَّهُ = അല്ലാഹുവാകട്ടെ شَدِيدُ = കഠിനമായവനാണ് الْعِقَابِ = ശിക്ഷാ നടപടി, പ്രതികാര നടപടി
3:11(അതെ)ഫിര്‍ഔന്‍റെ കൂട്ടരുടെയും, അവര്‍ക്ക് മുമ്പുള്ളവരുടെയും സമ്പ്രദായംപോലെ(ത്തന്നെ), (അതായത്) അവര്‍ നമ്മുടെ ആയത്ത് (ലക്ഷ്യം) കളെ വ്യാജമാക്കി; അപ്പോള്‍, അവരുടെ പാപങ്ങള്‍ നിമിത്തം അവരെ അല്ലാഹു പിടി(ച്ചുശിക്ഷി)ച്ചു .അല്ലാഹുവാകട്ടെ, കഠിനമായി ശിക്ഷാനടപടി എടുക്കുന്നവനാകുന്നു.
قُل لِّلَّذِينَ كَفَرُوا۟ سَتُغْلَبُونَ وَتُحْشَرُونَ إِلَىٰ جَهَنَّمَ ۚ وَبِئْسَ ٱلْمِهَادُ﴿١٢﴾
share
قُل = നീ പറയുക لِّلَّذِينَ كَفَرُوا = അവിശ്വസിച്ചവരോട് سَتُغْلَبُونَ = വഴിയെ നിങ്ങള്‍ ജയിക്കപ്പെടും, പരാജയപ്പെടുത്തപ്പെടും وَتُحْشَرُونَ = നിങ്ങള്‍ ശേഖരിക്ക (ഒരുമിച്ചുകൂട്ട)പ്പെടുകയും ചെയ്യും إِلَىٰ جَهَنَّمَ = ജഹന്നമിലേക്ക് وَبِئْسَ = അത് എത്രയോ (വളരെ) ചീത്ത الْمِهَادُ = വിതാനം
3:12(നബിയേ) അവിശ്വസിച്ചവരോട് നീ പറയുക: വഴിയെ നിങ്ങള്‍ ജയിച്ചടക്കപ്പെടുക [പരാജയപ്പെടുക]യും, "ജഹന്നമി" [നരകത്തി] ലേക്ക് ശേഖരിച്ചുകൊണ്ട് വരപ്പെടുകയും ചെയ്യും. അത് എത്രയോ ചീത്ത വിതാനം!
തഫ്സീർ : 10-12
View   
قَدْ كَانَ لَكُمْ ءَايَةٌۭ فِى فِئَتَيْنِ ٱلْتَقَتَا ۖ فِئَةٌۭ تُقَـٰتِلُ فِى سَبِيلِ ٱللَّهِ وَأُخْرَىٰ كَافِرَةٌۭ يَرَوْنَهُم مِّثْلَيْهِمْ رَأْىَ ٱلْعَيْنِ ۚ وَٱللَّهُ يُؤَيِّدُ بِنَصْرِهِۦ مَن يَشَآءُ ۗ إِنَّ فِى ذَٰلِكَ لَعِبْرَةًۭ لِّأُو۟لِى ٱلْأَبْصَـٰرِ﴿١٣﴾
share
قَدْ كَانَ = ഉണ്ടായിട്ടുണ്ട് لَكُمْ = നിങ്ങള്‍ക്ക് آيَةٌ = ഒരു ദൃഷ്ടാന്തം فِي فِئَتَيْنِ = രണ്ടു കക്ഷി (സംഘം-കൂട്ടം-വിഭാഗം) കളില്‍ الْتَقَتَا = രണ്ടും കണ്ടുമുട്ടി فِئَةٌ = ഒരു സംഘം تُقَاتِلُ = യുദ്ധം ചെയ്യുന്നു فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ وَأُخْرَىٰ = മറ്റേത് كَافِرَةٌ = അവിശ്വസിച്ചതും يَرَوْنَهُم = അവര്‍ അവരെ കണ്ടിരുന്നു مِّثْلَيْهِمْ = തങ്ങളുടെ രണ്ടത്ര (ഇരട്ടി) رَأْيَ الْعَيْنِ = കണ്‍കാഴ്ചയില്‍ وَاللَّهُ يُؤَيِّدُ = അല്ലാഹു ബലപ്പെടുത്തുന്നു بِنَصْرِهِ = തന്‍റെ സഹായം കൊണ്ടു مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവരെ إِنَّ فِي ذَٰلِكَ = നിശ്ചയമായും അതിലുണ്ട് لَعِبْرَةً = ഒരു ചിന്താവിഷയം (പാഠം) لِّأُولِي الْأَبْصَارِ = (ഉള്‍) കാഴ്ചയുള്ളവര്‍ക്ക്
3:13പരസപ് രം കണ്ടു (ഏറ്റു)മുട്ടിയ (ആ) രണ്ടു സംഘങ്ങളില്‍ നിങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തം ഉണ്ടായിട്ടുണ്ട്. (അതെ) ഒരു കക്ഷി അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. മറ്റൊന്നു അവിശ്വാസികളായുള്ളതും. അവര്‍ [അവിശ്വാസികള്‍] തങ്ങളുടെ രണ്ടത്രയായി കണ്‍കാഴ്ചയില്‍ അവരെ കണ്ടിരുന്നു. അല്ലാഹുവാകട്ടെ അവന്‍ ഉദ്ദേശിക്കുന്നവരെ തന്‍റെ സഹായംകൊണ്ട് ബലപ്പെടുത്തുന്നു. നിശ്ചയമായും അതില്‍ ഉള്‍കാഴ്ചയുള്ളവര്‍ക്ക് ഒരു (വലിയ) ചിന്താപാഠമുണ്ട്
തഫ്സീർ : 13-13
View   
زُيِّنَ لِلنَّاسِ حُبُّ ٱلشَّهَوَٰتِ مِنَ ٱلنِّسَآءِ وَٱلْبَنِينَ وَٱلْقَنَـٰطِيرِ ٱلْمُقَنطَرَةِ مِنَ ٱلذَّهَبِ وَٱلْفِضَّةِ وَٱلْخَيْلِ ٱلْمُسَوَّمَةِ وَٱلْأَنْعَـٰمِ وَٱلْحَرْثِ ۗ ذَٰلِكَ مَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَٱللَّهُ عِندَهُۥ حُسْنُ ٱلْمَـَٔابِ﴿١٤﴾
share
زُيِّنَ = ഭംഗി (മോടി) യാക്കപ്പെട്ടു. അലങ്കാരമാ(യി കാണി) ക്കപ്പെട്ടിരിക്കുന്നു لِلنَّاسِ = മനുഷ്യര്‍ക്ക് حُبُّ = സ്‌നേഹം الشَّهَوَاتِ = ഇച്ഛകളെ, ഇച്ഛാവസ്തു (കാമ്യ വസ്തു)ക്കളോട് مِنَ النِّسَاءِ = സ്ത്രീകളാകുന്ന, സ്ത്രീകളില്‍ നിന്നുള്ള وَالْبَنِينَ = പുത്രന്മാരും وَالْقَنَاطِيرِ = കൂമ്പാരങ്ങളും (ധാരാളക്കണക്കിലുള്ള ധനവും) الْمُقَنطَرَةِ = അട്ടിയിടപ്പെട്ട, കുന്നുകൂട്ടപ്പെട്ട مِنَ الذَّهَبِ = സ്വര്‍ണത്തില്‍നിന്ന് وَالْفِضَّةِ = വെള്ളിയില്‍നിന്നും وَالْخَيْلِ = കുതിരയും,കുതിരകളും الْمُسَوَّمَةِ = അടയാളമാക്കപ്പെട്ട, ലക്ഷണമൊത്ത وَالْأَنْعَامِ = കന്നുകാലികളും وَالْحَرْثِ = കൃഷിയും, കൃഷിയിടവും ذَٰلِكَ = അത് مَتَاعُ = ഉപകരണമാണ്, വിഭവമാകുന്നു الْحَيَاةِ الدُّنْيَا = ഐഹിക ജീവിതത്തിന്‍റെ وَاللَّهُ = അല്ലാഹുവാകട്ടെ عِندَهُ = അവന്‍റെ പക്കലാണ് حُسْنُ الْمَآبِ = നല്ല മടക്കസ്ഥാനം
3:14കാമ്യ വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക് അലങ്കാരമായി കാണിക്കപ്പെട്ടിരിക്കുന്നു.. (അതെ) സ്ത്രീകളും പുത്രന്‍മാരും, സ്വര്‍ണ ത്തില്‍ നിന്നും വെള്ളിയില്‍ നിന്നുമായി അട്ടിയിടപ്പെട്ട കൂമ്പാരങ്ങളും, ലക്ഷണമൊത്ത കുതിരകളും (ആടുമാടൊട്ടകങ്ങളാകുന്ന) കാലികളും, കൃഷിയിടങ്ങളുമാകുന്ന (കാമ്യ വസ്തുക്കളോട്). അത് ഐഹിക ജീവിതത്തിന്‍റെ വിഭവമത്രെ. അല്ലാഹുവാകട്ടെ, അവന്‍റെ അടുക്കലാണ് നല്ല മടക്കസ്ഥാനമുള്ളത്
قُلْ أَؤُنَبِّئُكُم بِخَيْرٍۢ مِّن ذَٰلِكُمْ ۚ لِلَّذِينَ ٱتَّقَوْا۟ عِندَ رَبِّهِمْ جَنَّـٰتٌۭ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا وَأَزْوَٰجٌۭ مُّطَهَّرَةٌۭ وَرِضْوَٰنٌۭ مِّنَ ٱللَّهِ ۗ وَٱللَّهُ بَصِيرٌۢ بِٱلْعِبَادِ﴿١٥﴾
share
قُلْ = നീ പറയുക أَؤُنَبِّئُكُم = ഞാന്‍ നിങ്ങള്‍ക്ക് വിവരമറിയിക്കട്ടയോ بِخَيْرٍ = ഉത്തമമായതിനെപ്പറ്റി مِّن ذَٰلِكُمْ = അതിനെക്കാള്‍ لِلَّذِينَ اتَّقَوْا = സൂക്ഷമത പാലിച്ചവര്‍ക്ക് عِندَ رَبِّهِمْ = തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ جَنَّاتٌ = സ്വര്‍ഗങ്ങള്‍ تَجْرِي = ഒഴുകിക്കൊണ്ടിരിക്കുന്നു مِن تَحْتِهَا = അവയുടെ അടിയിലൂടെ الْأَنْهَارُ = അരുവികള്‍ خَالِدِينَ = സ്ഥിരവാസികളായിട്ട് فِيهَا = അവയില്‍ وَأَزْوَاجٌ = ഇണകളും مُّطَهَّرَةٌ = (പരി)ശുദ്ധമാക്കപ്പെട്ട وَرِضْوَانٌ = പ്രീതിയും, ഒരു പ്രീതിയും مِّنَ اللَّهِ = അല്ലാഹുവില്‍നിന്ന് وَاللَّهُ = അല്ലാഹു بَصِيرٌ = കണ്ടറിയുന്നവനാണ് بِالْعِبَادِ = അടിയാന്‍മാരെപ്പറ്റി
3:15പറയുക: "അതിനെക്കാള്‍ ഉത്തമമായതിനെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്കു വിവരം നല്‍കട്ടെയോ? സൂക്ഷ്മത പാലിച്ചവര്‍ക്ക് തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍, അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളുണ്ടായിരിക്കും; അതില്‍ (അവര്‍) നിത്യവാസികളായിക്കൊണ്ട്. പരിശുദ്ധരാക്കപ്പെട്ട ഇണകളും, അല്ലാഹുവിങ്കല്‍നിന്നുള്ള ഒരു (മഹത്തായ) പ്രീതിയും (ഉണ്ടായിരിക്കും). അല്ലാഹു അടിയാന്‍മാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
തഫ്സീർ : 14-15
View   
ٱلَّذِينَ يَقُولُونَ رَبَّنَآ إِنَّنَآ ءَامَنَّا فَٱغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ ٱلنَّارِ﴿١٦﴾
share
الَّذِينَ يَقُولُونَ = പറയുന്നവര്‍ رَبَّنَا = ഞങ്ങളുടെ റബ്ബേ إِنَّنَا آمَنَّا = നിശ്ചയമായും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു فَاغْفِرْ لَنَا = ആകയാല്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരണേ ذُنُوبَنَا = ഞങ്ങളുടെ പാപങ്ങള്‍ وَقِنَا = ഞങ്ങളെ നീ കാക്കുകയും വേണമേ عَذَابَ النَّارِ = നരക ശിക്ഷയില്‍ നിന്ന്
3:16അതായത്, (ഇങ്ങിനെ)പറയുന്നവര്‍; "ഞങ്ങളുടെ റബ്ബേ!ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു .ആകയാല്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെപാപങ്ങള്‍ പൊറുത്തുതരികയും,ഞങ്ങളെ നരക ശിക്ഷയില്‍ നിന്ന്കാക്കുകയും ചെയ്യേണമേ!"
ٱلصَّـٰبِرِينَ وَٱلصَّـٰدِقِينَ وَٱلْقَـٰنِتِينَ وَٱلْمُنفِقِينَ وَٱلْمُسْتَغْفِرِينَ بِٱلْأَسْحَارِ﴿١٧﴾
share
الصَّابِرِينَ = ക്ഷമാലുക്കള്‍ وَالصَّادِقِينَ = സത്യവാന്മാരും وَالْقَانِتِينَ = ഭക്തന്മാരും, ഒതുക്കമുള്ളവരും, അച്ചടക്കമുള്ളവരും وَالْمُنفِقِينَ = ചിലവഴിക്കുന്നവരും وَالْمُسْتَغْفِرِينَ = പാപമോചനം തേടുന്നവരും بِالْأَسْحَارِ = രാത്രിയുടെ അവസാന യാമങ്ങളില്‍
3:17(അതെ) ക്ഷമാലുക്കളും, സത്യവാന്മാരും , ഭക്തന്മാരും ചിലവഴിക്കുന്നവരും, നിശാന്ത്യവേളകളില്‍ പാപമോചനം തേടുന്നവരും! [ഇവരാണ് സൂക്ഷ്മത പാലിക്കുന്നവര്‍.]
തഫ്സീർ : 16-17
View   
شَهِدَ ٱللَّهُ أَنَّهُۥ لَآ إِلَـٰهَ إِلَّا هُوَ وَٱلْمَلَـٰٓئِكَةُ وَأُو۟لُوا۟ ٱلْعِلْمِ قَآئِمًۢا بِٱلْقِسْطِ ۚ لَآ إِلَـٰهَ إِلَّا هُوَ ٱلْعَزِيزُ ٱلْحَكِيمُ﴿١٨﴾
share
شَهِدَ اللَّهُ = അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു أَنَّهُ لَا إِلَٰهَ = ഒരു ആരാധ്യനുമില്ലെന്നു إِلَّا هُوَ = അവന്‍(താന്‍) അല്ലാതെ وَالْمَلَائِكَةُ = മലക്കുകളും وَأُولُو الْعِلْمِ = അറിവുള്ളവരും قَائِمًا = നിലകൊള്ളുന്ന (നടത്തുന്ന)വനായും കൊണ്ട് بِالْقِسْطِ = നീതിമുറയും കൊണ്ട്. നീതിയെ لَا إِلَٰهَ = ഒരാരാധ്യനുമില്ല إِلَّا هُوَ = അവനല്ലാതെ الْعَزِيزُ = പ്രതാപശാലി, അജയ്യന്‍ الْحَكِيمُ = അഗാധജ്ഞന്‍, യുക്തിമാന്‍
3:18താനല്ലാതെ ഒരു ആരാധ്യനുമില്ലെന്ന് അല്ലാഹുവും, മലക്കുകളും, അറിവുള്ളവരും സാക്ഷ്യം വഹിച്ചിരിക്കുന്നു;- (അതെ അവന്‍) നീതിമുറ നിലനിര്‍ത്തുന്നവനായിക്കൊണ്ട് .അവനല്ലാതെ ആരാധ്യനേയില്ല;അഗാധജ്ഞനായ പ്രതാപശാലിയത്രെ (അവന്‍)
തഫ്സീർ : 18-18
View   
إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلْإِسْلَـٰمُ ۗ وَمَا ٱخْتَلَفَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ إِلَّا مِنۢ بَعْدِ مَا جَآءَهُمُ ٱلْعِلْمُ بَغْيًۢا بَيْنَهُمْ ۗ وَمَن يَكْفُرْ بِـَٔايَـٰتِ ٱللَّهِ فَإِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ﴿١٩﴾
share
إِنَّ الدِّينَ = നിശ്ചയമായുംമതം عِندَ اللَّهِ = അല്ലാഹുവിന്‍റെ അടുക്കല്‍ الْإِسْلَامُ = ഇസ്‌ലാമാകുന്നു وَمَا اخْتَلَفَ = ഭിന്നിച്ചിട്ടില്ല الَّذِينَ أُوتُوا الْكِتَابَ = വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ إِلَّا مِن بَعْدِ = ശേഷമായിട്ടല്ലാതെ مَا جَاءَهُمُ = അവര്‍ക്കുവന്നതിന്‍റെ الْعِلْمُ = അറിവ് بَغْيًا = ധിക്കാരമായിട്ട്, അതിക്രമമായി (അസൂയയാല്‍) بَيْنَهُمْ = അവര്‍ക്കിടയിലുള്ള وَمَن يَكْفُرْ = ആരെങ്കിലും അവിശ്വസിക്കുന്ന പക്ഷം بِآيَاتِ اللَّهِ = അല്ലാഹുവിന്‍റെ ആയത്തു (ലക്ഷ്യം, ദൃഷ്ടാന്തം)കളില്‍ فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു سَرِيعُ = വേഗമുള്ളവനാകുന്നു الْحِسَابِ = വിചാരണ,കണക്കുനോക്കല്‍
3:19നിശ്ചയമായും, മതംഅല്ലാഹുവിന്‍റെ അടുക്കല്‍ "ഇസ്‌ലാമാ"കുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍- തങ്ങള്‍ക്കിടയിലുള്ള ധിക്കാരം(അഥവാ)അസൂയനിമിത്തം- തങ്ങള്‍ക്ക് അറിവ്‌ വന്നെത്തിയ ശേഷമല്ലാതെ, ഭിന്നിക്കുകയുണ്ടായിട്ടില്ല. അല്ലാഹുവിന്‍റെ "ആയത്ത്" (ദൃഷ്ടാന്തം)കളില്‍ ആരെങ്കിലും അവിശ്വസിക്കുന്നപക്ഷം, എന്നാല്‍, (അറിഞ്ഞുകൊള്ളട്ടെ) നിശ്ചയമായും, അല്ലാഹു വേഗം വിചാരണ നടത്തുന്നവനാകുന്നു.
فَإِنْ حَآجُّوكَ فَقُلْ أَسْلَمْتُ وَجْهِىَ لِلَّهِ وَمَنِ ٱتَّبَعَنِ ۗ وَقُل لِّلَّذِينَ أُوتُوا۟ ٱلْكِتَـٰبَ وَٱلْأُمِّيِّـۧنَ ءَأَسْلَمْتُمْ ۚ فَإِنْ أَسْلَمُوا۟ فَقَدِ ٱهْتَدَوا۟ ۖ وَّإِن تَوَلَّوْا۟ فَإِنَّمَا عَلَيْكَ ٱلْبَلَـٰغُ ۗ وَٱللَّهُ بَصِيرٌۢ بِٱلْعِبَادِ﴿٢٠﴾
share
فَإِنْ حَاجُّوكَ = അവര്‍ നിന്നോട് ന്യായവാദം (തര്‍ക്കം)ചെയ്താല്‍ فَقُلْ = നീ പറയുക أَسْلَمْتُ = ഞാന്‍ കീഴൊതുക്കിയിരിക്കുന്നു وَجْهِيَ = എന്‍റെ മുഖം لِلَّهِ = അല്ലാഹുവിന് وَمَنِ اتَّبَعَنِ = എന്നെ പിന്‍പറ്റിയവരും وَقُل = നീ പറയുക (ചോദിക്കുക)യും ചെയ്യുക لِّلَّذِينَ أُوتُوا۟ = നല്‍കപ്പെട്ടവരോട് الْكِتَابَ = (വേദ) ഗ്രന്ഥം وَالْأُمِّيِّينَ = അക്ഷരജ്ഞാനമില്ലാത്ത (വേദഗ്രന്ഥം ലഭിക്കാത്ത)വരോടും أَأَسْلَمْتُمْ = നിങ്ങള്‍ കീഴൊതുങ്ങിയോ فَإِنْ أَسْلَمُوا = എന്നിട്ടവര്‍ കീഴൊതുങ്ങിയാല്‍ فَقَدِ اهْتَدَوا = എന്നാലവര്‍ നേര്‍മാര്‍ഗം പ്രാപിച്ചു وَّإِن تَوَلَّوْا = അവര്‍ തിരിഞ്ഞുപോയെങ്കിലോ فَإِنَّمَا عَلَيْكَ = എന്നാല്‍ നിന്‍റെ മേല്‍ (ബാദ്ധ്യത) الْبَلَاغُ = പ്രബോധനം, എത്തിക്കല്‍ (മാത്രം) ആകുന്നു وَاللَّهُ = അല്ലാഹു بَصِيرٌ = കണ്ടറിയുന്നവനാണ് بِالْعِبَادِ = അടിയാന്മാരെപ്പറ്റി
3:20എനി, അവര്‍ നിന്നോട് (തര്‍ക്കിച്ച്) ന്യായവാദം നടത്തുകയാണെങ്കില്‍, നീ പറയുക: എന്‍റെ മുഖം ഞാന്‍ അല്ലാഹുവിന് കീഴൊതുക്കിയിരിക്കുന്നു-എന്നെ പിന്‍പറ്റിയവരും(കീഴൊതുക്കിയിരിക്കുന്നു). വേദഗ്രന്ഥം നല്‍കപ്പെട്ടവരോടും അക്ഷരജ്ഞാനമില്ലാത്ത (അഥവാ വേദഗ്രന്ഥം ലഭിച്ചിട്ടില്ലാത്ത) വരോടും "നിങ്ങള്‍കീഴൊതുങ്ങിയിരിക്കുന്നുവോ എന്ന്ചോദിക്കുകയും ചെയ്യുക. എന്നിട്ട് അവര്‍കീഴൊതുങ്ങിയെങ്കില്‍ അവര്‍ നേര്‍മാര്‍ഗം പ്രാപിച്ചു കഴിഞ്ഞു; അവര്‍ തിരിഞ്ഞു കളഞ്ഞുവെങ്കിലോ നിന്‍റെ മേല്‍ പ്രബോധനം മാത്രമാണ് (ബാധ്യത) ഉള്ളത്.അല്ലാഹു അടിയാന്‍മാരെക്കുറിച്ച്കണ്ടറിയുന്നവനുമാകുന്നു.
തഫ്സീർ : 19-20
View   
إِنَّ ٱلَّذِينَ يَكْفُرُونَ بِـَٔايَـٰتِ ٱللَّهِ وَيَقْتُلُونَ ٱلنَّبِيِّـۧنَ بِغَيْرِ حَقٍّۢ وَيَقْتُلُونَ ٱلَّذِينَ يَأْمُرُونَ بِٱلْقِسْطِ مِنَ ٱلنَّاسِ فَبَشِّرْهُم بِعَذَابٍ أَلِيمٍ﴿٢١﴾
share
إِنَّ الَّذِينَ = നിശ്ചയമായും യാതൊരു കൂട്ടര്‍ يَكْفُرُونَ = അവര്‍ അവിശ്വസിക്കുന്നു بِآيَاتِ اللَّهِ = അല്ലാഹുവിന്‍റെ ആയത്തുകളില്‍ وَيَقْتُلُونَ = കൊല്ലുകയും النَّبِيِّينَ = നബിമാരെ بِغَيْرِ حَقٍّ = ഒരു ന്യായവും കൂടാതെ وَيَقْتُلُونَ = കൊല്ലുകയും الَّذِينَ = യാതൊരുവരെ يَأْمُرُونَ = കല്‍പിക്കുന്ന, ഉപദേശിക്കുന്ന بِالْقِسْطِ = നീതിമുറയെപ്പറ്റി مِنَ النَّاسِ = മനുഷ്യരില്‍ നിന്ന് فَبَشِّرْهُم = അവര്‍ക്കു നീ സന്തോഷവാര്‍ത്ത അറിയിക്കുക بِعَذَابٍ = ശിക്ഷയെപ്പറ്റി أَلِيمٍ = വേദനയേറിയ,വേദനപ്പെട്ട
3:21നിശ്ചയമായും, യാതൊരുകൂട്ടര്‍: അല്ലാഹുവിന്‍റെ "ആയത്ത്" [ലക്ഷ്യം] കളില്‍ അവിശ്വസിക്കുകയും, യാതൊരു ന്യായവും കൂടാതെ പ്രവാചകന്മാരെ കൊലപ്പെടുത്തുകയും,- മനുഷ്യരില്‍ നിന്നും നീതി മുറ പാലിക്കുവാന്‍ കല്‍പ്പിക്കുന്നവരെ കൊലപ്പെടുത്തുകയും ചെയ്യുന്നു(വോ)- അവര്‍ക്ക് വേദനയേറിയശിക്ഷയെക്കുറിച്ചു സന്തോഷവാര്‍ത്തഅറിയിക്കുക.
أُو۟لَـٰٓئِكَ ٱلَّذِينَ حَبِطَتْ أَعْمَـٰلُهُمْ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَمَا لَهُم مِّن نَّـٰصِرِينَ﴿٢٢﴾
share
أُولَٰئِكَ الَّذِينَ = അക്കൂട്ടര്‍ യാതൊരുവരാണ് حَبِطَتْ = വിഫലമായിരിക്കുന്നു, പൊളിഞ്ഞുപോയി أَعْمَالُهُمْ = അവരുടെ കര്‍മങ്ങള്‍ പ്രവൃത്തികള്‍ فِي الدُّنْيَا = ഇഹത്തിലും وَالْآخِرَةِ = പരത്തിലും وَمَا لَهُم = അവര്‍ക്കില്ലതാനും مِّن نَّاصِرِينَ = സഹായികളായി(ആരും)
3:22അക്കൂട്ടര്‍, ഇഹത്തിലും പരത്തിലും തങ്ങളുടെ കര്‍മങ്ങള്‍വിഫലമായിപ്പോയവരത്രെ, സഹായികളായി അവര്‍ക്ക് (ഒരാളുംതന്നെ) ഇല്ലതാനും
തഫ്സീർ : 21-22
View   
أَلَمْ تَرَ إِلَى ٱلَّذِينَ أُوتُوا۟ نَصِيبًۭا مِّنَ ٱلْكِتَـٰبِ يُدْعَوْنَ إِلَىٰ كِتَـٰبِ ٱللَّهِ لِيَحْكُمَ بَيْنَهُمْ ثُمَّ يَتَوَلَّىٰ فَرِيقٌۭ مِّنْهُمْ وَهُم مُّعْرِضُونَ﴿٢٣﴾
share
أَلَمْ تَرَ = നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الَّذِينَ = യാതൊരുവരിലേക്ക് أُوتُوا = അവര്‍ക്കു നല്‍കപ്പെട്ടിരിക്കുന്നു نَصِيبًا = ഒരു ഓഹരി, പങ്ക് مِّنَ الْكِتَابِ = (വേദ) ഗ്രന്ഥത്തില്‍ നിന്ന് يُدْعَوْنَ = അവര്‍വിളിക്ക(ക്ഷണിക്ക)പ്പെടുന്നു إِلَىٰ كِتَابِ اللَّهِ = അല്ലാഹുവിന്‍റെ ഗ്രന്ഥത്തിലേക്ക് لِيَحْكُمَ = അതുവിധി കല്‍പിക്കുവാന്‍ بَيْنَهُمْ = അവര്‍ക്കിടയില്‍ ثُمَّ يَتَوَلَّىٰ = എന്നിട്ടു(പിന്നെ) തിരിഞ്ഞു (പിന്മാറി) കളയുന്നു فَرِيقٌ مِّنْهُمْ = അവരില്‍ നിന്ന് ഒരുകക്ഷി وَهُم = അവര്‍ (ആയിക്കൊണ്ട്) مُّعْرِضُونَ = വിമുഖര്‍, അവഗണിക്കുന്നവര്‍
3:23വേദഗ്രന്ഥത്തില്‍ നിന്നും ഒരു ഓഹരി നല്‍കപ്പെട്ടിട്ടുള്ളവരെ നീ (നോക്കി) കണ്ടില്ലേ?അവര്‍ക്കിടയില്‍ വിധി കല്‍പിക്കുവാനായി അല്ലാഹുവിന്‍റെ ഗ്രന്ഥത്തിലേക്ക് അവര്‍ വിളിക്കപ്പെടുന്നു: (എന്നിട്ടു)പിന്നെ, അവരില്‍ നിന്ന് ഒരു കക്ഷി(അതാ) വിമുഖരായും കൊണ്ട്തിരിഞ്ഞു കളയുന്നു!
ذَٰلِكَ بِأَنَّهُمْ قَالُوا۟ لَن تَمَسَّنَا ٱلنَّارُ إِلَّآ أَيَّامًۭا مَّعْدُودَٰتٍۢ ۖ وَغَرَّهُمْ فِى دِينِهِم مَّا كَانُوا۟ يَفْتَرُونَ﴿٢٤﴾
share
ذَٰلِكَ = അത് بِأَنَّهُمْ قَالُوا = അവര്‍ പറഞ്ഞതുകൊണ്ടാണ് لَن تَمَسَّنَا = ഞങ്ങളെ സ്പര്‍ശിക്കുകയേ ഇല്ല النَّارُ = നരകം إِلَّا أَيَّامًا = ചില ദിവസങ്ങളല്ലാതെ مَّعْدُودَاتٍ = എണ്ണപ്പെട്ട (നിശ്ചിത) وَغَرَّهُمْ = അവരെ വഞ്ചിക്കുകയും ചെയ്തിരിക്കുന്നു فِي دِينِهِم = അവരുടെ മതത്തില്‍ مَّا كَانُوا = അവര്‍ ആയിരുന്നത് يَفْتَرُونَ = കെട്ടിച്ചമച്ചുണ്ടാക്കുക
3:24"എണ്ണപ്പെട്ട (അല്‍പം) ചിലദിവസങ്ങളല്ലാതെ നരകം ഞങ്ങളെസ്പര്‍ശിക്കുകയേ ഇല്ല" എന്ന് അവര്‍പറഞ്ഞുവന്നതു നിമിത്തമാകുന്നുഅത്. അവര്‍ കെട്ടിച്ചമച്ചുകൊണ്ടിരുന്നത് അവരുടെ മത (കാര്യ)ത്തില്‍അവരെ വഞ്ചി (തരാ)ക്കുകയുംചെയ്തിരിക്കുന്നു.
فَكَيْفَ إِذَا جَمَعْنَـٰهُمْ لِيَوْمٍۢ لَّا رَيْبَ فِيهِ وَوُفِّيَتْ كُلُّ نَفْسٍۢ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ﴿٢٥﴾
share
فَكَيْفَ = അപ്പോള്‍ (എന്നാല്‍) എങ്ങിനെയായിരിക്കും إِذَا جَمَعْنَاهُمْ = അവരെ നാം ഒരുമിച്ചു കൂട്ടിയാല്‍ لِيَوْمٍ = ഒരു ദിവസത്തിലേക്ക് لَّا رَيْبَ = സന്ദേഹമില്ലാത്ത فِيهِ = അതില്‍ وَوُفِّيَتْ = നിറവേറ്റിക്കൊടുക്കപ്പെടുകയും ചെയ്യും كُلُّ نَفْسٍ = ഓരോ ആത്മാവിനും, ദേഹത്തിനും, വ്യക്തിക്കും مَّا كَسَبَتْ = അത് സമ്പാദിച്ചുവെച്ചത് وَهُمْ = അവര്‍, അവരാകട്ടെ لَا يُظْلَمُونَ = അനീതി (അക്രമം) ചെയ്യപ്പെടുകയില്ല
3:25എന്നാല്‍, യാതൊരു സന്ദേഹവുമില്ലാത്ത ഒരു ദിവസത്തേക്ക് അവരെ നാം ഒരുമിച്ചുകൂട്ടിയാല്‍ എങ്ങിനെയായിരിക്കും (അവരുടെസ്ഥിതി)?! അന്ന് ഓരോ വ്യക്തിക്കും അത് സമ്പാദിച്ചുവെച്ചത് നിറവേറ്റിക്കൊടുക്കപ്പെടുകയും ചെയ്യും. അവരാകട്ടെ(അവരോട്) അനീതിചെയ്യപ്പെടുന്നതുമല്ല.
തഫ്സീർ : 23-25
View   
قُلِ ٱللَّهُمَّ مَـٰلِكَ ٱلْمُلْكِ تُؤْتِى ٱلْمُلْكَ مَن تَشَآءُ وَتَنزِعُ ٱلْمُلْكَ مِمَّن تَشَآءُ وَتُعِزُّ مَن تَشَآءُ وَتُذِلُّ مَن تَشَآءُ ۖ بِيَدِكَ ٱلْخَيْرُ ۖ إِنَّكَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ﴿٢٦﴾
share
قُلِ = നീ പറയുക اللَّهُمَّ = അല്ലാഹുവേ مَالِكَ الْمُلْكِ = രാജത്വ (രാജാധിപത്യ)ത്തിന്‍റെ ഉടമസ്ഥനേ تُؤْتِي = നീ നല്‍കുന്നു الْمُلْكَ = രാജത്വത്തെ مَن تَشَاءُ = നീ ഉദ്ദേശിക്കുന്നവര്‍ക്ക് وَتَنزِعُ = നീ നീക്കം ചെയ്യുകയും ചെയ്യുന്നു الْمُلْكَ = രാജത്വത്തെ مِمَّن تَشَاءُ = നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് وَتُعِزُّ = നീ പ്രതാപത്തിലാക്കുക (പ്രതാപം നല്‍കുക)യും ചെയ്യുന്നു مَن تَشَاءُ = നീ ഉദ്ദേശിക്കുന്നവരെ وَتُذِلُّ = നീ നിന്ദിക്കുക (നിസ്സാരപ്പെടുത്തുക)യും ചെയ്യുന്നു مَن تَشَاءُ = നീ ഉദ്ദേശിക്കുന്നവരെ بِيَدِكَ = നിന്‍റെ കയ്യിലാണ് الْخَيْرُ = ഗുണം إِنَّكَ = നിശ്ചയമായും നീ عَلَىٰ كُلِّ شَيْءٍ = എല്ലാകാര്യത്തിനും قَدِيرٌ = കഴിവുള്ളവനാകുന്നു
3:26(നബിയേ) പറയുക: അല്ലാഹുവേ, രാജാധിപത്യത്തിന്‍റെ ഉടമസ്ഥനേ! നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ രാജാധിപത്യം കൊടുക്കുന്നു; നീ ഉദ്ദേശിക്കുന്നവരില്‍ നിന്നു നീ രാജാധിപത്യം നീക്കിക്കളയുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവരെ നീ പ്രതാപത്തിലാക്കുകയും, നീ ഉദ്ദേശിക്കുന്നവരെ നീ നിന്ദ്യതയിലാക്കുകയും ചെയ്യുന്നു. നിന്‍റെ കൈവശമത്രെ നന്മയുള്ളത്. നിശ്ചയമായും നീ എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു.
تُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَتُولِجُ ٱلنَّهَارَ فِى ٱلَّيْلِ ۖ وَتُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَتُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ ۖ وَتَرْزُقُ مَن تَشَآءُ بِغَيْرِ حِسَابٍۢ﴿٢٧﴾
share
تُولِجُ = നീ കടത്തുന്നു اللَّيْلَ = രാത്രിയെ فِي النَّهَارِ = പകലില്‍ وَتُولِجُ = നീ കടത്തുകയും ചെയ്യുന്നു النَّهَارَ = പകലിനെ فِي اللَّيْلِ = രാവില്‍ وَتُخْرِجُ = നീ പുറപ്പെടുവിക്കുകയും ചെയ്യുന്നു الْحَيَّ = ജീവിയെ مِنَ الْمَيِّتِ = നിര്‍ജ്ജീവമായതില്‍ നിന്ന് وَتُخْرِجُ الْمَيِّتَ = നിര്‍ജ്ജീവ മായതിനെ നീപുറപ്പെടുവിക്കുന്നു مِنَ الْحَيِّ = ജീവനുള്ളതില്‍നിന്നു وَتَرْزُقُ = നീ നല്‍കുകയും ചെയ്യുന്നു, ഉപജീവനം നല്‍കുന്നു مَن تَشَاءُ = നീ ഉദ്ദേശിക്കുന്നവര്‍ക്ക് بِغَيْرِ حِسَابٍ = കണക്കു കൂടാതെ
3:27നീ രാത്രിയെ പകലില്‍കടത്തുകയും, പകലിനെ രാത്രിയില്‍കടത്തുകയും ചെയ്യുന്നു. നീ ജീവിയെ നിര്‍ജ്ജീവിയില്‍ നിന്ന് പുറത്തു വരുത്തുകയും, നിര്‍ജ്ജീവിയെ ജീവിയില്‍നിന്ന് പുറത്തുവരുത്തുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ കണക്കില്ലാതെ നല്‍കുകയും ചെയ്യുന്നു.
തഫ്സീർ : 26-27
View   
لَّا يَتَّخِذِ ٱلْمُؤْمِنُونَ ٱلْكَـٰفِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ ۖ وَمَن يَفْعَلْ ذَٰلِكَ فَلَيْسَ مِنَ ٱللَّهِ فِى شَىْءٍ إِلَّآ أَن تَتَّقُوا۟ مِنْهُمْ تُقَىٰةًۭ ۗ وَيُحَذِّرُكُمُ ٱللَّهُ نَفْسَهُۥ ۗ وَإِلَى ٱللَّهِ ٱلْمَصِيرُ﴿٢٨﴾
share
لَّا يَتَّخِذِ = ആക്കിവെക്കരുത് ٱلْمُؤْمِنُونَ = സത്യവിശ്വാസികള്‍ = الْكَافِرِينَ = അവിശ്വാസികളെ أَوْلِيَاءَ = മിത്രങ്ങള്‍, കാര്യകര്‍ത്താക്കള്‍ مِن دُونِ = കൂടാതെ(അല്ലാതെ) الْمُؤْمِنِينَ = സത്യവിശ്വാസികളെ وَمَن يَفْعَلْ = ആരെങ്കിലും (വല്ലവരും) ചെയ്താല്‍ ذَٰلِكَ = അത് (അങ്ങിനെ) فَلَيْسَ = എന്നാല്‍ അവനല്ല مِنَ ٱللَّهِ= അല്ലാഹുവിനെ സംബന്ധിച്ച്, അല്ലാഹുവിനോട് = مِنَ اللَّهِ فِي شَيْءٍ = ഒരു കാര്യത്തിലും (ഒന്നിലും) إِلَّا أَن تَتَّقُوا = നിങ്ങള്‍ സൂക്ഷ്മത പാലിക്കല്‍ അല്ലാതെ مِنْهُمْ = അവരെക്കുറിച്ച് تُقَاةً = ഒരു സൂക്ഷ്മത (കാവല്‍) وَيُحَذِّرُكُمُ = നിങ്ങളെതാക്കീത് ചെയ്യുന്നു, ജാഗരൂകരാക്കുന്നു اللَّهُ = അല്ലാഹു نَفْسَهُ = തന്നെക്കുറിച്ച്തന്നെ وَإِلَى اللَّهِ = അല്ലാഹുവിങ്കലേക്കാണ് الْمَصِيرُ = തിരിച്ചെത്തല്‍, പര്യവസാനം
3:28സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ അവിശ്വാസികളെ മിത്രങ്ങളാക്കി വെക്കരുത്. ആരെങ്കിലും അത് ചെയ്യുന്ന പക്ഷം, അവന്‍അല്ലാഹുവിനെ സംബന്ധിച്ച് ഒന്നിലും (തന്നെ) അല്ല; [അവന് അല്ലാഹുവുമായി യാതൊരു പൊരുത്തപ്പാടും ബന്ധവുമില്ല] അവരെക്കുറിച്ച് നിങ്ങള്‍ഒരു (തരം) സൂക്ഷ്മത പാലിക്കല്‍എന്നുള്ളതല്ലാതെ. [അതിന്‌വിരോധമില്ല] അല്ലാഹു അവനെക്കുറിച്ച് തന്നെ (ജാഗരൂകരായിരിക്കണമെന്ന്) നിങ്ങളെ താക്കീത് ചെയ്യുന്നു. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെ തിരിച്ചു വരവ്.
തഫ്സീർ : 28-28
View   
قُلْ إِن تُخْفُوا۟ مَا فِى صُدُورِكُمْ أَوْ تُبْدُوهُ يَعْلَمْهُ ٱللَّهُ ۗ وَيَعْلَمُ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ﴿٢٩﴾
share
قُلْ = നീ പറയുക إِن تُخْفُوا = നിങ്ങള്‍ മറച്ചുവെച്ചാല്‍ مَا فِي صُدُورِكُمْ = നിങ്ങളുടെ നെഞ്ചുകളിലുള്ളത് أَوْ تُبْدُوهُ = അല്ലെങ്കില്‍ നിങ്ങളതു വെളിപ്പെടുത്തിയാലും يَعْلَمْهُ = അതറിയുന്നതാണ് اللَّهُ = അല്ലാഹു وَيَعْلَمُ = അവന്‍ അറിയുകയും ചെയ്യും مَا فِي السَّمَاوَاتِ = ആകാശങ്ങളിലുള്ളത് وَمَا فِي الْأَرْضِ = ഭൂമിയിലുള്ളതും وَاللَّهُ = അല്ലാഹുവാകട്ടെ عَلَىٰ كُلِّ شَيْءٍ = എല്ലാ കാര്യത്തിന്നും قَدِيرٌ = കഴിവുള്ളവനാകുന്നു
3:29നീ പറയുക! നിങ്ങളുടെ നെഞ്ചു [ഹൃദയം]കളിലുള്ളത് നിങ്ങള്‍മറച്ചു വെച്ചാലും, അല്ലെങ്കില്‍ അത് വെളിവാക്കിയാലും അല്ലാഹു അത് അറിയുന്നതാണ്. ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും അവന്‍ അറിയുന്നു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു.
يَوْمَ تَجِدُ كُلُّ نَفْسٍۢ مَّا عَمِلَتْ مِنْ خَيْرٍۢ مُّحْضَرًۭا وَمَا عَمِلَتْ مِن سُوٓءٍۢ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُۥٓ أَمَدًۢا بَعِيدًۭا ۗ وَيُحَذِّرُكُمُ ٱللَّهُ نَفْسَهُۥ ۗ وَٱللَّهُ رَءُوفٌۢ بِٱلْعِبَادِ﴿٣٠﴾
share
يَوْمَ = ദിവസം تَجِدُ = കണ്ടെത്തുന്ന كُلُّ نَفْسٍ = എല്ലാ ആളും, ആത്മാവും, ദേഹവും, വ്യക്തിയും مَّا عَمِلَتْ = അത് പ്രവര്‍ത്തിച്ചത് مِنْ خَيْرٍ = നന്മയായി مُّحْضَرًا = ഹാജരാക്ക (തയ്യാറാക്ക) പ്പെട്ടതായി وَمَا عَمِلَتْ = അത് എന്ത് പ്രവര്‍ത്തിച്ചുവോ അത് مِن سُوءٍ = തിന്മയായിട്ട് تَوَدُّ = അത് കൊതിക്കും لَوْ أَنَّ = ഉണ്ടായി (ആയി) രുന്നെങ്കില്‍ بَيْنَهَا = അതിന്‍റെ(തന്‍റെ) ഇടയില്‍ وَبَيْنَهُ = അതിന്‍റെ (തിന്മയുടെ- ആ ദിവസത്തിന്‍റെ)യും ഇടയില്‍ أَمَدًا = അകലം بَعِيدًا = വിദൂരമായ وَيُحَذِّرُكُمُ = നിങ്ങളെ താക്കീതു ചെയ്യുന്നു, ജാഗരൂകരാക്കുന്നു اللَّهُ = അല്ലാഹു نَفْسَهُ = തന്നെക്കുറിച്ച് തന്നെ وَاللَّهُ = അല്ലാഹു رَءُوفٌ = വളരെ കനിവുള്ളവനാണ് بِالْعِبَادِ = അടിയാന്മാരെപ്പറ്റി, അടിയാന്മാരോട്
3:30എല്ലാ (ഓരോ) ആത്മാവും(തന്നെ), അതു നന്മയായിട്ട് എന്ത്പ്രവര്‍ത്തിച്ചുവോ അതിനെ ഹാജരാക്ക(തയ്യാറാക്ക)പ്പെട്ടതായി അത് കണ്ടെത്തുന്ന ദിവസം! അത് [ഓരോ ആത്മാവും] തിന്മയായിട്ട് എന്ത് പ്രവര്‍ത്തിച്ചുവോ, തന്‍റെയും അതിന്‍റെയും [ആ ആത്മാവിന്‍റെയും ആ തിന്മയുടെയും] ഇടയില്‍ വിദൂരമായ അകലം ഉണ്ടായിരുന്നെങ്കില്‍(നന്നായേനേ)! എന്ന് അത് കൊതിക്കുകയും ചെയ്യും. അല്ലാഹു അവനെക്കുറിച്ചുതന്നെ (ജാഗരൂകരായിരിക്കണമെന്ന്) നിങ്ങളെ താക്കീത് ചെയ്യുന്നു. അല്ലാഹു അടിയാന്മാരോട് വളരെ ദയയുള്ളവനുമാകുന്നു.
തഫ്സീർ : 29-30
View   
قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَٱللَّهُ غَفُورٌۭ رَّحِيمٌۭ﴿٣١﴾
share
قُلْ = നീ പറയുക إِن كُنتُمْ = നിങ്ങളാകുന്നുവെങ്കില്‍ تُحِبُّونَ اللَّهَ = അല്ലാഹുവിനെ സ്‌നേഹിക്കുന്നു (വെങ്കില്‍) فَاتَّبِعُونِي = എന്നാല്‍ നിങ്ങള്‍ എന്നെ പിന്‍പറ്റുവിന്‍ يُحْبِبْكُمُ اللَّهُ = അല്ലാഹു നിങ്ങളെ സ്‌നേഹിക്കും وَيَغْفِرْ = അവന്‍ പൊറുത്തു തരുകയും ചെയ്യും لَكُمْ = നിങ്ങള്‍ക്ക് ذُنُوبَكُمْ = നിങ്ങളുടെ പാപങ്ങളെ وَاللَّهُ غَفُورٌ = അല്ലാഹു വളരെ പൊറുക്കുന്നവനാണ് رَّحِيمٌ = കരുണാനിധിയുമാണ്
3:31നീ പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ എന്നെ പിന്‍പറ്റുവിന്‍; (എന്നാല്‍)അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും, നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരുകയും ചെയ്യും. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
قُلْ أَطِيعُوا۟ ٱللَّهَ وَٱلرَّسُولَ ۖ فَإِن تَوَلَّوْا۟ فَإِنَّ ٱللَّهَ لَا يُحِبُّ ٱلْكَـٰفِرِينَ﴿٣٢﴾
share
قُلْ = നീ പറയുക أَطِيعُوا اللَّهَ = നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍ وَالرَّسُولَ = റസൂലിനെയും فَإِن تَوَلَّوْا = എന്നിട്ടവര്‍ തിരിഞ്ഞുകളഞ്ഞെങ്കില്‍ فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു لَا يُحِبُّ = അവന്‍ സ്‌നേഹിക്ക(ഇഷ്ടപ്പെടുക)യില്ല الْكَافِرِينَ = അവിശ്വാസികളെ
3:32നീ പറയുക: "നിങ്ങള്‍അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുവിന്‍" എന്നിട്ട് അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം, നിശ്ചയമായും അല്ലാഹു (ആ) അവിശ്വാസികളെ സ്‌നേഹിക്കുന്നതല്ല.
തഫ്സീർ : 31-32
View   
إِنَّ ٱللَّهَ ٱصْطَفَىٰٓ ءَادَمَ وَنُوحًۭا وَءَالَ إِبْرَٰهِيمَ وَءَالَ عِمْرَٰنَ عَلَى ٱلْعَـٰلَمِينَ﴿٣٣﴾
share
إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു اصْطَفَىٰ = തിരഞ്ഞെടുത്തിരിക്കുന്നു, തെളിയിച്ചെടുത്തിരിക്കുന്നു آدَمَ وَنُوحًا = ആദമിനെയും നൂഹിനെയും وَآلَ إِبْرَاهِيمَ = ഇബ്‌റാഹീം കുടുംബത്തെയും وَآلَ عِمْرَانَ = ഇംറാന്‍ കുടുംബത്തെയും عَلَى الْعَالَمِينَ = ലോകരില്‍
3:33നിശ്ചയമായും അല്ലാഹു, ആദമിനെയും, നൂഹിനെയും, ഇബ്‌റാഹീം കുടുംബത്തെയും, ഇംറാന്‍ കുടുംബത്തെയും ലോകരില്‍ (ഉല്‍കൃഷ്ടരാക്കി) തിരഞ്ഞെടുത്തിരിക്കുന്നു;
ذُرِّيَّةًۢ بَعْضُهَا مِنۢ بَعْضٍۢ ۗ وَٱللَّهُ سَمِيعٌ عَلِيمٌ﴿٣٤﴾
share
ذُرِّيَّةً = സന്തതികളായി കൊണ്ട് بَعْضُهَا = അവയില്‍ ചിലര്‍ مِن بَعْضٍ = ചിലരില്‍ നിന്നാകുന്നു وَاللَّهُ سَمِيعٌ = അല്ലാഹു കേള്‍ക്കുന്നവനാണ് عَلِيمٌ = അറിയുന്നവനാണ്
3:34(അതെ) ചിലര്‍ (മറ്റു) ചിലരില്‍നിന്നുള്ള സന്തതികളായി കൊണ്ട്. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനാണ്, അറിയുന്നവനാണ്.
തഫ്സീർ : 33-34
View   
إِذْ قَالَتِ ٱمْرَأَتُ عِمْرَٰنَ رَبِّ إِنِّى نَذَرْتُ لَكَ مَا فِى بَطْنِى مُحَرَّرًۭا فَتَقَبَّلْ مِنِّىٓ ۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلْعَلِيمُ﴿٣٥﴾
share
إِذْ قَالَتِ = പറഞ്ഞ സന്ദര്‍ഭം امْرَأَتُ عِمْرَانَ = ഇംറാന്‍റെ സ്ത്രീ رَبِّ = എന്‍റെ റബ്ബേ إِنِّي نَذَرْتُ = നിശ്ചയമായും ഞാന്‍ നേര്‍ന്നിരിക്കുന്നു لَكَ = നിനക്ക് مَا فِي بَطْنِي = എന്‍റെ വയറ്റിലുള്ളതിനെ مُحَرَّرًا = സ്വതന്ത്രമാക്കപ്പെട്ട നിലയില്‍ فَتَقَبَّلْ = അതിനാല്‍ നീ സ്വീകരിക്കേണമേ مِنِّي = എന്നില്‍ നിന്ന് إِنَّكَ أَنتَ = നിശ്ചയമായും, നീ തന്നെ السَّمِيعُ = കേള്‍ക്കുന്നവന്‍ الْعَلِيمُ = അറിയുന്നവന്‍
3:35ഇംറാന്‍റെ സ്ത്രീ [ഭാര്യ] പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): എന്‍റെ റബ്ബേ എന്‍റെ വയറ്റിലുള്ളതിനെ [ഗര്‍ഭസ്ഥശിശുവെ] സ്വതന്ത്രമാക്കപ്പെട്ടനിലയില്‍ ഞാന്‍ നിനക്ക് (നേര്‍ച്ച) നേര്‍ന്നിരിക്കുന്നു; ആകയാല്‍, നീ എന്നില്‍നിന്ന് (അത്) സ്വീകരിക്കേണമേ! നിശ്ചയമായും, നീ തന്നെയാണ്(എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനും
തഫ്സീർ : 35-35
View   
فَلَمَّا وَضَعَتْهَا قَالَتْ رَبِّ إِنِّى وَضَعْتُهَآ أُنثَىٰ وَٱللَّهُ أَعْلَمُ بِمَا وَضَعَتْ وَلَيْسَ ٱلذَّكَرُ كَٱلْأُنثَىٰ ۖ وَإِنِّى سَمَّيْتُهَا مَرْيَمَ وَإِنِّىٓ أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ ٱلشَّيْطَـٰنِ ٱلرَّجِيمِ﴿٣٦﴾
share
فَلَمَّا وَضَعَتْهَا = എന്നിട്ടതിനെ (അവളെ) അവള്‍ പ്രസവിച്ചപ്പോള്‍ قَالَتْ رَبِّ = അവള്‍ പറഞ്ഞു എന്‍റെ റബ്ബേ إِنِّي وَضَعْتُهَا = നിശ്ചയമായും ഞാന്‍ അതിനെ (അവളെ) പ്രസവിച്ചു أُنثَىٰ = പെണ്ണായിട്ട് وَاللَّهُ أَعْلَمُ = അല്ലാഹു ഏറ്റവും (നല്ലപോലെ) അറിയുന്നവനുമാണ് بِمَا وَضَعَتْ = അവള്‍ പ്രസവിച്ചതിനെപ്പറ്റി وَلَيْسَ الذَّكَرُ = ആണല്ലതാനും. ആണല്ലല്ലോ كَالْأُنثَىٰ = പെണ്ണിനെപ്പോലെ وَإِنِّي = നിശ്ചയമായും ഞാന്‍ سَمَّيْتُهَا = അവള്‍ക്ക് പേരു വെച്ചിരിക്കുന്നു مَرْيَمَ = മര്‍യം എന്ന് وَإِنِّي أُعِيذُهَا = ഞാന്‍ അവള്‍ക്കു ശരണം തേടുക (ശരണമാക്കുക)യും ചെയ്യുന്നു بِكَ = നിന്നോട്, നിന്നെക്കൊണ്ട് وَذُرِّيَّتَهَا = അവളുടെ സന്തതികള്‍ക്കും مِنَ الشَّيْطَانِ = പശാചില്‍ നിന്ന് الرَّجِيمِ = ആട്ടപ്പെട്ട (ശപിക്കപ്പെട്ട)
3:36എന്നിട്ട് അവള്‍ അതിനെ[ആപെണ്‍കുട്ടിയെ] പ്രസവിച്ചപ്പോള്‍അവള്‍ പറഞ്ഞു: എന്‍റെ റബ്ബേ, ഞാന്‍അതിനെ പെണ്ണായി പ്രസവിച്ചു(വല്ലോ)!" - അവള്‍ പ്രസവിച്ചതിനെപ്പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ്താനും- "ആണ് പെണ്ണിനെപ്പോലെ അല്ല(ല്ലോ). ഞാന്‍ അവള്‍ക്ക് "മര്‍യം" എന്നു പേരു വെച്ചിരിക്കുന്നു; അവള്‍ക്കും, അവളുടെ സന്തതികള്‍ക്കും ആട്ടപ്പെട്ട [ശപിക്കപ്പെട്ട] പിശാചില്‍നിന്ന് ഞാന്‍ നിന്നോട് ശരണം തേടുകയും ചെയ്യുന്നു."
തഫ്സീർ : 36-36
View   
فَتَقَبَّلَهَا رَبُّهَا بِقَبُولٍ حَسَنٍۢ وَأَنۢبَتَهَا نَبَاتًا حَسَنًۭا وَكَفَّلَهَا زَكَرِيَّا ۖ كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا ٱلْمِحْرَابَ وَجَدَ عِندَهَا رِزْقًۭا ۖ قَالَ يَـٰمَرْيَمُ أَنَّىٰ لَكِ هَـٰذَا ۖ قَالَتْ هُوَ مِنْ عِندِ ٱللَّهِ ۖ إِنَّ ٱللَّهَ يَرْزُقُ مَن يَشَآءُ بِغَيْرِ حِسَابٍ﴿٣٧﴾
share
فَتَقَبَّلَهَا = അങ്ങനെ (എന്നിട്ടു) അവളെ സ്വീകരിച്ചു رَبُّهَا = അവളുടെ റബ്ബ് بِقَبُولٍ = ഒരു സ്വീകരണം, സ്വീകരണം കൊണ്ട് حَسَنٍ = നല്ലതായ وَأَنبَتَهَا = അവളെ ഉല്പാദിപ്പിക്കുക (വളര്‍ത്തുക) യും ചെയ്തു نَبَاتًا حَسَنًا = നല്ല ഒരു ഉല്‍പാദനമായി, നല്ല വളര്‍ത്തല്‍ وَكَفَّلَهَا = അവളെ ഏറ്റെടുപ്പിക്കുക (ഏല്‍പിച്ചുകൊടുക്കുക) യും ചെയ്തു زَكَرِيَّا = സക്കരിയ്യാക്ക് كُلَّمَا دَخَلَ = പ്രവേശിക്കുമ്പോഴൊക്കെയും عَلَيْهَا = അവളുടെ അടുക്കല്‍ زَكَرِيَّا = സക്കരിയ്യ الْمِحْرَابَ = പ്രാര്‍ത്ഥനാ മണ്ഡപത്തില്‍ وَجَدَ = അദ്ദേഹം കണ്ടെത്തി عِندَهَا = അവളുടെ അടുക്കല്‍ رِزْقًا = ആഹാരം قَالَ يَا مَرْيَمُ = അദ്ദേഹം പറഞ്ഞു മര്‍യമേ أَنَّىٰ لَكِ = എവിടെ നിന്നാണ് (എങ്ങിനെയാണ്) നിനക്ക് هَٰذَا = ഇതു قَالَتْ = അവള്‍ പറഞ്ഞു هُوَ مِنْ عِندِ اللَّهِ = അതു അല്ലാഹുവിന്‍റെ പക്കല്‍ നിന്നാണ് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു يَرْزُقُ = അവന്‍ (ആഹാരം) നല്‍കുന്നു مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു بِغَيْرِ حِسَابٍ = ഒരു കണക്കും കൂടാതെ
3:37അങ്ങനെ, അവളുടെ റബ്ബ് അവളെ [മര്‍യമിനെ] നല്ലതായ ഒരു സ്വീകരണം സ്വീകരിച്ചു; അവളെ അവന്‍ഒരു നല്ല ഉല്‍പാദനമായി ഉല്‍പാദിപ്പി(ച്ചുവളര്‍ത്തിക്കൊണ്ടിരി)ക്കുകയും ചെയ്തു. അവളെ (സംരക്ഷിക്കുവാന്‍) സക്കരിയ്യാക്കു അവന്‍ ഏല്‍പിച്ചുകൊടുക്കുകയും ചെയതു. സക്കരിയ്യാ മിഹ്‌റാബില്‍ [പ്രാര്‍ത്ഥനാമണ്ഡപത്തില്‍] അവളുടെ അടുക്കല്‍ പ്രവേശിക്കുമ്പോഴൊക്കെയും അദ്ദേഹം അവളുടെ അടുക്കല്‍ (ചില)ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം പറഞ്ഞു: "മര്‍യമേ, എവിടെ നിന്നാണ് നിനക്കിതു (കിട്ടിയത്)?" അവള്‍ പറഞ്ഞു; "അതു അല്ലാഹുവിന്‍റെ പക്കല്‍നിന്നാണ് (ലഭിക്കുന്നത്) നിശ്ചയമായും, അല്ലാഹു അവന്‍ഉദ്ദേശിക്കുന്നവര്‍ക്കു കണക്കില്ലാതെ നല്‍കുന്നതാണ്.
തഫ്സീർ : 37-37
View   
هُنَالِكَ دَعَا زَكَرِيَّا رَبَّهُۥ ۖ قَالَ رَبِّ هَبْ لِى مِن لَّدُنكَ ذُرِّيَّةًۭ طَيِّبَةً ۖ إِنَّكَ سَمِيعُ ٱلدُّعَآءِ﴿٣٨﴾
share
هُنَالِكَ = അവിടെവെച്ച് (ആ സന്ദര്‍ഭത്തില്‍) دَعَا زَكَرِيَّا = സക്കരിയ്യാ പ്രാര്‍ത്ഥിച്ചു, വിളിച്ചു رَبَّهُ = തന്‍റെ റബ്ബിനോടു, റബ്ബിനെ قَالَ رَبِّ = അദ്ദേഹം പറഞ്ഞു റബ്ബേ هَبْ لِي = എനിക്കു പ്രദാനം ചെയ്യണേ مِن لَّدُنكَ = നിന്‍റെ അടുക്കല്‍ നിന്നും ذُرِّيَّةً = സന്തതിയെ طَيِّبَةً = വിശിഷ്ടമായ, പരിശുദ്ധമായ إِنَّكَ = നിശ്ചയമായും നീ سَمِيعُ = കേള്‍ക്കുന്നവനാണ് الدُّعَاءِ = പ്രാര്‍ത്ഥന, വിളി
3:38അവിടെവെച്ച് സക്കരിയ്യാ തന്‍റെ റബ്ബിനോട് പ്രാര്‍ത്ഥിച്ചു. (അതെ) അദ്ദേഹം പറഞ്ഞു: "റബ്ബേ, എനിക്ക് നിന്‍റെ പക്കല്‍ നിന്ന് [നിന്‍റെ വകയായി] ഒരുവിശിഷ്ട സന്തതിയെ പ്രദാനം ചെയ്യണേ:- നിശ്ചയമായും നീ പ്രാര്‍ത്ഥന കേള്‍ക്കുന്ന [സ്വീകരിക്കുന്ന] വനാകുന്നു.
فَنَادَتْهُ ٱلْمَلَـٰٓئِكَةُ وَهُوَ قَآئِمٌۭ يُصَلِّى فِى ٱلْمِحْرَابِ أَنَّ ٱللَّهَ يُبَشِّرُكَ بِيَحْيَىٰ مُصَدِّقًۢا بِكَلِمَةٍۢ مِّنَ ٱللَّهِ وَسَيِّدًۭا وَحَصُورًۭا وَنَبِيًّۭا مِّنَ ٱلصَّـٰلِحِينَ﴿٣٩﴾
share
فَنَادَتْهُ = എന്നിട്ട് (അപ്പോള്‍) അദ്ദേഹത്തെ വിളിച്ചു الْمَلَائِكَةُ = മലക്കുകള്‍ وَهُوَ قَائِمٌ = അദ്ദേഹം നില്‍ക്കുന്നവനായിരിക്കെ يُصَلِّي = നമസ്‌കരിച്ചുകൊണ്ട് فِي الْمِحْرَابِ = മിഹ്‌റാബില്‍ أَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്നു يُبَشِّرُكَ = നിനക്കു (തനിക്കു) സന്തോഷമറിയിക്കുന്നു (എന്ന്) بِيَحْيَىٰ = യഹ്‌യായെക്കുറിച്ചു مُصَدِّقًا = സത്യപ്പെടുത്തുന്നവനായിട്ട് بِكَلِمَةٍ = ഒരു വാക്കിനെ مِّنَ اللَّهِ = അല്ലാഹുവില്‍ നിന്നുള്ള وَسَيِّدًا = നേതാവായും وَحَصُورًا = നിയന്ത്രിതനായും (ആത്മനിയന്ത്രകനായും) وَنَبِيًّا = പ്രവാചകനായും مِّنَ الصَّالِحِينَ = സദ്‌വൃത്തരില്‍പെട്ട
3:39എന്നിട്ട് അദ്ദേഹം "മിഹ്‌റാബി"ല്‍ [പ്രാര്‍ത്ഥനാമണ്ഡപത്തില്‍] നമസ്‌കരിച്ചു കൊണ്ടു നില്‍ക്കുകയായി രുന്നപ്പോള്‍അദ്ദേഹത്തെ മലക്കുകള്‍ വിളിച്ചു (പറഞ്ഞു): യഹ്‌യ (എന്ന കുട്ടി) യെകുറിച്ച് അല്ലാഹു തനിക്ക് സന്തോഷമറിയിക്കുന്നുവെന്ന്" അല്ലാഹുവിങ്കല്‍നിന്നുള്ള ഒരു "വാക്കി" നെ സത്യപ്പെടുത്തുന്നവനും, നേതാവും, ആത്മ നിയന്ത്രകനും, സദ്‌വൃത്തന്മാരില്‍പെ ട്ടപ്രവാചകനുമായിക്കൊണ്ട്.
തഫ്സീർ : 38-39
View   
قَالَ رَبِّ أَنَّىٰ يَكُونُ لِى غُلَـٰمٌۭ وَقَدْ بَلَغَنِىَ ٱلْكِبَرُ وَٱمْرَأَتِى عَاقِرٌۭ ۖ قَالَ كَذَٰلِكَ ٱللَّهُ يَفْعَلُ مَا يَشَآءُ﴿٤٠﴾
share
قَالَ = അദ്ദേഹം പറഞ്ഞു رَبِّ = എന്‍റെ റബ്ബേ أَنَّىٰ يَكُونُ = എങ്ങിനെയുണ്ടാകും لِي = എനിക്ക് غُلَامٌ = ആണ്‍കുട്ടി, ബാലന്‍ وَقَدْ بَلَغَنِيَ = എനിക്കു എത്തിയിരിക്കെ, എത്തിയിട്ടുണ്ട് الْكِبَرُ = വാര്‍ദ്ധക്യം وَامْرَأَتِي = എന്‍റെ സ്ത്രീ (ഭാര്യ)യാകട്ടെ عَاقِرٌ = വന്ധ്യയാകുന്നു قَالَ = അവന്‍ പറഞ്ഞു كَذَٰلِكَ = അപ്രകാരമാണ് اللَّهُ يَفْعَلُ = അല്ലാഹു ചെയ്യുന്നതാണ് مَا يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നത്
3:40അദ്ദേഹം പറഞ്ഞു: "റബ്ബേ, എനിക്കു എങ്ങിനെയാണ് ആണ്‍കുട്ടിയുണ്ടാകുക? എനിക്കു വാര്‍ദ്ധക്യം എത്തിക്കഴിഞ്ഞു; എന്‍റെ സ്ത്രീ (ഭാര്യ) വന്ധ്യയുമാകുന്നു (എന്നിരിക്കെ)!" അവന്‍ (അല്ലാഹു) പറഞ്ഞു :"അപ്രകാരം തന്നെയാണ് (കാര്യം); അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത്ചെയ്യുന്നു."
قَالَ رَبِّ ٱجْعَل لِّىٓ ءَايَةًۭ ۖ قَالَ ءَايَتُكَ أَلَّا تُكَلِّمَ ٱلنَّاسَ ثَلَـٰثَةَ أَيَّامٍ إِلَّا رَمْزًۭا ۗ وَٱذْكُر رَّبَّكَ كَثِيرًۭا وَسَبِّحْ بِٱلْعَشِىِّ وَٱلْإِبْكَـٰرِ﴿٤١﴾
share
قَالَ رَبِّ = അദ്ദേഹം പറഞ്ഞു എന്‍റെ റബ്ബേ اجْعَل لِّي = എനിക്കുണ്ടാക്കിത്തരണേ آيَةً = ഒരു ദൃഷ്ടാന്തം قَالَ آيَتُكَ = അവന്‍ പറഞ്ഞു നിന്‍റെ അടയാളം أَلَّا تُكَلِّمَ = നീ സംസാരിക്കാതിരിക്കലാണ് النَّاسَ = മനുഷ്യരോട് ثَلَاثَةَ أَيَّامٍ = മൂന്ന് ദിവസം إِلَّا رَمْزًا = സൂചന (ആംഗ്യം) ആയിട്ടല്ലാതെ وَاذْكُر رَّبَّكَ = നീ നിന്‍റെ റബ്ബിനെ സ്മരിക്കുകയും ചെയ്യുക كَثِيرًا = വളരെ وَسَبِّحْ = തസ്ബീഹും (സ്‌തോത്രകീര്‍ത്തനവും) ചെയ്യുക بِالْعَشِيِّ = വൈകുന്നേരം وَالْإِبْكَارِ = രാവിലെയും
3:41അദ്ദേഹം പറഞ്ഞു: "റബ്ബേ, എനിക്കു ഒരു അടയാളം ഏര്‍പ്പെടുത്തിത്തരേണമേ!" അവന്‍ പറഞ്ഞു : "നിന്‍റെ അടയാളം, സൂചനയായിട്ട് (ആംഗ്യംമുഖേന) അല്ലാതെ മൂന്നുദിവസം നീ മനുഷ്യരോട് സംസാരിക്കാതിരിക്കലാകുന്നു നിന്‍റെ റബ്ബിനെ നീ ധാരാളം ഓര്‍മിക്കുകയും , വൈകിട്ടും കാലത്തും സ്‌തോത്ര കീര്‍ത്തനം (തസ്ബീഹ്) ചെയ്യുകയും ചെയ്ത്കൊള്ളുക."
തഫ്സീർ : 40-41
View   
وَإِذْ قَالَتِ ٱلْمَلَـٰٓئِكَةُ يَـٰمَرْيَمُ إِنَّ ٱللَّهَ ٱصْطَفَىٰكِ وَطَهَّرَكِ وَٱصْطَفَىٰكِ عَلَىٰ نِسَآءِ ٱلْعَـٰلَمِينَ﴿٤٢﴾
share
وَإِذْ قَالَتِ = പറഞ്ഞ സന്ദര്‍ഭവും الْمَلَائِكَةُ = മലക്കുകള്‍ يَا مَرْيَمُ = മര്‍യമേ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു اصْطَفَاكِ = നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു, തെളിയിച്ചെടുത്തിരിക്കുന്നു وَطَهَّرَكِ = നിന്നെ ശുദ്ധിയാക്കുകയും وَاصْطَفَاكِ = നിന്നെ തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു عَلَىٰ نِسَاءِ = സ്ത്രീകളില്‍, സ്ത്രീകളെക്കാള്‍ الْعَالَمِينَ = ലോകരിലെ
3:42മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക): "മര്‍യമേ, നിശ്ചയമായും അല്ലാഹു, നിന്നെ (വിശിഷ്ടയായി) തിരഞ്ഞെടുക്കുകയും, നിന്നെ ശുദ്ധിയാക്കുകയും ചെയ്തിരിക്കുന്നു: ലോകരിലുള്ള സ്ത്രീകളില്‍ നിന്നെ അവന്‍ (ശ്രേഷ്ഠയായി) തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.
يَـٰمَرْيَمُ ٱقْنُتِى لِرَبِّكِ وَٱسْجُدِى وَٱرْكَعِى مَعَ ٱلرَّٰكِعِينَ﴿٤٣﴾
share
يَا مَرْيَمُ = മര്‍യമേ اقْنُتِي = നീ ഭക്തി (ഒതുക്കം) കാണിക്കുകയും ചെയ്യുക لِرَبِّكِ = നിന്‍റെ റബ്ബിന് وَاسْجُدِي = നീ സുജൂദും ചെയ്യുക وَارْكَعِي = നീ റുകൂഉം ചെയ്യുക مَعَ الرَّاكِعِينَ = റുകൂഉ് ചെയ്യുന്നവരോടുകൂടി
3:43"മര്‍യമേ, നിന്‍റെ റബ്ബിനോട് നീ ഭക്തി കാണിക്കുക: നീ "സുജൂദ്" [സാഷ്ടാംഗ നമസ്‌കാരം] ചെയ്കയും, "റുകൂഉ്" [കുമ്പിട്ടു നമസ്‌കാരം] ചെയ്യുന്നവരോടൊപ്പം "റുകൂഉ്" [കുമ്പിട്ടു നമസ്‌കാരം] ചെയ്കയും ചെയ്തു കൊള്ളുക.
തഫ്സീർ : 42-43
View   
ذَٰلِكَ مِنْ أَنۢبَآءِ ٱلْغَيْبِ نُوحِيهِ إِلَيْكَ ۚ وَمَا كُنتَ لَدَيْهِمْ إِذْ يُلْقُونَ أَقْلَـٰمَهُمْ أَيُّهُمْ يَكْفُلُ مَرْيَمَ وَمَا كُنتَ لَدَيْهِمْ إِذْ يَخْتَصِمُونَ﴿٤٤﴾
share
ذَٰلِكَ = അത് مِنْ أَنبَاءِ = വാര്‍ത്ത (വര്‍ത്തമാനം)കളില്‍ പെട്ടതാണ് الْغَيْبِ = അദൃശ്യത്തിന്‍റെ نُوحِيهِ = അതിനെ നാം വഹ്‌യ് നല്‍കുന്നു إِلَيْكَ = നിനക്ക് وَمَا كُنتَ = നീ ഉണ്ടായിരുന്നില്ല لَدَيْهِمْ = അവരുടെ അടുക്കല്‍ إِذْ يُلْقُونَ = അവര്‍ ഇടുമ്പോള്‍ أَقْلَامَهُمْ = അവരുടെ പേനകളെ, അമ്പുകോലുകളെ أَيُّهُمْ = അവരില്‍ ഏതൊരുവന്‍ (ആര്‍) يَكْفُلُ = ഏറ്റുവാങ്ങും مَرْيَمَ = മര്‍യമിനെ وَمَا كُنتَ = നീ ഉണ്ടായിരുന്നതുമില്ല لَدَيْهِمْ = അവരുടെ അടുക്കല്‍ إِذْ يَخْتَصِمُونَ = അവര്‍ തര്‍ക്കിക്കു(കേസുകൂടു)മ്പോള്‍
3:44അത് (ഒക്കെയും) അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു; നാം നിനക്കു അത് "വഹ്‌യ്"[ദിവ്യസന്ദേശം] നല്‍കുകയാണ്. മര്‍യമിനെ തങ്ങളില്‍ ഏതൊരുവന്‍ ഏറ്റെടുക്കണമെന്ന് അവര്‍ തങ്ങളുടെപേനകള്‍ (- അഥവാ അമ്പ്കോലുകള്‍ - മുഖേന നറുക്ക് ) ഇട്ടപ്പോള്‍, നീ അവരുടെ അടുക്കല്‍ഉണ്ടായിരുന്നില്ല(ല്ലോ). അവര്‍ തര്‍ക്കം നടത്തിക്കൊണ്ടിരിക്കുമ്പോഴും നീ അവരുടെ അടുക്കല്‍ ഉണ്ടായിരുന്നില്ല.
തഫ്സീർ : 44-44
View   
إِذْ قَالَتِ ٱلْمَلَـٰٓئِكَةُ يَـٰمَرْيَمُ إِنَّ ٱللَّهَ يُبَشِّرُكِ بِكَلِمَةٍۢ مِّنْهُ ٱسْمُهُ ٱلْمَسِيحُ عِيسَى ٱبْنُ مَرْيَمَ وَجِيهًۭا فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَمِنَ ٱلْمُقَرَّبِينَ﴿٤٥﴾
share
إِذْ قَالَتِ = പറഞ്ഞ സന്ദര്‍ഭം الْمَلَائِكَةُ = മലക്കുകള്‍ يَا مَرْيَمُ = മര്‍യമേ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു يُبَشِّرُكِ = നിനക്ക് സന്തോഷവാര്‍ത്ത (സുവിശേഷം) അറിയിക്കുന്നു بِكَلِمَةٍ = ഒരുവാക്ക്‌കൊണ്ട് مِّنْهُ = അവങ്കല്‍ നിന്നുള്ള اسْمُهُ = അവന്‍റെ (അദ്ദേഹത്തിന്‍റെ) പേര്‍ الْمَسِيحُ = മസീഹ് എന്നാകുന്നു عِيسَى = ഈസാ (എന്ന) ابْنُ مَرْيَمَ = മര്‍യമിന്‍റെ മകന്‍ وَجِيهًا = പ്രമുഖനായിക്കൊണ്ട് فِي الدُّنْيَا = ഇഹത്തില്‍ وَالْآخِرَةِ = പരത്തിലും وَمِنَ الْمُقَرَّبِينَ = അടുപ്പിക്കപ്പെട്ട (സാമീപ്യം നല്‍കപ്പെട്ട-അടുപ്പം സിദ്ധിച്ച)വരില്‍പെട്ട(വനും)
3:45മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): "മര്‍യമേ, നിശ്ചയമായും അല്ലാഹു, അവങ്കല്‍ നിന്നുള്ള ഒരു "വാക്കി" നെക്കുറിച്ച് നിന്ക്കു സുവിശേഷം അറിയിക്കുന്നു; -അവന്‍റെ പേര്‍, മര്‍യമിന്‍റെ മകന്‍ ഈസാ എന്ന "മസീഹാ "കുന്നു - ഇഹത്തിലും ,പരത്തിലും, പ്രമുഖനായും, സാമീപ്യം സിദ്ധിച്ചവരില്‍പെട്ടവനായുംകൊണ്ട്.
وَيُكَلِّمُ ٱلنَّاسَ فِى ٱلْمَهْدِ وَكَهْلًۭا وَمِنَ ٱلصَّـٰلِحِينَ﴿٤٦﴾
share
وَيُكَلِّمُ = അദ്ദേഹം (അവന്‍) സംസാരിക്കുകയും ചെയ്യും النَّاسَ = മനുഷ്യരോട് فِي الْمَهْدِ = തൊട്ടിലില്‍ വെച്ച് وَكَهْلًا = മദ്ധ്യവയസ്‌കനായും, യുവാവായും وَمِنَ الصَّالِحِينَ = സദ്‌വൃത്തരില്‍പെട്ട(വനും)
3:46തൊട്ടിലിലായിരിക്കുകയും, മദ്ധ്യവയസ്‌കനായ നിലയിലും അവന്‍ മനുഷ്യരോട് സംസാരിക്കുകയും ചെയ്യും; സദ്‌വൃത്തരില്‍പെട്ടവനാകുന്നു (അവന്‍)
തഫ്സീർ : 45-46
View   
قَالَتْ رَبِّ أَنَّىٰ يَكُونُ لِى وَلَدٌۭ وَلَمْ يَمْسَسْنِى بَشَرٌۭ ۖ قَالَ كَذَٰلِكِ ٱللَّهُ يَخْلُقُ مَا يَشَآءُ ۚ إِذَا قَضَىٰٓ أَمْرًۭا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ﴿٤٧﴾
share
قَالَتْ = അവള്‍ പറഞ്ഞു رَبِّ = എന്‍റെ രക്ഷിതാവേ أَنَّىٰ يَكُونُ = എങ്ങിനെയുണ്ടാകും لِي = എനിക്ക് وَلَدٌ = ഒരുകുട്ടി وَلَمْ يَمْسَسْنِي = എന്നെ തൊട്ടിട്ടുമില്ലാ بَشَرٌ = ഒരു മനുഷ്യന്‍ قَالَ = അവന്‍ പറഞ്ഞു كَذَٰلِكِ = അപ്രകാരമാണ് اللَّهُ يَخْلُقُ = അല്ലാഹു സൃഷ്ടിക്കുന്നു مَا يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നത് إِذَا قَضَىٰ = അവന്‍ തീരുമാനിച്ചല്‍ أَمْرًا = ഒരു കാര്യം فَإِنَّمَا يَقُولُ = എന്നാലവന്‍ പറയുകമാത്രം ചെയ്യും لَهُ = അതിനോട്, അതിനെക്കുറിച്ച് كُن = ഉണ്ടാകുക എന്ന് فَيَكُونُ = അപ്പോഴത് ഉണ്ടാകും
3:47അവള്‍ (മര്‍യം) പറഞ്ഞു:"എന്‍റെ റബ്ബേ, എനിക്കെങ്ങനെ കുട്ടിയുണ്ടാകും? എന്നെ ഒരു മനുഷ്യനും സ്പര്‍ശിച്ചിട്ടില്ലല്ലോ!" അവന്‍പറഞ്ഞു: അങ്ങിനെത്തന്നെയാണ് (കാര്യം); അല്ലാഹു അവന്‍ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു. (അതെ) അവന്‍ ഒരു കാര്യം തീരുമാനം ചെയ്താല്‍, അതിനോട്" ഉണ്ടാകുക" എന്നു മാത്രം പറയുന്നു; അപ്പോള്‍ അതുണ്ടാകുന്നു."
തഫ്സീർ : 47-47
View   
وَيُعَلِّمُهُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَٱلتَّوْرَىٰةَ وَٱلْإِنجِيلَ﴿٤٨﴾
share
وَيُعَلِّمُهُ = അവന്‍ അവനു പഠിപ്പിക്കുകയും ചെയ്യും الْكِتَابَ = ഗ്രന്ഥം وَالْحِكْمَةَ = വിജ്ഞാനവും وَالتَّوْرَاةَ = തൗറാത്തും وَالْإِنجِيلَ = ഇന്‍ജീലും
3:48"അവന്‍ [അല്ലാഹു] അവനു [ഈസാക്കു] ഗ്രന്ഥവും, വിജ്ഞാനവും, തൗറാത്തും, ഇന്‍ജീലും പഠിപ്പിക്കുകയും ചെയ്യും;-
وَرَسُولًا إِلَىٰ بَنِىٓ إِسْرَٰٓءِيلَ أَنِّى قَدْ جِئْتُكُم بِـَٔايَةٍۢ مِّن رَّبِّكُمْ ۖ أَنِّىٓ أَخْلُقُ لَكُم مِّنَ ٱلطِّينِ كَهَيْـَٔةِ ٱلطَّيْرِ فَأَنفُخُ فِيهِ فَيَكُونُ طَيْرًۢا بِإِذْنِ ٱللَّهِ ۖ وَأُبْرِئُ ٱلْأَكْمَهَ وَٱلْأَبْرَصَ وَأُحْىِ ٱلْمَوْتَىٰ بِإِذْنِ ٱللَّهِ ۖ وَأُنَبِّئُكُم بِمَا تَأْكُلُونَ وَمَا تَدَّخِرُونَ فِى بُيُوتِكُمْ ۚ إِنَّ فِى ذَٰلِكَ لَـَٔايَةًۭ لَّكُمْ إِن كُنتُم مُّؤْمِنِينَ﴿٤٩﴾
share
وَرَسُولًا = ദൂതനായും إِلَىٰ بَنِي إِسْرَائِيلَ = ഇസ്‌റാഈല്‍ സന്തതികളിലേക്ക് أَنِّي قَدْ جِئْتُكُم = ഞാന്‍ നിങ്ങള്‍ക്ക് വന്നിട്ടുണ്ട് എന്ന് بِآيَةٍ = ദൃഷ്ടാന്തവും കൊണ്ട് مِّن رَّبِّكُمْ = നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് أَنِّي أَخْلُقُ = ഞാന്‍ സൃഷ്ടിച്ച് (രൂപപ്പെടുത്തി) ഉണ്ടാക്കുമെന്ന് لَكُم = നിങ്ങള്‍ക്ക് مِّنَ الطِّينِ = കളിമണ്ണിനാല്‍ كَهَيْئَةِ = ആകൃതി (രൂപം ണമാതിരി) പോലെ الطَّيْرِ = പക്ഷി (പറവ)യുടെ فَأَنفُخُ = എന്നിട്ട് ഞാന്‍ ഊതും فِيهِ = അതില്‍ فَيَكُونُ = അപ്പോള്‍ അതായിത്തീരും طَيْرًا = പക്ഷി بِإِذْنِ اللَّهِ = അല്ലാഹുവിന്‍റെ അനുമതി (ഉത്തരവ്-അനുവാദം) കൊണ്ട് وَأُبْرِئُ = ഞാന്‍ ഒഴിവാക്കുക (സുഖപ്പെടുത്തുക)യും ചെയ്യും الْأَكْمَهَ = ജാത്യാന്ധനെ(പിറവിയിലേ അന്ധനായവനെ) وَالْأَبْرَصَ = വെള്ളപ്പാ ണ്ഡുകാരനെയും وَأُحْيِي = ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും الْمَوْتَىٰ = മരണപ്പെട്ടവരെ بِإِذْنِ اللَّهِ = അല്ലാഹുവിന്‍റെ അനുവാദംകൊണ്ട്, ഉത്തരവു പ്രകാരം وَأُنَبِّئُكُم = ഞാന്‍ നിങ്ങള്‍ക്ക് വൃത്താന്തമറിയിക്കുകയും ചെയ്യും بِمَا تَأْكُلُونَ = നിങ്ങള്‍ തിന്നുന്നതിനെപ്പറ്റി وَمَا تَدَّخِرُونَ = നിങ്ങള്‍ സൂക്ഷിച്ചുവെക്കുന്നതിനെപ്പറ്റിയും فِي بُيُوتِكُمْ = നിങ്ങളുടെ വീടുകളില്‍ إِنَّ فِي ذَٰلِكَ = നിശ്ചയമായും അതിലുണ്ട് لَآيَةً لَّكُمْ = നിങ്ങള്‍ക്കു ഒരു ദൃഷ്ടാന്തം إِن كُنتُم = നിങ്ങളാണെങ്കില്‍ مُّؤْمِنِينَ = വിശ്വാസികള്‍
3:49"ഇസ്‌റാഈല്‍ സന്തതികളിലേക്ക് റസൂലായും (അവനെ അയക്കും): നിങ്ങളുടെ റബ്ബിങ്കല്‍ നിന്നു ഒരു ദൃഷടാന്തവും കൊണ്ടു ഞാന്‍ നിങ്ങളില്‍വന്നിരിക്കുന്നുവെന്നു (ള്ള ദൗത്യവുമായി); അതായത്, പക്ഷിയുടെ ആകൃതിപോലെ കളിമണ്ണിനാല്‍ ഞാന്‍ നിങ്ങള്‍ക്ക് (രൂപം) സൃഷ്ടിച്ചുണ്ടാക്കിത്തരും; എന്നിട്ട് ഞാനതില്‍ ഊതും, അപ്പോള്‍അല്ലാഹുവിന്‍റെ അനുവാദം കൊണ്ട് അത് പക്ഷിയായിത്തീരും. അല്ലാഹുവിന്‍റെ അനുവാദം കൊണ്ട്ജാത്യാന്ധനെയും, വെള്ളപ്പാണ്ഡുകാരനെയും ഞാന്‍ സുഖപ്പെടുത്തുകയും, മരണപ്പെട്ടവരെ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുന്നതിനെയും, നിങ്ങളുടെ വീടുകളില്‍ നിങ്ങള്‍ സൂക്ഷിച്ചു വെക്കുന്നതിനെയും കുറിച്ച് ഞാന്‍നിങ്ങള്‍ക്ക് വൃത്താന്തമറിയിക്കുകയും ചെയ്യും. നിശ്ചയമായും, അതില്‍നിങ്ങള്‍ക്ക് ഒരു (വമ്പിച്ച) ദൃഷ്ടാന്തമുണ്ട്. നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍.
وَمُصَدِّقًۭا لِّمَا بَيْنَ يَدَىَّ مِنَ ٱلتَّوْرَىٰةِ وَلِأُحِلَّ لَكُم بَعْضَ ٱلَّذِى حُرِّمَ عَلَيْكُمْ ۚ وَجِئْتُكُم بِـَٔايَةٍۢ مِّن رَّبِّكُمْ فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ﴿٥٠﴾
share
وَمُصَدِّقًا = സത്യപ്പെടുത്തുന്നവനായും لِّمَا بَيْنَ يَدَيَّ = എന്‍റെ മുമ്പിലുള്ളതിനെ مِنَ التَّوْرَاةِ = തൗറാത്താകുന്ന, തൗറാത്തില്‍നിന്ന് وَلِأُحِلَّ لَكُم = നിങ്ങള്‍ക്ക് ഞാന്‍ അനുവദനീയമാക്കുവാനും بَعْضَ الَّذِي = യാതൊന്നില്‍ ചിലത് حُرِّمَ عَلَيْكُمْ = നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട وَجِئْتُكُم = ഞാന്‍ നിങ്ങള്‍ക്ക് വരുകയും ചെയ്തിരിക്കുന്നു بِآيَةٍ = ദൃഷ്ടാന്തവുമായി مِّن رَّبِّكُمْ = നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് فَاتَّقُوا = അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുവിന്‍ اللَّهَ = അല്ലാഹുവിനെ وَأَطِيعُونِ = എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
3:50തൗറാത്താകുന്ന എന്‍റെ മുമ്പിലുള്ളതിനെ സത്യപ്പെടുത്തുന്നവനായും, നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ടിട്ടുള്ളതില്‍ ചിലത് നിങ്ങള്‍ക്ക് അനുവദനീയമാക്കിത്തരുവാന്‍ വേണ്ടിയും (ഞാന്‍ വന്നിരിക്കുന്നു). നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് നിങ്ങള്‍ക്ക്ഞാന്‍ ദൃഷ്ടാന്തവും കൊണ്ടുവന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
إِنَّ ٱللَّهَ رَبِّى وَرَبُّكُمْ فَٱعْبُدُوهُ ۗ هَـٰذَا صِرَٰطٌۭ مُّسْتَقِيمٌۭ﴿٥١﴾
share
إِنَّ ٱللَّهَ = നിശ്ചയമായും അല്ലാഹു رَبِّي وَرَبُّكُمْ = എന്റെ റബ്ബും നിങ്ങളുടെ റബ്ബുമാണ് فَاعْبُدُوهُ = അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുവിന്‍ هَٰذَا صِرَاطٌ = ഇതു പാതയാകുന്നു مُّسْتَقِيمٌ = നേരായ, ചൊവ്വായ
3:51"നിശ്ചയമായും അല്ലാഹു എന്റെ റബ്ബും, നിങ്ങളുടെ റബ്ബുമാകുന്നു; അതിനാല്‍ അവനെ നിങ്ങള്‍ആരാധിക്കുവിന്‍. ഇതു നേരെ(ചൊവ്വെ) യുള്ള പാതയാകുന്നു. [ഇതൊക്കെയാണ് എന്റെ ദൗത്യം]"
തഫ്സീർ : 48-51
View   
فَلَمَّآ أَحَسَّ عِيسَىٰ مِنْهُمُ ٱلْكُفْرَ قَالَ مَنْ أَنصَارِىٓ إِلَى ٱللَّهِ ۖ قَالَ ٱلْحَوَارِيُّونَ نَحْنُ أَنصَارُ ٱللَّهِ ءَامَنَّا بِٱللَّهِ وَٱشْهَدْ بِأَنَّا مُسْلِمُونَ﴿٥٢﴾
share
فَلَمَّا أَحَسَّ = എന്നിട്ട് അറിഞ്ഞപ്പോള്‍, അനുഭവിച്ചറിഞ്ഞാരെ عِيسَىٰ = ഈസാ مِنْهُمُ = അവരില്‍ നിന്ന് الْكُفْرَ = അവിശ്വാസം قَالَ = അദ്ദേഹം പറഞ്ഞു مَنْ أَنصَارِي = എന്റെ സഹായികള്‍ ആരാണ് إِلَى اللَّهِ = അല്ലാഹുവിങ്കലേക്ക് قَالَ الْحَوَارِيُّونَ = ഹവാരിയ്യുകള്‍ പറഞ്ഞു نَحْنُ = ഞങ്ങള്‍ أَنصَارُ اللَّهِ = അല്ലാഹുവിന്റെ സഹായികളാകുന്നു آمَنَّا بِاللَّهِ = ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു وَاشْهَدْ = താങ്കള്‍ സാക്ഷ്യംവഹിക്കുകയും ചെയ്യുക بِأَنَّا مُسْلِمُونَ = ഞങ്ങള്‍മുസ്‌ലിംകളാണെന്ന്
3:52എന്നിട്ട് ഈസാ അവരില്‍ (ഇസ്‌റാഈല്യരില്‍) നിന്നു അവിശ്വാ സത്തെ (അനുഭവത്തില്‍) അറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹു വിങ്കലേക്കുള്ള (മാര്‍ഗത്തില്‍) എന്റെ സഹായികള്‍ ആരുണ്ട്?" "ഹവാരിയ്യുകള്‍" പറഞ്ഞു: "ഞങ്ങള്‍ അല്ലാഹുവിന്റെ (മാര്‍ഗത്തില്‍) സഹായികളാകുന്നു; ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ "മുസ്‌ലിം"കളാകുന്നുവെന്ന് താങ്കള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യണം.
رَبَّنَآ ءَامَنَّا بِمَآ أَنزَلْتَ وَٱتَّبَعْنَا ٱلرَّسُولَ فَٱكْتُبْنَا مَعَ ٱلشَّـٰهِدِينَ﴿٥٣﴾
share
رَبَّنَا = ഞങ്ങളുടെ റബ്ബേ آمَنَّا = ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു بِمَا أَنزَلْتَ = നീ അവതരിപ്പിച്ചതില്‍ وَاتَّبَعْنَا = ഞങ്ങള്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു الرَّسُولَ = റസൂലിനെ فَاكْتُبْنَا = അതിനാല്‍ ഞങ്ങളെ രേഖപ്പെടുത്തേണമേ مَعَ الشَّاهِدِينَ = സാക്ഷ്യം വഹിക്കുന്നവരോടൊപ്പം
3:53"ഞങ്ങളുടെ റബ്ബേ, നീ അവതരിപ്പിച്ചതില്‍ ഞങ്ങള്‍ വിശ്വസിക്കുകയും, ഞങ്ങള്‍ റസൂലിനെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ആകയാല്‍, നീ ഞങ്ങളെ സാക്ഷ്യം വഹിച്ചവരോടൊപ്പം രേഖപ്പെടുത്തേണമേ!"
وَمَكَرُوا۟ وَمَكَرَ ٱللَّهُ ۖ وَٱللَّهُ خَيْرُ ٱلْمَـٰكِرِينَ﴿٥٤﴾
share
وَمَكَرُوا = അവര്‍ തന്ത്രം പ്രയോഗിക്കുകയും ചെയ്തു وَمَكَرَ اللَّهُ = അല്ലാഹുവും തന്ത്രം പ്രയോഗിച്ചു وَاللَّهُ = അല്ലാഹുവാകട്ടെ خَيْرُ الْمَاكِرِينَ = തന്ത്രം പ്രയോഗിക്കുന്നവരില്‍ ഉത്തമനാകുന്നു
3:54അവര്‍ [അവിശ്വാസികള്‍] തന്ത്രം പ്രയോഗിച്ചു: അല്ലാഹുവും തന്ത്രം പ്രയോഗിച്ചു അല്ലാഹുവാകട്ടെ, തന്ത്രം പ്രയോഗിക്കുന്നവരില്‍ ഉത്തമനാകുന്നു.
തഫ്സീർ : 52-54
View   
إِذْ قَالَ ٱللَّهُ يَـٰعِيسَىٰٓ إِنِّى مُتَوَفِّيكَ وَرَافِعُكَ إِلَىَّ وَمُطَهِّرُكَ مِنَ ٱلَّذِينَ كَفَرُوا۟ وَجَاعِلُ ٱلَّذِينَ ٱتَّبَعُوكَ فَوْقَ ٱلَّذِينَ كَفَرُوٓا۟ إِلَىٰ يَوْمِ ٱلْقِيَـٰمَةِ ۖ ثُمَّ إِلَىَّ مَرْجِعُكُمْ فَأَحْكُمُ بَيْنَكُمْ فِيمَا كُنتُمْ فِيهِ تَخْتَلِفُونَ﴿٥٥﴾
share
إِذْ قَالَ اللَّهُ = അല്ലാഹു പറഞ്ഞ സന്ദര്‍ഭം يَا عِيسَىٰ = ഈസാ إِنِّي = നിശ്ചയമായും ഞാന്‍ مُتَوَفِّيكَ = നിന്നെപൂര്‍ണമായെടുക്കുന്ന (പിടിച്ചെടുക്കുന്ന) വനാണ് وَرَافِعُكَ = നിന്നെ ഉയര്‍ത്തുന്നവനുമാണ് إِلَيَّ = എന്നിലേക്ക് وَمُطَهِّرُكَ = നിന്നെ ശുദ്ധമാക്കുന്നവനുമാണ് مِنَ الَّذِينَ كَفَرُوا = അവിശ്വസിച്ചവരില്‍ നിന്ന് وَجَاعِلُ = ആക്കുന്നവനുമാണ് الَّذِينَ اتَّبَعُوكَ = നിന്നെ പിന്‍പറ്റിയവരെ فَوْقَ = മീതെ الَّذِينَ كَفَرُوا = അവിശ്വസിച്ചവരുടെ إِلَىٰ يَوْمِ = നാള്‍വരെ الْقِيَامَةِ = ക്വിയാമത്തിന്‍റെ ثُمَّ إِلَيَّ = പിന്നെ എന്റെ അടുക്കലേക്കാണ് مَرْجِعُكُمْ = നിങ്ങളുടെ മടക്കം فَأَحْكُمُ = അപ്പോള്‍ ഞാന്‍ വിധികല്‍പിക്കും, വിധിക്കും بَيْنَكُمْ = നിങ്ങള്‍ക്കിടയില്‍ فِيمَا = യാതൊന്നില്‍ كُنتُمْ فِيهِ = അതില്‍ നിങ്ങളായിരുന്നു تَخْتَلِفُونَ = നിങ്ങള്‍ ഭിന്നിച്ചു (ഭിന്നാഭിപ്രായത്തിലായി) കൊണ്ടിരിക്കും
3:55(അതെ)അല്ലാഹു പറഞ്ഞ സന്ദര്‍ഭം: "ഈസാ, നിശ്ചയമായും, നിന്നെ ഞാന്‍ പൂര്‍ണമായി പിടിച്ചെടുക്കുകയും, നിന്നെ എന്റെ അടുക്കലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നതാണ്. അവിശ്വസിച്ചവരില്‍ നിന്നു നിന്നെ (ഞാന്‍) ശുദ്ധമാ ക്കുകയും, നിന്നെ പിന്‍പറ്റിയവരെ ക്വിയാമത്തു നാള്‍ വരേക്കും അവിശ്വസിച്ചവരുടെ മീതെ ആ (ക്കിവെ)ക്കുകയും ചെയ്യുന്നതാണ്. പിന്നീട്, എന്റെ അടുക്കലേക്കായിരിക്കും നിങ്ങളുടെ മടങ്ങിവരവ് അപ്പോള്‍ നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യത്തില്‍, നിങ്ങള്‍ക്കിട യില്‍ ഞാന്‍ വിധി കല്പിക്കുന്നതാകുന്നു.
فَأَمَّا ٱلَّذِينَ كَفَرُوا۟ فَأُعَذِّبُهُمْ عَذَابًۭا شَدِيدًۭا فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَمَا لَهُم مِّن نَّـٰصِرِينَ﴿٥٦﴾
share
فَأَمَّا = എന്നാലപ്പോള്‍ الَّذِينَ كَفَرُوا = അവിശ്വസിച്ചവര്‍ فَأُعَذِّبُهُمْ = അവരെ ഞാന്‍ ശിക്ഷിക്കും عَذَابًا شَدِيدًا = കഠിനമായ ശിക്ഷ فِي الدُّنْيَا = ഇഹത്തില്‍ വെച്ചു وَالْآخِرَةِ = പരത്തിലും وَمَا لَهُم = അവര്‍ക്കില്ലതാനും مِّن نَّاصِرِينَ = സഹായികളായിട്ടു (ആരും)
3:56"എന്നിട്ട്അപ്പോള്‍, യാതൊരു കൂട്ടര്‍ അവിശ്വസിച്ചുവോ അവരെ ഇഹത്തിലും, പരത്തിലും ഞാന്‍ കഠിനമായ ശിക്ഷ ശിക്ഷിക്കും: അവര്‍ക്കു സഹായികളായിട്ട് (ആരും ഉണ്ടാകുക) ഇല്ലതാനും
وَأَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَيُوَفِّيهِمْ أُجُورَهُمْ ۗ وَٱللَّهُ لَا يُحِبُّ ٱلظَّـٰلِمِينَ﴿٥٧﴾
share
وَأَمَّا الَّذِينَ = എന്നാല്‍ യാതൊരു കൂട്ടര്‍ آمَنُوا = അവര്‍ വിശ്വസിച്ചു وَعَمِلُوا = അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു الصَّالِحَاتِ = സല്‍കര്‍മങ്ങള്‍ فَيُوَفِّيهِمْ = അവര്‍ക്കവന്‍ നിറവേറ്റി(പൂര്‍ണമായി) കൊടുക്കും أُجُورَهُمْ = അവരുടെ പ്രതിഫലങ്ങള്‍, കൂലി وَاللَّهُ = അല്ലാഹു لَا يُحِبُّ = ഇഷ്ടപ്പെടുകയില്ല الظَّالِمِينَ = അക്രമികളെ
3:57"എന്നാല്‍, യാതൊരുകൂട്ടര്‍ വിശ്വസിക്കുകയും, സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തുവോ അവര്‍ക്ക് അവന്‍ [അല്ലാഹു] അവരുടെ പ്രതിഫലങ്ങള്‍ പൂര്‍ത്തിയാക്കി കൊടുക്കുകയും ചെയ്യും. അല്ലാഹു അക്രമികളെ സ്‌നേഹിക്കുകയില്ല."
തഫ്സീർ : 55-57
View   
ذَٰلِكَ نَتْلُوهُ عَلَيْكَ مِنَ ٱلْـَٔايَـٰتِ وَٱلذِّكْرِ ٱلْحَكِيمِ﴿٥٨﴾
share
ذَٰلِكَ = അതു نَتْلُوهُ = അതുനാം ഓതിതരുന്നു عَلَيْكَ = നിനക്ക് مِنَ الْآيَاتِ = ആയത്ത് (ദൃഷ്ടാന്തം)കളായിട്ടു وَالذِّكْرِ = ഉല്‍ബോധനവും, പ്രസ്താവനയും الْحَكِيمِ = യുക്തിമത്തായ
3:58(നബിയേ) അത് [മേല്‍ വിവരിച്ചത്] ലക്ഷ്യങ്ങളെയും, യുക്തിമത്തായ ഉല്‍ബോധനവുമാ യിക്കൊണ്ട് നാം നിനക്ക് ഓതിക്കേള്‍പിക്കുകയാണ്.
തഫ്സീർ : 58-58
View   
إِنَّ مَثَلَ عِيسَىٰ عِندَ ٱللَّهِ كَمَثَلِ ءَادَمَ ۖ خَلَقَهُۥ مِن تُرَابٍۢ ثُمَّ قَالَ لَهُۥ كُن فَيَكُونُ﴿٥٩﴾
share
إِنَّ مَثَلَ = നിശ്ചയമായും ഉപമ عِيسَىٰ = ഈസായുടെ عِندَ اللَّهِ = അല്ലാഹുവിന്റെ അടുക്കല്‍ كَمَثَلِ = ഉപമപോലെയാകുന്നു آدَمَ = ആദമിന്റെ خَلَقَهُ = അദ്ദേഹത്തെ അവന്‍ സൃഷ്ടിച്ചു (രൂപപ്പെടുത്തി) مِن تُرَابٍ = മണ്ണിനാല്‍, മണ്ണില്‍ നിന്ന് ثُمَّ قَالَ = പിന്നെ അവന്‍ പറഞ്ഞു لَهُ = അതിനോട് كُن = ഉണ്ടാകുക فَيَكُونُ = അപ്പോള്‍ അതു (അവന്‍) ഉണ്ടാകുന്നു (ഉണ്ടാകുകയായി)
3:59നിശ്ചയമായും. ഈസായുടെ ഉപമ, അല്ലാഹുവിന്റെ അടുക്കല്‍ ആദമിന്റെ ഉപമ പോലെയാകുന്നു. [അതില്‍ കവിഞ്ഞൊന്നുമില്ല] (അതെ) അവന്‍ അദ്ദേഹത്തെ മണ്ണിനാല്‍ സൃഷ്ടിച്ചു (രൂപപ്പെടുത്തി); പിന്നീട് അതിനോടു "ഉണ്ടാകുക" എന്നു പറഞ്ഞു; അപ്പോള്‍ (അതാ) അതുണ്ടാകുന്നു!
ٱلْحَقُّ مِن رَّبِّكَ فَلَا تَكُن مِّنَ ٱلْمُمْتَرِينَ﴿٦٠﴾
share
الْحَقُّ = യഥാര്‍ത്ഥം, സത്യം مِن رَّبِّكَ = നിന്‍റെ റബ്ബിങ്കല്‍ നിന്നാകുന്നു فَلَا تَكُن = അതിനാല്‍ നീ ആയിരിക്കരുത് مِّنَ الْمُمْتَرِينَ = സംശയപ്പെടുന്നവരില്‍
3:60യഥാര്‍ത്ഥം, നിന്‍റെ റബ്ബിങ്കല്‍ നിന്നുള്ളതാകുന്നു. ആകയാല്‍, നീ സന്ദേഹപ്പെടുന്നവരുടെ കൂട്ടത്തിലായിത്തീരരുത്.
തഫ്സീർ : 59-60
View   
فَمَنْ حَآجَّكَ فِيهِ مِنۢ بَعْدِ مَا جَآءَكَ مِنَ ٱلْعِلْمِ فَقُلْ تَعَالَوْا۟ نَدْعُ أَبْنَآءَنَا وَأَبْنَآءَكُمْ وَنِسَآءَنَا وَنِسَآءَكُمْ وَأَنفُسَنَا وَأَنفُسَكُمْ ثُمَّ نَبْتَهِلْ فَنَجْعَل لَّعْنَتَ ٱللَّهِ عَلَى ٱلْكَـٰذِبِينَ﴿٦١﴾
share
فَمَنْ = എനി (അതിനാല്‍) വല്ലവരും حَاجَّكَ = നിന്നോട് ന്യായവാദം ചെയ്താല്‍ فِيهِ = അതില്‍, അദ്ദേഹത്തില്‍ مِن بَعْدِ = ശേഷമായിട്ട് مَا جَاءَكَ = നിനക്ക് വന്നതിന്റെ مِنَ الْعِلْمِ = അറിവില്‍ നിന്നും فَقُلْ = അപ്പോള്‍ നീ പറയുക تَعَالَوْا = നിങ്ങള്‍ വരുവിന്‍ نَدْعُ = നാം വിളിക്കുക أَبْنَاءَنَا = ഞങ്ങളുടെ പുത്രന്‍മാരെ وَأَبْنَاءَكُمْ = നിങ്ങളുടെ പുത്രന്‍മാരെയും وَنِسَاءَنَا = ഞങ്ങളുടെ സ്ത്രീകളെയും وَنِسَاءَكُمْ = നിങ്ങളുടെ സ്ത്രീകളെയും وَأَنفُسَنَا = ഞങ്ങളുടെ സ്വന്ത(ദേഹ)ങ്ങളെയും وَأَنفُسَكُمْ = നിങ്ങളുടെ സ്വന്ത (ദേഹ) ങ്ങളെയും ثُمَّ نَبْتَهِلْ = പിന്നെ നാം ഉള്ളഴിഞ്ഞപേക്ഷിക്കുക (നമുക്ക് ഭക്തിയോടെ പ്രാര്‍ത്ഥിക്കാം) فَنَجْعَل = അങ്ങനെ നാം ആക്കുക لَّعْنَتَ اللَّهِ = അല്ലാഹുവിന്റെ ശാപത്തെ عَلَى الْكَاذِبِينَ = വ്യാജം പറയുന്നവരുടെ മേല്‍
3:61ഇനി, നിനക്കു അറിവു വന്നുകിട്ടിയശേഷം, അതില്‍ [അദ്ദേഹത്തിന്റെ കാര്യത്തില്‍] നിന്നോട് വല്ലവരും (തര്‍ക്കിച്ച്) ന്യായവാദം നടത്തുന്നതായാല്‍, നീ പറയുക: "വരുവിന്‍, ഞങ്ങളുടെ പുത്രന്മാരെയും, നിങ്ങളുടെ പുത്രന്മാരെയും, ഞങ്ങളുടെ സ്ത്രീകളെയും, നിങ്ങളുടെ സ്ത്രീകളെയും, ഞങ്ങളെത്തന്നെയും നിങ്ങളെത്തന്നെയും നാം വിളിക്കുക: പിന്നെ നാം ഉള്ളഴിഞ്ഞു പ്രാര്‍ത്ഥിക്കുക; അങ്ങനെ, അല്ലാഹുവിന്റെ ശാപത്തെ നാം വ്യാജം പറയുന്നവരുടെ മേല്‍ ആ (ക്കുവാന്‍ പ്രാര്‍ത്ഥി) ക്കുക"
إِنَّ هَـٰذَا لَهُوَ ٱلْقَصَصُ ٱلْحَقُّ ۚ وَمَا مِنْ إِلَـٰهٍ إِلَّا ٱللَّهُ ۚ وَإِنَّ ٱللَّهَ لَهُوَ ٱلْعَزِيزُ ٱلْحَكِيمُ﴿٦٢﴾
share
إِنَّ هَٰذَا = നിശ്ചയമായും ഇത് لَهُوَ = ഇത് തന്നെയാണ് الْقَصَصُ = കഥനം الْحَقُّ = യഥാര്‍ത്ഥമായ وَمَا مِنْ إِلَٰهٍ = ഒരു ഇലാഹുമില്ല താനും إِلَّا اللَّهُ = അല്ലാഹുവല്ലാതെ وَإِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَهُوَ الْعَزِيزُ = അവന്‍ തന്നെ പ്രതാപശാലി(യും) الْحَكِيمُ = അഗാധജ്ഞനായ
3:62നിശ്ചയമായും, ഇതുതന്നെയാണു യഥാര്‍ത്ഥമായ കഥാവിവരണം. അല്ലാഹു അല്ലാതെ യാതൊരു ആരാധ്യനും ഇല്ലതാനും. നിശ്ചയമാ യും, അല്ലാഹു തന്നെയാണ് അഗാധ ജ്ഞനായ പ്രതാപശാലിയും.
فَإِن تَوَلَّوْا۟ فَإِنَّ ٱللَّهَ عَلِيمٌۢ بِٱلْمُفْسِدِينَ﴿٦٣﴾
share
فَإِن تَوَلَّوْا = എന്നിട്ട് (എനി) അവര്‍ തിരിഞ്ഞുകളഞ്ഞെങ്കില്‍ فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു عَلِيمٌ = അറിവുള്ളവനാകുന്നു بِالْمُفْسِدِينَ = നാശകാരികളെപ്പറ്റി
3:63എന്നിട്ട് അവര്‍ തിരിഞ്ഞുകളഞ്ഞെങ്കില്‍, നിശ്ചയമായും അല്ലാഹു, നാശകാരികളെപ്പറ്റി അറിയുന്നവനാകുന്നു. [ഇതവര്‍ ഓര്‍ത്തിരിക്കട്ടെ.]
തഫ്സീർ : 61-63
View   
قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ تَعَالَوْا۟ إِلَىٰ كَلِمَةٍۢ سَوَآءٍۭ بَيْنَنَا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا ٱللَّهَ وَلَا نُشْرِكَ بِهِۦ شَيْـًۭٔا وَلَا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًۭا مِّن دُونِ ٱللَّهِ ۚ فَإِن تَوَلَّوْا۟ فَقُولُوا۟ ٱشْهَدُوا۟ بِأَنَّا مُسْلِمُونَ﴿٦٤﴾
share
قُلْ = നീ പറയുക يَا أَهْلَ الْكِتَابِ = വേദക്കാരേ تَعَالَوْا = നിങ്ങള്‍ വരുവിന്‍ إِلَىٰ كَلِمَةٍ = ഒരു വാക്കിലേക്ക് سَوَاءٍ = സമമായ بَيْنَنَا = ഞങ്ങള്‍ക്കിടയില്‍ وَبَيْنَكُمْ = നിങ്ങള്‍ക്കിടയിലും أَلَّا نَعْبُدَ = നാം ആരാധിക്കുകയില്ലെന്ന് إِلَّا اللَّهَ = അല്ലാഹുവിനെയല്ലാതെ وَلَا نُشْرِكَ بِهِ = അവനോട് നാം പങ്കു ചേര്‍ക്കുകയില്ല എന്നും شَيْئًا = യാതൊന്നിനെയും وَلَا يَتَّخِذَ = ആക്കുകയില്ലെന്നും بَعْضُنَا = നമ്മില്‍ ചിലര്‍ بَعْضًا = ചിലരെ أَرْبَابًا = റബ്ബുകള്‍ مِّن دُونِ اللَّهِ = അല്ലാഹുവിന് പുറമെ فَإِن تَوَلَّوْا = എന്നിട്ട് (എന്നാല്‍) അവര്‍ തിരിഞ്ഞുകളഞ്ഞെങ്കില്‍ فَقُولُوا = നിങ്ങള്‍ പറയുവിന്‍ اشْهَدُوا = നിങ്ങള്‍ സാക്ഷ്യം വഹിക്കുവിന്‍ എന്ന് بِأَنَّا مُسْلِمُونَ = ഞങ്ങള്‍ മുസ്‌ലിംകളാകുന്നുവെന്ന്
3:64(നബിയേ) പറയുക: "വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായ ഒരു വാക്കിലേക്ക് [തത്വത്തിലേക്ക്] വരുവിന്‍; അതായത്: അല്ലാഹുവിനെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും നാം പങ്കുചേര്‍ക്കാതിരിക്കുകയും, നമ്മില്‍ ചിലര്‍ ചിലരെ അല്ലാഹുവിന് പുറമെ റബ്ബുകളാക്കാതിരിക്കുകയും ചെയ്യുക എന്ന് (ഉള്ളതിലേക്ക്)." എന്നിട്ടവര്‍ തിരിഞ്ഞുകളയുന്ന പക്ഷം, (അവരോട്) നിങ്ങള്‍ പറഞ്ഞു കൊള്ളുക: ഞങ്ങള്‍ "മുസ്‌ലിം" കളാണ് [അല്ലാഹുവിന് കീഴൊതുങ്ങിയ വരാണ്] എന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചുകൊള്ളുവിന്‍."
തഫ്സീർ : 64-64
View   
يَـٰٓأَهْلَ ٱلْكِتَـٰبِ لِمَ تُحَآجُّونَ فِىٓ إِبْرَٰهِيمَ وَمَآ أُنزِلَتِ ٱلتَّوْرَىٰةُ وَٱلْإِنجِيلُ إِلَّا مِنۢ بَعْدِهِۦٓ ۚ أَفَلَا تَعْقِلُونَ﴿٦٥﴾
share
يَا أَهْلَ الْكِتَابِ = വേദക്കാരേ لِمَ تُحَاجُّونَ = എന്തിനാണ് നിങ്ങള്‍ ന്യായവാദം (തര്‍ക്കം) നടത്തുന്നത് فِي إِبْرَاهِيمَ = ഇബ്‌റാഹീമിനെപ്പറ്റി, ഇബ്‌റാഹീമിന്റെ കാര്യത്തില്‍ وَمَا أُنزِلَتِ = ഇറക്കപ്പെട്ടിട്ടുമില്ല താനും, ഇറക്കപ്പെടാത്ത സ്ഥിതിക്ക് التَّوْرَاةُ = തൌറാത്ത് وَالْإِنجِيلُ = ഇന്‍ജീലും إِلَّا مِن بَعْدِهِ = അദ്ദേഹത്തിന് ശേഷമല്ലാതെ أَفَلَا تَعْقِلُونَ = അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലേ
3:65വേദക്കാരേ, എന്തിനാണ് നിങ്ങള്‍ ഇബ്‌റാഹീമിന്റെ കാര്യത്തില്‍ (തര്‍ക്കിച്ച്) ന്യായവാദം നടത്തുന്നത്? തൗറാത്തും, ഇന്‍ജീലും അദ്ദേഹത്തിന് ശേഷമല്ലാതെ ഇറക്കപ്പെട്ടിട്ടില്ലല്ലോ (എന്നിരിക്കെ)! അപ്പോള്‍, നിങ്ങള്‍ ചിന്തിക്കുന്നില്ലേ?!
هَـٰٓأَنتُمْ هَـٰٓؤُلَآءِ حَـٰجَجْتُمْ فِيمَا لَكُم بِهِۦ عِلْمٌۭ فَلِمَ تُحَآجُّونَ فِيمَا لَيْسَ لَكُم بِهِۦ عِلْمٌۭ ۚ وَٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ﴿٦٦﴾
share
هَا أَنتُمْ = ഹേ (അറിയുക) നിങ്ങള്‍ هَٰؤُلَاءِ = ഇങ്ങനെയുള്ള വരാണ് حَاجَجْتُمْ = നിങ്ങള്‍ ന്യായവാദം (തര്‍ക്കം) നടത്തി فِيمَا = യാതൊരു കാര്യത്തില്‍ لَكُم بِهِ = അതിനെപ്പറ്റി നിങ്ങള്‍ക്കുണ്ട് عِلْمٌ = അറിവ് فَلِمَ = എന്നാല്‍ (അപ്പോള്‍) എന്തിന് تُحَاجُّونَ = നിങ്ങള്‍ ന്യായവാദം നടത്തുന്നു فِيمَا لَيْسَ = ഇല്ലാത്ത കാര്യത്തില്‍ لَكُم بِهِ = നിങ്ങള്‍ക്കതിനെപ്പറ്റി عِلْمٌ = അറിവ് وَاللَّهُ يَعْلَمُ = അല്ലാഹു അറിയുന്നു وَأَنتُمْ = നിങ്ങള്‍ക്കാകട്ടെ لَا تَعْلَمُونَ = അറിഞ്ഞുകൂടാ
3:66ഹേ, നിങ്ങള്‍ (ഇതാ) ഇങ്ങിനെ യുള്ളവരാകുന്നു: നിങ്ങള്‍ക്ക് അറിവുള്ള കാര്യത്തില്‍ നിങ്ങള്‍ (തര്‍ക്കിച്ച്) ന്യായവാദം നടത്തി! എന്നാല്‍, നിങ്ങള്‍ക്ക് അറിവില്ലാത്ത കാര്യത്തില്‍ എന്തിനാണ് നിങ്ങള്‍ ന്യായവാദം നടത്തിക്കൊണ്ടിരിക്കുന്നത്?! അല്ലാഹു (എല്ലാം) അറിയുന്നു: നിങ്ങള്‍ക്ക് അറിയുകയില്ലതാനും.
مَا كَانَ إِبْرَٰهِيمُ يَهُودِيًّۭا وَلَا نَصْرَانِيًّۭا وَلَـٰكِن كَانَ حَنِيفًۭا مُّسْلِمًۭا وَمَا كَانَ مِنَ ٱلْمُشْرِكِينَ﴿٦٧﴾
share
مَا كَانَ إِبْرَاهِيمُ = ഇബ്‌റാഹീം ആയിരുന്നില്ല يَهُودِيًّا = യഹൂദി وَلَا نَصْرَانِيًّا = ക്രിസ്ത്യാനിയും ആയിരുന്നില്ല وَلَٰكِن كَانَ = എങ്കിലും അദ്ദേഹമായിരുന്നു حَنِيفًا = ഒരു ഋജുമാനസന്‍ مُّسْلِمًا = മുസ്‌ലിമായ, കീഴൊതുങ്ങിയവന്‍ وَمَا كَانَ = ആയിരുന്നതുമില്ല مِنَ الْمُشْرِكِينَ = മുശ്‌രിക്കുകളില്‍ പെട്ട(വന്‍)
3:67ഇബ്‌റാഹീം ഒരു യഹൂദിയാകട്ടെ, ക്രിസ്ത്യാനിയാകട്ടെ, ആയിരുന്നില്ല. എങ്കിലും, അദ്ദേഹം ഒരു ശുദ്ധ മനസ്‌കനും, "മുസ്‌ലിമും" [കീഴൊതുങ്ങിയവനും] ആയിരുന്നു: അദ്ദേഹം "മുശ്‌രിക്ക്" [ബഹുദൈവവിശ്വാസി] കളില്‍പെട്ട വനായിരുന്നതുമില്ല .
തഫ്സീർ : 65-67
View   
إِنَّ أَوْلَى ٱلنَّاسِ بِإِبْرَٰهِيمَ لَلَّذِينَ ٱتَّبَعُوهُ وَهَـٰذَا ٱلنَّبِىُّ وَٱلَّذِينَ ءَامَنُوا۟ ۗ وَٱللَّهُ وَلِىُّ ٱلْمُؤْمِنِينَ﴿٦٨﴾
share
إِنَّ أَوْلَى = നിശ്ചയമായും കൂടുതല്‍ ബന്ധപ്പെട്ടവര്‍, അധികം അര്‍ഹതയുള്ളവര്‍ النَّاسِ = മനുഷ്യരില്‍ بِإِبْرَاهِيمَ = ഇബ്‌റാഹീമിനോട്, ഇബ്‌റാഹീമിനെ സംബന്ധിച്ച് لَلَّذِينَ = യാതൊരുകൂട്ടര്‍ തന്നെ اتَّبَعُوهُ = അദ്ദേഹത്തെ പിന്‍പറ്റിയ وَهَٰذَا النَّبِيُّ = ഈ നബിയും وَالَّذِينَ آمَنُوا = വിശ്വസിച്ചവരും وَاللَّهُ = അല്ലാഹുവാകട്ടെ وَلِيُّ = രക്ഷാധികാരി (ബന്ധു- സഹായി- മിത്രം) ആകുന്നു الْمُؤْمِنِينَ = സത്യവിശ്വാസികളുടെ
3:68നിശ്ചയമായും, മനുഷ്യരില്‍ വെച്ച് ഇബ്‌റാഹീമിനോട് കൂടുതല്‍ (അടുപ്പ) ബന്ധമുള്ളവര്‍, അദ്ദേ ഹത്തെ പിന്‍പറ്റിയവരും, ഈ പ്രവാചകനും, വിശ്വസിച്ചിട്ടുള്ളവരും തന്നെയാണ്. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരി (അഥവാ സഹായി) യാകുന്നു.
തഫ്സീർ : 68-68
View   
وَدَّت طَّآئِفَةٌۭ مِّنْ أَهْلِ ٱلْكِتَـٰبِ لَوْ يُضِلُّونَكُمْ وَمَا يُضِلُّونَ إِلَّآ أَنفُسَهُمْ وَمَا يَشْعُرُونَ﴿٦٩﴾
share
وَدَّت = മോഹിക്കയാണ് طَّائِفَةٌ = ഒരു വിഭാഗം مِّنْ أَهْلِ الْكِتَابِ = വേദക്കാരില്‍ നിന്ന് لَوْ يُضِلُّونَكُمْ = അവര്‍ നിങ്ങളെ വഴിപിഴപ്പിച്ചിരുന്നെങ്കില്‍ (എന്ന്) وَمَا يُضِلُّونَ = അവര്‍ വഴിപിഴപ്പിക്കുന്നുമില്ല (താനും) إِلَّا أَنفُسَهُمْ = തങ്ങളെത്തന്നെ (സ്വന്തങ്ങളെ)യല്ലാതെ وَمَا يَشْعُرُونَ = അവര്‍ ഗ്രഹിക്കുന്നുമില്ല, അവര്‍ക്ക് ബോധം വരുന്നുമില്ല
3:69(സത്യവിശ്വാസികളെ) വേദക്കാരില്‍ നിന്നുള്ള ഒരു വിഭാഗം (ആളുകള്‍) മോഹിക്കുകയാണ്, നിങ്ങളെ അവര്‍ വഴിപിഴപ്പിച്ചിരുന്നെങ്കില്‍ (കൊള്ളാമായിരുന്നു) എന്ന്! (വാസ്തവത്തില്‍) അവര്‍ തങ്ങളെത്തന്നെയല്ലാതെ വഴിപിഴപ്പിക്കുന്നുമില്ല; (അത്) അവര്‍ ഗ്രഹിക്കുന്നുമില്ല.
يَـٰٓأَهْلَ ٱلْكِتَـٰبِ لِمَ تَكْفُرُونَ بِـَٔايَـٰتِ ٱللَّهِ وَأَنتُمْ تَشْهَدُونَ﴿٧٠﴾
share
يَا أَهْلَ الْكِتَابِ = വേദക്കാരേ لِمَ تَكْفُرُونَ = എന്തിനാണ് നിങ്ങള്‍ അവിശ്വസിക്കുന്നത് بِآيَاتِ اللَّهِ = അല്ലാഹുവിന്റെ ആയത്ത് (ലക്ഷ്യം- ദൃഷ്ടാന്തം) കളില്‍ وَأَنتُمْ = നിങ്ങളാകട്ടെ تَشْهَدُونَ = സാക്ഷ്യം വഹിക്കുന്നു (താനും)
3:70വേദക്കാരേ, അല്ലാഹുവിന്റെ "ആയത്ത്" [ലക്ഷ്യം] കളില്‍, (അവര്‍ക്ക് സത്യ) സാക്ഷ്യം വഹിച്ചുകൊണ്ട് (തന്നെ) നിങ്ങള്‍ അവിശ്വസിക്കുന്നത് എന്തിനാണ്?!
يَـٰٓأَهْلَ ٱلْكِتَـٰبِ لِمَ تَلْبِسُونَ ٱلْحَقَّ بِٱلْبَـٰطِلِ وَتَكْتُمُونَ ٱلْحَقَّ وَأَنتُمْ تَعْلَمُونَ﴿٧١﴾
share
يَا أَهْلَ الْكِتَابِ = വേദക്കാരേ لِمَ تَلْبِسُونَ = നിങ്ങള്‍ എന്തിനാണ് കൂട്ടിക്കലര്‍ത്തുന്നത് الْحَقَّ = യഥാര്‍ത്ഥ (സത്യ)ത്തെ بِالْبَاطِلِ = അയഥാര്‍ത്ഥത്തോട് وَتَكْتُمُونَ = നിങ്ങള്‍ ഒളിച്ചു (മൂടി)വെക്കുകയും ചെയ്യുന്നു الْحَقَّ = യഥാര്‍ത്ഥത്തെ وَأَنتُمْ = നിങ്ങളാവട്ടെ تَعْلَمُونَ = അറിയുന്നു (താനും)
3:71വേദക്കാരെ നിങ്ങള്‍ യഥാര്‍ത്ഥത്തെ അയഥാര്‍ത്ഥവുമായി കൂട്ടിക്കലര്‍ത്തുകയും അറിഞ്ഞുംകൊണ്ട് (തന്നെ) യഥാര്‍ത്ഥത്തെ ഒളിച്ചുവെക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് എന്തിനാണ്?!
തഫ്സീർ : 69-71
View   
وَقَالَت طَّآئِفَةٌۭ مِّنْ أَهْلِ ٱلْكِتَـٰبِ ءَامِنُوا۟ بِٱلَّذِىٓ أُنزِلَ عَلَى ٱلَّذِينَ ءَامَنُوا۟ وَجْهَ ٱلنَّهَارِ وَٱكْفُرُوٓا۟ ءَاخِرَهُۥ لَعَلَّهُمْ يَرْجِعُونَ﴿٧٢﴾
share
وَقَالَت = പറയുകയും ചെയ്തു, പറയുകയാണ് طَّائِفَةٌ = ഒരു വിഭാഗം مِّنْ أَهْلِ الْكِتَابِ = വേദക്കാരില്‍ നിന്ന് آمِنُوا = നിങ്ങള്‍ വിശ്വസിക്കുവിന്‍ بِالَّذِي أُنزِلَ = ഇറക്കപ്പെട്ടതില്‍ عَلَى الَّذِينَ آمَنُوا = വിശ്വസിച്ചവര്‍ക്ക് وَجْهَ النَّهَارِ = പകലിന്റെ മുഖത്ത് (മുമ്പില്‍- ആരംഭത്തില്‍) وَاكْفُرُوا = നിങ്ങള്‍ അവിശ്വസിക്കുകയും ചെയ്യുവിന്‍ آخِرَهُ = അതിന്റെ അവസാനം لَعَلَّهُمْ = അവരായേക്കാം, ആകുവാന്‍ വേണ്ടി يَرْجِعُونَ = അവര്‍ മടങ്ങുക
3:72വേദക്കാരില്‍ നിന്നുള്ള ഒരു വിഭാഗം (ആളുകള്‍) പറയുകയാണ്: "(ഈ) വിശ്വസിച്ചവരുടെ മേല്‍ അവതരിപ്പിക്കപ്പെട്ടതില്‍, പകലിന്റെ ആരംഭത്തില്‍ നിങ്ങള്‍ വിശ്വസിക്കുവിന്‍: അതിന്റെ അവസാനത്തില്‍ നിങ്ങള്‍ (അങ്ങ്) അവിശ്വസിക്കുകയും ചെയ്യുവിന്‍. (എന്നാല്‍) അവര്‍ മടങ്ങിയേക്കാം;
وَلَا تُؤْمِنُوٓا۟ إِلَّا لِمَن تَبِعَ دِينَكُمْ قُلْ إِنَّ ٱلْهُدَىٰ هُدَى ٱللَّهِ أَن يُؤْتَىٰٓ أَحَدٌۭ مِّثْلَ مَآ أُوتِيتُمْ أَوْ يُحَآجُّوكُمْ عِندَ رَبِّكُمْ ۗ قُلْ إِنَّ ٱلْفَضْلَ بِيَدِ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۗ وَٱللَّهُ وَٰسِعٌ عَلِيمٌۭ﴿٧٣﴾
share
وَلَا تُؤْمِنُوا = നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യരുത് إِلَّا لِمَن = യാതൊരുവരെയല്ലാതെ تَبِعَ = തുടര്‍ന്ന് دِينَكُمْ = നിങ്ങളുടെ മതത്തെ قُلْ = നീ പറയുക إِنَّ الْهُدَىٰ = നിശ്ചയമായും മാര്‍ഗദര്‍ശനം, വഴിചേര്‍ക്കല്‍ هُدَى اللَّهِ = അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ്, വഴിചേര്‍ക്കലത്രെ أَن يُؤْتَىٰ = നല്‍കപ്പെടുന്നതിനാല്‍ أَحَدٌ = വല്ല ഒരാള്‍ക്കും مِّثْلَ = യാതൊന്നുപോലെ مَا أُوتِيتُمْ = അത് നിങ്ങള്‍ക്ക് നല്‍കപ്പെട്ടു أَوْ يُحَاجُّوكُمْ = അല്ലെങ്കില്‍ അവര്‍ നിങ്ങളോട് ന്യായവാദം നടത്തുന്നതിനാല്‍ عِندَ رَبِّكُمْ = നിങ്ങളുടെ റബ്ബിന്റെ അടുക്കല്‍ قُلْ = നീ പറയുക إِنَّ الْفَضْلَ = നിശ്ചയമായും അനുഗ്രഹം بِيَدِ اللَّهِ = അല്ലാഹുവിന്റെ കയ്യിലാണ് يُؤْتِيهِ = അതവന്‍ നല്‍കുന്നു مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَاللَّهُ = അല്ലാഹു وَاسِعٌ = വിശാലനാകുന്നു عَلِيمٌ = അറിയുന്നവനാണ്
3:73"നിങ്ങളുടെ മതത്തെ പിന്‍തുടര്‍ന്നവരെയല്ലാതെ നിങ്ങള്‍ വിശ്വസി ക്കുകയും ചെയ്യരുത്" (നബിയേ) പറയുക: "നിശ്ചയമായും, അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമത്രെ, (യഥാര്‍ത്ഥ) മാര്‍ഗദര്‍ശനം. (അതെ) നിങ്ങള്‍ക്ക് നല്‍കപ്പെട്ടതുപോലെ, (വേറെ) വല്ല ഒരാള്‍ക്കും നല്‍കപ്പെ ടുന്നതിനാല്‍; അല്ലെങ്കില്‍, നിങ്ങളുടെ റബ്ബിങ്കല്‍ വെച്ച് അവര്‍ നിങ്ങളോട് ന്യായവാദം ചെയ്യുമെന്നതിനാല്‍." പറയുക: "നിശ്ചയമായും അനു ഗ്രഹം അല്ലാഹുവിന്റെ കൈവശമത്രെ (ഉള്ളത്.) അവന്‍ ഉദ്ദേശിക്കു ന്നവര്‍ക്ക് അത് അവന്‍ നല്‍കുന്നു. അല്ലാഹു, വിശാലനും, (എല്ലാം) അറിയുന്നവനുമാകുന്നു.
يَخْتَصُّ بِرَحْمَتِهِۦ مَن يَشَآءُ ۗ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ﴿٧٤﴾
share
يَخْتَصُّ = അവന്‍ പ്രത്യേകപ്പെടുത്തുന്നു بِرَحْمَتِهِ = തന്റെ കാരുണ്യംകൊണ്ട്, കാരുണ്യത്തെ مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവരെ, ഉദ്ദേശിക്കുന്നവര്‍ക്ക് وَاللَّهُ = അല്ലാഹുവാകട്ടെ ذُو الْفَضْلِ = അനുഗ്രഹം ഉള്ളവനാണ് الْعَظِيمِ = മഹത്തായ
3:74അവന്‍ ഉദ്ദേശിക്കുന്നവരെ തന്റെ കാരുണ്യംകൊണ്ട് അവന്‍ പ്രത്യേകപ്പെടുത്തുന്നു. അല്ലാഹു, മഹത്തായ അനുഗ്രഹമുള്ളവനത്രെ."
തഫ്സീർ : 72-74
View   
وَمِنْ أَهْلِ ٱلْكِتَـٰبِ مَنْ إِن تَأْمَنْهُ بِقِنطَارٍۢ يُؤَدِّهِۦٓ إِلَيْكَ وَمِنْهُم مَّنْ إِن تَأْمَنْهُ بِدِينَارٍۢ لَّا يُؤَدِّهِۦٓ إِلَيْكَ إِلَّا مَا دُمْتَ عَلَيْهِ قَآئِمًۭا ۗ ذَٰلِكَ بِأَنَّهُمْ قَالُوا۟ لَيْسَ عَلَيْنَا فِى ٱلْأُمِّيِّـۧنَ سَبِيلٌۭ وَيَقُولُونَ عَلَى ٱللَّهِ ٱلْكَذِبَ وَهُمْ يَعْلَمُونَ﴿٧٥﴾
share
وَمِنْ أَهْلِ الْكِتَابِ = വേദക്കാരിലുണ്ട് مَنْ = ചിലര്‍, യാതൊരുവന്‍ إِن تَأْمَنْهُ = അവരെ (അവനെ) നീ വിശ്വസിച്ചാല്‍ بِقِنطَارٍ = ഒരു ക്വിന്‍ത്വാറിനെ (കൂമ്പാരത്തെ) സംബന്ധിച്ച് يُؤَدِّهِ = അതവര്‍ (അവന്‍) വീട്ടിത്തരും إِلَيْكَ = നിനക്ക് وَمِنْهُم = അവരിലുണ്ട് مَّنْ = ചിലര്‍, യാതൊരുവന്‍ إِن تَأْمَنْهُ = അവരെ (അവനെ) നീ വിശ്വസിച്ചാല്‍ بِدِينَارٍ = ഒരു ദീനാറിനെ (പൊന്‍പണത്തെ)പ്പറ്റി لَّا يُؤَدِّهِ = അതവര്‍ (അവന്‍) വീട്ടുകയില്ല إِلَيْكَ = നിനക്ക് إِلَّا مَا دُمْتَ = നീ ആയിക്കൊണ്ടിരുന്നാലല്ലാതെ عَلَيْهِ = അവന്‍റെ മേല്‍ (അവരില്‍) قَائِمًا = നിലകൊള്ളുന്നവന്‍ ذَٰلِكَ = അത് بِأَنَّهُمْ قَالُوا = അവര്‍ പറയുന്നത് നിമിത്തമാണ് لَيْسَ عَلَيْنَا = ഞങ്ങളുടെ മേല്‍ ഇല്ല فِي الْأُمِّيِّينَ = നിരക്ഷരജ്ഞരില്‍ سَبِيلٌ = ഒരു മാര്‍ഗവും وَيَقُولُونَ = അവര്‍ പറയുകയും ചെയ്യുന്നു عَلَى اللَّهِ = അല്ലാഹുവിന്‍റെ പേരില്‍ الْكَذِبَ = വ്യാജം وَهُمْ يَعْلَمُونَ = അവര്‍ അറിഞ്ഞുകൊണ്ട്
3:75വേദക്കാരിലുണ്ട് ചിലര്‍: ഒരു "ക്വിന്‍ത്വാറി"നെ [കൂമ്പാരത്തെ] സംബന്ധിച്ച് നീ അവരെ വിശ്വസിച്ചാല്‍ അവര്‍ നിനക്കത് തന്നുതീര്‍ക്കും. അവരിലുണ്ട് (വേറെ) ചിലരും; ഒരു "ദീനാറിനെ" [പൊന്‍പണത്തെ] സംബന്ധിച്ച് നീ അവരെ വിശ്വസിച്ചാല്‍- അവരില്‍ [അവരെ തിരക്കിക്കൊണ്ട്] നീ നിലകൊള്ളുന്നവനായിരുന്നാലല്ലാതെ- അവര്‍ നിനക്കത് തന്നുതീര്‍ക്കുകയില്ല. "(വേദക്കാരല്ലാത്ത ) നിരക്ഷരജ്ഞരുടെ കാര്യത്തില്‍, ഞങ്ങളുടെ മേല്‍ (ബാധ്യതയുണ്ടാ വാന്‍) ഒരു മാര്‍ഗവുമില്ല, എന്ന് അവര്‍ പറയുന്നത് നിമിത്തമത്രെ അത്. അവര്‍ അറിഞ്ഞുകൊണ്ട് (തന്നെ) അല്ലാഹുവിന്‍റെ മേല്‍ വ്യാജം പറയുകയും ചെയ്യുന്നു.
بَلَىٰ مَنْ أَوْفَىٰ بِعَهْدِهِۦ وَٱتَّقَىٰ فَإِنَّ ٱللَّهَ يُحِبُّ ٱلْمُتَّقِينَ﴿٧٦﴾
share
بَلَىٰ = അങ്ങനെയല്ല مَنْ أَوْفَىٰ = ആര്‍ നിറവേറ്റിയോ بِعَهْدِهِ = തന്റെ കരാര്‍, ഉടമ്പടി وَاتَّقَىٰ = സൂക്ഷിക്കുകയും ചെയ്തു فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു يُحِبُّ = സ്‌നേഹിക്കും, ഇഷ്ടപ്പെടുന്നു الْمُتَّقِينَ = സൂക്ഷ്മത പാലിക്കുന്നവരെ
3:76അങ്ങനെയല്ല, യാതൊരുവന്‍ തന്റെ കരാര്‍ നിറവേറ്റുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തുവോ, എന്നാല്‍, (ആ) സൂക്ഷ്മത പാലിക്കുന്നവരെ നിശ്ചയമായും അല്ലാഹു സ്‌നേഹിക്കും
തഫ്സീർ : 75-76
View   
إِنَّ ٱلَّذِينَ يَشْتَرُونَ بِعَهْدِ ٱللَّهِ وَأَيْمَـٰنِهِمْ ثَمَنًۭا قَلِيلًا أُو۟لَـٰٓئِكَ لَا خَلَـٰقَ لَهُمْ فِى ٱلْـَٔاخِرَةِ وَلَا يُكَلِّمُهُمُ ٱللَّهُ وَلَا يَنظُرُ إِلَيْهِمْ يَوْمَ ٱلْقِيَـٰمَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌۭ﴿٧٧﴾
share
إِنَّ الَّذِينَ يَشْتَرُونَ = നിശ്ചയമായും വാങ്ങുന്നവര്‍ بِعَهْدِ اللَّهِ = അല്ലാഹുവിനോടുള്ള കരാറിന് وَأَيْمَانِهِمْ = തങ്ങളുടെ സത്യ (ശപഥ)ങ്ങള്‍ക്കും ثَمَنًا قَلِيلًا = തുച്ഛ വില أُولَٰئِكَ = അക്കൂട്ടര്‍ لَا خَلَاقَ = ഓഹരിയില്ല لَهُمْ = അവര്‍ക്ക് فِي الْآخِرَةِ = പരലോകത്തില്‍ وَلَا يُكَلِّمُهُمُ اللَّهُ = അല്ലാഹു അവരോട് സംസാരിക്കയുമില്ല وَلَا يَنظُرُ = നോക്കുകയുമില്ല إِلَيْهِمْ = അവരുടെനേരെ يَوْمَ الْقِيَامَةِ = ക്വിയാമത്തുനാളില്‍ وَلَا يُزَكِّيهِمْ = അവരെ സംസ്‌ക്കരിക്കയുമില്ല وَلَهُمْ = അവര്‍ക്കുണ്ടു താനും عَذَابٌ = ശിക്ഷ أَلِيمٌ = വേദനയേറിയ
3:77നിശ്ചയമായും, അല്ലാഹുവിനോടുള്ള കരാറിനും [പ്രതിജ്ഞക്കും], തങ്ങളുടെ സത്യ (ശപഥ) ങ്ങള്‍ക്കും തുച്ഛമായ വിലവാങ്ങുന്നവര്‍, അക്കൂട്ടര്‍ അവര്‍ക്ക് പരലോ കത്തില്‍ യാതൊരു ഓഹരിയുമില്ല: ക്വിയാമത്തുനാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയുമില്ല: അവരുടെ നേരെ നോക്കുകയില്ല; അവരെ സംസ്‌കരി(ച്ചു നന്നാ)ക്കുകയുമില്ല; അവര്‍ക്ക് വേദനയേറിയ ശിക്ഷ യുമുണ്ടായിരിക്കും
തഫ്സീർ : 77-77
View   
وَإِنَّ مِنْهُمْ لَفَرِيقًۭا يَلْوُۥنَ أَلْسِنَتَهُم بِٱلْكِتَـٰبِ لِتَحْسَبُوهُ مِنَ ٱلْكِتَـٰبِ وَمَا هُوَ مِنَ ٱلْكِتَـٰبِ وَيَقُولُونَ هُوَ مِنْ عِندِ ٱللَّهِ وَمَا هُوَ مِنْ عِندِ ٱللَّهِ وَيَقُولُونَ عَلَى ٱللَّهِ ٱلْكَذِبَ وَهُمْ يَعْلَمُونَ﴿٧٨﴾
share
وَإِنَّ مِنْهُمْ = നിശ്ചയമായും അവരിലുണ്ട് لَفَرِيقًا = ഒരു കക്ഷി (സംഘം- വിഭാഗം) തന്നെ يَلْوُونَ = അവര്‍ വളച്ച് തിരിക്കും, ചുരുട്ടുന്നു أَلْسِنَتَهُم = അവരുടെ നാവുകളെ بِالْكِتَابِ = വേദഗ്രന്ഥത്തില്‍, ഗ്രന്ഥത്തെ സംബന്ധിച്ച് لِتَحْسَبُوهُ = നിങ്ങളതിനെ ഗണിക്കു(വിചാരിക്കു)വാന്‍ വേണ്ടി مِنَ الْكِتَابِ = വേദഗ്രന്ഥത്തില്‍ പെട്ടതായി وَمَا هُوَ = അതല്ലതാനും مِنَ الْكِتَابِ = വേദ്രഗന്ഥത്തില്‍ പെട്ടത് وَيَقُولُونَ = അവര്‍ പറയുകയും ചെയ്യും هُوَ = അത് مِنْ عِندِ اللَّهِ = അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണ് (എന്ന്) وَمَا هُوَ = അതല്ല താനും مِنْ عِندِ اللَّهِ = അല്ലാഹുവിന്‍റെ പക്കല്‍നിന്ന് وَيَقُولُونَ = അവര്‍ പറയുകയും ചെയ്യും عَلَى اللَّهِ = അല്ലാഹുവിന്‍റെ പേരില്‍ الْكَذِبَ = വ്യാജം, അസത്യം وَهُمْ يَعْلَمُونَ = അവര്‍ അറിഞ്ഞുകൊണ്ട്
3:78നിശ്ചയമായും, അവരില്‍ തന്നെ (വേറെ) ഒരു കക്ഷിയുമുണ്ട്: വേദഗ്രന്ഥത്തി(ന്‍റെ വായനയി)ല്‍ തങ്ങളുടെ നാവുകളെ അവര്‍ വളച്ചു തിരിക്കും, അത് വേദഗ്രന്ഥത്തില്‍ പെട്ടതെന്ന് നിങ്ങള്‍ ഗണിക്കുവാന്‍ വേണ്ടി. അത് വേദഗ്രന്ഥത്തില്‍ പെട്ട തല്ലതാനും, "അത് അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണ്" എന്ന് അവര്‍ പറയുകയും ചെയ്യും. അത് അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതല്ലതാനും. അവര്‍ അറിഞ്ഞുകൊണ്ട് (തന്നെ) അല്ലാഹുവിന്‍റെ പേരില്‍ വ്യാജം പറയു കയും ചെയ്യുന്നു.
തഫ്സീർ : 78-78
View   
مَا كَانَ لِبَشَرٍ أَن يُؤْتِيَهُ ٱللَّهُ ٱلْكِتَـٰبَ وَٱلْحُكْمَ وَٱلنُّبُوَّةَ ثُمَّ يَقُولَ لِلنَّاسِ كُونُوا۟ عِبَادًۭا لِّى مِن دُونِ ٱللَّهِ وَلَـٰكِن كُونُوا۟ رَبَّـٰنِيِّـۧنَ بِمَا كُنتُمْ تُعَلِّمُونَ ٱلْكِتَـٰبَ وَبِمَا كُنتُمْ تَدْرُسُونَ﴿٧٩﴾
share
مَا كَانَ = ഉണ്ടാവുകയില്ല, ഉണ്ടാകാവതല്ല لِبَشَرٍ = ഒരു മനുഷ്യനും أَن يُؤْتِيَهُ = അവന് നല്‍കുക اللَّهُ = അല്ലാഹു الْكِتَابَ = ഗ്രന്ഥം وَالْحُكْمَ = വിജ്ഞാനവും, വിധിയും (അധികാരവും) وَالنُّبُوَّةَ = പ്രവാചകത്വവും ثُمَّ يَقُولَ = പിന്നീട് അദ്ദേഹം പറയുക لِلنَّاسِ = മനുഷ്യരോട് كُونُوا = നിങ്ങളായിരിക്കുവിന്‍ عِبَادًا لِّي = എനിക്ക് (എന്‍റെ) അടിയാന്‍മാര്‍ مِن دُونِ اللَّهِ = അല്ലാഹുവിനെ കൂടാതെ (അല്ലാഹുവിന്നല്ലാതെ) وَلَٰكِن = എങ്കിലും (പറയും) كُونُوا = നിങ്ങളായിരിക്കുവിന്‍ رَبَّانِيِّينَ = റബ്ബാനികള്‍ بِمَا كُنتُمْ = നിങ്ങളായിരിക്കുന്നതുകൊണ്ട് تُعَلِّمُونَ = നിങ്ങള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു الْكِتَابَ = വേദഗ്രന്ഥം وَبِمَا كُنتُمْ = നിങ്ങളായിരിക്കുന്നതുകൊണ്ടും تَدْرُسُونَ = പഠിച്ചുകൊണ്ടിരിക്കുന്നു
3:79ഒരു മനുഷ്യനും (തന്നെ) ഉണ്ടാകുകയില്ല, അല്ലാഹു അദ്ദേഹ ത്തിന് വേദഗ്രന്ഥവും, വിധികര്‍ത്തൃ ത്വവും (അഥവാ വിജ്ഞാനവും) പ്രവാചകത്വവും നല്‍കുക: പിന്നീട് അദ്ദേഹം മനുഷ്യരോട്: "നിങ്ങള്‍ അല്ലാഹുവിനല്ലാതെ- എനിക്ക്- അടിയാ ന്‍മാരായിരിക്കുവിന്‍" എന്ന് പറയു കയും ചെയ്യുക. ഇത് രണ്ടും കൂടി ഒരിക്കലും സംഭവിക്കുകയില്ല.] എങ്കിലും "നിങ്ങള്‍ വേദഗ്രന്ഥം പഠി പ്പി ച്ച് വരു ന്നതു കൊണ്ടും, നിങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടും നിങ്ങള്‍ "റബ്ബാനികള്‍" [മതോപദേഷ്ടാക്കള്‍] ആയിത്തീരുവീന്‍" എന്നായിരിക്കും (അദ്ദേഹം പറയുക).
وَلَا يَأْمُرَكُمْ أَن تَتَّخِذُوا۟ ٱلْمَلَـٰٓئِكَةَ وَٱلنَّبِيِّـۧنَ أَرْبَابًا ۗ أَيَأْمُرُكُم بِٱلْكُفْرِ بَعْدَ إِذْ أَنتُم مُّسْلِمُونَ﴿٨٠﴾
share
وَلَا يَأْمُرَكُمْ = അദ്ദേഹം നിങ്ങളോട് കല്‍പിക്കുകയും (ഉണ്ടാകുക) ഇല്ല أَن تَتَّخِذُوا = നിങ്ങള്‍ സ്വീകരിക്കുവാന്‍ الْمَلَائِكَةَ = മലക്കുകളെ وَالنَّبِيِّينَ = നബിമാരെയും أَرْبَابًا = റബ്ബുകളായി أَيَأْمُرُكُم = അദ്ദേഹം നിങ്ങളോട് കല്‍പിക്കുകയോ بِالْكُفْرِ = അവിശ്വാസത്തിന് بَعْدَ إِذْ أَنتُم = നിങ്ങള്‍ ആയതിനുശേഷം مُّسْلِمُونَ = മുസ്‌ലിംകള്‍ (കീഴൊതുങ്ങിയവര്‍)
3:80നിങ്ങള്‍ മലക്കുകളെയും, നബിമാരെയും റബ്ബുകളായി സ്വീകരിക്കുവാന്‍ അദ്ദേഹം നിങ്ങളോട് കല്‍പിക്കുകയും (ഉണ്ടാകുക) ഇല്ല. നിങ്ങള്‍ മുസ്‌ലിംകള്‍ [അല്ലാഹുവിന് കീഴൊതുങ്ങിയവര്‍] ആയിട്ടുള്ളതിന് ശേഷം, നിങ്ങളോട് അവിശ്വാസ ത്തിന് അദ്ദേഹം കല്‍പിക്കുകയോ?!
തഫ്സീർ : 79-80
View   
وَإِذْ أَخَذَ ٱللَّهُ مِيثَـٰقَ ٱلنَّبِيِّـۧنَ لَمَآ ءَاتَيْتُكُم مِّن كِتَـٰبٍۢ وَحِكْمَةٍۢ ثُمَّ جَآءَكُمْ رَسُولٌۭ مُّصَدِّقٌۭ لِّمَا مَعَكُمْ لَتُؤْمِنُنَّ بِهِۦ وَلَتَنصُرُنَّهُۥ ۚ قَالَ ءَأَقْرَرْتُمْ وَأَخَذْتُمْ عَلَىٰ ذَٰلِكُمْ إِصْرِى ۖ قَالُوٓا۟ أَقْرَرْنَا ۚ قَالَ فَٱشْهَدُوا۟ وَأَنَا۠ مَعَكُم مِّنَ ٱلشَّـٰهِدِينَ﴿٨١﴾
share
وَإِذْ أَخَذَ = വാങ്ങിയ സന്ദര്‍ഭം اللَّهُ = അല്ലാഹു مِيثَاقَ = ഉറപ്പ്, ഉടമ്പടി, കരാര്‍ النَّبِيِّينَ = നബിമാരുടെ لَمَا آتَيْتُكُم = തീര്‍ച്ചയായും നിങ്ങള്‍ക്ക് ഞാന്‍ വല്ലതും നല്‍കിയാല്‍ مِّن كِتَابٍ = വേദഗ്രന്ഥമായി وَحِكْمَةٍ = വിജ്ഞാനമായും ثُمَّ جَاءَكُمْ = പിന്നീട് നിങ്ങള്‍ക്ക് വന്നു رَسُولٌ = വല്ല ദൂതനും مُّصَدِّقٌ = സത്യമാക്കുന്ന لِّمَا مَعَكُمْ = നിങ്ങളുടെ കൂടെയുള്ളതിനെ لَتُؤْمِنُنَّ بِهِ = തീര്‍ച്ചയായും അദ്ദേഹത്തില്‍ നിങ്ങള്‍ വിശ്വസിക്കും, വിശ്വസിക്കുക തന്നെ വേണം (എന്ന്) وَلَتَنصُرُنَّهُ = അദ്ദേഹത്തെ തീര്‍ച്ചയായും സഹായിക്കുകയും ചെയ്യും (ചെയ്യണം) قَالَ = അവന്‍ പറഞ്ഞു أَأَقْرَرْتُمْ = നിങ്ങള്‍ സമ്മതിച്ച്(ഉറച്ച് പറഞ്ഞു. ഏറ്റ് പറഞ്ഞു)വോ وَأَخَذْتُمْ = നിങ്ങള്‍ എടുക്കുക (സ്വീകരിക്കുക)യും ചെയ്തു(വോ) عَلَىٰ ذَٰلِكُمْ = അതിനെക്കുറിച്ച്, അതിന്‍റെ പേരില്‍ إِصْرِي = എന്‍റെ(എന്നോടുള്ള)ബാധ്യത (കരാര്‍, ഭാരം) قَالُوا = അവര്‍ പറഞ്ഞു أَقْرَرْنَا = ഞങ്ങള്‍ സമ്മതിച്ചു ഉറച്ചു പറഞ്ഞു قَالَ = അവന്‍ പറഞ്ഞു فَاشْهَدُوا = എന്നാല്‍ നിങ്ങള്‍ സാക്ഷ്യം വഹിക്കുവിന്‍ وَأَنَا مَعَكُم = ഞാനും നിങ്ങളുടെകൂടെ مِّنَ الشَّاهِدِينَ = സാക്ഷികളിലുണ്ട്
3:81അല്ലാഹു പ്രവാചകന്‍മാരുടെ ഉറപ്പു വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക): വേദഗ്രന്ഥമായും, വിജ്ഞാനമായും ഞാന്‍ നിങ്ങള്‍ക്ക് വല്ലതും നല്‍കുകയും: പിന്നീടു നിങ്ങളുടെ കൂടെയുള്ളതിനെ സത്യമാക്കുന്ന ഒരു റസൂല്‍ നിങ്ങളില്‍ വരുകയും ചെയ്താല്‍, തീര്‍ച്ചയായും, നിങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ സഹായിക്കുകയും ചെയ്യുമെന്ന്. അവന്‍(അവരോട്) പറഞ്ഞു: "നിങ്ങള്‍ (ഏറ്റു) സമ്മതിക്കുകയും. അതിനെക്കുറിച്ച് എന്‍റെ ബാധ്യത [എന്നോടുള്ള കരാറിന്‍റെ ബാധ്യത] നിങ്ങള്‍ (ഏറ്റ്) എടുക്കുകയും ചെയ്തുവോ?" അവര്‍ പറഞ്ഞു: "ഞങ്ങള്‍ (ഏറ്റു) സമ്മതിച്ചിരിക്കുന്നു." അവന്‍ പറഞ്ഞു: "എന്നാല്‍, നിങ്ങള്‍ (അതിന്) സാക്ഷ്യം വഹിക്കുവിന്‍. ഞാനും നിങ്ങളോടൊപ്പം സാക്ഷികളില്‍പെട്ടവനാകുന്നു."
فَمَن تَوَلَّىٰ بَعْدَ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْفَـٰسِقُونَ﴿٨٢﴾
share
فَمَن تَوَلَّىٰ = എന്നിരിക്കെ ആരെങ്കിലും തിരിഞ്ഞു കളഞ്ഞാല്‍ بَعْدَ ذَٰلِكَ = അതിനുശേഷം فَأُولَٰئِكَ هُمُ = എന്നാല്‍അക്കൂട്ടര്‍തന്നെ الْفَاسِقُونَ = തോന്നിയവാസികള്‍
3:82എന്നിരിക്കെ, അതിനുശേഷം ആരെങ്കിലും തിരിഞ്ഞുകളഞ്ഞാല്‍, അക്കൂട്ടര്‍തന്നെയാണ് തോന്നിയവാസികള്‍
തഫ്സീർ : 81-82
View   
أَفَغَيْرَ دِينِ ٱللَّهِ يَبْغُونَ وَلَهُۥٓ أَسْلَمَ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ طَوْعًۭا وَكَرْهًۭا وَإِلَيْهِ يُرْجَعُونَ﴿٨٣﴾
share
أَفَغَيْرَ = അപ്പോള്‍ അല്ലാത്തതിനെയോ دِينِ اللَّهِ = അല്ലാഹുവിന്‍റെ മതം يَبْغُونَ = ആവശ്യപ്പെടുന്നു وَلَهُ = അവന് (തന്നെ) أَسْلَمَ = കീഴൊതുങ്ങിയിരിക്കുന്നു مَن فِي السَّمَاوَاتِ = ആകാശങ്ങളിലുള്ളവര്‍ وَالْأَرْضِ = ഭൂമിയിലും طَوْعًا = അനുസരണപൂര്‍വ്വം (ഇഷ്ടത്തോടെ) وَكَرْهًا = നിര്‍ബ്ബന്ധ പൂര്‍വ്വവും, അനിഷ്ടമായും وَإِلَيْهِ = അവങ്കലേക്ക് തന്നെ يُرْجَعُونَ = അവര്‍ മടക്കപ്പെടുകയും ചെയ്യുന്നു
3:83അപ്പോള്‍, അല്ലാഹുവിന്‍റെ മതമല്ലാത്തതിനെ [മറ്റൊരു മതത്തെ] യാണോ അവര്‍ ആവശ്യപ്പെടുന്നത്? അവന് ആകാശഭൂമികളിലുള്ളവര്‍ (എല്ലാം) - അനുസരണ പൂര്‍വമോ, നിര്‍ബന്ധ പൂര്‍വമോ - കീഴൊ തുങ്ങുകയും ചെയ്തിരിക്കുന്നു (എന്നിരിക്കെ)!- അവനിലേക്കുതന്നെ അവര്‍ മടക്ക പ്പെടുകയും ചെയ്യുന്നു (എന്നുമിരിക്കെ)!
قُلْ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ عَلَيْنَا وَمَآ أُنزِلَ عَلَىٰٓ إِبْرَٰهِيمَ وَإِسْمَـٰعِيلَ وَإِسْحَـٰقَ وَيَعْقُوبَ وَٱلْأَسْبَاطِ وَمَآ أُوتِىَ مُوسَىٰ وَعِيسَىٰ وَٱلنَّبِيُّونَ مِن رَّبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍۢ مِّنْهُمْ وَنَحْنُ لَهُۥ مُسْلِمُونَ﴿٨٤﴾
share
قُلْ = നീ പറയുക آمَنَّا = ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു بِاللَّهِ = അല്ലാഹുവില്‍ وَمَا أُنزِلَ = ഇറക്കപ്പെട്ടതിലും عَلَيْنَا = ഞങ്ങള്‍ക്ക് وَمَا أُنزِلَ = ഇറക്കപ്പെട്ടതിലും عَلَىٰ إِبْرَاهِيمَ = ഇബ്‌റാഹീമിന് وَإِسْمَاعِيلَ = ഇസ്മാഈലിനും وَإِسْحَاقَ = ഇസ്ഹാക്വിനും وَيَعْقُوبَ = യഅ്ക്വൂബിനും وَالْأَسْبَاطِ = സന്തതികള്‍ക്കും وَمَا أُوتِيَ = നല്‍കപ്പെട്ടതിലും مُوسَىٰ وَعِيسَىٰ = മൂസാക്കും ഈസാക്കും وَالنَّبِيُّونَ = നബിമാര്‍ക്കും مِن رَّبِّهِمْ = തങ്ങളുടെ റബ്ബിങ്കല്‍ നിന്ന് لَا نُفَرِّقُ = ഞങ്ങള്‍ വ്യത്യാസം ചെയ്കയില്ല بَيْنَ أَحَدٍ = ഒരാള്‍ക്കിടയിലും مِّنْهُمْ = അവരില്‍നിന്ന് وَنَحْنُ = ഞങ്ങള്‍, ഞങ്ങളാകട്ടെ لَهُ = അവന് مُسْلِمُونَ = മുസ്‌ലിംകളാണ്, കീഴൊതുങ്ങിയവ രാണ്.
3:84(നബിയേ)പറയുക: "ഞങ്ങള്‍ അല്ലാഹുവിലും, ഞങ്ങള്‍ക്ക് ഇറക്കപ്പെട്ടതിലും വിശ്വസിച്ചിരി ക്കുന്നു; (മാത്രമല്ല) ഇബ്‌റാഹീമിന്‍റെയും, ഇസ്മാഈലിന്‍റെയും, ഇസ്ഹാക്വിന്‍റെയും, യഅ്ക്വൂബിന്‍റെയും, "സിബ്ത്ത്വ്" [സന്തതി]കളുടെയും മേല്‍ ഇറക്കപ്പെട്ടിട്ടുള്ളതിലും, മൂസാ ക്കും, ഈസാക്കും, (മറ്റു) നബിമാര്‍ക്കും തങ്ങളുടെ റബ്ബിങ്കല്‍നിന്ന് നല്‍കപ്പെട്ടിട്ടുള്ളതിലും (വിശ്വസിച്ചിരിക്കുന്നു). (അതെ) അവരില്‍ ഒരാളുടെ ഇടക്കും ഞങ്ങള്‍ വ്യത്യാസം കാണിക്കുകയില്ല; ഞങ്ങളാവട്ടെ, അവന് [അല്ലാഹുവിന് കീഴൊതുങ്ങിയ] മുസ്‌ലിംകളുമാകുന്നു.
തഫ്സീർ : 83-84
View   
وَمَن يَبْتَغِ غَيْرَ ٱلْإِسْلَـٰمِ دِينًۭا فَلَن يُقْبَلَ مِنْهُ وَهُوَ فِى ٱلْـَٔاخِرَةِ مِنَ ٱلْخَـٰسِرِينَ﴿٨٥﴾
share
وَمَن يَبْتَغِ = ആരെങ്കിലും തേടുന്ന പക്ഷം غَيْرَ الْإِسْلَامِ = ഇസ്‌ലാം അല്ലാത്തതിനെ دِينًا = മതമായി فَلَن يُقْبَلَ = എന്നാല്‍ അത് സ്വീകരിക്കപ്പെടുകയില്ലതന്നെ مِنْهُ = അവനില്‍ നിന്ന് وَهُوَ = അവന്‍, അവനാകട്ടെ فِي الْآخِرَةِ = പരലോകത്തില്‍ مِنَ الْخَاسِرِينَ = നഷ്ടക്കാരില്‍ പെട്ടവനായിരിക്കും
3:85ആരെങ്കിലും "ഇസ്‌ലാം" (മതം) അല്ലാത്തതിനെ മതമായി തേടു ന്നപക്ഷം,- അത് അവനില്‍ നിന്ന് സ്വീകരിക്കപ്പെടുകയില്ലതന്നെ. അവന്‍ പരലോകത്തിലാകട്ടെ, നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും.
തഫ്സീർ : 85-85
View   
كَيْفَ يَهْدِى ٱللَّهُ قَوْمًۭا كَفَرُوا۟ بَعْدَ إِيمَـٰنِهِمْ وَشَهِدُوٓا۟ أَنَّ ٱلرَّسُولَ حَقٌّۭ وَجَآءَهُمُ ٱلْبَيِّنَـٰتُ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ﴿٨٦﴾
share
كَيْفَ يَهْدِي = എങ്ങനെ നേര്‍മാര്‍ഗത്തിലാക്കും اللَّهُ = അല്ലാഹു قَوْمًا = ഒരു ജനതയെ كَفَرُوا = അവര്‍ അവിശ്വസിച്ചു بَعْدَ إِيمَانِهِمْ = അവരുടെ വിശ്വാസത്തിന് ശേഷം وَشَهِدُوا = അവര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു أَنَّ الرَّسُولَ = റസൂല്‍ (ആണ്) എന്ന് حَقٌّ = സത്യമായവന്‍, യഥാര്‍ത്ഥവാന്‍, അര്‍ഹന്‍ وَجَاءَهُمُ = അവര്‍ക്ക് വരുകയും ചെയ്തിരിക്കുന്നു الْبَيِّنَاتُ = തെളിവുകള്‍ وَاللَّهُ = അല്ലാഹു (വാകട്ടെ) لَا يَهْدِي = നേര്‍മാര്‍ഗത്തിലാക്കുകയില്ല (താനും) الْقَوْمَ = ജനതയെ الظَّالِمِينَ = അക്രമികളായ
3:86തങ്ങളുടെ വിശ്വാസത്തിന് ശേഷം അവിശ്വസിച്ചതായ ഒരു ജനതയെ അല്ലാഹു എങ്ങനെ നേര്‍മാര്‍ഗ ത്തിലാക്കും? റസൂല്‍ യഥാര്‍ത്ഥ (സത്യ) വാനാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുകയും, അവര്‍ക്ക് വ്യക്തമായ തെളിവുകള്‍ വന്നുകിട്ടുകയും ചെയ്തിരിക്കുന്നു (എന്നിരിക്കെ)! അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍മാര്‍ഗത്തിലാക്കുകയില്ലതാനും.
أُو۟لَـٰٓئِكَ جَزَآؤُهُمْ أَنَّ عَلَيْهِمْ لَعْنَةَ ٱللَّهِ وَٱلْمَلَـٰٓئِكَةِ وَٱلنَّاسِ أَجْمَعِينَ﴿٨٧﴾
share
أُولَٰئِكَ = അക്കൂട്ടര്‍ جَزَاؤُهُمْ = അവരുടെ പ്രതിഫലം أَنَّ عَلَيْهِمْ = അവരുടെ മേല്‍ ഉണ്ട് (ഉണ്ടായിരിക്കും) എന്നുള്ളതാണ് لَعْنَةَ اللَّهِ = അല്ലാഹുവിന്‍റെ ശാപം وَالْمَلَائِكَةِ = മലക്കുകളുടെയും وَالنَّاسِ = മനുഷ്യരുടെയും أَجْمَعِينَ = എല്ലാം
3:87അക്കൂട്ടര്‍- (അതെ) അവരുടെ പ്രതിഫലം, അല്ലാഹുവിന്‍റെയും, മലക്കുകളുടെയും, മനുഷ്യരുടെയുമെല്ലാം (തന്നെ) ശാപം അവരുടെ മേല്‍ ഉണ്ടായിരിക്കുമെന്നുള്ളതാണ്.
خَـٰلِدِينَ فِيهَا لَا يُخَفَّفُ عَنْهُمُ ٱلْعَذَابُ وَلَا هُمْ يُنظَرُونَ﴿٨٨﴾
share
خَالِدِينَ فِيهَا = അതില്‍ നിത്യവാസികളായി (ശാശ്വതരായി)ക്കൊണ്ട് لَا يُخَفَّفُ = ലഘുവാക്കപ്പെടുകയില്ല عَنْهُمُ = അവര്‍ക്ക് الْعَذَابُ = ശിക്ഷ وَلَا هُمْ = അവര്‍ ഇല്ലതാനും يُنظَرُونَ = ഒഴിവ് (താമസം- പരിഗണന) കൊടുക്കപ്പെടുക
3:88അതില്‍ (അവര്‍) സ്ഥിരവാസികളായിക്കൊണ്ട് ; ശിക്ഷ അവര്‍ക്ക് ലഘൂകരിക്കപ്പെടുകയില്ല; അവര്‍ക്ക് ഒഴിവ് (അഥവാ പരിഗണന) നല്‍കെപ്പടുകയുമില്ല;-
إِلَّا ٱلَّذِينَ تَابُوا۟ مِنۢ بَعْدِ ذَٰلِكَ وَأَصْلَحُوا۟ فَإِنَّ ٱللَّهَ غَفُورٌۭ رَّحِيمٌ﴿٨٩﴾
share
إِلَّا الَّذِينَ = യാതൊരു കൂട്ടരൊഴികെ تَابُوا = അവര്‍ മടങ്ങി مِن بَعْدِ ذَٰلِكَ = അതിനുശേഷം وَأَصْلَحُوا = അവര്‍ നന്നാക്കുക (നന്നായിത്തീരുക)യും ചെയ്തു فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ് رَّحِيمٌ = കരുണാനിധിയാണ്
3:89അതിനുശേഷം പശ്ചാത്തപിക്കുകയും, (സല്‍ക്കര്‍മം ചെയ്ത്) നന്നായിത്തീരുകയും ചെയ്തവരൊഴികെ [അവര്‍ക്ക് രക്ഷയുണ്ടായിരിക്കും] എന്നാല്‍, അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു
തഫ്സീർ : 86-89
View   
إِنَّ ٱلَّذِينَ كَفَرُوا۟ بَعْدَ إِيمَـٰنِهِمْ ثُمَّ ٱزْدَادُوا۟ كُفْرًۭا لَّن تُقْبَلَ تَوْبَتُهُمْ وَأُو۟لَـٰٓئِكَ هُمُ ٱلضَّآلُّونَ﴿٩٠﴾
share
إِنَّ الَّذِينَ كَفَرُوا = നിശ്ചയമായും അവിശ്വസിച്ചവര്‍ بَعْدَ إِيمَانِهِمْ = അവരുടെ വിശ്വാസത്തിന് ശേഷം ثُمَّ ازْدَادُوا = പിന്നീടവര്‍ക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്തു كُفْرًا = അവിശ്വാസം لَّن تُقْبَلَ = സ്വീകരിക്കപ്പെടുകയില്ല തന്നെ تَوْبَتُهُمْ = അവരുടെ പശ്ചാത്താപം وَأُولَٰئِكَ = അക്കൂട്ടര്‍തന്നെയാണ് الضَّالُّونَ = വഴിപിഴച്ചവര്‍
3:90നിശ്ചയമായും, തങ്ങളുടെ വിശ്വാസത്തിനുശേഷം അവിശ്വസി ക്കുകയും, പിന്നീട് അവിശ്വാസം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്തവര്‍, അവരുടെ പശ്ചാത്താപം സ്വീകരിക്കപ്പെടുകയേഇല്ല; അക്കൂട്ടര്‍തന്നെയാണ് വഴിപിഴച്ചവരും.
إِنَّ ٱلَّذِينَ كَفَرُوا۟ وَمَاتُوا۟ وَهُمْ كُفَّارٌۭ فَلَن يُقْبَلَ مِنْ أَحَدِهِم مِّلْءُ ٱلْأَرْضِ ذَهَبًۭا وَلَوِ ٱفْتَدَىٰ بِهِۦٓ ۗ أُو۟لَـٰٓئِكَ لَهُمْ عَذَابٌ أَلِيمٌۭ وَمَا لَهُم مِّن نَّـٰصِرِينَ﴿٩١﴾
share
إِنَّ الَّذِينَ كَفَرُوا = നിശ്ചയമായും അവിശ്വസിച്ചവര്‍ وَمَاتُوا = അവര്‍ മരണപ്പെടുകയും ചെയ്തു وَهُمْ كُفَّارٌ = അവര്‍ അവിശ്വാസികളായിക്കൊണ്ട് فَلَن يُقْبَلَ = സ്വീകരിക്കപ്പെടുകയില്ലതന്നെ مِنْ أَحَدِهِم = അവരൊരാളില്‍നിന്നും مِّلْءُ الْأَرْضِ = ഭൂമിനിറച്ച് ذَهَبًا = സ്വര്‍ണം وَلَوِ افْتَدَىٰ = അവന്‍ തെണ്ടം (മോചനമൂല്യം- പ്രായശ്ചിത്തം) നല്‍കിയാലും بِهِ = അതിനെ, അതുകൊണ്ട് أُولَٰئِكَ = അക്കൂട്ടര്‍ لَهُمْ = അവര്‍ക്കുണ്ട് عَذَابٌ = ശിക്ഷ أَلِيمٌ = വേദനയേറിയ وَمَا لَهُم = അവര്‍ക്കില്ല താനും مِّن نَّاصِرِينَ = സഹായികളായിട്ട് (ആരും)
3:91നിശ്ചയമായും, അവിശ്വസിക്കുകയും, തങ്ങള്‍ അവിശ്വാസികളായിക്കൊണ്ട് (തന്നെ) മരണപ്പെടുകയും ചെയ്തവര്‍, അവരില്‍ ഒരാളില്‍നിന്നും ഭൂമി നിറയെ സ്വര്‍ണം സ്വീകരിക്കപ്പെടുകയില്ലതന്നെ- അവനത് തെണ്ടം [പ്രായശ്ചിത്തം] ചെയ്താലും ശരി അക്കൂട്ടര്‍, അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും; അവര്‍ക്ക് സഹായികളായി (ആരും) ഇല്ലതാനും
തഫ്സീർ : 90-91
View   
لَن تَنَالُوا۟ ٱلْبِرَّ حَتَّىٰ تُنفِقُوا۟ مِمَّا تُحِبُّونَ ۚ وَمَا تُنفِقُوا۟ مِن شَىْءٍۢ فَإِنَّ ٱللَّهَ بِهِۦ عَلِيمٌۭ﴿٩٢﴾
share
لَن تَنَالُوا = നിങ്ങള്‍ പ്രാപിക്കുകയില്ലതന്നെ الْبِرَّ = പുണ്യം حَتَّىٰ تُنفِقُوا = നിങ്ങള്‍ ചിലവഴിക്കുന്നതുവരെ مِمَّا تُحِبُّونَ = നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍നിന്ന് وَمَا تُنفِقُوا = നിങ്ങള്‍ എന്ത് ചിലവഴിച്ചാലും مِن شَيْءٍ = വല്ലവസ്തുവെയും فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു بِهِ = അതിനെപ്പറ്റി عَلِيمٌ = അറിയുന്നവനാണ്
3:92(സത്യവിശ്വാസികളേ) നിങ്ങള്‍ ഇഷ്ടപ്പെടുന്നവയില്‍ നിന്ന് നിങ്ങള്‍ ചിലവഴിക്കുന്നതുവരെ നിങ്ങള്‍ പുണ്യം പ്രാപിക്കുകയില്ല തന്നെ. നിങ്ങള്‍ ഏതൊരു വസ്തുവും (തന്നെ) ചിലവഴിക്കുന്നതായാലും, നിശ്ചയമായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാണ്.
തഫ്സീർ : 92-92
View   
كُلُّ ٱلطَّعَامِ كَانَ حِلًّۭا لِّبَنِىٓ إِسْرَٰٓءِيلَ إِلَّا مَا حَرَّمَ إِسْرَٰٓءِيلُ عَلَىٰ نَفْسِهِۦ مِن قَبْلِ أَن تُنَزَّلَ ٱلتَّوْرَىٰةُ ۗ قُلْ فَأْتُوا۟ بِٱلتَّوْرَىٰةِ فَٱتْلُوهَآ إِن كُنتُمْ صَـٰدِقِينَ﴿٩٣﴾
share
كُلُّ الطَّعَامِ = എല്ലാ ഭക്ഷണവും كَانَ حِلًّا = അനുവദനീയം (ഹലാല്‍) ആയിരുന്നു لِّبَنِي إِسْرَائِيلَ = ഇസ്‌റാഈല്‍ സന്തതികള്‍ക്ക് إِلَّا مَا حَرَّمَ = ഹറാം (നിഷിദ്ധം) ആക്കിയതൊഴികെ إِسْرَائِيلُ = ഇസ്‌റാഈല്‍ (യഅ്ക്വൂബ്) عَلَىٰ نَفْسِهِ = തന്‍റെ സ്വന്തത്തിന്‍റെ മേല്‍ مِن قَبْلِ = മുമ്പായി أَن تُنَزَّلَ = അവതരിക്കപ്പെടുന്നതിന്‍റെ التَّوْرَاةُ = തൗറാത്ത് قُلْ = നീ പറയുക فَأْتُوا = എന്നാല്‍ നിങ്ങള്‍ വരുവിന്‍ بِالتَّوْرَاةِ = തൗറാത്തും കൊണ്ട് فَاتْلُوهَا = എന്നിട്ട് അത് നിങ്ങള്‍ പാരായണം ചെയ്യുവിന്‍ إِن كُنتُمْ = നിങ്ങളാണെങ്കില്‍ صَادِقِينَ = സത്യവാന്‍മാര്‍
3:93എല്ലാ ഭക്ഷണ (പദാര്‍ത്ഥ) വും ഇസ്‌റാഈല്‍ സന്തതികള്‍ക്ക് അനുവദനീയമായിരുന്നു;- തൗറാത്ത് അവ തരിപ്പിക്കപ്പെടുന്നതിന് മുമ്പായി ഇസ്‌റാഈല്‍ അദ്ദേഹത്തിന്‍റെ സ്വന്തം പേരില്‍ നിഷിദ്ധമാക്കിയതൊഴികെ. (നബിയേ) പറയുക: "എന്നാല്‍, നിങ്ങള്‍ തൗറാത്ത് കൊണ്ടു വന്ന് അത് (ഒന്ന്) വായിക്കുവിന്‍. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍!
فَمَنِ ٱفْتَرَىٰ عَلَى ٱللَّهِ ٱلْكَذِبَ مِنۢ بَعْدِ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ﴿٩٤﴾
share
فَمَنِ افْتَرَىٰ = എന്നിട്ട് (എന്നാല്‍) ആര്‍ കെട്ടിച്ചമച്ചുവോ عَلَى اللَّهِ = അല്ലാഹുവിന്‍റെ പേരില്‍ الْكَذِبَ = വ്യാജം, കളവ് مِن بَعْدِ = ശേഷം ذَٰلِكَ = അതിന്‍റെ فَأُولَٰئِكَ هُمُ = എന്നാല്‍ അക്കൂട്ടര്‍തന്നെ الظَّالِمُونَ = അക്രമികള്‍
3:94എന്നിട്ട് അതിനുശേഷം ആര്‍ അല്ലാഹുവിന്‍റെ പേരില്‍ വ്യാജം കെട്ടിച്ചമച്ചുവോ, എന്നാല്‍, അക്കൂട്ടര്‍ തന്നെയാണ് അക്രമികള്‍.
قُلْ صَدَقَ ٱللَّهُ ۗ فَٱتَّبِعُوا۟ مِلَّةَ إِبْرَٰهِيمَ حَنِيفًۭا وَمَا كَانَ مِنَ ٱلْمُشْرِكِينَ﴿٩٥﴾
share
قُلْ = നീ പറയുക صَدَقَ اللَّهُ = അല്ലാഹു സത്യം പറഞ്ഞു فَاتَّبِعُوا = ആകയാല്‍ നിങ്ങള്‍ പിന്‍പറ്റുവിന്‍ مِلَّةَ = മാര്‍ഗത്തെ إِبْرَاهِيمَ = ഇബ്‌റാഹീമിന്‍റെ حَنِيفًا = ശുദ്ധ (ഋജു) മനസ്‌കനായ നിലയില്‍ وَمَا كَانَ = അദ്ദേഹം ആയിരുന്നതുമില്ല مِنَ الْمُشْرِكِينَ = മുശ്‌രിക്കുകളില്‍പെട്ട(വന്‍)
3:95(നബിയേ) പറയുക: "അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു: ആകയാല്‍ ഇബ്‌റാഹീമിന്‍റെ- (അദ്ദേഹം) ശുദ്ധമനസ്‌കനായ നിലയില്‍ (സ്വീകരിച്ച- നടപടി) മാര്‍ഗം നിങ്ങള്‍ പിന്‍പറ്റുവിന്‍. അദ്ദേഹം മുശ്‌രിക്ക് [ബഹു ദൈവവിശ്വാസി] കളില്‍ പെട്ടവനായിരുന്നില്ല താനും."
തഫ്സീർ : 93-95
View   
إِنَّ أَوَّلَ بَيْتٍۢ وُضِعَ لِلنَّاسِ لَلَّذِى بِبَكَّةَ مُبَارَكًۭا وَهُدًۭى لِّلْعَـٰلَمِينَ﴿٩٦﴾
share
إِنَّ أَوَّلَ = നിശ്ചയമായും ഒന്നാമത്തേത് بَيْتٍ = വീട് وُضِعَ = വെക്കപ്പെട്ട (സ്ഥാപിക്കപ്പെട്ട) لِلنَّاسِ = മനുഷ്യര്‍ക്കുവേണ്ടി لَلَّذِي = യാതൊന്നു തന്നെ بِبَكَّةَ = ബക്ക (മക്ക)യിലുള്ള مُبَارَكًا = ആശീര്‍വദിക്കപ്പെട്ട നിലയില്‍, അനുഗ്രഹീതമായിക്കൊണ്ട് وَهُدًى = മാര്‍ഗദര്‍ശനവും لِّلْعَالَمِينَ = ലോകര്‍ക്ക്
3:96നിശ്ചയമായും, മനുഷ്യര്‍ക്കുവേണ്ടി സ്ഥാപിക്കപ്പെട്ടതായ ഒന്നാമത്തെ വീട്, ആശീര്‍വദിക്കപ്പെട്ടതായും, ലോകര്‍ക്ക് മാര്‍ഗദര്‍ശനമായും കൊണ്ട് ബക്കഃ [മക്കഃ] യിലുള്ളത് തന്നെയാകുന്നു.
فِيهِ ءَايَـٰتٌۢ بَيِّنَـٰتٌۭ مَّقَامُ إِبْرَٰهِيمَ ۖ وَمَن دَخَلَهُۥ كَانَ ءَامِنًۭا ۗ وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلْبَيْتِ مَنِ ٱسْتَطَاعَ إِلَيْهِ سَبِيلًۭا ۚ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِىٌّ عَنِ ٱلْعَـٰلَمِينَ﴿٩٧﴾
share
فِيهِ = അതിലുണ്ട് آيَاتٌ = ദൃഷ്ടാന്തങ്ങള്‍ بَيِّنَاتٌ = വ്യക്തങ്ങളായ مَّقَامُ إِبْرَاهِيمَ = ഇബ്‌റാഹീമിന്‍റെ (നിന്ന) സ്ഥലം وَمَن دَخَلَهُ = ആര്‍ അതില്‍ കടന്നുവോ كَانَ آمِنًا = അവന്‍ നിര്‍ഭയനായി وَلِلَّهِ = അല്ലാഹുവിനോടുണ്ട് عَلَى النَّاسِ = മനുഷ്യരുടെ മേല്‍ (കടമ- ബാധ്യത) حِجُّ الْبَيْتِ = (ആ) വീട്ടിനെ കരുതിച്ചെല്ലല്‍ (ഹജ്ജ്- തീര്‍ത്ഥാടനം- ചെയ്യല്‍) مَنِ اسْتَطَاعَ = സാധ്യമായവര്‍ക്ക് إِلَيْهِ = അതിലേക്ക് (ചെല്ലുവാന്‍) سَبِيلًا = മാര്‍ഗം, മാര്‍ഗത്താല്‍ وَمَن كَفَرَ = ആരെങ്കിലും അവിശ്വസിച്ചാല്‍ فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു غَنِيٌّ = ധന്യനാണ്, അനാശ്രയനാണ് عَنِ الْعَالَمِينَ = ലോകരില്‍ നിന്ന്, ലോകരെ സംബന്ധിച്ച്
3:97അതില്‍ സുവ്യക്തങ്ങളായ ദൃഷ്ടാന്തങ്ങളുണ്ട്- (വിശിഷ്യ) "മക്വാമു ഇബ്‌റാഹീം" [ഇബ്‌റാഹീം നിന്ന സ്ഥലം.] അതില്‍ ആര്‍ പ്രവേശിച്ചുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്. ആ വീട്ടിങ്കല്‍ "ഹജ്ജ്" ചെയ്യല്‍ മനുഷ്യര്‍ക്ക് അതിലേക്ക് (ചെന്നെത്തുവാനുള്ള) മാര്‍ഗം സാധിച്ച് കിട്ടിയവര്‍ക്ക്- അല്ലാഹുവിനോട് (ബാധ്യത) ഉണ്ട്. വല്ലവരും അവിശ്വസിക്കുന്ന പക്ഷം, നിശ്ചയമായും അല്ലാഹു. ലോകരെ സംബന്ധിച്ച് അനാശ്രയനാകുന്നു.
തഫ്സീർ : 96-97
View   
قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ لِمَ تَكْفُرُونَ بِـَٔايَـٰتِ ٱللَّهِ وَٱللَّهُ شَهِيدٌ عَلَىٰ مَا تَعْمَلُونَ﴿٩٨﴾
share
قُلْ = നീ പറയുക يَا أَهْلَ الْكِتَابِ = വേദക്കാരേ لِمَ تَكْفُرُونَ = നിങ്ങളെന്തിന് അവിശ്വസിക്കുന്നു بِآيَاتِ اللَّهِ = അല്ലാഹുവിന്‍റെ ആയത്തുകളില്‍ وَاللَّهُ = അല്ലാഹുവാകട്ടെ شَهِيدٌ = സാക്ഷിയാണ് عَلَىٰ مَا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്
3:98(നബിയേ) പറയുക: "വേദക്കാരേ, എന്തിനാണ് നിങ്ങള്‍ അല്ലാഹുവിന്‍റെ "ആയത്ത്" [ലക്ഷ്യം] കളില്‍ അവിശ്വസിക്കുന്നത്? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു (ദൃക്ക്) സാക്ഷിയാണല്ലോ!
قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ لِمَ تَصُدُّونَ عَن سَبِيلِ ٱللَّهِ مَنْ ءَامَنَ تَبْغُونَهَا عِوَجًۭا وَأَنتُمْ شُهَدَآءُ ۗ وَمَا ٱللَّهُ بِغَـٰفِلٍ عَمَّا تَعْمَلُونَ﴿٩٩﴾
share
قُلْ = നീ പറയുക يَا أَهْلَ الْكِتَابِ = വേദക്കാരേ لِمَ تَصُدُّونَ = നിങ്ങള്‍ എന്തിനാണ് തടുക്കുന്നത്, തിരിച്ചുവിടുന്നത് عَن سَبِيلِ = മാര്‍ഗത്തില്‍ നിന്ന് اللَّهِ = അല്ലാഹുവിന്‍റെ مَنْ آمَنَ = വിശ്വസിച്ചവരെ تَبْغُونَهَا = അതിന് നിങ്ങള്‍ ആഗ്രഹിച്ചുകൊണ്ട് عِوَجًا = വക്രത, വളവുണ്ടാക്കുന്നതിനും وَأَنتُمْ = നിങ്ങളാകട്ടെ, നിങ്ങള്‍ شُهَدَاءُ = സാക്ഷികളാണ് وَمَا اللَّهُ = അല്ലാഹു അല്ല താനും بِغَافِلٍ = അശ്രദ്ധന്‍ عَمَّا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
3:99പറയുക: "വേദക്കാരേ, എന്തിനാണ് നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്- അതിന് വക്രതയെ ആഗ്രഹിച്ചു കൊണ്ട്- വിശ്വസിച്ചവരെ തട്ടിക്കളയുന്നത്?- നിങ്ങള്‍ (അതിന്) സാക്ഷികളാണെന്നിരിക്കെ! നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടി രിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനൊന്നുമല്ല
തഫ്സീർ : 98-99
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تُطِيعُوا۟ فَرِيقًۭا مِّنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ يَرُدُّوكُم بَعْدَ إِيمَـٰنِكُمْ كَـٰفِرِينَ﴿١٠٠﴾
share
يَا أَيُّهَا الَّذِينَ آمَنُوا = വിശ്വസിച്ചവരേ إِن تُطِيعُوا = നിങ്ങള്‍ അനുസരിക്കുന്ന പക്ഷം فَرِيقًا = ഒരു വിഭാഗത്തെ, കക്ഷിയെ مِّنَ الَّذِينَ = യാതൊരുവരില്‍ നിന്ന് أُوتُوا الْكِتَابَ = (വേദ) ഗ്രന്ഥം നല്‍കപ്പെട്ട يَرُدُّوكُم = അവര്‍ നിങ്ങളെ മടക്കും بَعْدَ إِيمَانِكُمْ = നിങ്ങളുടെ വിശ്വാസത്തിനുശേഷം كَافِرِينَ = അവിശ്വാസികള്‍
3:100ഹേ, വിശ്വസിച്ചവരേ, വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ ഒരു വിഭാ ഗത്തെ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം നിങ്ങളുടെ സത്യവിശ്വാസ (സ്വീകരണ)ത്തിനുശേഷം, അവര്‍ നിങ്ങളെ അവിശ്വാസികളാക്കി മടക്കിയേക്കും. [അത് സൂക്ഷിക്കണം]
وَكَيْفَ تَكْفُرُونَ وَأَنتُمْ تُتْلَىٰ عَلَيْكُمْ ءَايَـٰتُ ٱللَّهِ وَفِيكُمْ رَسُولُهُۥ ۗ وَمَن يَعْتَصِم بِٱللَّهِ فَقَدْ هُدِىَ إِلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ﴿١٠١﴾
share
وَكَيْفَ تَكْفُرُونَ = നിങ്ങള്‍ എങ്ങനെ അവിശ്വസിക്കും وَأَنتُمْ = നിങ്ങളാവട്ടെ تُتْلَىٰ عَلَيْكُمْ = നിങ്ങള്‍ക്ക് ഓതിത്തരപ്പെടുന്നു آيَاتُ اللَّهِ = അല്ലാഹുവിന്‍റെ ആയത്തുകള്‍ وَفِيكُمْ = നിങ്ങളിലുണ്ടുതാനും رَسُولُهُ = അവന്‍റെ റസൂല്‍ وَمَن = വല്ലവരും, ആരെങ്കിലും يَعْتَصِم = മുറുകെ പിടിക്കുന്നതായാല്‍ , രക്ഷ പ്രാപിച്ചാല്‍ بِاللَّهِ = അല്ലാഹുവിനെ, അല്ലാഹുവിനെക്കൊണ്ട് فَقَدْ هُدِيَ = എന്നാലവന്‍ നയിക്കപ്പെട്ടു إِلَىٰ صِرَاطٍ = പാത (വഴി)യിലേക്ക് مُّسْتَقِيمٍ = ചൊവ്വായ
3:101നിങ്ങള്‍ എങ്ങനെ അവിശ്വസിക്കും? നിങ്ങളാകട്ടെ, നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ "ആയത്ത്" [ലക്ഷ്യം] കള്‍ ഓതികേള്‍പ്പിക്കപ്പെട്ടു വരുന്നു; നിങ്ങളില്‍ അവന്‍റെ റസൂലും ഉണ്ട്(എന്നിരിക്കെ)! ആര്‍ അല്ലാഹുവിനെ മുറുകെ പിടിക്കുന്നുവോ അവന്‍ (നേരെ) ചൊവ്വായ പാതയിലേക്ക് നയി ക്കപ്പെട്ടു കഴിഞ്ഞു.
തഫ്സീർ : 100-101
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ حَقَّ تُقَاتِهِۦ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ﴿١٠٢﴾
share
ا أَيُّهَا الَّذِينَ آمَنُوا = വിശ്വസിച്ചവരേ اتَّقُوا اللَّهَ = നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ حَقَّ تُقَاتِهِ = അവനെ സൂക്ഷിക്കേണ്ടുന്ന മുറക്ക് وَلَا تَمُوتُنَّ = നിങ്ങള്‍ തീര്‍ച്ചയായും മരിക്കരുത് إِلَّا وَأَنتُم = നിങ്ങള്‍ ആയിക്കൊണ്ടല്ലാതെ مُّسْلِمُونَ = മുസ്‌ലിംകള്‍ (കീഴൊതുങ്ങിയവര്‍)
3:102ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കേണ്ടുന്ന മുറപ്രകാരം അവനെ സൂക്ഷിക്കുവിന്‍. നിങ്ങള്‍ മുസ്‌ലിംകള്‍ ആയിക്കൊണ്ടല്ലാതെ മരണമടയു കയും ചെയ്യരുത്.
وَٱعْتَصِمُوا۟ بِحَبْلِ ٱللَّهِ جَمِيعًۭا وَلَا تَفَرَّقُوا۟ ۚ وَٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَآءًۭ فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِۦٓ إِخْوَٰنًۭا وَكُنتُمْ عَلَىٰ شَفَا حُفْرَةٍۢ مِّنَ ٱلنَّارِ فَأَنقَذَكُم مِّنْهَا ۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَـٰتِهِۦ لَعَلَّكُمْ تَهْتَدُونَ﴿١٠٣﴾
share
وَاعْتَصِمُوا = നിങ്ങള്‍ മുറുകെ പിടിക്കുകയും ചെയ്യുവിന്‍ بِحَبْلِ اللَّهِ = അല്ലാഹുവിന്‍റെ പാശത്തെ جَمِيعًا = എല്ലാവരും, ഒരുമിച്ച് وَلَا تَفَرَّقُوا = നിങ്ങള്‍ ഭിന്നിക്കുക (ഛിദ്രിക്കുക)യും അരുത് وَاذْكُرُوا = നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുവിന്‍ نِعْمَتَ اللَّهِ = അല്ലാഹുവിന്‍റെ അനുഗ്രഹത്തെ عَلَيْكُمْ = നിങ്ങളുടെ മേല്‍ (ചെയ്ത) إِذْ كُنتُمْ = നിങ്ങള്‍ ആയിരുന്നപ്പോള്‍ أَعْدَاءً = ശത്രുക്കള്‍ فَأَلَّفَ = എന്നിട്ടവന്‍ ഇണക്കി بَيْنَ قُلُوبِكُمْ = നിങ്ങളുടെ ഹൃദയങ്ങള്‍ക്കിടയില്‍ فَأَصْبَحْتُم = അങ്ങനെ നിങ്ങള്‍ ആയിരിക്കുന്നു بِنِعْمَتِهِ = അവന്‍റെ അനുഗ്രഹം കൊണ്ട് إِخْوَانًا = സഹോദരങ്ങള്‍ وَكُنتُمْ = നിങ്ങളാകുകയും ചെയ്തിരിക്കുന്നു عَلَىٰ شَفَا = വക്കത്ത് حُفْرَةٍ = ഒരു കുണ്ടിന്‍റെ, കുഴിയുടെ مِّنَ النَّارِ = നരകമാകുന്ന തീയിനാലുള്ള فَأَنقَذَكُم = എന്നിട്ടവന്‍ നിങ്ങളെ രക്ഷപ്പെടുത്തി مِّنْهَا = അതില്‍ നിന്ന് كَذَٰلِكَ = അപ്രകാരം يُبَيِّنُ اللَّهُ = അല്ലാഹു വിവരിക്കുന്നു لَكُمْ = നിങ്ങള്‍ക്ക് آيَاتِهِ = അവന്‍റെ ആയത്ത് (ലക്ഷ്യം)കളെ لَعَلَّكُمْ تَهْتَدُونَ = നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചേക്കാം, നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി
3:103നിങ്ങള്‍ എല്ലാവരും (ഒരുമിച്ചു കൊണ്ട്) അല്ലാഹുവിന്‍റെ പാശത്തെ മുറുകെ പിടിക്കുകയും ചെയ്യുവിന്‍; നിങ്ങള്‍ ഭിന്നിക്കുകയും അരുത് നിങ്ങളുടെ മേല്‍ അല്ലാഹു ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുവിന്‍; നിങ്ങള്‍ (പരസ്പരം) ശത്രുക്കളായിരുന്ന അവസരത്തില്‍, അവന്‍ നിങ്ങളുടെ ഹൃദയ ങ്ങള്‍ക്കിടയില്‍ ഇണക്കിത്തന്നു; അങ്ങനെ, നിങ്ങള്‍ അവന്‍റെ അനു ഗ്രഹം കൊണ്ട് (പരസ്പരം) സഹോദരങ്ങളായിരിക്കുന്നു. നിങ്ങള്‍ അഗ്നിയാകുന്ന (അഥവാ നരകമാകുന്ന) ഒരു (വമ്പിച്ച) കുണ്ടിന്‍റെ വക്കിലായിരുന്നു; എന്നിട്ട് നിങ്ങളെ അതില്‍ നിന്ന് അവന്‍ രക്ഷപ്പെടുത്തുകയും ചെയ്തു. അപ്രകാരം, അല്ലാഹു അവന്‍റെ "ആയത്തു" [ലക്ഷ്യം]കള്‍ നിങ്ങള്‍ക്ക് വിവരിച്ചു തരുന്നു- നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചേക്കാം.
തഫ്സീർ : 102-103
View   
وَلْتَكُن مِّنكُمْ أُمَّةٌۭ يَدْعُونَ إِلَى ٱلْخَيْرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ ۚ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ﴿١٠٤﴾
share
وَلْتَكُن = ഉണ്ടായിരിക്കയും ചെയ്യട്ടെ مِّنكُمْ = നിങ്ങളില്‍ നിന്ന്, നിങ്ങളിലൂടെ أُمَّةٌ = ഒരു സമുദായം, സമൂഹം يَدْعُونَ = അവര്‍ ക്ഷണിക്കും, വിളിക്കും إِلَى الْخَيْرِ = നന്മയിലേക്ക്, നല്ലതിലേക്ക് وَيَأْمُرُونَ = അവര്‍ കല്‍പിക്കുക (ഉപദേശിക്കുക)യും ചെയ്യും بِالْمَعْرُوفِ = സദാചാരത്തിന്, സല്‍കാര്യം കൊണ്ട് وَيَنْهَوْنَ = വിരോധിക്കുകയും ചെയ്യും عَنِ الْمُنكَرِ = ദുരാചാരത്തെ (ദുഷ്‌കാര്യത്തെ)പ്പറ്റി وَأُولَٰئِكَ هُمُ = അക്കൂട്ടര്‍തന്നെയാണ് الْمُفْلِحُونَ = വിജയികള്‍
3:104(സത്യവിശ്വാസികളെ) നിങ്ങളില്‍ നിന്നും ഉണ്ടായിരിക്കയും ചെയ്യട്ടെ, നന്മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കൊണ്ട് കല്‍പിക്കുകയും, ദുരാചാരത്തെക്കുറിച്ച് വിരോധിക്കുകയും ചെയ്യുന്ന ഒരു സമുദായം. (അങ്ങനെയുള്ള ) അക്കൂട്ടര്‍തന്നെയാണ് വിജയികളും.
وَلَا تَكُونُوا۟ كَٱلَّذِينَ تَفَرَّقُوا۟ وَٱخْتَلَفُوا۟ مِنۢ بَعْدِ مَا جَآءَهُمُ ٱلْبَيِّنَـٰتُ ۚ وَأُو۟لَـٰٓئِكَ لَهُمْ عَذَابٌ عَظِيمٌۭ﴿١٠٥﴾
share
وَلَا تَكُونُوا = നിങ്ങളായിരിക്കയും അരുത് كَالَّذِينَ = യാതൊരു കൂട്ടരെപ്പോലെ تَفَرَّقُوا = അവര്‍ ഭിന്നിച്ചു, ഛിദ്രിച്ചു وَاخْتَلَفُوا = അവര്‍ (അഭിപ്രായ) വ്യത്യാസത്തിലാകുകയും ചെയ്തു مِن بَعْدِ = ശേഷമായി مَا جَاءَهُمُ = അവര്‍ക്ക് വന്നതിന് الْبَيِّنَاتُ = തെളിവുകള്‍ وَأُولَٰئِكَ = അക്കൂട്ടരാകട്ടെ لَهُمْ = അവര്‍ക്കുണ്ട്, അവര്‍ക്കാണ് عَذَابٌ عَظِيمٌ = വമ്പിച്ച ശിക്ഷ
3:105നിങ്ങള്‍ യാതൊരു കൂട്ടരെപ്പോലെ ആയിരിക്കുകയും അരുത്: (വ്യക്തമായ) തെളിവുകള്‍ അവര്‍ക്ക് വന്നതിന് ശേഷം അവര്‍ (പരസ്പരം) ഭിന്നിക്കുകയും, അഭിപ്രായവ്യത്യാസത്തിലാകുകയും ചെയ്തു. അക്കൂട്ടരാകട്ടെ, അവര്‍ക്ക് വമ്പിച്ച ശിക്ഷയുമുണ്ടായിരിക്കും;-
يَوْمَ تَبْيَضُّ وُجُوهٌۭ وَتَسْوَدُّ وُجُوهٌۭ ۚ فَأَمَّا ٱلَّذِينَ ٱسْوَدَّتْ وُجُوهُهُمْ أَكَفَرْتُم بَعْدَ إِيمَـٰنِكُمْ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ﴿١٠٦﴾
share
يَوْمَ تَبْيَضُّ = വെളുക്കുന്ന ദിവസം وُجُوهٌ = ചില മുഖങ്ങള്‍ وَتَسْوَدُّ = കറുക്കുകയും ചെയ്യും وُجُوهٌ = ചില മുഖങ്ങള്‍ فَأَمَّا الَّذِينَ = എന്നാല്‍ (അപ്പോള്‍) യാതൊരു കൂട്ടര്‍ اسْوَدَّتْ = കറുത്തു وُجُوهُهُمْ = അവരുടെ മുഖങ്ങള്‍ أَكَفَرْتُم = നിങ്ങള്‍ അവിശ്വസിച്ചുവോ بَعْدَ إِيمَانِكُمْ = നിങ്ങളുടെ വിശ്വാസത്തിന്‍റെ ശേഷം فَذُوقُوا = എന്നാല്‍ (അതിനാല്‍- എനി) നിങ്ങള്‍ ആസ്വദിക്കുവിന്‍ الْعَذَابَ = ശിക്ഷ بِمَا كُنتُمْ = നിങ്ങളായിരുന്നതുകൊണ്ട് تَكْفُرُونَ = അവിശ്വസിക്കും
3:106(അതെ) ചില മുഖങ്ങള്‍ വെളുക്കുകയും, ചിലമുഖങ്ങള്‍ കറുക്കു കയും ചെയ്യുന്ന ദിവസം! എന്നാല്‍, യാതൊരു കൂട്ടരുടെ മുഖങ്ങള്‍ കറുത്തുവോ അവര്‍,- (അവരോട് പറയപ്പെടും:) "നിങ്ങളുടെ സത്യവിശ്വാസത്തിന് ശേഷം നിങ്ങള്‍ അവിശ്വസിച്ചുവോ?! എന്നാല്‍ നിങ്ങള്‍ അവിശ്വസിച്ചുകൊണ്ടിരുന്നത് നിമിത്തം നിങ്ങള്‍ ശിക്ഷ ആസ്വദിച്ചു കൊള്ളുവിന്‍."
وَأَمَّا ٱلَّذِينَ ٱبْيَضَّتْ وُجُوهُهُمْ فَفِى رَحْمَةِ ٱللَّهِ هُمْ فِيهَا خَـٰلِدُونَ﴿١٠٧﴾
share
وَأَمَّا الَّذِينَ = അപ്പോള്‍ (എന്നാല്‍) യാതൊരു കൂട്ടര്‍ ابْيَضَّتْ = വെളുത്ത് وُجُوهُهُمْ = അവരുടെ മുഖങ്ങള്‍ فَفِي رَحْمَةِ = കാരുണ്യ(അനു ഗ്രഹ)ത്തിലായിരിക്കും اللَّهِ = അല്ലാഹുവിന്‍റെ هُمْ فِيهَا = അവര്‍ അതില്‍ خَالِدُونَ = ശാശ്വതന്‍മാരായിരിക്കും
3:107എന്നാല്‍, യാതൊരു കൂട്ടരുടെ മുഖങ്ങള്‍ വെളുത്തുവോ അവര്‍, അല്ലാഹുവിന്‍റെ കാരുണ്യത്തിലു മായിരിക്കും. അവരതില്‍ ശ്വാശ്വതന്‍മാരായിരിക്കുന്നതാണ്.
تِلْكَ ءَايَـٰتُ ٱللَّهِ نَتْلُوهَا عَلَيْكَ بِٱلْحَقِّ ۗ وَمَا ٱللَّهُ يُرِيدُ ظُلْمًۭا لِّلْعَـٰلَمِينَ﴿١٠٨﴾
share
تِلْكَ = അവ, ഇവ آيَاتُ اللَّهِ = അല്ലാഹുവിന്‍റെ ആയത്തുകളാണ് نَتْلُوهَا = അവ നാം ഓതിത്തരുന്നു عَلَيْكَ = നിനക്ക് بِالْحَقِّ = യഥാര്‍ത്ഥ (മുറ) പ്രകാരം وَمَا اللَّهُ يُرِيدُ = അല്ലാഹു ഉദ്ദേശിക്കുന്നില്ല ظُلْمًا = ഒരനീതിയും, അക്രമത്തെ لِّلْعَالَمِينَ = ലോകര്‍ക്ക്, ലോകരോട്
3:108അവ [മേല്‍ പറഞ്ഞതൊക്കെ] അല്ലാഹുവിന്‍റെ ആയത്തു [ലക്ഷ്യം]കളാകുന്നു; യഥാര്‍ത്ഥപ്രകാരം നാം അവ നിനക്ക് ഓതിത്തരികയാണ് അല്ലാഹു, ലോകരോട് യാതൊരു അനീതിയും (ചെയ്യാന്‍) ഉദ്ദേശിക്കുന്നില്ല.
وَلِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ﴿١٠٩﴾
share
وَلِلَّهِ = അല്ലാഹുവിനാണ്, അല്ലാഹുവിന്‍റെതാണ് مَا فِي السَّمَاوَاتِ = ആകാശങ്ങളിലുള്ളത് (എല്ലാം) وَمَا فِي الْأَرْضِ = ഭൂമിയിലുള്ളതും وَإِلَى اللَّهِ = അല്ലാഹുവിങ്കലേക്ക് (തന്നെ) تُرْجَعُ = മടക്കപ്പെടും, മടക്കപ്പെടുന്നു الْأُمُورُ = കാര്യങ്ങള്‍
3:109അല്ലാഹുവിനുള്ളതത്രെ, ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം). അല്ലാഹുവിങ്കലേക്ക് തന്നെ കാര്യങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.
തഫ്സീർ : 104-109
View   
كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِٱلْمَعْرُوفِ وَتَنْهَوْنَ عَنِ ٱلْمُنكَرِ وَتُؤْمِنُونَ بِٱللَّهِ ۗ وَلَوْ ءَامَنَ أَهْلُ ٱلْكِتَـٰبِ لَكَانَ خَيْرًۭا لَّهُم ۚ مِّنْهُمُ ٱلْمُؤْمِنُونَ وَأَكْثَرُهُمُ ٱلْفَـٰسِقُونَ﴿١١٠﴾
share
كُنتُمْ = നിങ്ങളാകുന്നു خَيْرَ أُمَّةٍ = ഏറ്റം ഉത്തമ സമുദായം, സമുദായത്തില്‍ ഉത്തമമായത് أُخْرِجَتْ = പുറപ്പെടുവിക്കപ്പെട്ടു لِلنَّاسِ = മനുഷ്യര്‍ക്കുവേണ്ടി, മനുഷ്യരിലേക്ക് تَأْمُرُونَ = നിങ്ങള്‍ കല്‍പിക്കുന്നു بِالْمَعْرُوفِ = സദാചാരം കൊണ്ട് وَتَنْهَوْنَ = നിങ്ങള്‍ വിരോധിക്കുകയും ചെയ്യുന്നു عَنِ الْمُنكَرِ = ദുരാചാരത്തെപ്പറ്റി وَتُؤْمِنُونَ = നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു بِاللَّهِ = അല്ലാഹുവില്‍ وَلَوْ آمَنَ = വിശ്വസിച്ചിരുന്നുവെങ്കില്‍ أَهْلُ الْكِتَابِ = വേദക്കാര്‍ لَكَانَ = അതാകുമായിരുന്നു خَيْرًا = ഉത്തമം, ഏറ്റം നല്ലത് لَّهُم = അവര്‍ക്ക് مِّنْهُمُ = അവരിലുണ്ട് الْمُؤْمِنُونَ = സത്യവിശ്വാസികള്‍ وَأَكْثَرُهُمُ = അവരില്‍ അധികവും الْفَاسِقُونَ = തോന്നിയവാസി (ധിക്കാരി- തെമ്മാടി)കളത്രെ
3:110നിങ്ങള്‍, മനുഷ്യര്‍ക്ക് വേണ്ടി പുറപ്പെടുവിക്കപ്പെട്ട ഏറ്റം ഉത്തമ സമുദായമാകുന്നു. നിങ്ങള്‍ സദാചാരം കൊണ്ട് കല്‍പിക്കുകയും, ദുരാചാരത്തെ കുറിച്ച് വിരോധിക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാര്‍ വിശ്വസിച്ചിരുന്നെങ്കില്‍ അവര്‍ക്കത് ഏറ്റം ഉത്തമമായിരുന്നു. അവരില്‍ (ചിലര്‍) സത്യവിശ്വാസികളുണ്ട്; അവരില്‍ അധികവും തോന്നിയവാസികളത്രെ.
لَن يَضُرُّوكُمْ إِلَّآ أَذًۭى ۖ وَإِن يُقَـٰتِلُوكُمْ يُوَلُّوكُمُ ٱلْأَدْبَارَ ثُمَّ لَا يُنصَرُونَ﴿١١١﴾
share
لَن يَضُرُّوكُمْ = അവര്‍ നിങ്ങള്‍ക്ക് ഉപദ്രവം വരുത്തുകയേയില്ല إِلَّا أَذًى = ശല്യം (സ്വൈര്യക്കേട്- ലഘുവായ ദ്രോഹം) അല്ലാതെ وَإِن يُقَاتِلُوكُمْ = അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നുവെങ്കിലോ يُوَلُّوكُمُ = അവര്‍ നിങ്ങള്‍ക്ക് തിരിക്കും الْأَدْبَارَ = പിന്‍പുറങ്ങളെ ثُمَّ = പിന്നെ لَا يُنصَرُونَ = അവര്‍ സഹായിക്കപ്പെടുകയില്ല
3:111അവര്‍ വല്ല ശല്യവും (ഉണ്ടാക്കുക) അല്ലാതെ നിങ്ങള്‍ക്ക് ഉപ ദ്രവം (ഒന്നും) ചെയ്യുകയില്ലതന്നെ. അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുക യാണെങ്കിലോ, അവര്‍ നിങ്ങളോട് പിന്‍ തിരിഞ്ഞുപോകുന്നതുമാണ്. പിന്നെ, അവര്‍ക്ക് സഹായം ലഭിക്കുകയുമില്ല.
ضُرِبَتْ عَلَيْهِمُ ٱلذِّلَّةُ أَيْنَ مَا ثُقِفُوٓا۟ إِلَّا بِحَبْلٍۢ مِّنَ ٱللَّهِ وَحَبْلٍۢ مِّنَ ٱلنَّاسِ وَبَآءُو بِغَضَبٍۢ مِّنَ ٱللَّهِ وَضُرِبَتْ عَلَيْهِمُ ٱلْمَسْكَنَةُ ۚ ذَٰلِكَ بِأَنَّهُمْ كَانُوا۟ يَكْفُرُونَ بِـَٔايَـٰتِ ٱللَّهِ وَيَقْتُلُونَ ٱلْأَنۢبِيَآءَ بِغَيْرِ حَقٍّۢ ۚ ذَٰلِكَ بِمَا عَصَوا۟ وَّكَانُوا۟ يَعْتَدُونَ﴿١١٢﴾
share
ضُرِبَتْ = അടിക്കപ്പെട്ടിരിക്കുന്നു (ആക്കിവെക്കപ്പെട്ടിരിക്കുന്നു) عَلَيْهِمُ = അവരു ടെമേല്‍, അവരില്‍ الذِّلَّةُ = നിന്ദ്യത, എളിമത്വം أَيْنَ مَا ثُقِفُوا = എവിടെത്തന്നെ അവര്‍ കാണപ്പെട്ടാലും, (എവിടെ വെച്ച് കണ്ടാലും) إِلَّا بِحَبْلٍ = വല്ല കയറും കൊണ്ടല്ലാതെ, വല്ല ബന്ധവും നിമിത്തമല്ലാതെ مِّنَ اللَّهِ = അല്ലാഹുവിങ്കല്‍ നിന്ന് وَحَبْلٍ = കയറും (ബന്ധവും) مِّنَ النَّاسِ = മനുഷ്യരില്‍ നിന്ന് وَبَاءُوا = അവര്‍ മടങ്ങുകയും ചെയ്തു بِغَضَبٍ = കോപവുമായി مِّنَ اللَّهِ = അല്ലാഹുവിങ്കല്‍ നിന്ന് وَضُرِبَتْ = അടിക്ക (ആക്ക)പ്പെടുകയും ചെയ്തു عَلَيْهِمُ = അവരുടെ മേല്‍ الْمَسْكَنَةُ = നിര്‍ഗതി,പതിതത്വം ذَٰلِكَ = അത് (കാരണം) بِأَنَّهُمْ كَانُوا = അവര്‍ ആയിരുന്നതുകൊണ്ടാണ് يَكْفُرُونَ = അവിശ്വസിക്കുക بِآيَاتِ اللَّهِ = അല്ലാഹുവിന്‍റെ ആയത്ത് (ദൃഷ്ടാന്തം)കളില്‍ وَيَقْتُلُونَ = അവര്‍ കൊലപ്പെടുത്തി വരുകയും الْأَنبِيَاءَ = പ്രവാചകന്‍മാരെ بِغَيْرِ حَقٍّ = ഒരു ന്യായവും (കാര്യവും- അവകാശവും) ഇല്ലാതെ ذَٰلِكَ = അത് بِمَا عَصَوا = അവര്‍ അനുസരണക്കേട് ചെയ്തതുകൊണ്ടാണ് (നിമിത്തമാണ്) وَّكَانُوا = അവരായിരുന്നതും يَعْتَدُونَ = അവര്‍ അതിരുവിടുക, അതിക്രമം ചെയ്യുക
3:112അവര്‍ എവിടെത്തന്നെ കാണപ്പെട്ടാലും (ശരി) അവരുടെ മേല്‍ നിന്ദ്യത അടിക്കപ്പെട്ടിരിക്കുന്നു; അല്ലാഹുവിങ്കല്‍ നിന്നുള്ള വല്ല കയറും ജനങ്ങളില്‍ നിന്നുള്ള വല്ല കയറും സഹിതമല്ലാതെ (അവര്‍ക്കതില്‍ നിന്ന് രക്ഷയില്ല) അല്ലാഹുവിങ്കല്‍ നിന്നുള്ള കോപവും കൊണ്ട് അവര്‍ മടങ്ങുകയും ചെയ്തിരിക്കുന്നു. [അതാണവര്‍ക്ക് ലഭിച്ച നേട്ടം.] നിര്‍ഗതിയും (അഥവാ പതിതത്വവും) അവരുടെ മേല്‍ അടിക്കപ്പെട്ടിരിക്കുന്നു. അത്, അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ അവര്‍ അവിശ്വസിക്കുകയും, ഒരു ന്യായവും കൂടാതെ പ്രവാചകന്‍മാരെ അവര്‍ കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നത് നിമി ത്തമാകുന്നു. (അതെ) അത് അവര്‍ അനുസരണ ക്കേട് ചെയ്തതും, അവര്‍ അതിക്രമം പ്രവര്‍ത്തിച്ചിരുന്നതും നിമിത്തമത്രെ.
തഫ്സീർ : 110-112
View   
لَيْسُوا۟ سَوَآءًۭ ۗ مِّنْ أَهْلِ ٱلْكِتَـٰبِ أُمَّةٌۭ قَآئِمَةٌۭ يَتْلُونَ ءَايَـٰتِ ٱللَّهِ ءَانَآءَ ٱلَّيْلِ وَهُمْ يَسْجُدُونَ﴿١١٣﴾
share
لَيْسُوا = അവരല്ല سَوَاءً = സമം, ഒരുപോലെ مِّنْ أَهْلِ الْكِتَابِ = വേദക്കാരില്‍ഉണ്ട് أُمَّةٌ = ഒരു സമുദായം (സമൂഹം) قَائِمَةٌ = നേരെ (ചൊവ്വിന്) നില്‍ക്കുന്ന يَتْلُونَ = അവര്‍ പാരായണം ചെയ്യും آيَاتِ اللَّهِ = അല്ലാഹുവിന്‍റെ ആയത്തുകളെ آنَاءَ اللَّيْلِ = രാത്രി നേരങ്ങളില്‍ وَهُمْ يَسْجُدُونَ = അവര്‍ സുജൂദ് ചെയ്തുകൊണ്ട്, അവര്‍ സുജൂദ് ചെയ്യും
3:113അവര്‍ [വേദക്കാര്‍-എല്ലാവരും] സമമല്ല; വേദക്കാരില്‍ ചൊവ്വിന് നിലകൊള്ളുന്ന ഒരു സമൂഹം ഉണ്ട്: രാത്രി സമയങ്ങളില്‍ അവര്‍ "സുജൂദ്" [സാഷ്ടാംഗനമസ്‌കാരം] ചെയ്തുകൊണ്ട് അല്ലാഹുവിന്‍റെ "ആയത്ത്" [വേദവാക്യം] പാരായണം ചെയ്യുന്നു. (ഇങ്ങനെയുള്ള ഒരു സമൂഹം)
يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ وَيُسَـٰرِعُونَ فِى ٱلْخَيْرَٰتِ وَأُو۟لَـٰٓئِكَ مِنَ ٱلصَّـٰلِحِينَ﴿١١٤﴾
share
يُؤْمِنُونَ = അവര്‍ വിശ്വസിക്കുന്നു بِاللَّهِ = അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ = അന്ത്യദിനത്തിലും وَيَأْمُرُونَ = അവര്‍ കല്‍പിക്കുക (ഉപദേശിക്കുക)യും ചെയ്യുന്നു بِالْمَعْرُوفِ = സദാചാരം കൊണ്ട് وَيَنْهَوْنَ = അവര്‍ വിരോധിക്കയും ചെയ്യുന്നു عَنِ الْمُنكَرِ = ദുരാചാര ത്തെക്കുറിച്ച് وَيُسَارِعُونَ = അവര്‍ പരസ്പരം ധൃതിപ്പെടുകയും (വാശിപൂര്‍വ്വം ബദ്ധപ്പെടുകയും) ചെയ്യും فِي الْخَيْرَاتِ = നല്ല കാര്യങ്ങളില്‍ وَأُولَٰئِكَ = അക്കൂട്ടര്‍ مِنَ الصَّالِحِينَ = നല്ലവരില്‍ പെട്ടവരുമാണ്
3:114അവര്‍ അല്ലാഹുവിലും, അന്ത്യനാളിലും വിശ്വസിക്കുന്നു; അവര്‍ സദാചാരം കൊണ്ട് കല്‍പിക്കുകയും, ദുരാചാരത്തെക്കുറിച്ച് വിരോധിക്കുകയും, നല്ല കാര്യങ്ങളില്‍ പരസ്പരം ധൃതികൂട്ടികൊണ്ടിരിക്കുകയും ചെയ്യുന്നു. അക്കൂട്ടര്‍ സദ്‌വൃത്തന്‍മാരില്‍പെട്ടവരുമാണ്.
وَمَا يَفْعَلُوا۟ مِنْ خَيْرٍۢ فَلَن يُكْفَرُوهُ ۗ وَٱللَّهُ عَلِيمٌۢ بِٱلْمُتَّقِينَ﴿١١٥﴾
share
وَمَا يَفْعَلُوا = അവര്‍ എന്ത് ചെയ്യുന്നതായാലും مِنْ خَيْرٍ = നല്ലതായിട്ട് فَلَن يُكْفَرُوهُ = അവരോട് (അവര്‍ക്ക്) അതില്‍ (അതിനോട്) നന്ദികേട് കാണിക്കപ്പെടുന്നതേയല്ല وَاللَّهُ = അല്ലാഹു عَلِيمٌ = അറിയുന്നവനാണ് بِالْمُتَّقِينَ = സൂക്ഷ്മത പാലിക്കുന്നവരെപ്പറ്റി
3:115അവര്‍ നല്ല കാര്യമായി എന്ത് ചെയ്യുന്നതായാലും അതില്‍ അവരോട് നന്ദികേട് ചെയ്യപ്പെടുകയില്ല തന്നെ. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെപ്പറ്റി അറിയുന്നവനാകുന്നു.
തഫ്സീർ : 113-115
View   
إِنَّ ٱلَّذِينَ كَفَرُوا۟ لَن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَـٰدُهُم مِّنَ ٱللَّهِ شَيْـًۭٔا ۖ وَأُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۚ هُمْ فِيهَا خَـٰلِدُونَ﴿١١٦﴾
share
إِنَّ الَّذِينَ كَفَرُوا = നിശ്ചയമായും അവിശ്വസിച്ചവര്‍ لَن تُغْنِيَ = ധന്യമാക്കുക (തടുക്കുക)യില്ലതന്നെ عَنْهُمْ = അവര്‍ക്ക് أَمْوَالُهُمْ = അവരുടെ സ്വത്തുക്കള്‍ وَلَا أَوْلَادُهُم = അവരുടെ മക്കളും (സന്താനങ്ങളും) ഇല്ല مِّنَ اللَّهِ = അല്ലാഹുവില്‍ നിന്ന് شَيْئًا = യാതൊന്നും ഒട്ടും وَأُولَٰئِكَ = അക്കൂട്ടര്‍ أَصْحَابُ النَّارِ = നരകത്തിന്‍റെ ആള്‍ക്കാരുമാകുന്നു هُمْ فِيهَا = അവര്‍ അതില്‍ خَالِدُونَ = സ്ഥിരവാസികള്‍ ആകുന്നു
3:116നിശ്ചയമായും, അവിശ്വസി ച്ചിട്ടുള്ളവര്‍,- അവരുടെ സ്വത്തുക്കളാകട്ടെ, അവരുടെ മക്കളാകട്ടെ, അല്ലാഹുവില്‍ നിന്നു(ള്ള ശിക്ഷ) യാതൊന്നും അവര്‍ക്ക് തടുത്ത് കൊടുക്കുന്നതേയല്ല. അക്കൂട്ടര്‍, നരകത്തിന്‍റെ ആള്‍ക്കാരുമാകുന്നു; അവര്‍ അതില്‍ നിത്യവാസികളായിരിക്കും.
مَثَلُ مَا يُنفِقُونَ فِى هَـٰذِهِ ٱلْحَيَوٰةِ ٱلدُّنْيَا كَمَثَلِ رِيحٍۢ فِيهَا صِرٌّ أَصَابَتْ حَرْثَ قَوْمٍۢ ظَلَمُوٓا۟ أَنفُسَهُمْ فَأَهْلَكَتْهُ ۚ وَمَا ظَلَمَهُمُ ٱللَّهُ وَلَـٰكِنْ أَنفُسَهُمْ يَظْلِمُونَ﴿١١٧﴾
share
مَثَلُ = യാതൊന്നിന്‍റെ ഉപമ, ഉദാഹരണം مَا يُنفِقُونَ = അവര്‍ ചിലവഴിക്കുന്ന فِي هَٰذِهِ الْحَيَاةِ = ഈ ജീവിതത്തില്‍ الدُّنْيَا = ഐഹികമായ كَمَثَلِ = ഉപമപോലെയാണ് رِيحٍ = ഒരു കാറ്റിന്‍റെ فِيهَا = അതിലുണ്ട് صِرٌّ = അതിശൈത്യം أَصَابَتْ = അത് ബാധിച്ചു حَرْثَ قَوْمٍ = ഒരു ജനതയുടെ വിളയ്ക്ക്, വിളയിടത്തിന് ظَلَمُوا = അവര്‍ അക്രമം (അനീതി) ചെയ്തിരിക്കുന്നു أَنفُسَهُمْ = തങ്ങളുടെ സ്വന്തങ്ങളോട് فَأَهْلَكَتْهُ = എന്നിട്ടത് അതിനെ നശിപ്പിച്ചു وَمَا ظَلَمَهُمُ = അവരെ അക്രമിച്ചിട്ടുമില്ല اللَّهُ = അല്ലാഹു وَلَٰكِنْ = എങ്കിലും, പക്ഷേ أَنفُسَهُمْ = അവരുടെ സ്വന്ത ങ്ങളെ, തങ്ങളെത്തന്നെ يَظْلِمُونَ = അവര്‍ അക്രമിക്കുന്നു
3:117ഈ ഐഹികജീവിതത്തില്‍ അവര്‍ ചിലവഴിക്കുന്നതിന്‍റെ ഉപമ, ഒരു കാറ്റിന്‍റെ മാതിരിയാകുന്നു: അതില്‍ അതിശൈത്യമുണ്ട്; തങ്ങളുടെ സ്വന്തങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിച്ച ഒരു ജനതയുടെ കൃഷിയിടത്തിന് അത് ബാധിച്ചു; എന്നിട്ട് അതിനെ അത് നശിപ്പിച്ചു കളഞ്ഞു . (ഇങ്ങനെയുള്ള ഒരു കാറ്റിന്‍റെ മാതിരി) അല്ലാഹു അവരോട് അക്രമം പ്രവര്‍ത്തിച്ചിട്ടില്ലതാനും എങ്കിലും അവര്‍ തങ്ങളുടെ സ്വന്തങ്ങളോടു തന്നെ അക്രമം പ്രവര്‍ത്തിക്കുന്നു.
തഫ്സീർ : 116-117
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ بِطَانَةًۭ مِّن دُونِكُمْ لَا يَأْلُونَكُمْ خَبَالًۭا وَدُّوا۟ مَا عَنِتُّمْ قَدْ بَدَتِ ٱلْبَغْضَآءُ مِنْ أَفْوَٰهِهِمْ وَمَا تُخْفِى صُدُورُهُمْ أَكْبَرُ ۚ قَدْ بَيَّنَّا لَكُمُ ٱلْـَٔايَـٰتِ ۖ إِن كُنتُمْ تَعْقِلُونَ﴿١١٨﴾
share
يَا أَيُّهَا الَّذِينَ آمَنُوا = വിശ്വസിച്ചവരേ لَا تَتَّخِذُوا = നിങ്ങള്‍ ഉണ്ടാക്കി വെക്കരുത്, സ്വീകരിക്കരുത് بِطَانَةً = അകമ്പടി (ഉള്ളുകള്ളി- രഹസ്യബന്ധ)ക്കാരെ مِّن دُونِكُمْ = നിങ്ങള്‍ക്ക് പുറമെയുള്ള (നിങ്ങളല്ലാത്ത)വരില്‍ നിന്ന് لَا يَأْلُونَكُمْ = അവര്‍ നിങ്ങളോട് (നിങ്ങള്‍ക്ക്) വീഴ്ച (കുറവ്) വരുത്തുകയില്ല خَبَالًا = കുഴപ്പത്തില്‍, നാശത്തിന് وَدُّوا = അവര്‍ കൊതിക്കുകയാണ് مَا عَنِتُّمْ = നിങ്ങള്‍ ബുദ്ധിമുട്ടുന്നതിന്, കഷ്ടപ്പെടുവാന്‍ قَدْ بَدَتِ = വെളിവായിക്കഴിഞ്ഞിരിക്കുന്നു الْبَغْضَاءُ = ഈര്‍ഷ്യത, വൈരാഗ്യം مِنْ أَفْوَاهِهِمْ = അവരുടെ വായകളില്‍ നിന്ന് وَمَا تُخْفِي = മറച്ചുവെക്കുന്നതാകട്ടെ صُدُورُهُمْ = അവരുടെ നെഞ്ചുകള്‍ أَكْبَرُ = കൂടുതല്‍ വലുതുമാണ്, വമ്പിച്ചതാണ് قَدْ بَيَّنَّا = നാം വിവരിച്ച് തന്നിട്ടുണ്ട്, തീര്‍ച്ചയായും വിവരിച്ചിരിക്കുന്നു لَكُمُ = നിങ്ങള്‍ക്ക് الْآيَاتِ = ദൃഷ്ടാന്തങ്ങളെ إِن كُنتُمْ = നിങ്ങള്‍ ആണെങ്കില്‍ تَعْقِلُونَ = ബുദ്ധികൊടുക്കുന്നു(വെങ്കില്‍)
3:118ഹേ, വിശ്വസിച്ചവരേ നിങ്ങള്‍ക്ക് പുറമെ (യുള്ളവരില്‍) നിന്ന് നിങ്ങള്‍ (രഹസ്യം സൂക്ഷിക്കുന്ന) ഉള്ളുകള്ളിക്കാരെ സ്വീകരിക്കരുത്. അവര്‍ നിങ്ങളോട് കുഴപ്പത്തി (ന്‍റെ കാര്യത്തി) ല്‍ വീഴ്ച വരുത്തുന്നതല്ല. നിങ്ങള്‍ ബുദ്ധിമുട്ടുന്നതിന്ന് അവര്‍ ആഗ്രഹിക്കുകയാണ്. അവരുടെ വായകളില്‍ നിന്ന് ഈര്‍ഷ്യത വെളിവായിക്കഴിഞ്ഞിരിക്കുന്നു. അവരുടെ നെഞ്ച് [ഹൃദയം]കള്‍ മറച്ചുവെക്കുന്നതാകട്ടെ, കൂടുതല്‍ വലിയതുമാണ്. തീര്‍ച്ചയായും, (ഇതാ) നാം നിങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങള്‍ വിവരിച്ചു തന്നിരിക്കുന്നു; നിങ്ങള്‍ ബുദ്ധി കൊടു(ത്തു ചിന്തി) ക്കുന്നുവെങ്കില്‍.
هَـٰٓأَنتُمْ أُو۟لَآءِ تُحِبُّونَهُمْ وَلَا يُحِبُّونَكُمْ وَتُؤْمِنُونَ بِٱلْكِتَـٰبِ كُلِّهِۦ وَإِذَا لَقُوكُمْ قَالُوٓا۟ ءَامَنَّا وَإِذَا خَلَوْا۟ عَضُّوا۟ عَلَيْكُمُ ٱلْأَنَامِلَ مِنَ ٱلْغَيْظِ ۚ قُلْ مُوتُوا۟ بِغَيْظِكُمْ ۗ إِنَّ ٱللَّهَ عَلِيمٌۢ بِذَاتِ ٱلصُّدُورِ﴿١١٩﴾
share
هَا أَنتُمْ = ഹാ നിങ്ങള്‍ أُولَاءِ = ഇങ്ങനെയുള്ളവരാണ് تُحِبُّونَهُمْ = നിങ്ങളവരെ സ്‌നേഹി ക്കുന്നു وَلَا يُحِبُّونَكُمْ = അവര്‍ നിങ്ങളെ സ്‌നേഹിക്കുന്നുമില്ല وَتُؤْمِنُونَ = നിങ്ങള്‍ വിശ്വസിക്കയും ചെയ്യുന്നു بِالْكِتَابِ = വേദഗ്രന്ഥത്തില്‍ كُلِّهِ = അതിലെല്ലാം وَإِذَا لَقُوكُمْ = അവര്‍ നിങ്ങളെ കണ്ടുമുട്ടിയാല്‍ قَالُوا = അവര്‍ പറയും آمَنَّا = ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു وَإِذَا خَلَوْا = അവര്‍ ഒഴിഞ്ഞു (ഒഴിവായി) പോയാലാകട്ടെ عَضُّوا = അവര്‍ കടിക്കും, കടിക്കുകയായി عَلَيْكُمُ = നിങ്ങളെപ്പറ്റി, നിങ്ങള്‍ക്കെതിരെ الْأَنَامِلَ = വിരല്‍തലപ്പു (വിരലു)കളെ مِنَ الْغَيْظِ = കഠിന കോപം നിമിത്തം قُلْ مُوتُوا = നീ പറയുക നിങ്ങള്‍ മരിച്ചുകൊള്ളുവിന്‍ بِغَيْظِكُمْ = നിങ്ങളുടെ കോപം കൊണ്ട് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു عَلِيمٌ = അറിയുന്നവനാണ് بِذَاتِ الصُّدُورِ = നെഞ്ചു (മനസ്സു)കളിലുള്ളതിനെപ്പറ്റി
3:119ഹാ! നിങ്ങളിതാ ഇങ്ങനെയുള്ളവരാണ്: നിങ്ങള്‍ അവരെ (അങ്ങോട്ട്) സ്‌നേഹിക്കുന്നു; അവര്‍ നിങ്ങളെ (ഇങ്ങോട്ട്) സ്‌നേഹിക്കുന്നുമില്ല. നിങ്ങള്‍ വേദഗ്രന്ഥത്തില്‍ എല്ലാം (തന്നെ) വിശ്വസിക്കുകയും ചെയ്യുന്നു. [അവര്‍ അതും ചെയ്യുന്നില്ല]. നിങ്ങളെ കണ്ടുമുട്ടിയാല്‍ അവര്‍ പറയും: "ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു" എന്ന്. അവര്‍ (നിങ്ങളെ വിട്ട്) ഒഴിഞ്ഞുപോയാലാകട്ടെ, കോപം നിമിത്തം നിങ്ങളെപ്പറ്റി അവര്‍ വിരല്‍ കടിക്കുകയും ചെയ്യും. (നബിയേ) പറയുക: "നിങ്ങളുടെ കോപംകൊണ്ട് നിങ്ങള്‍ മരിച്ചുകൊള്ളുവിന്‍!" നിശ്ചയമായും അല്ലാഹു, നെഞ്ച് [ഹൃദയം]കളിലുള്ളതിനെപ്പറ്റി അറിയുന്നവനാകുന്നു.
إِن تَمْسَسْكُمْ حَسَنَةٌۭ تَسُؤْهُمْ وَإِن تُصِبْكُمْ سَيِّئَةٌۭ يَفْرَحُوا۟ بِهَا ۖ وَإِن تَصْبِرُوا۟ وَتَتَّقُوا۟ لَا يَضُرُّكُمْ كَيْدُهُمْ شَيْـًٔا ۗ إِنَّ ٱللَّهَ بِمَا يَعْمَلُونَ مُحِيطٌۭ﴿١٢٠﴾
share
إِن تَمْسَسْكُمْ = നിങ്ങളെ സ്പര്‍ശിച്ചെങ്കില്‍, തീണ്ടുന്ന പക്ഷം حَسَنَةٌ = വല്ല നന്മയും تَسُؤْهُمْ = അതവരെ വെറുപ്പിക്കും (വ്യസനിപ്പിക്കും) وَإِن تُصِبْكُمْ = നിങ്ങള്‍ക്ക് ബാധിച്ചുവെങ്കിലാകട്ടെ سَيِّئَةٌ = വല്ല തിന്മയും يَفْرَحُوا = അവര്‍ പുളകം കൊള്ളും بِهَا = അതില്‍, അതിനെപ്പറ്റി وَإِن تَصْبِرُوا = നിങ്ങള്‍ ക്ഷമിക്കുന്നപക്ഷം وَتَتَّقُوا = നിങ്ങള്‍ സൂക്ഷിക്കുകയും (ചെയ്യും) لَا يَضُرُّكُمْ = നിങ്ങള്‍ക്ക് ഉപദ്രവം വരുത്തുകയില്ല كَيْدُهُمْ = അവരുടെ ഉപായം, കെണി شَيْئًا = യാതൊന്നും (ഒട്ടും) إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു بِمَا يَعْمَلُونَ = അവര്‍ പ്രവര്‍ത്തിക്കുന്നതിനെ مُحِيطٌ = വലയം ചെയ്യുന്ന (സൂക്ഷ്മമായി അറിയുന്ന)വനാണ്. [അവന് എല്ലാം അറിയാം]
3:120നിങ്ങളെ വല്ല നന്മയും സ്പര്‍ശിക്കുന്ന പക്ഷം, അതവര്‍ക്ക് വെറുപ്പ് (അഥവാ വ്യസനം) ഉണ്ടാക്കുന്നു; നിങ്ങള്‍ക്ക് വല്ല തിന്മയും ബാധിക്കുന്നുവെങ്കിലോ, അവരതില്‍ സന്തോഷമടയുകയും ചെയ്യുന്നു. നിങ്ങള്‍ ക്ഷമിക്കുകയും, സൂക്ഷിക്കുകയും ചെയ്യുന്ന പക്ഷം, അവരുടെ തന്ത്രം നിങ്ങള്‍ക്ക് ഒട്ടും ഉപദ്രവം വരുത്തുന്നതുമല്ല. നിശ്ചയമായും അല്ലാഹു, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെ (യെല്ലാം) വലയം ചെയ്യുന്നവനാകുന്നു. [അവന് എല്ലാം അറിയാം.]
തഫ്സീർ : 118-120
View   
وَإِذْ غَدَوْتَ مِنْ أَهْلِكَ تُبَوِّئُ ٱلْمُؤْمِنِينَ مَقَـٰعِدَ لِلْقِتَالِ ۗ وَٱللَّهُ سَمِيعٌ عَلِيمٌ﴿١٢١﴾
share
وَإِذْ غَدَوْتَ = നീ രാവിലെ പോയ സന്ദര്‍ഭം مِنْ أَهْلِكَ = നിന്‍റെ വീട്ടുകാരില്‍ (കുടുംബത്തില്‍) നിന്ന് تُبَوِّئُ = നീ സൗകര്യപ്പെടുത്തി (ശരിപ്പെടുത്തി)ക്കൊണ്ട് الْمُؤْمِنِينَ = സത്യവിശ്വാസികള്‍ക്ക് مَقَاعِدَ = ഇരിപ്പിടങ്ങള്‍, താവളങ്ങളെ لِلْقِتَالِ = യുദ്ധത്തിന് وَاللَّهُ = അല്ലാഹു سَمِيعٌ = കേള്‍ക്കുന്നവനാണ് عَلِيمٌ = അറിയുന്നവനാണ്
3:121(നബിയേ) സത്യവിശ്വാസികള്‍ക്ക് യുദ്ധത്തിനുള്ള താവളങ്ങള്‍ സൗകര്യപ്പെടുത്തിക്കൊടുക്കുവാനായി നീ നിന്‍റെ വീട്ടുകാരില്‍ നിന്ന് കാലത്ത് (പുറപ്പെട്ട്) പോയ സന്ദര്‍ഭം (ഓര്‍ക്കുക): അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനുമാകുന്നു.
إِذْ هَمَّت طَّآئِفَتَانِ مِنكُمْ أَن تَفْشَلَا وَٱللَّهُ وَلِيُّهُمَا ۗ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ﴿١٢٢﴾
share
إِذْ هَمَّت = ഉദ്ദേശിച്ച (ശ്രമിച്ച)പ്പോള്‍ طَّائِفَتَانِ = രണ്ട് വിഭാഗങ്ങള്‍ مِنكُمْ = നിങ്ങളില്‍ നിന്ന് أَن تَفْشَلَا = അവ ഭീരുത്വം കാണിക്കുവാന്‍ وَاللَّهُ = അല്ലാഹുവാകട്ടെ وَلِيُّهُمَا = അവ രണ്ടിന്‍റെയും കാര്യകര്‍ത്താവാകുന്നു (സഹായിയാണ്) وَعَلَى اللَّهِ = അല്ലാഹുവിന്‍റെ മേല്‍ (തന്നെ) فَلْيَتَوَكَّلِ = അപ്പോള്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ الْمُؤْمِنُونَ = സത്യവിശ്വാസികള്‍
3:122(അതെ) നിങ്ങളില്‍പെട്ട രണ്ട് വിഭാഗങ്ങള്‍ ഭീരുത്വം കാണിക്കുവാന്‍ ശ്രമിച്ച സന്ദര്‍ഭം; അല്ലാഹുവാകട്ടെ, ആ രണ്ട് കൂട്ടരുടെയും കാര്യകര്‍ത്താവു (അഥവാ സഹായിയു)മാണ്. അല്ലാഹുവിന്‍റെ മേല്‍ (തന്നെ) ഭരമേല്‍പിച്ചുകൊള്ളട്ടെ, സത്യവിശ്വാസികള്‍!
തഫ്സീർ : 121-122
View   
وَلَقَدْ نَصَرَكُمُ ٱللَّهُ بِبَدْرٍۢ وَأَنتُمْ أَذِلَّةٌۭ ۖ فَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تَشْكُرُونَ﴿١٢٣﴾
share
وَلَقَدْ نَصَرَكُمُ = നിങ്ങളെ സഹായിച്ചിട്ടുണ്ടല്ലോ اللَّهُ = അല്ലാഹു بِبَدْرٍ = ബദ്‌റില്‍വെച്ച് وَأَنتُمْ = നിങ്ങളാകട്ടെ أَذِلَّةٌ = എളിയവര്‍, നിസ്സാരര്‍ فَاتَّقُوا = അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുവിന്‍ اللَّهَ = അല്ലാഹുവിനെ لَعَلَّكُمْ = നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി تَشْكُرُونَ = നിങ്ങള്‍ നന്ദി കാണിക്കും
3:123നിങ്ങള്‍ എളിയവരായി [ദുര്‍ബ്ബലരായി]രുന്നപ്പോള്‍, അല്ലാഹു നിങ്ങളെ ബദ്‌റില്‍ സഹായിക്കുകയുണ്ടായിട്ടുണ്ട്. ആകയാല്‍, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിച്ചു കൊള്ളുവിന്‍- നിങ്ങള്‍ നന്ദി കാണിക്കുമാറായേക്കാം.
إِذْ تَقُولُ لِلْمُؤْمِنِينَ أَلَن يَكْفِيَكُمْ أَن يُمِدَّكُمْ رَبُّكُم بِثَلَـٰثَةِ ءَالَـٰفٍۢ مِّنَ ٱلْمَلَـٰٓئِكَةِ مُنزَلِينَ﴿١٢٤﴾
share
إِذْ تَقُولُ = നീ പറയുന്ന സന്ദര്‍ഭം لِلْمُؤْمِنِينَ = സത്യവിശ്വാസികളോട് أَلَن يَكْفِيَكُمْ = നിങ്ങള്‍ക്ക് മതിയാകുകയില്ലേ, പോരേ أَن يُمِدَّكُمْ = നിങ്ങള്‍ക്ക് സഹായം നല്‍കല്‍, സഹായ സൈന്യത്തെ അയക്കല്‍ رَبُّكُم = നിങ്ങളുടെ റബ്ബ് بِثَلَاثَةِ آلَافٍ = മൂവ്വായിരം കൊണ്ട് مِّنَ الْمَلَائِكَةِ = മലക്കുകളില്‍ നിന്ന് مُنزَلِينَ = ഇറക്കപ്പെടുന്ന, ഇറക്കപ്പെട്ടവരായ
3:124അതായത്, (നബിയേ) നീ സത്യവിശ്വാസികളോട് പറഞ്ഞിരുന്ന സന്ദര്‍ഭം: "മലക്കുകളില്‍ നിന്നും ഇറക്കപ്പെടുന്ന മൂവ്വായിരം (പേരെ) കൊണ്ട് നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്ക് സഹായം നല്‍കുന്നത് നിങ്ങള്‍ക്ക് മതിയാവുകയില്ലേ?!
بَلَىٰٓ ۚ إِن تَصْبِرُوا۟ وَتَتَّقُوا۟ وَيَأْتُوكُم مِّن فَوْرِهِمْ هَـٰذَا يُمْدِدْكُمْ رَبُّكُم بِخَمْسَةِ ءَالَـٰفٍۢ مِّنَ ٱلْمَلَـٰٓئِكَةِ مُسَوِّمِينَ﴿١٢٥﴾
share
بَلَىٰ = ഇല്ലാതേ, അതെ إِن تَصْبِرُوا = നിങ്ങള്‍ ക്ഷമിക്കുന്ന പക്ഷം وَتَتَّقُوا = നിങ്ങള്‍ സൂക്ഷിക്കുകയും وَيَأْتُوكُم = അവര്‍ നിങ്ങള്‍ക്ക് വരുകയും مِّن فَوْرِهِمْ هَـٰذَا = അവരുടെ ഈ ക്ഷണത്തില്‍ (വേഗത്തില്‍) يُمْدِدْكُمْ = നിങ്ങള്‍ക്ക് സഹായം നല്‍കും رَبُّكُم = നിങ്ങളുടെ റബ്ബ് بِخَمْسَةِ آلَافٍ = അയ്യായിരം കൊണ്ട് مِّنَ الْمَلَائِكَةِ = മലക്കുകളില്‍ നിന്ന് مُسَوِّمِينَ = അടയാളം (ചിഹ്നം) വെക്കുന്ന (ലഭിക്കുന്ന, സ്വീകരിക്കുന്ന), അടയാളം വെക്കപ്പെട്ടവരായി, അയച്ചുവിടപ്പെട്ടവരായി
3:125"ഇല്ലാതെ (-മതിയാകും); നിങ്ങള്‍ ക്ഷമിക്കുകയും, സൂക്ഷിക്കുകയും, അവര്‍ [ശത്രുസൈന്യം] ഈ ക്ഷണത്തില്‍ നിങ്ങളുടെ അടുക്കല്‍ വരുകയും ചെയ്യുന്നപക്ഷം, മലക്കു കളില്‍ നിന്നും (പ്രത്യേക ) അടയാളം ലഭിച്ച അയ്യായിരം (പേരെ) കൊണ്ട് നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ്." എന്ന്.
തഫ്സീർ : 123-125
View   
وَمَا جَعَلَهُ ٱللَّهُ إِلَّا بُشْرَىٰ لَكُمْ وَلِتَطْمَئِنَّ قُلُوبُكُم بِهِۦ ۗ وَمَا ٱلنَّصْرُ إِلَّا مِنْ عِندِ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ﴿١٢٦﴾
share
وَمَا جَعَلَهُ = അതിനെ ആക്കിയിട്ടില്ല اللَّهُ = അല്ലാഹു إِلَّا بُشْرَىٰ = ഒരു സന്തോഷ വാര്‍ത്തയല്ലാതെ لَكُمْ = നിങ്ങള്‍ക്ക് وَلِتَطْمَئِنَّ = സമാധാനമടയുവാന്‍ വേണ്ടിയും قُلُوبُكُم = നിങ്ങളുടെ ഹൃദയങ്ങള്‍ بِهِ = അതുകൊണ്ട് وَمَا النَّصْرُ = സഹായം അല്ല താനും إِلَّا مِنْ عِندِ = പക്കല്‍ നിന്നല്ലാതെ اللَّهِ = അല്ലാഹുവിന്‍റെ الْعَزِيزِ = പ്രതാപശാലിയായ الْحَكِيمِ = അഗാധജ്ഞനായ, യുക്തിമാനായ
3:126അതിനെ [മലക്കുകളെ ഇറക്കി സഹായം നല്‍കുന്നതിനെ] നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്തയല്ലാതെ അല്ലാഹു ആക്കിയിട്ടില്ല; നിങ്ങളുടെ ഹൃദയങ്ങള്‍ അതുകൊണ്ട് സമാധാനമടയുവാന്‍ വേണ്ടി യുമാകുന്നു. സഹായമാകട്ടെ, പ്രതാപശാലിയായ അഗാധജ്ഞനായ അല്ലാഹുവിന്‍റെ പക്കല്‍ നിന്നല്ലാതെ (ലഭിക്കുക) ഇല്ലതാനും.
لِيَقْطَعَ طَرَفًۭا مِّنَ ٱلَّذِينَ كَفَرُوٓا۟ أَوْ يَكْبِتَهُمْ فَيَنقَلِبُوا۟ خَآئِبِينَ﴿١٢٧﴾
share
لِيَقْطَعَ = മുറിച്ച് കളയുവാന്‍ വേണ്ടി طَرَفًا = ഒരു ഭാഗം, ഒരു തലപ്പ് مِّنَ الَّذِينَ كَفَرُوا = അവിശ്വസിച്ചവരില്‍ നിന്ന് أَوْ يَكْبِتَهُمْ = അല്ലെങ്കില്‍ അവരെ അപമാനപ്പെടുത്തുക فَيَنقَلِبُوا = എന്നിട്ട് അവര്‍ തിരിഞ്ഞുപോകുകയും خَائِبِينَ = നിരാശരായി, അപമാനമടഞ്ഞവരായി
3:127(അതെ) അവിശ്വസിച്ചവരില്‍ നിന്നുള്ള ഒരു ഭാഗത്തെ മുറി(ച്ചു നശിപ്പി)ക്കുവാന്‍ വേണ്ടിയാണ് (അത്); അല്ലെങ്കില്‍, അവരെ അപമാന പ്പെടുത്തുകയും, അങ്ങനെ അവര്‍ നിരാശരായി (പരാജയപ്പെട്ട്) തിരി ഞ്ഞുപോകുകയും ചെയ്യാന്‍ (വേണ്ടിയാണ്)
തഫ്സീർ : 126-127
View   
لَيْسَ لَكَ مِنَ ٱلْأَمْرِ شَىْءٌ أَوْ يَتُوبَ عَلَيْهِمْ أَوْ يُعَذِّبَهُمْ فَإِنَّهُمْ ظَـٰلِمُونَ﴿١٢٨﴾
share
لَيْسَ لَكَ = നിനക്കില്ല مِنَ الْأَمْرِ = കാര്യത്തില്‍ നിന്ന്, അധികാരത്തില്‍ നിന്ന് شَيْءٌ = യാതൊന്നും أَوْ = അല്ലെങ്കില്‍ (ഒരു പക്ഷേ) يَتُوبَ = അവന്‍ പശ്ചാത്താപം (മടക്കം) സ്വീകരിക്കുക (ഉണ്ടാവാം) عَلَيْهِمْ = അവര്‍ക്ക് أَوْ يُعَذِّبَهُمْ = അല്ലെങ്കില്‍ അവരെ ശിക്ഷിക്കുകയും (ആവാം) فَإِنَّهُمْ = കാരണം നിശ്ചയമായും അവര്‍ ظَالِمُونَ = അക്രമികളാകുന്നു
3:128(നബിയേ) കാര്യത്തില്‍ (അഥവാ അധികാരത്തില്‍) നിനക്ക് യാതൊന്നും (തന്നെ)ഇല്ല. ഒരു പക്ഷേ, അവന്‍ [അല്ലാഹു] അവരുടെ പശ്ചാത്താപം സ്വീകരിക്കുക, അല്ലെങ്കില്‍ അവരെ ശിക്ഷിക്കുക- കാരണം, നിശ്ചയമായും അവര്‍ അക്രമികളാകുന്നു. [എന്നിരിക്കെ, രണ്ടിനും സാദ്ധ്യതയുണ്ട്.]
وَلِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ يَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ ۚ وَٱللَّهُ غَفُورٌۭ رَّحِيمٌۭ﴿١٢٩﴾
share
وَلِلَّهِ = അല്ലാഹുവിനാണ് مَا فِي السَّمَاوَاتِ = ആകാശങ്ങളിലുള്ളത് وَمَا فِي الْأَرْضِ = ഭൂമിയിലുള്ളതും يَغْفِرُ = അവന്‍ പൊറുക്കും لِمَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَيُعَذِّبُ = അവന്‍ ശിക്ഷിക്കുകയും ചെയ്യും مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവരെ وَاللَّهُ = അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ് رَّحِيمٌ = കരുണാനിധിയാണ്
3:129അല്ലാഹുവിനുള്ളതാണ്, ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്ത് കൊടുക്കും; അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാ നിധിയുമാകുന്നു.
തഫ്സീർ : 128-129
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَأْكُلُوا۟ ٱلرِّبَوٰٓا۟ أَضْعَـٰفًۭا مُّضَـٰعَفَةًۭ ۖ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ﴿١٣٠﴾
share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ لَا تَأْكُلُوا = നിങ്ങള്‍ തിന്നരുത് (ഉപയോഗിക്കരുത്) الرِّبَا = പലിശ أَضْعَافًا = ഇരട്ടികളായി مُّضَاعَفَةً = ഇരട്ടിയാക്കപ്പെട്ട (ഇരിട്ടിയിര ട്ടിയായി) وَاتَّقُوا = നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍ اللَّهَ = അല്ലാഹുവിനെ لَعَلَّكُمْ = നിങ്ങളായേക്കാം, ആകുവാന്‍വേണ്ടി تُفْلِحُونَ = നിങ്ങള്‍ വിജയം പ്രാപിക്കുക
3:130ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ ഇരട്ടിയിരട്ടികളായി പലിശ (മുതല്‍) തിന്നരുത്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
وَٱتَّقُوا۟ ٱلنَّارَ ٱلَّتِىٓ أُعِدَّتْ لِلْكَـٰفِرِينَ﴿١٣١﴾
share
وَاتَّقُوا = നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍ النَّارَ = നരകത്തെ الَّتِي أُعِدَّتْ = ഒരുക്കിവെക്കപ്പെട്ടതായ لِلْكَافِرِينَ = അവിശ്വാസികള്‍ക്കുവേണ്ടി
3:131അവിശ്വാസികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതായ നരകത്തെ സൂക്ഷിക്കുകയും ചെയ്യുവിന്‍.
തഫ്സീർ : 130-131
View   
وَأَطِيعُوا۟ ٱللَّهَ وَٱلرَّسُولَ لَعَلَّكُمْ تُرْحَمُونَ﴿١٣٢﴾
share
وَأَطِيعُوا = നിങ്ങള്‍ അനുസരിക്കുക (വഴിപ്പെടുക)യും ചെയ്യുവിന്‍ اللَّهَ = അല്ലാഹുവെ وَالرَّسُولَ = റസൂലിനെയും لَعَلَّكُمْ = നിങ്ങളായേക്കാം, ആകുവാന്‍ تُرْحَمُونَ = നിങ്ങള്‍ക്ക് (നിങ്ങളോട്) കരുണ ചെയ്യപ്പെടും
3:132നിങ്ങള്‍ അല്ലാഹുവിനെയും, റസൂലിനെയും അനുസരിക്കുകയും ചെയ്യുവിന്‍- നിങ്ങള്‍ക്ക് കരുണ ചെയ്യപ്പെട്ടേക്കാം.
وَسَارِعُوٓا۟ إِلَىٰ مَغْفِرَةٍۢ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا ٱلسَّمَـٰوَٰتُ وَٱلْأَرْضُ أُعِدَّتْ لِلْمُتَّقِينَ﴿١٣٣﴾
share
وَسَارِعُوا = നിങ്ങള്‍ (അന്യോന്യം) ധൃതിപ്പെട്ട് വരുകയും (ബദ്ധപ്പാട് കാണിക്കുക- ഉത്സാഹം കാട്ടുകയും) ചെയ്യുവിന്‍ إِلَىٰ مَغْفِرَةٍ = പാപമോചനത്തിലേക്ക് مِّن رَّبِّكُمْ = നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള وَجَنَّةٍ = ഒരു സ്വര്‍ഗത്തിലേക്കും عَرْضُهَا = അതിന്‍റെ വിസ്താരം, വീതി السَّمَاوَاتُ = ആകാശ ങ്ങളാകുന്നു وَالْأَرْضُ = ഭൂമിയും أُعِدَّتْ = അത് ഒരുക്ക(തയ്യാറാക്ക)പ്പെട്ടിരിക്കുന്നു لِلْمُتَّقِينَ = സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്, ഭയഭക്തന്മാര്‍ക്ക്
3:133നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്ക് (അന്യോന്യം) ധൃതികൂട്ടി വരുകയും ചെയ്യുവിന്‍; ഒരു സ്വര്‍ഗത്തിലേക്കും (ധൃതി കൂട്ടുവിന്‍): അതിന്‍റെ വിസ്താരം ആകാശങ്ങളും ഭൂമിയും (കൂടിയ അത്ര) ആകുന്നു; അത് സൂക്ഷ്മത പാലിക്കുന്നവ (രായ ഭയ ഭക്തന്മാ)ര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടിരിക്കുന്നു.
തഫ്സീർ : 132-133
View   
ٱلَّذِينَ يُنفِقُونَ فِى ٱلسَّرَّآءِ وَٱلضَّرَّآءِ وَٱلْكَـٰظِمِينَ ٱلْغَيْظَ وَٱلْعَافِينَ عَنِ ٱلنَّاسِ ۗ وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ﴿١٣٤﴾
share
الَّذِينَ يُنفِقُونَ = ചിലവഴിക്കുന്നവര്‍ فِي السَّرَّاءِ = സന്തോഷാവസ്ഥയില്‍, സന്തോഷത്തില്‍ وَالضَّرَّاءِ = കഷ്ടാവസ്ഥയിലും, സന്താപത്തിലും وَالْكَاظِمِينَ = ഒതുക്കി (മൂടി) വെക്കുന്നവരും الْغَيْظَ = കോപത്തെ, ക്ലേശം, കഠിന കോപം وَالْعَافِينَ = മാപ്പ് നല്‍കുന്നവരും عَنِ النَّاسِ = മനുഷ്യര്‍ക്ക്, മനുഷ്യരെപ്പറ്റി وَاللَّهُ = അല്ലാഹു, അല്ലാഹുവാകട്ടെ يُحِبُّ = സ്‌നേഹിക്കുന്നു, ഇഷ്ടപ്പെടും الْمُحْسِنِينَ = നന്മ (പുണ്യം) ചെയ്യുന്നവരെ
3:134അതായത്, സന്തോഷാവസ്ഥയിലും, കഷ്ടാവസ്ഥയിലും ചിലവഴിക്കുന്നവര്‍, കോപം ഒതുക്കിവെ ക്കുന്നവരും, മനുഷ്യര്‍ക്ക് മാപ്പ് നല്‍കുന്നവരും. അല്ലാഹു, നന്മ പ്രവര്‍ത്തിക്കുന്നവരെ സ്‌നേഹിക്കുന്നതുമാണ്.
وَٱلَّذِينَ إِذَا فَعَلُوا۟ فَـٰحِشَةً أَوْ ظَلَمُوٓا۟ أَنفُسَهُمْ ذَكَرُوا۟ ٱللَّهَ فَٱسْتَغْفَرُوا۟ لِذُنُوبِهِمْ وَمَن يَغْفِرُ ٱلذُّنُوبَ إِلَّا ٱللَّهُ وَلَمْ يُصِرُّوا۟ عَلَىٰ مَا فَعَلُوا۟ وَهُمْ يَعْلَمُونَ﴿١٣٥﴾
share
وَالَّذِينَ = യാതൊരു കൂട്ടരും إِذَا فَعَلُوا = അവര്‍ ചെയ്താല്‍ فَاحِشَةً = വല്ല (ഒരു) നീചകൃത്യം أَوْ ظَلَمُوا = അല്ലെങ്കില്‍ അവര്‍ അക്രമം ചെയ്താല്‍ أَنفُسَهُمْ = തങ്ങളോട് തന്നെ, സ്വന്തങ്ങളോട് ذَكَرُوا = അവര്‍ ഓര്‍മിക്കുന്നതാണ് اللَّهَ = അല്ലാഹുവിനെ فَاسْتَغْفَرُوا = എന്നിട്ട് (അങ്ങനെ) അവര്‍ പാപമോചനം തേടും لِذُنُوبِهِمْ = തങ്ങളുടെ പാപങ്ങള്‍ക്ക് وَمَن يَغْفِرُ = ആര്‍ പൊറുക്കും الذُّنُوبَ = പാപങ്ങളെ إِلَّا اللَّهُ = അല്ലാഹു അല്ലാതെ وَلَمْ يُصِرُّوا = അവര്‍ ശഠിച്ചു ( വേറിടാതെ) നില്‍ക്കുകയുമില്ല عَلَىٰ مَا فَعَلُوا = തങ്ങള്‍ ചെയത് തില്‍ وَهُمْ يَعْلَمُونَ = അവര്‍ അറിഞ്ഞുകൊണ്ട്
3:135യാതൊരു കൂട്ടരും: തങ്ങള്‍ വല്ല നീചകൃത്യവും ചെയ്യുകയോ, അല്ലെങ്കില്‍ തങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്താല്‍, അവര്‍ അല്ലാഹുവിനെ ഓര്‍മിക്കുകയും, അങ്ങനെ, തങ്ങളുടെ പാപങ്ങള്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുന്നതാണ്;- അല്ലാഹു അല്ലാതെ പാപങ്ങളെ ആര്‍ പൊറുക്കും?!- (മാത്രമല്ല) തങ്ങള്‍ ചെയ്തതില്‍ അറിഞ്ഞുംകൊണ്ട് അവര്‍ ശഠിച്ച് നില്‍ക്കുകയുമില്ല. [ഇങ്ങനെയുള്ളവര്‍ക്കാണ് സ്വര്‍ഗം ഒരുക്കപ്പെട്ടിരിക്കുന്നത്]
أُو۟لَـٰٓئِكَ جَزَآؤُهُم مَّغْفِرَةٌۭ مِّن رَّبِّهِمْ وَجَنَّـٰتٌۭ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ وَنِعْمَ أَجْرُ ٱلْعَـٰمِلِينَ﴿١٣٦﴾
share
أُولَٰئِكَ = അക്കൂട്ടര്‍ جَزَاؤُهُم = അവരുടെ പ്രതിഫലം مَّغْفِرَةٌ = പാപമോചനമാണ് مِّن رَّبِّهِمْ = തങ്ങളുടെ റബ്ബിങ്കല്‍ നിന്ന് وَجَنَّاتٌ = സ്വര്‍ഗങ്ങളും تَجْرِي = സഞ്ചരിക്കും, ഒഴുകും مِن تَحْتِهَا = അതിന്‍റെ അടിയിലൂടെ الْأَنْهَارُ = അരുവികള്‍, നദികള്‍ خَالِدِينَ = സ്ഥിരവാസികളായിക്കൊണ്ട് فِيهَا = അതില്‍ وَنِعْمَ = എത്രയോ (വളരെ) നല്ലത് أَجْرُ = പ്രതിഫലം الْعَامِلِينَ = പ്രവര്‍ത്തിക്കുന്നവരുടെ
3:136അക്കൂട്ടര്‍- (അതെ) അവരുടെ പ്രതിഫലം, തങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള പാപമോചനവും, അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളുമാകുന്നു; അതില്‍ (അവര്‍) നിത്യവാസികളായ നിലയില്‍. പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലം എത്ര നല്ലത്!
തഫ്സീർ : 134-136
View   
قَدْ خَلَتْ مِن قَبْلِكُمْ سُنَنٌۭ فَسِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلْمُكَذِّبِينَ﴿١٣٧﴾
share
قَدْ خَلَتْ = കഴിഞ്ഞുപോയിട്ടുണ്ട് مِن قَبْلِكُمْ = നിങ്ങള്‍ക്ക്മുമ്പ് سُنَنٌ = പല നടപടിക്രമങ്ങള്‍, സമ്പ്രദായങ്ങള്‍, ചര്യകള്‍ فَسِيرُوا = എന്നാല്‍ നിങ്ങള്‍ സഞ്ചരിക്കുവി ന്‍, നടക്കുവിന്‍ فِي الْأَرْضِ = ഭൂമിയില്‍ فَانظُرُوا = എന്നിട്ട് നിങ്ങള്‍ നോക്കുവിന്‍ كَيْفَ كَانَ = എങ്ങനെ ആയിരുന്നുവെന്ന് عَاقِبَةُ = പര്യവസാനം الْمُكَذِّبِينَ = വ്യാജമാക്കിയവരുടെ
3:137നിങ്ങളുടെ മുമ്പ് പല നടപടിക്രമങ്ങളും കഴിഞ്ഞുപോയിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കുവിന്‍, എന്നിട്ട് വ്യാജമാക്കിയവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് (ആലോചിച്ച്) നോക്കുവിന്‍.
هَـٰذَا بَيَانٌۭ لِّلنَّاسِ وَهُدًۭى وَمَوْعِظَةٌۭ لِّلْمُتَّقِينَ﴿١٣٨﴾
share
هَٰذَا بَيَانٌ = ഇത് വിവരണമാകുന്നു لِّلنَّاسِ = മനുഷ്യര്‍ക്ക് وَهُدًى = മാര്‍ഗദര്‍ശനമാകുന്നു وَمَوْعِظَةٌ = സദുപദേശവും لِّلْمُتَّقِينَ = സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
3:138ഇത് മനുഷ്യര്‍ക്ക് (പൊതുവെയു)ള്ള ഒരു വിവരണമാകുന്നു; സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് [ഭയഭക്തന്‍മാര്‍ക്ക്] മാര്‍ഗദര്‍ശനവും സദു പദേശവും ആകുന്നു.
തഫ്സീർ : 137-138
View   
وَلَا تَهِنُوا۟ وَلَا تَحْزَنُوا۟ وَأَنتُمُ ٱلْأَعْلَوْنَ إِن كُنتُم مُّؤْمِنِينَ﴿١٣٩﴾
share
وَلَا تَهِنُوا = നിങ്ങള്‍ ദുര്‍ബ്ബലരാവരുത്, അധൈര്യപ്പെടരുത് وَلَا تَحْزَنُوا = നിങ്ങള്‍ വ്യസനിക്കുകയുമരുത് وَأَنتُمُ = നിങ്ങള്‍ (തന്നെ) الْأَعْلَوْنَ = അധികം (ഏറ്റവും) ഉന്നതന്‍മാര്‍ إِن كُنتُم = നിങ്ങളാകുന്നുവെങ്കില്‍ مُّؤْمِنِينَ = സത്യവിശ്വാസികള്‍
3:139നിങ്ങള്‍ അധൈര്യപ്പെടുകയു മരുത്; വ്യസനിക്കുകയുമരുത്. നിങ്ങള്‍ തന്നെയാണ് ഏറ്റവും ഉന്ന തന്‍മാര്‍- നിങ്ങള്‍ സത്യവിശ്വാസികളാകുന്നുവെങ്കില്‍!
തഫ്സീർ : 139-139
View   
إِن يَمْسَسْكُمْ قَرْحٌۭ فَقَدْ مَسَّ ٱلْقَوْمَ قَرْحٌۭ مِّثْلُهُۥ ۚ وَتِلْكَ ٱلْأَيَّامُ نُدَاوِلُهَا بَيْنَ ٱلنَّاسِ وَلِيَعْلَمَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَيَتَّخِذَ مِنكُمْ شُهَدَآءَ ۗ وَٱللَّهُ لَا يُحِبُّ ٱلظَّـٰلِمِينَ﴿١٤٠﴾
share
إِن يَمْسَسْكُمْ = നിങ്ങളെ സ്പര്‍ശിക്കുന്നെങ്കില്‍, നിങ്ങള്‍ക്ക് ബാധിക്കുന്നെങ്കില്‍ قَرْحٌ = വല്ല മുറിവും, പരിക്കും فَقَدْ مَسَّ = എന്നാല്‍ സ്പര്‍ശിച്ചിട്ടുണ്ട്, ബാധിച്ചിട്ടുണ്ട് الْقَوْمَ = (ആ) ജനങ്ങള്‍ക്ക് قَرْحٌ مِّثْلُهُ = അതുപോലുള്ള മുറിവ് وَتِلْكَ الْأَيَّامُ = ആ നാളുകള്‍, ദിവസങ്ങള്‍ نُدَاوِلُهَا = നാമവയെ കൈമാറ്റം ചെയ്യുന്നു بَيْنَ النَّاسِ = മനുഷ്യര്‍ക്കിടയില്‍ وَلِيَعْلَمَ اللَّهُ = അല്ലാഹു അറിയുവാനും الَّذِينَ آمَنُوا = വിശ്വസിച്ചവരെ وَيَتَّخِذَ = അവന്‍ ഉണ്ടാക്കു(ഏര്‍പ്പെടുത്തു)വാനും مِنكُمْ = നിങ്ങളില്‍ നിന്ന് شُهَدَاءَ = സാക്ഷികളെ وَاللَّهُ = അല്ലാഹുവാകട്ടെ لَا يُحِبُّ = സ്‌നേഹിക്കുക (ഇഷ്ടപ്പെടുക)യില്ല الظَّالِمِينَ = അക്രമികളെ
3:140നിങ്ങള്‍ക്ക് വല്ല മുറിവും [പരിക്കും] ബാധിക്കുന്നുവെങ്കില്‍, അതുപോലെയുള്ള മുറിവ് [പരിക്ക്] (ആ) ജനതക്കും ബാധിച്ചിട്ടുണ്ട്. ആ ദിവസങ്ങള്‍- അവയെ മനുഷ്യര്‍ക്കിടയില്‍ നാം കൈമാറ്റം നട ത്തിക്കൊണ്ടിരിക്കുകയാണ്. വിശ്വസിച്ചവരെ അല്ലാഹു (വേര്‍തിരിച്ച്) അറിയു വാനും, നിങ്ങളില്‍ നിന്ന് സാക്ഷികളെ ഉണ്ടാക്കിത്തീര്‍ക്കു വാനും വേണ്ടി(യാണത്). അല്ലാഹുവാകട്ടെ, അക്രമികളെ ഇഷ്ടപ്പെടുകയില്ല.
وَلِيُمَحِّصَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَيَمْحَقَ ٱلْكَـٰفِرِينَ﴿١٤١﴾
share
وَلِيُمَحِّصَ = ശുദ്ധിയാക്കി എടുക്കുവാനും, തെളിയിച്ചെടുക്കുവാനും اللَّهُ = അല്ലാഹു الَّذِينَ آمَنُوا = വിശ്വസിച്ചവരെ وَيَمْحَقَ = (അഭിവൃദ്ധി) മായിക്കുവാനും, നീക്കം ചെയ്യാനും الْكَافِرِينَ = അവിശ്വാസികളെ
3:141(കൂടാതെ) വിശ്വസിച്ചവരെ ശുദ്ധീകരിച്ചെടുക്കുവാനും, അവിശ്വാസികളെ [അവരുടെ അഭിവൃദ്ധിയെ] തുടച്ചുകളയുവാനും വേണ്ടിയാണ്.
തഫ്സീർ : 140-141
View   
أَمْ حَسِبْتُمْ أَن تَدْخُلُوا۟ ٱلْجَنَّةَ وَلَمَّا يَعْلَمِ ٱللَّهُ ٱلَّذِينَ جَـٰهَدُوا۟ مِنكُمْ وَيَعْلَمَ ٱلصَّـٰبِرِينَ﴿١٤٢﴾
share
أَمْ حَسِبْتُمْ = അതോ (അതല്ല) നിങ്ങള്‍ വിചാരിച്ചുവോ, ഗണിച്ചുവോ أَن تَدْخُلُوا = നിങ്ങള്‍ പ്രവേശിക്കുമെന്ന്, നിങ്ങള്‍ക്ക് കടക്കാമെന്ന് الْجَنَّةَ = സ്വര്‍ഗത്തില്‍ وَلَمَّا يَعْلَمِ = അറിഞ്ഞിട്ടില്ലാതെ, അറിയാതിരിക്കെ اللَّهُ = അല്ലാഹു الَّذِينَ جَاهَدُوا = സമരം (ധര്‍മ യുദ്ധം) ചെയ്തവരെ مِنكُمْ = നിങ്ങളില്‍ നിന്ന് وَيَعْلَمَ = അവന്‍ അറിയുകയും (ചെയ്യാതെ) الصَّابِرِينَ = ക്ഷമിക്കുന്നവരെ, ക്ഷമാലുക്കളെ
3:142അതല്ല- നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്ന് നിങ്ങള്‍ വിചാരിച്ചുവോ? നിങ്ങളില്‍ നിന്നും സമരം ചെയ്തവരെ അല്ലാഹു (വേര്‍തിരിച്ച്) അറിയുകയും, ക്ഷമാലുക്കളെ (വേര്‍തിരിച്ച്) അറിയുകയും, ചെയ്തിട്ടില്ലാതിരിക്കെ!
وَلَقَدْ كُنتُمْ تَمَنَّوْنَ ٱلْمَوْتَ مِن قَبْلِ أَن تَلْقَوْهُ فَقَدْ رَأَيْتُمُوهُ وَأَنتُمْ تَنظُرُونَ﴿١٤٣﴾
share
وَلَقَدْ كُنتُمْ = തീര്‍ച്ചയായും നിങ്ങള്‍ ആയിരുന്നിട്ടുണ്ട് تَمَنَّوْنَ = നിങ്ങള്‍ കൊതിക്കുക الْمَوْتَ = മരണത്തെ مِن قَبْلِ = മുമ്പ് أَن تَلْقَوْهُ = നിങ്ങളതിനെ കണ്ടുമുട്ടുന്നതിന് فَقَدْ رَأَيْتُمُوهُ = എന്നാല്‍ നിങ്ങള്‍ അതിനെ കണ്ടിട്ടുണ്ട് وَأَنتُمْ = നിങ്ങള്‍ (ആയിക്കൊണ്ട്) تَنظُرُونَ = നിങ്ങള്‍ നോക്കും
3:143തീര്‍ച്ചയായും, നിങ്ങള്‍ മരണത്തെ കൊതിച്ചുകൊണ്ടിരുന്നിട്ടുണ്ട് അതിനെ കണ്ടുമുട്ടുന്നതിന് മുമ്പ്. ഇപ്പോള്‍, നിങ്ങളത് (അനുഭവത്തില്‍) നോക്കിക്കൊണ്ട് (തന്നെ) കണ്ടു കഴിഞ്ഞിരിക്കയാണ്.
തഫ്സീർ : 142-143
View   
وَمَا مُحَمَّدٌ إِلَّا رَسُولٌۭ قَدْ خَلَتْ مِن قَبْلِهِ ٱلرُّسُلُ ۚ أَفَإِي۟ن مَّاتَ أَوْ قُتِلَ ٱنقَلَبْتُمْ عَلَىٰٓ أَعْقَـٰبِكُمْ ۚ وَمَن يَنقَلِبْ عَلَىٰ عَقِبَيْهِ فَلَن يَضُرَّ ٱللَّهَ شَيْـًۭٔا ۗ وَسَيَجْزِى ٱللَّهُ ٱلشَّـٰكِرِينَ﴿١٤٤﴾
share
وَمَا مُحَمَّدٌ = മുഹമ്മദല്ല إِلَّا رَسُولٌ = ഒരു റസൂലല്ലാതെ قَدْ خَلَتْ = കഴിഞ്ഞുപോയിട്ടുണ്ട് مِن قَبْلِهِ = അദ്ദേഹത്തിനുമുമ്പ് الرُّسُلُ = റസൂലുകള്‍ أَفَإِن مَّاتَ = എന്നിരിക്കെ അദ്ദേഹം മരണപ്പെട്ടെങ്കില്‍ أَوْ قُتِلَ = അല്ലെങ്കില്‍ കൊല്ലപ്പെട്ടു(വെങ്കില്‍) انقَلَبْتُمْ = നിങ്ങള്‍ മാറി (തിരിച്ചു)പ്പോകുക(യോ) عَلَىٰ أَعْقَابِكُمْ = നിങ്ങളുടെ മടമ്പുകാലുകളിലായി وَمَن يَنقَلِبْ = ആരെങ്കിലും (വല്ലവരും) മാറി (തിരിഞ്ഞു- തിരിച്ചു) പോകുന്ന പക്ഷം عَلَىٰ عَقِبَيْهِ = തന്‍റെ (രണ്ട്) മടമ്പുകാലുകളില്‍ فَلَن يَضُرَّ = എന്നാലവന്‍ ദ്രോഹം വരുത്തുന്നതേയല്ല اللَّهَ = അല്ലാഹുവിന് شَيْئًا = യാതൊന്നും, ഒട്ടും وَسَيَجْزِي = വഴിയെ പ്രതിഫലം കൊടുക്കുകയും ചെയ്യും اللَّهُ = അല്ലാഹു الشَّاكِرِينَ = നന്ദി ചെയ്യുന്ന (കാണിക്കുന്ന) വര്‍ക്ക്
3:144മുഹമ്മദ് ഒരു റസൂല്‍ [ദൂതന്‍] അല്ലാതെ (മറ്റൊന്നും) അല്ല. അദ്ദേഹത്തിന് മുമ്പ് റസൂലുകള്‍ കഴിഞ്ഞുപോയിട്ടുണ്ട്. എന്നിരിക്കെ, അദ്ദേഹം മരണപ്പെടുകയോ, കൊല്ലപ്പെടുകയോ ചെയ്തുവെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ മടമ്പ് കാലുകളില്‍ തിരിച്ചു പോകുകയോ! ആരെങ്കിലും തന്‍റെ മടമ്പുകാലുകളില്‍ തിരിച്ചുപോകുന്നപക്ഷം, അവന്‍ അല്ലാഹുവിന് യാതൊന്നും ദ്രോഹം വരുത്തുകയില്ല തന്നെ. നന്ദി കാണിക്കു ന്നവര്‍ക്ക് അല്ലാഹു വഴിയെ പ്രതിഫലം നല്‍കുകയും ചെയ്യും.
وَمَا كَانَ لِنَفْسٍ أَن تَمُوتَ إِلَّا بِإِذْنِ ٱللَّهِ كِتَـٰبًۭا مُّؤَجَّلًۭا ۗ وَمَن يُرِدْ ثَوَابَ ٱلدُّنْيَا نُؤْتِهِۦ مِنْهَا وَمَن يُرِدْ ثَوَابَ ٱلْـَٔاخِرَةِ نُؤْتِهِۦ مِنْهَا ۚ وَسَنَجْزِى ٱلشَّـٰكِرِينَ﴿١٤٥﴾
share
وَمَا كَانَ = ഉണ്ടാകാവതല്ല (നിവൃത്തിയില്ല- പാടില്ല) لِنَفْسٍ = ഒരു ദേഹത്തിനും, വ്യക്തിക്കും أَن تَمُوتَ = അത് മരണപ്പെടല്‍ إِلَّا بِإِذْنِ = അനുമതിയോടെയല്ലാതെ اللَّهِ = അല്ലാഹുവിന്‍റെ كِتَابًا = രേഖയായിട്ട്, നിശ്ചയമായി مُّؤَجَّلًا = അവധി നിശ്ചയിക്കപ്പെട്ട وَمَن يُرِدْ = ആരെങ്കിലും ഉദ്ദേശിക്കുന്നപക്ഷം ثَوَابَ الدُّنْيَا = ഇഹത്തിലെ പ്രതിഫലം نُؤْتِهِ = അവന് നാം നല്‍കും مِنْهَا = അതില്‍ നിന്ന് (അതില്‍വെച്ച്) وَمَن يُرِدْ = ആരെങ്കിലും ഉദ്ദേശിക്കുന്നപക്ഷം ثَوَابَ الْآخِرَةِ = പരലോകത്തെ പ്രതിഫലം نُؤْتِهِ مِنْهَا = അവന് അതില്‍ നിന്ന് (അതില്‍ വെച്ച്) നാം നല്‍കും وَسَنَجْزِي = വഴിയെ നാം പ്രതിഫലം കൊടുക്കുകയും ചെയ്യും الشَّاكِرِينَ = നന്ദി കാണിക്കുന്നവര്‍ക്ക്
3:145ഒരു ദേഹത്തിനും [ആള്‍ക്കും] അല്ലാഹുവിന്‍റെ അനുമതിയോടെയല്ലാതെ മരണപ്പെടുവാന്‍ നിവൃത്തിയില്ല; അവധി കുറിക്കപ്പെട്ട ഒരു രേഖയായിട്ട് (അവനത് രേഖപ്പെടു ത്തിയിരിക്കുന്നു). ആരെങ്കിലും ഇഹലോകത്തെ പ്രതിഫലം ഉദ്ദേശിക്കുന്ന പക്ഷം അവന് അതില്‍വെച്ച് നാം നല്‍കുന്നതാണ്. ആരെങ്കിലും പരലോകത്തെ പ്രതിഫലം ഉദ്ദേശിക്കുന്ന പക്ഷം, അവന് അതില്‍ വെച്ച് നാം നല്‍കുന്നതാണ്. നന്ദി കാണിക്കുന്നവര്‍ക്ക് വഴിയെ നാം പ്രതിഫലം കൊടുക്കുകയും ചെയ്യും.
തഫ്സീർ : 144-145
View   
وَكَأَيِّن مِّن نَّبِىٍّۢ قَـٰتَلَ مَعَهُۥ رِبِّيُّونَ كَثِيرٌۭ فَمَا وَهَنُوا۟ لِمَآ أَصَابَهُمْ فِى سَبِيلِ ٱللَّهِ وَمَا ضَعُفُوا۟ وَمَا ٱسْتَكَانُوا۟ ۗ وَٱللَّهُ يُحِبُّ ٱلصَّـٰبِرِينَ﴿١٤٦﴾
share
وَكَأَيِّن = എത്രയോ مِّن نَّبِيٍّ = നബിയായി قَاتَلَ = യുദ്ധം ചെയ്തിരിക്കുന്നു مَعَهُ = അദ്ദേഹത്തോടൊപ്പം (അവരോടുകൂടി) رِبِّيُّونَ = രിബ്ബീകള്‍ (പുണ്യപുരുഷന്‍മാര്‍) كَثِيرٌ = വളരെ فَمَا وَهَنُوا = എന്നിട്ട് അവര്‍ അധൈര്യപ്പട്ടില്ല لِمَا أَصَابَهُمْ = അവര്‍ക്ക് ബാധിച്ചതിനാല്‍ فِي سَبِيلِ = മാര്‍ഗത്തില്‍ اللَّهِ = അല്ലാഹുവിന്‍റെ وَمَا ضَعُفُوا = അവര്‍ ബലഹീനരായതുമില്ല وَمَا اسْتَكَانُوا = അവര്‍ ഒതുങ്ങിക്കൊടുത്തതുമില്ല وَاللَّهُ = അല്ലാഹു, അല്ലാഹുവാകട്ടെ يُحِبُّ = അവന്‍ സ്‌നേഹിക്കുന്നു الصَّابِرِينَ = ക്ഷമിക്കുന്നവരെ
3:146എത്രയോ നബിമാരാണ്- അവരോടൊപ്പം ധാരാളം "റിബ്ബീ"കള്‍ [പുണ്യ പുരുഷന്‍മാര്‍] യുദ്ധം ചെയ്തിട്ടുള്ളത്! എന്നിട്ട്, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അവര്‍ക്ക് (ആപത്ത്) ബാധിച്ചതിനാല്‍ അവര്‍ അധൈര്യപ്പെട്ടിട്ടില്ല; അവര്‍ക്ക് ദൗര്‍ബല്യമുണ്ടായതുമില്ല; അവര്‍ (ശത്രുവിന്) ഒതുങ്ങിക്കൊടുത്തതുമില്ല; അല്ലാഹുവാകട്ടെ, ക്ഷമിക്കുന്ന വരെ സ്‌നേഹിക്കുന്നു.
وَمَا كَانَ قَوْلَهُمْ إِلَّآ أَن قَالُوا۟ رَبَّنَا ٱغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِىٓ أَمْرِنَا وَثَبِّتْ أَقْدَامَنَا وَٱنصُرْنَا عَلَى ٱلْقَوْمِ ٱلْكَـٰفِرِينَ﴿١٤٧﴾
share
وَمَا كَانَ = ആയിരുന്നതുമില്ല قَوْلَهُمْ = അവരുടെ വാക്ക് إِلَّا أَن قَالُوا = അവര്‍ പറഞ്ഞതല്ലാതെ رَبَّنَا = ഞങ്ങളുടെ റബ്ബേ اغْفِرْ لَنَا = ഞങ്ങള്‍ക്ക് നീ പൊറുത്ത് തരണേ ذُنُوبَنَا = ഞങ്ങളുടെ പാപങ്ങള്‍ وَإِسْرَافَنَا = ഞങ്ങളുടെ അതിര് കവിയലും فِي أَمْرِنَا = ഞങ്ങളുടെ കാര്യത്തില്‍ وَثَبِّتْ = നീ സ്ഥിരപ്പെടുത്തുക (ഉറപ്പിക്കുക)യും വേണമേ أَقْدَامَنَا = ഞങ്ങളുടെ പാദങ്ങള്‍ وَانصُرْنَا = നീ ഞങ്ങളെ സഹായിക്കുകയും വേണമേ عَلَى الْقَوْمِ = ജനങ്ങള്‍ക്കെതിരെ الْكَافِرِينَ = അവിശ്വാസികളായ
3:147അവരുടെ വാക്ക് അവര്‍ (ഇങ്ങനെ) പറയലല്ലാതെ (മറ്റൊന്നും) ആയിരുന്നുമില്ല; "ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ പാപങ്ങളെയും, ഞങ്ങളുടെ കാര്യത്തില്‍ ഞങ്ങളുടെ അതിരു കവിയലിനെയും നീ ഞങ്ങള്‍ക്ക് പൊറുത്ത് തരേണമേ! ഞങ്ങളുടെ കാലടികളെ (പതറാതെ) ഉറപ്പിച്ച് തരുകയും, അവിശ്വാസികളായ ജനങ്ങളുടെ മേല്‍ ഞങ്ങളെ നീ സഹായിക്കുക യും ചെയ്യേണമേ!"
فَـَٔاتَىٰهُمُ ٱللَّهُ ثَوَابَ ٱلدُّنْيَا وَحُسْنَ ثَوَابِ ٱلْـَٔاخِرَةِ ۗ وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ﴿١٤٨﴾
share
فَآتَاهُمُ = അങ്ങനെ (അതിനാല്‍- എന്നിട്ട്) അവര്‍ക്ക് നല്‍കി اللَّهُ = അല്ലാഹു ثَوَابَ الدُّنْيَا = ഇഹത്തിലെ പ്രതിഫലം وَحُسْنَ ثَوَابِ = നല്ല പ്രതിഫലവും الْآخِرَةِ = പരലോകത്തെ وَاللَّهُ = അല്ലാഹുവാകട്ടെ يُحِبُّ = ഇഷ്ടപ്പെടുന്നു الْمُحْسِنِينَ = നന്മ ചെയ്യുന്നവരെ
3:148അങ്ങനെ, അല്ലാഹു അവര്‍ക്ക് ഇഹലോകത്തെ പ്രതിഫലവും, പരലോകത്തെ നല്ല പ്രതിഫലവും നല്‍കി. അല്ലാഹുവാകട്ടെ നന്മ പ്രവര്‍ത്തിക്കുന്നവരെ സ്‌നേഹിക്കുന്നു.
തഫ്സീർ : 146-148
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تُطِيعُوا۟ ٱلَّذِينَ كَفَرُوا۟ يَرُدُّوكُمْ عَلَىٰٓ أَعْقَـٰبِكُمْ فَتَنقَلِبُوا۟ خَـٰسِرِينَ﴿١٤٩﴾
share
يَٰٓا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ إِن تُطِيعُوا = നിങ്ങള്‍ അനുസരിക്കുന്ന പക്ഷം الَّذِينَ كَفَرُوا = അവിശ്വസിച്ചവരെ يَرُدُّوكُمْ = അവര്‍ നിങ്ങളെ മടക്കും, തള്ളിവിടും عَلَىٰ أَعْقَابِكُمْ = നിങ്ങളുടെ മടമ്പുകാലുകളില്‍ (പിന്നോക്കം) فَتَنقَلِبُوا = അങ്ങനെ (അപ്പോള്‍) നിങ്ങള്‍ മറിയും, മാറും, മടങ്ങും خَاسِرِينَ = നഷ്ടപ്പെട്ടവരായി
3:149ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അവിശ്വസിച്ചവരെ അനുസരിക്കുന്ന പക്ഷം, അവര്‍ നിങ്ങളുടെ മടമ്പുകാലുകളില്‍ നിങ്ങളെ(പുറകോട്ട്) മടക്കിക്കളയും; അങ്ങനെ, നിങ്ങള്‍ നഷ്ടപ്പെട്ടവരായി മാറിപ്പോയേക്കും.
بَلِ ٱللَّهُ مَوْلَىٰكُمْ ۖ وَهُوَ خَيْرُ ٱلنَّـٰصِرِينَ﴿١٥٠﴾
share
بَلِ اللَّهُ = എങ്കിലും (പക്ഷേ- എന്നാല്‍) അല്ലാഹു مَوْلَاكُمْ = നിങ്ങളുടെ യജമാനനാകുന്നു وَهُوَ = അവനാകട്ടെ خَيْرُ النَّاصِرِينَ = സഹായികളില്‍ ഉത്തമനാണ്
3:150പക്ഷേ, അല്ലാഹുവത്രെ നിങ്ങളുടെ യജമാനന്‍. അവന്‍ സഹായികളില്‍വെച്ച് ഉത്തമനുമാകുന്നു.
سَنُلْقِى فِى قُلُوبِ ٱلَّذِينَ كَفَرُوا۟ ٱلرُّعْبَ بِمَآ أَشْرَكُوا۟ بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ سُلْطَـٰنًۭا ۖ وَمَأْوَىٰهُمُ ٱلنَّارُ ۚ وَبِئْسَ مَثْوَى ٱلظَّـٰلِمِينَ﴿١٥١﴾
share
سَنُلْقِي = നാം വഴിയെ ഇട്ടുകളയും فِي قُلُوبِ = ഹൃദയങ്ങളില്‍ الَّذِينَ كَفَرُوا = അവിശ്വസിച്ചവരുടെ الرُّعْبَ = ഭീതി, നടുക്കം بِمَا أَشْرَكُوا = അവര്‍ പങ്കുചേര്‍ത്തത് നിമിത്തം بِاللَّهِ = അല്ലാഹുവില്‍, അല്ലാഹുവിനോട് مَا لَمْ يُنَزِّلْ = അവന്‍ അവതരിപ്പിക്കാത്തതിനെ بِهِ = അതിന്, അതിനെപ്പറ്റി سُلْطَانًا = ഒരു (അധികൃത) രേഖയും, പ്രമാണവും, ആധാരവും وَمَأْوَاهُمُ = അവരുടെ സങ്കേതം, പ്രാപ്യസ്ഥാനം النَّارُ = നരകമാകുന്നു وَبِئْسَ = എത്രയോ ചീത്ത مَثْوَى = പാര്‍പ്പിടം الظَّالِمِينَ = അക്രമികളുടെ
3:151അവിശ്വസിച്ചവരുടെ ഹൃദയങ്ങളില്‍ നാം വഴിയെ ഭീതി ഇട്ടുകൊടുക്കുന്നതാണ്; അല്ലാഹു യാതൊരു (അധികൃത) രേഖയും അവതരിപ്പിച്ചിട്ടില്ലാത്തതിനെ അവര്‍ അവനോട് പങ്ക് ചേര്‍ത്തത് നിമിത്തം. അവരുടെ സങ്കേത സ്ഥാനം നരകവുമാ കുന്നു. (ആ) അക്രമികളുടെ പാര്‍പ്പിടം എത്രയോ ചീത്ത!
തഫ്സീർ : 149-151
View   
وَلَقَدْ صَدَقَكُمُ ٱللَّهُ وَعْدَهُۥٓ إِذْ تَحُسُّونَهُم بِإِذْنِهِۦ ۖ حَتَّىٰٓ إِذَا فَشِلْتُمْ وَتَنَـٰزَعْتُمْ فِى ٱلْأَمْرِ وَعَصَيْتُم مِّنۢ بَعْدِ مَآ أَرَىٰكُم مَّا تُحِبُّونَ ۚ مِنكُم مَّن يُرِيدُ ٱلدُّنْيَا وَمِنكُم مَّن يُرِيدُ ٱلْـَٔاخِرَةَ ۚ ثُمَّ صَرَفَكُمْ عَنْهُمْ لِيَبْتَلِيَكُمْ ۖ وَلَقَدْ عَفَا عَنكُمْ ۗ وَٱللَّهُ ذُو فَضْلٍ عَلَى ٱلْمُؤْمِنِينَ﴿١٥٢﴾
share
وَلَقَدْ صَدَقَكُمُ = നിങ്ങള്‍ക്ക് സത്യമാക്കുകയുണ്ടായി اللَّهُ = അല്ലാഹു وَعْدَهُ = അവന്‍റെ വാഗ്ദാനം, വാഗ്ദത്തം إِذْ تَحُسُّونَهُم = നിങ്ങള്‍ അവരെ കൊന്ന് നശിപ്പിക്കുമ്പോള്‍ بِإِذْنِهِ = അവന്‍റെ അനുമതി പ്രകാരം حَتَّىٰ = അങ്ങനെ إِذَا فَشِلْتُمْ = നിങ്ങള്‍ ഭീരുത്വം കാണിച്ചപ്പോള്‍ وَتَنَازَعْتُمْ = നിങ്ങള്‍ അന്യോന്യം പിണങ്ങുക (വഴക്കിടുക- തര്‍ക്കിക്കുക- ഭിന്നിക്കുക)യും فِي الْأَمْرِ = കാര്യത്തില്‍ وَعَصَيْتُم = നിങ്ങള്‍ അനുസരണക്കേട് ചെയ്കയും مِّن بَعْدِ = ശേഷം مَا أَرَاكُم = അവന്‍ നിങ്ങള്‍ക്ക് കാട്ടിത്തന്നതിന്‍റെ مَّا تُحِبُّونَ = നിങ്ങള്‍ ഇഷ്ടപ്പെടുന്നതിനെ (കാര്യത്തെ) مِنكُم = നിങ്ങളിലുണ്ട് ചിലര്‍ مَّن يُرِيدُ = ഉദ്ദേശിക്കുന്നു الدُّنْيَا = ഇഹലോകം وَمِنكُم = നിങ്ങളിലുണ്ട് مَّن يُرِيدُ = ഉദ്ദേശിക്കുന്നവര്‍ الْآخِرَةَ = പരലോകത്തെ ثُمَّ صَرَفَكُمْ = പിന്നെ അവന്‍ നിങ്ങളെ തിരിച്ചുവിട്ടു عَنْهُمْ = അവരില്‍ നിന്ന് لِيَبْتَلِيَكُمْ = നിങ്ങളെ അവന്‍ പരീക്ഷിക്കുവാന്‍ وَلَقَدْ عَفَا = അവന്‍ മാപ്പ് നല്‍കുക തന്നെ ചെയ്തിട്ടുണ്ട് عَنكُمْ = നിങ്ങള്‍ക്ക് وَاللَّهُ = അല്ലാഹു ذُو فَضْلٍ = അനുഗ്രഹം (ദയവ്- ഔദാര്യം) ഉള്ളവനാണ് عَلَى الْمُؤْمِنِينَ = സത്യവിശ്വാസികളുടെ മേല്‍
3:152അല്ലാഹുവിന്‍റെ അനുമതി പ്രകാരം നിങ്ങള്‍ അവരെ കൊന്ന് നശിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, തീര്‍ച്ചയായും അവന്‍ തന്‍റെ വാഗ്ദാനം നിങ്ങളോട് (പാലിച്ച്) സത്യമാക്കിയിട്ടുണ്ട്. അങ്ങനെ, നിങ്ങള്‍ ഭീരുത്വം കാണിക്കുകയും, കാര്യത്തില്‍ അന്യോന്യം പിണങ്ങുകയും [ഭിന്നിക്കുക]യും, നിങ്ങള്‍ ഇഷ്ടപ്പെട്ടിരുന്ന കാര്യം നിങ്ങള്‍ക്ക് അവന്‍ (അനുഭവത്തില്‍) കാട്ടിത്തന്ന ശേഷം നിങ്ങള്‍ അനുസരണക്കേട് ചെയ്യുകയും ചെയ്തപ്പോള്‍......! [അതെ, അപ്പോഴാണ് സഹായം ലഭിക്കാതായത്.] നിങ്ങളില്‍ ഇഹലോകത്തെ ഉദ്ദേശിക്കുന്നവരുണ്ട്; നിങ്ങളില്‍ പരലോകത്തെ ഉദ്ദേശിക്കുന്നവ രുമുണ്ട്. പിന്നെ നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടി അവരില്‍ നിന്ന് നിങ്ങളെ അവന്‍ [അല്ലാഹു] തിരിച്ചുവിട്ടു. അവന്‍ നിങ്ങള്‍ക്ക് മാപ്പ് നല്‍കുകതന്നെ ചെയ്തിട്ടുമുണ്ട്. അല്ലാഹു, സത്യവിശ്വാസികളുടെ മേല്‍ അനുഗ്രഹം (അഥവാ ഔദാര്യം) ഉള്ളവനത്രെ.
إِذْ تُصْعِدُونَ وَلَا تَلْوُۥنَ عَلَىٰٓ أَحَدٍۢ وَٱلرَّسُولُ يَدْعُوكُمْ فِىٓ أُخْرَىٰكُمْ فَأَثَـٰبَكُمْ غَمًّۢا بِغَمٍّۢ لِّكَيْلَا تَحْزَنُوا۟ عَلَىٰ مَا فَاتَكُمْ وَلَا مَآ أَصَـٰبَكُمْ ۗ وَٱللَّهُ خَبِيرٌۢ بِمَا تَعْمَلُونَ﴿١٥٣﴾
share
إِذْ تُصْعِدُونَ = നിങ്ങള്‍ കയറിപ്പോകു(ഓടിപ്പോകു)മ്പോള്‍ وَلَا تَلْوُونَ = നിങ്ങള്‍ വളഞ്ഞുപോകു(തിരിഞ്ഞുനോക്കു)ന്നുമില്ല عَلَىٰ أَحَدٍ = ഒരാളെയും وَالرَّسُولُ = റസൂലാകട്ടെ يَدْعُوكُمْ = നിങ്ങളെ വിളിക്കുന്നു فِي أُخْرَاكُمْ = നിങ്ങളുടെ പിന്‍വശത്തില്‍ فَأَثَابَكُمْ = അങ്ങനെ അവന്‍ നിങ്ങള്‍ക്ക് പ്രതിഫലമാക്കി (പകരമാക്കി) غَمًّا = ദുഃഖത്തെ بِغَمٍّ = ദുഃഖത്തോടെ لِّكَيْلَا = ഇല്ലാതിരിക്കുവാന്‍ വേണ്ടി تَحْزَنُوا = നിങ്ങള്‍ വ്യസനപ്പെടുക عَلَىٰ مَا فَاتَكُمْ = നിങ്ങള്‍ പാഴായിപ്പോയതിനെപ്പറ്റി وَلَا مَا = യാതൊന്നിനെപ്പറ്റിയും أَصَابَكُمْ = നിങ്ങള്‍ക്ക് ബാധിച്ചു وَاللَّهُ = അല്ലാഹു, അല്ലാഹുവാകട്ടെ خَبِيرٌ = സൂക്ഷ്മമായി അറിയുന്നവ നാണ് بِمَا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
3:153(അതെ) നിങ്ങള്‍ ഒരാളെയും തിരിഞ്ഞു നോക്കാതെ, ഓടിക്കയറിപ്പോയിരുന്ന സന്ദര്‍ഭം! റസൂലാകട്ടെ, നിങ്ങളുടെ പിന്‍വശത്ത് നിന്ന് നിങ്ങളെ വിളി ക്കുകയും ചെയ്തിരുന്നു. അങ്ങനെ, അവന്‍ നിങ്ങള്‍ക്ക് ദുഃഖത്തോടു ദുഃഖം പ്രതി ഫലമാക്കി [പകരമാക്കി]ത്തന്നു. നിങ്ങള്‍ക്ക് (കിട്ടാതെ) പാഴായിപ്പോയതിന്‍റെ പേരിലാകട്ടെ, നിങ്ങള്‍ക്ക് (ആപത്ത്) ബാധിച്ചതിന്‍റെ പേരിലാകട്ടെ, നിങ്ങള്‍ വ്യസനപ്പെടാതിരിക്കുവാന്‍വേണ്ടി യാണ് (അത്). അല്ലാഹു, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനത്രെ
തഫ്സീർ : 152-153
View   
ثُمَّ أَنزَلَ عَلَيْكُم مِّنۢ بَعْدِ ٱلْغَمِّ أَمَنَةًۭ نُّعَاسًۭا يَغْشَىٰ طَآئِفَةًۭ مِّنكُمْ ۖ وَطَآئِفَةٌۭ قَدْ أَهَمَّتْهُمْ أَنفُسُهُمْ يَظُنُّونَ بِٱللَّهِ غَيْرَ ٱلْحَقِّ ظَنَّ ٱلْجَـٰهِلِيَّةِ ۖ يَقُولُونَ هَل لَّنَا مِنَ ٱلْأَمْرِ مِن شَىْءٍۢ ۗ قُلْ إِنَّ ٱلْأَمْرَ كُلَّهُۥ لِلَّهِ ۗ يُخْفُونَ فِىٓ أَنفُسِهِم مَّا لَا يُبْدُونَ لَكَ ۖ يَقُولُونَ لَوْ كَانَ لَنَا مِنَ ٱلْأَمْرِ شَىْءٌۭ مَّا قُتِلْنَا هَـٰهُنَا ۗ قُل لَّوْ كُنتُمْ فِى بُيُوتِكُمْ لَبَرَزَ ٱلَّذِينَ كُتِبَ عَلَيْهِمُ ٱلْقَتْلُ إِلَىٰ مَضَاجِعِهِمْ ۖ وَلِيَبْتَلِىَ ٱللَّهُ مَا فِى صُدُورِكُمْ وَلِيُمَحِّصَ مَا فِى قُلُوبِكُمْ ۗ وَٱللَّهُ عَلِيمٌۢ بِذَاتِ ٱلصُّدُورِ﴿١٥٤﴾
share
ثُمَّ أَنزَلَ = പിന്നെ അവന്‍ ഇറക്കി عَلَيْكُم = നിങ്ങളുടെ മേല്‍ مِّن بَعْدِ الْغَمِّ = ദുഃഖത്തിന് ശേഷം أَمَنَةً = ഒരു നിര്‍ഭയത, മനഃശാന്തി نُّعَاسًا = അതായത് ഒരു നിദ്രാമയക്കം يَغْشَىٰ = അത് മൂടിയിരുന്നു, ആവരണം ചെയ്തിരുന്നു طَائِفَةً = ഒരു വിഭാഗത്തെ مِّنكُمْ = നിങ്ങളില്‍ നിന്ന് وَطَائِفَةٌ = ഒരു വിഭാഗമാകട്ടെ قَدْ أَهَمَّتْهُمْ = അവരെ വിചാരത്തിലാക്കിയിട്ടുണ്ട്, അസ്വസ്ഥമാക്കിക്കളയുകയും ചെയ്തു أَنفُسُهُمْ = അവരുടെ സ്വന്തങ്ങള്‍, ദേഹങ്ങള്‍ يَظُنُّونَ = അവര്‍ വിചാരിച്ചുകൊണ്ട് بِاللَّهِ = അല്ലാഹുവിനെ കുറിച്ച് غَيْرَ الْحَقِّ = ന്യായം, (യഥാര്‍ത്ഥം) അല്ലാത്തത് ظَنَّ الْجَاهِلِيَّةِ = ജാഹിലിയ്യത്തിന്‍റെ വിചാരം يَقُولُونَ = അവര്‍ പറയുന്നു هَل لَّنَا = നമുക്കുണ്ടോ مِنَ الْأَمْرِ = കാര്യത്തില്‍ നിന്ന്, കാര്യത്തെ സംബന്ധിച്ച് مِن شَيْءٍ = വല്ലതും, വല്ല വസ്തുവും قُلْ = പറയുക إِنَّ الْأَمْرَ = നിശ്ചയമായും കാര്യം كُلَّهُ = അതെല്ലാം لِلَّهِ = അല്ലാഹുവിനാണ് (ഉള്ളത്) يُخْفُونَ = അവര്‍ മറച്ച് (ഒളിച്ചു)വെക്കുന്നു فِي أَنفُسِهِم = അവരുടെ സ്വന്തങ്ങളില്‍ (മനസ്സില്‍) مَّا لَا يُبْدُونَ = അവര്‍, വെളിവാക്കാത്തത്, വ്യക്തമാക്കാത്ത ചിലത് لَكَ = നിന്നോട്, നിനക്ക് يَقُولُونَ = അവര്‍ പറയുന്നു لَوْ كَانَ = ഉണ്ടായിരുന്നെങ്കില്‍ لَنَا = നമുക്ക് مِنَ الْأَمْرِ = കാര്യത്തില്‍ നിന്ന് شَيْءٌ = വല്ലതും, വല്ല വസ്തുവും مَّا قُتِلْنَا = നാം കൊല്ലപ്പെടുമായിരുന്നില്ല هَاهُنَا = ഇവിടെ വെച്ച് قُل = നീ പറയുക لَّوْ كُنتُمْ = നിങ്ങള്‍ ആയിരുന്നെങ്കില്‍, ആയിരുന്നാലും فِي بُيُوتِكُمْ = നിങ്ങളുടെ വീടുകളില്‍ لَبَرَزَ = വെളിക്ക് വരുക (പ്രത്യക്ഷപ്പെടുക- പുറത്ത് വരുക)തന്നെ ചെയ്യും الَّذِينَ = യാതൊരു കൂട്ടര്‍ كُتِبَ عَلَيْهِمُ = അവരുടെ മേല്‍ നിശ്ചയിക്ക (വിധിക്ക്- രേഖപ്പെടുത്ത)പ്പെട്ടിരിക്കുന്നു الْقَتْلُ = കൊല, കൊല്ലപ്പെടല്‍ إِلَىٰ مَضَاجِعِهِمْ = അവരുടെ കിടപ്പ് സ്ഥാനങ്ങളിലേക്ക് وَلِيَبْتَلِيَ = പരീക്ഷിക്കുവാന്‍ വേണ്ടിയും اللَّهُ = അല്ലാഹു مَا فِي صُدُورِكُمْ = നിങ്ങളുടെ നെഞ്ചു(ഹൃദയം- മനസ്സു)കളിലുള്ളത് وَلِيُمَحِّصَ = ശുദ്ധീകരിച്ചെടുക്കുവാനും مَا فِي قُلُوبِكُمْ = നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് وَاللَّهُ = അല്ലാഹുവാകട്ടെ, അല്ലാഹു عَلِيمٌ = അറിയുന്നവനാണ് بِذَاتِ الصُّدُورِ = നെഞ്ചു(ഹൃദയം- മനസ്സു)കളിലുള്ളത്
3:154പിന്നീട് (ആ) ദുഃഖത്തിന് ശേഷം, അവന്‍ [അല്ലാഹു] നിങ്ങളില്‍ ഒരു നിര്‍ഭയത - (അതായത്) ഒരു നിദ്രാമയക്കം- ഇറക്കിത്തന്നു. നിങ്ങളില്‍ നിന്ന് ഒരു വിഭാഗത്തെ അത് ആവരണം ചെയ്തിരുന്നു; ഒരു വിഭാഗമാകട്ടെ, അവരുടെ സ്വന്ത (കാര്യ) ങ്ങള്‍ അവരെ അസ്വസ്ഥമാക്കിക്കളഞ്ഞു; അല്ലാഹുവിനെപ്പറ്റി അവര്‍ ന്യായമല്ലാത്തത്- (അതെ) "ജാഹിലി യ്യത്തിന്‍റെ [അജ്ഞാനകാലത്തെ] വിചാരം- വിചാരിച്ചുകൊണ്ട്. അവര്‍ പറയുന്നു: "കാര്യത്തില്‍ നിന്ന് വല്ലതും (ഒരു പങ്ക്) നമുക്കുണ്ടോ?!" (നബിയേ) പറയുക: "നിശ്ചയമായും, കാര്യമെല്ലാം (തന്നെ) അല്ലാഹുവിനാണു(ള്ളത്). നിന്നോട് അവര്‍ വെളിപ്പെടുത്താത്ത (ചില)ത് അവര്‍ തങ്ങളുടെ മനസ്സുകളില്‍ ഒളിച്ചുവെക്കുന്നു. അവര്‍ പറയു ന്നു: "കാര്യത്തില്‍ നിന്ന് വല്ലതും (ഒരു പങ്ക്) നമുക്കുണ്ടായിരുന്നെ ങ്കില്‍, നാം ഇവിടെ വെച്ച് കൊല്ലപ്പെടുമായിരുന്നില്ല". പറയുക: "നിങ്ങള്‍ നിങ്ങളുടെ വീടുകളിലായിരുന്നാലും യാതൊരുവരുടെ മേല്‍ കൊലവിധിക്ക [നിശ്ചയിക്ക]പ്പെട്ടിരിക്കുന്നുവോ അവര്‍, തങ്ങളുടെ കിടപ്പ് സ്ഥാനം [മരിച്ചു വീഴുന്ന സ്ഥല]ങ്ങളിലേക്ക് പ്രത്യക്ഷപ്പെട്ട് വരുകതന്നെ ചെയ്യുന്നതാണ്." (മാത്രമല്ല ) നിങ്ങളുടെ നെഞ്ച് [മനസ്സു]കളിലുള്ളത് അല്ലാഹു പരീക്ഷിക്കുവാന്‍ വേണ്ടിയും, നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് ശുദ്ധീകരണം ചെയ്യാന്‍ വേണ്ടിയും (കൂടിയാണതൊക്കെ ചെയ്തത്). അല്ലാഹുവാകട്ടെ, നെഞ്ച് [മനസ്സു] കളിലുള്ളതിനെപ്പറ്റി അറിയുന്നവനാകുന്നു.
തഫ്സീർ : 154-154
View   
إِنَّ ٱلَّذِينَ تَوَلَّوْا۟ مِنكُمْ يَوْمَ ٱلْتَقَى ٱلْجَمْعَانِ إِنَّمَا ٱسْتَزَلَّهُمُ ٱلشَّيْطَـٰنُ بِبَعْضِ مَا كَسَبُوا۟ ۖ وَلَقَدْ عَفَا ٱللَّهُ عَنْهُمْ ۗ إِنَّ ٱللَّهَ غَفُورٌ حَلِيمٌۭ﴿١٥٥﴾
share
إِنَّ الَّذِينَ = നിശ്ചയമായും യാതൊരുകൂട്ടര്‍ تَوَلَّوْا = അവര്‍ തിരിഞ്ഞുകളഞ്ഞു مِنكُمْ = നിങ്ങളില്‍ നിന്ന് يَوْمَ الْتَقَى = കണ്ടുമുട്ടിയ (കൂട്ടിമുട്ടിയ) ദിവസം الْجَمْعَانِ = രണ്ട് സംഘങ്ങള്‍ إِنَّمَا اسْتَزَلَّهُمُ = അവരെ വഴി തെറ്റിക്കുവാന്‍ (കാലിടറിക്കുവാന്‍) ശ്രമിച്ചിരിക്കയാണ് الشَّيْطَانُ = പിശാച് بِبَعْضِ = ചിലത് നിമിത്തം مَا كَسَبُوا = അവര്‍ സമ്പാദിച്ച وَلَقَدْ عَفَا = തീര്‍ച്ചയായും മാപ്പ് ചെയ്തിട്ടുണ്ട് اللَّهُ = അല്ലാഹു عَنْهُمْ = അവര്‍ക്ക്, അവരെപ്പറ്റി إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ് حَلِيمٌ = സഹനശീലനാണ്
3:155നിശ്ചയമായും, രണ്ട് സംഘങ്ങള്‍ (പരസ്പരം) കൂട്ടിമുട്ടിയ ദിവസം നിങ്ങളില്‍ നിന്ന് (പിന്‍)തിരിഞ്ഞുപോയവര്‍ അവര്‍ ചെയ്തുവെച്ചതില്‍ ചിലത് നിമിത്തം, പിശാച് അവരെ വഴി തെറ്റിക്കുവാന്‍ ശ്രമിച്ചത് മാത്രമാകുന്നു . തീര്‍ച്ചയായും, അല്ലാഹു അവര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. നിശ്ചയമായും അല്ലാഹു, വളരെ പൊറുക്കുന്നവനാണ്; സഹനശീലനാണ്.
തഫ്സീർ : 155-155
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَكُونُوا۟ كَٱلَّذِينَ كَفَرُوا۟ وَقَالُوا۟ لِإِخْوَٰنِهِمْ إِذَا ضَرَبُوا۟ فِى ٱلْأَرْضِ أَوْ كَانُوا۟ غُزًّۭى لَّوْ كَانُوا۟ عِندَنَا مَا مَاتُوا۟ وَمَا قُتِلُوا۟ لِيَجْعَلَ ٱللَّهُ ذَٰلِكَ حَسْرَةًۭ فِى قُلُوبِهِمْ ۗ وَٱللَّهُ يُحْىِۦ وَيُمِيتُ ۗ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌۭ﴿١٥٦﴾
share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ, വിശ്വസിച്ചവരേ لَا تَكُونُوا = നിങ്ങള്‍ ആയിരിക്കരുത് كَالَّذِينَ = യാതൊരുകൂട്ടരെപ്പോലെ كَفَرُوا = അവര്‍ അവിശ്വസിച്ചു وَقَالُوا = അവര്‍ പറയുകയും ചെയ്തു لِإِخْوَانِهِمْ = അവരുടെ സഹോദരങ്ങളെക്കുറിച്ച് إِذَا ضَرَبُوا = അവര്‍ സഞ്ചരിച്ചാല്‍ فِي الْأَرْضِ = ഭൂമിയില്‍ أَوْ كَانُوا = അല്ലെങ്കില്‍ അവരായിരുന്നാല്‍ غُزًّى = പടയെടുക്കുന്നവര്‍ لَّوْ كَانُوا = അവരായിരുന്നുവെങ്കില്‍ عِندَنَا = നമ്മുടെ അടുക്കല്‍ مَا مَاتُوا = അവര്‍ മരണപ്പെടുകയില്ലായിരുന്നു وَمَا قُتِلُوا = അവര്‍ കൊല്ലപ്പെടുകയുമില്ലായിരുന്നു لِيَجْعَلَ = ആക്കിത്തീര്‍ക്കുവാന്‍ വേണ്ടി اللَّهُ = അല്ലാഹു ذَٰلِكَ = അതിനെ حَسْرَةً = ഒരു ഖേദം فِي قُلُوبِهِمْ = അവരുടെ ഹൃദയങ്ങളില്‍ وَاللَّهُ = അല്ലാഹു يُحْيِي = ജീവിപ്പിക്കുന്നു وَيُمِيتُ = മരണപ്പെടുത്തുകയും ചെയ്യുന്നു وَاللَّهُ = അല്ലാഹുവാകട്ടെ بِمَا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ = കണ്ടറിയുന്നവനുമാകുന്നു
3:156ഹേ, വിശ്വസിച്ചവരേ, അവിശ്വസിക്കുകയും, തങ്ങളുടെ സഹോദരങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുകയോ, അല്ലെങ്കില്‍ പടയെടുത്ത് പോകുന്നവരായിരിക്കുകയോ ചെയ്താല്‍ അവരെക്കുറിച്ച് (ഇങ്ങനെ) പറയുകയും ചെയ്യുന്നവരെപ്പോലെ നിങ്ങള്‍ ആയിരിക്കരുത്: "അവര്‍ നമ്മുടെ അടുക്കലായിരുന്നുവെങ്കില്‍ അവര്‍ മരണപ്പെടുമായിരുന്നില്ല; അവര്‍ കൊല്ലപ്പെടുകയും ചെയ്യുമായിരുന്നില്ല." അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു അതൊരു ഖേദമാക്കിത്തീര്‍ക്കുവാനായിട്ട്. [അതാണിതിന്‍റെ അനന്തരഫലം.] അല്ലാഹു (തന്നെ) ജീവിപ്പിക്കുകയും മരണപ്പെടുത്തുകയും ചെയ്യുന്നു. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്ന വനുമത്രെ.
وَلَئِن قُتِلْتُمْ فِى سَبِيلِ ٱللَّهِ أَوْ مُتُّمْ لَمَغْفِرَةٌۭ مِّنَ ٱللَّهِ وَرَحْمَةٌ خَيْرٌۭ مِّمَّا يَجْمَعُونَ﴿١٥٧﴾
share
وَلَئِن قُتِلْتُمْ = നിങ്ങള്‍ കൊല്ലപ്പെട്ടുവെങ്കില്‍ فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ أَوْ مُتُّمْ = അല്ലെങ്കില്‍ നിങ്ങള്‍ മരണപ്പെട്ടെങ്കില്‍ لَمَغْفِرَةٌ = തീര്‍ച്ചയായും പാപമോചനം مِّنَ اللَّهِ = അല്ലാഹുവില്‍ നിന്ന് وَرَحْمَةٌ = കാരുണ്യവും خَيْرٌ = ഉത്തമമാണ് നല്ലതാണ് مِّمَّا يَجْمَعُونَ = അവര്‍ ശേഖരിക്കുന്ന (ഒരുമിച്ച് കൂട്ടുന്ന)തിനേക്കാള്‍
3:157അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ കൊല്ലപ്പെടുകയോ, അല്ലെങ്കില്‍ മരണപ്പെടുകയോ ചെയ്തുവെങ്കിലോ, അല്ലാഹുവിങ്കല്‍ നിന്നു(ണ്ടാകുന്ന) പാപമോചനവും, കാരുണ്യവും അവര്‍ ശേഖരിച്ച് കൂട്ടുന്നതിനെക്കാള്‍ ഉത്തമം തന്നെയാകുന്നു.
وَلَئِن مُّتُّمْ أَوْ قُتِلْتُمْ لَإِلَى ٱللَّهِ تُحْشَرُونَ﴿١٥٨﴾
share
وَلَئِن مُّتُّمْ = നിങ്ങള്‍ മരണപ്പെട്ടുവെങ്കിലോ أَوْ قُتِلْتُمْ = അല്ലെങ്കില്‍ കൊല്ലപ്പെട്ടുവെങ്കിലോ لَإِلَى اللَّهِ = അല്ലാഹുവിങ്കലേക്കുതന്നെ تُحْشَرُونَ = നിങ്ങള്‍ ഒരുമിച്ച് കൂട്ടപ്പെടുന്നു
3:158നിങ്ങള്‍ മരണെ പ്പടുകയോ, അല്ലെങ്കില്‍ കൊല്ലപ്പെടുകയോ ചെയ്തുവെങ്കില്‍, നിങ്ങള്‍ അല്ലാഹുവിങ്കലേക്കുതന്നെ ഒരുമിച്ച് കൂട്ടപ്പെടുകയും ചെയ്യുന്നു.
തഫ്സീർ : 156-158
View   
فَبِمَا رَحْمَةٍۢ مِّنَ ٱللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ ٱلْقَلْبِ لَٱنفَضُّوا۟ مِنْ حَوْلِكَ ۖ فَٱعْفُ عَنْهُمْ وَٱسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِى ٱلْأَمْرِ ۖ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى ٱللَّهِ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُتَوَكِّلِينَ﴿١٥٩﴾
share
فَبِمَا رَحْمَةٍ = എന്തോ ഒരു (വലിയ) കാരുണ്യംകൊണ്ട് مِّنَ اللَّهِ = അല്ലാഹുവിങ്കല്‍ നിന്ന് لِنتَ = നീ മാര്‍ദ്ദവമായിരിക്കുന്നു, സൗമ്യമായിരിക്കുന്നു لَهُمْ = അവരോട് وَلَوْ كُنتَ = നീ ആയിരുന്നുവെങ്കില്‍ فَظًّا = പരുഷ സ്വഭാവി, ദുഷ്ടസ്വഭാവി غَلِيظَ الْقَلْبِ = കഠിനഹൃദയന്‍ لَانفَضُّوا = അവര്‍ വേറിട്ട് പോകതന്നെ ചെയ്യുമായിരുന്നു مِنْ حَوْلِكَ = നിന്‍റെ ചുറ്റുപാടില്‍ നിന്ന് فَاعْفُ عَنْهُمْ = ആകയാല്‍ അവര്‍ക്ക് മാപ്പ് കൊടുക്കുക وَاسْتَغْفِرْ = പാപമോചനം തേടുകയും ചെയ്യുക لَهُمْ = അവര്‍ക്കുവേണ്ടി وَشَاوِرْهُمْ = അവരോട് കൂടിയാലോചന നടത്തുകയും ചെയ്യുക فِي الْأَمْرِ = കാര്യത്തില്‍ فَإِذَا عَزَمْتَ = അങ്ങനെ (എന്നിട്ട്) നീ തീര്‍ച്ചപ്പെടുത്തിയാല്‍ فَتَوَكَّلْ = അപ്പോള്‍ ഭരമേല്‍പിക്കുക عَلَى اللَّهِ = അല്ലാഹുവിന്‍റെ മേല്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു يُحِبُّ = സ്‌നേഹിക്കുന്നു الْمُتَوَكِّلِينَ = ഭരമേല്‍പിക്കുന്നവരെ
3:159(നബിയേ) എന്നാല്‍, അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു (മഹത്തായ) കാരുണ്യം നിമിത്തം നീ അവരോട് സൗമ്യമായിരിക്കുന്നു. [സൗമ്യമായിവര്‍ത്തിക്കുന്നു.] നീ ഒരു പരുഷ സ്വഭാവിയും, കഠിന ഹൃദയനുമായിരുന്നെങ്കില്‍, അവര്‍ നിന്‍റെ ചുറ്റുപാടില്‍ നിന്ന് വേറിട്ടുപോകുക തന്നെ ചെയ്യുമായിരുന്നു. ആകയാല്‍, നീ അവര്‍ക്ക് മാപ്പ് നല്‍കുകയും, അവര്‍ക്കുവേണ്ടി പാപമോചനം തേടുകയും ചെയ്തുകൊള്ളുക. കാര്യത്തില്‍, അവരോട് നീ കൂടിയാലോചന നടത്തുകയും ചെയ്യുക. എന്നിട്ട്, നീ (വല്ലതും) തീര്‍ച്ചപ്പെടുത്തിയാല്‍, നീ അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിച്ച് കൊള്ളുക. നിശ്ചയമായും അല്ലാഹു, ഭരമേല്‍പിക്കുന്ന വരെ സ്‌നേഹിക്കുന്നു.
إِن يَنصُرْكُمُ ٱللَّهُ فَلَا غَالِبَ لَكُمْ ۖ وَإِن يَخْذُلْكُمْ فَمَن ذَا ٱلَّذِى يَنصُرُكُم مِّنۢ بَعْدِهِۦ ۗ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ﴿١٦٠﴾
share
إِن يَنصُرْكُمُ = നിങ്ങളെ സഹായിക്കുന്ന പക്ഷം اللَّهُ = അല്ലാഹു فَلَا غَالِبَ = എന്നാല്‍ ജയിക്കുന്നവനില്ല, മികച്ചുനില്‍ക്കുന്നവനേയില്ല لَكُمْ = നിങ്ങളെ, നിങ്ങളോട് وَإِن يَخْذُلْكُمْ = അവന്‍ നിങ്ങളെ കൈവെടിഞ്ഞാലോ فَمَن ذَا = എന്നാല്‍ ആരാണിത് (ആരുണ്ട്) الَّذِي يَنصُرُكُم = നിങ്ങളെ സഹായിക്കുന്നവന്‍ مِّن بَعْدِهِ = അവനുശേഷം (അവന് പുറമെ) وَعَلَى اللَّهِ = അല്ലാഹുവിന്‍റെ മേല്‍ (തന്നെ) فَلْيَتَوَكَّلِ = ഭരമേല്‍പിച്ചുകൊള്ളട്ടെ الْمُؤْمِنُونَ = സത്യവിശ്വാസികള്‍
3:160നിങ്ങളെ, അല്ലാഹു സഹായിക്കുന്ന പക്ഷം, നിങ്ങളെ ജയിക്കുന്ന ഒരാളുമില്ല. അവന്‍ നിങ്ങളെ (സഹായിക്കാതെ) കൈവെടിയുന്നുവെങ്കിലോ, എന്നാല്‍ (പിന്നെ) അവന് പുറമെ നിങ്ങളെ സഹായിക്കുന്നതായ ഒരാള്‍ ആരാണുള്ളത്! അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ, സത്യവിശ്വാസികള്‍!
തഫ്സീർ : 159-160
View   
وَمَا كَانَ لِنَبِىٍّ أَن يَغُلَّ ۚ وَمَن يَغْلُلْ يَأْتِ بِمَا غَلَّ يَوْمَ ٱلْقِيَـٰمَةِ ۚ ثُمَّ تُوَفَّىٰ كُلُّ نَفْسٍۢ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ﴿١٦١﴾
share
وَمَا كَانَ = ഉണ്ടാകയില്ല, പാടില്ല, ഉണ്ടാകാവതല്ല لِنَبِيٍّ = ഒരു നബിക്കും أَن يَغُلَّ = അദ്ദേഹം വഞ്ചിച്ചെടുക്കല്‍ وَمَن يَغْلُلْ = ആര്‍ വഞ്ചിച്ചെടുക്കുന്നുവോ يَأْتِ = അവന്‍ വരും بِمَا غَلَّ = അവന്‍ വഞ്ചിച്ചെടുത്തതുമായി يَوْمَ الْقِيَامَةِ = ക്വിയാമത്ത് നാളില്‍ ثُمَّ تُوَفَّىٰ = പിന്നീട് നിറവേറ്റിക്കൊടുക്കപ്പെടും, പൂര്‍ണമായി നല്‍കപ്പെടും كُلُّ نَفْسٍ = എല്ലാ ആത്മാവിനും, ആള്‍ക്കും, വ്യക്തിക്കും مَّا كَسَبَتْ = അത് സമ്പാദിച്ചത് وَهُمْ = അവരാകട്ടെ لَا يُظْلَمُونَ = അക്രമി[അനീതി]ക്കപ്പെടുകയില്ല
3:161ഒരു പ്രവാചകനും (തന്നെ) വഞ്ചിച്ചെടുക്കല്‍ പാടില്ലാത്തതാണ്. ആര്‍ വഞ്ചിച്ചെടുക്കുന്നുവോ അവന്‍, താന്‍ വഞ്ചിച്ചെടുത്തതുമായി ക്വിയാമത്തുനാളില്‍ വരുന്നതാണ്. പിന്നീട് എല്ലാ (ഓരോ) വ്യക്തിയും സമ്പാദിച്ചുവെച്ചത് അതിന് നിറവേറ്റിക്കൊടുക്കപ്പെടും; അവരാകട്ടെ, അക്രമിക്കപ്പെടുകയില്ല താനും.
أَفَمَنِ ٱتَّبَعَ رِضْوَٰنَ ٱللَّهِ كَمَنۢ بَآءَ بِسَخَطٍۢ مِّنَ ٱللَّهِ وَمَأْوَىٰهُ جَهَنَّمُ ۚ وَبِئْسَ ٱلْمَصِيرُ﴿١٦٢﴾
share
أَفَمَنِ = അപ്പോള്‍ (എന്നാല്‍) യാതൊരുവനോ اتَّبَعَ = പിന്‍പറ്റിയ رِضْوَانَ اللَّهِ = അല്ലാഹുവിന്‍റെ പ്രീതിയെ كَمَن بَاءَ = മടങ്ങിയ(നേടിയ)വനെപ്പോലെ بِسَخَطٍ = ക്രോധവുമായി مِّنَ اللَّهِ = അല്ലാഹുവില്‍ നിന്ന് وَمَأْوَاهُ = അവന്‍റെ സങ്കേതസ്ഥാനമാകട്ടെ, പ്രാപ്യസ്ഥാനം جَهَنَّمُ = ജഹന്നമാകുന്നു وَبِئْسَ = എത്രയോ ചീത്ത الْمَصِيرُ = (ആ) പര്യവസാന സ്ഥലം, ചെന്നു ചേരുന്ന സ്ഥാനം
3:162അപ്പോള്‍, അല്ലാഹുവിന്‍റെ പ്രീതിയെ പിന്‍പറ്റിയവന്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള കോപവും കൊണ്ട് [കോപം നേടിക്കൊണ്ട്] മടങ്ങുകയും, തന്‍റെ സങ്കേത സ്ഥാനം "ജഹന്നം" [നരകം] ആകുകയും ചെയ്ത ഒരുവനെപ്പോലെയാണോ! (ആ) പര്യവസാന സ്ഥലം എത്രയോ ചീത്ത!
هُمْ دَرَجَـٰتٌ عِندَ ٱللَّهِ ۗ وَٱللَّهُ بَصِيرٌۢ بِمَا يَعْمَلُونَ﴿١٦٣﴾
share
هُمْ دَرَجَاتٌ = അവര്‍ പല പദവികളാണ്, പടികളാകുന്നു عِندَ اللَّهِ = അല്ലാഹുവിന്‍റെ അടുക്കല്‍ وَاللَّهُ = അല്ലാഹുവാകട്ടെ بَصِيرٌ = കണ്ടറിയുന്നവനാണ് بِمَا يَعْمَلُونَ = അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
3:163അവര്‍, അല്ലാഹുവിന്‍റെ അടുക്കല്‍ പല(തരം) പദവികള്‍ (ഉള്ളവര്‍) ആകുന്നു. അല്ലാഹുവാകട്ടെ അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനുമാകുന്നു.
തഫ്സീർ : 161-163
View   
لَقَدْ مَنَّ ٱللَّهُ عَلَى ٱلْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًۭا مِّنْ أَنفُسِهِمْ يَتْلُوا۟ عَلَيْهِمْ ءَايَـٰتِهِۦ وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَإِن كَانُوا۟ مِن قَبْلُ لَفِى ضَلَـٰلٍۢ مُّبِينٍ﴿١٦٤﴾
share
لَقَدْ = തീര്‍ച്ചയായും ഉണ്ട് مَنَّ اللَّهُ = അല്ലാഹു ദാക്ഷിണ്യം (കനപ്പെട്ട അനുഗ്രഹം) ചെയ്തി(ട്ടുണ്ട്) عَلَى الْمُؤْمِنِينَ = സത്യവിശ്വാസികള്‍ക്ക് إِذْ بَعَثَ = അവന്‍ അയച്ചതിനാല്‍, നിയോഗിച്ച സ്ഥിതിക്ക് فِيهِمْ = അവരില്‍ رَسُولًا = ഒരു ദൂതനെ مِّنْ أَنفُسِهِمْ = അവരില്‍നിന്ന് തന്നെ, അവരുടെ സ്വന്തങ്ങളില്‍ നിന്നായി يَتْلُو عَلَيْهِمْ = അവര്‍ക്ക് അദ്ദേഹം ഓതിക്കൊടുക്കും آيَاتِهِ = അവന്‍റെ ആയത്തുകളെ وَيُزَكِّيهِمْ = അവരെ സംസ്‌കരിക്കുകയും ചെയ്യും وَيُعَلِّمُهُمُ = അവരെ പഠിപ്പിക്കുകയും الْكِتَابَ = (വേദ) ഗ്രന്ഥം وَالْحِكْمَةَ = വിജ്ഞാനവും وَإِن كَانُوا = നിശ്ചയമായും അവരായിരുന്നു مِن قَبْلُ = മുമ്പ്, മുമ്പ് മുതല്‍ക്കേ لَفِي ضَلَالٍ = വഴിപിഴവില്‍ തന്നെ مُّبِينٍ = വ്യക്തമായ, പ്രത്യക്ഷമായ
3:164തീര്‍ച്ചയായും, സത്യവിശ്വാസികളില്‍ അവരില്‍ നിന്നുതന്നെ യുള്ള ഒരു റസൂലിനെ നിയോഗിച്ചിരിക്കയാല്‍, അല്ലാഹു അവര്‍ക്ക് (വലിയ) ദാക്ഷിണ്യം ചെയ്തിട്ടുണ്ട്; അവന്‍റെ "ആയത്ത്" [ലക്ഷ്യം]കള്‍ അദ്ദേഹം അവര്‍ക്ക് ഓതിക്കൊടുക്കുകയും, അവരെ സംസ്‌കരിക്കുക യും, അവര്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു റസൂലിനെ). നിശ്ചയമായും, മുമ്പ് അവര്‍ വ്യക്തമായ വഴിപിഴവില്‍ തന്നെയായിരുന്നു.
തഫ്സീർ : 164-164
View   
أَوَلَمَّآ أَصَـٰبَتْكُم مُّصِيبَةٌۭ قَدْ أَصَبْتُم مِّثْلَيْهَا قُلْتُمْ أَنَّىٰ هَـٰذَا ۖ قُلْ هُوَ مِنْ عِندِ أَنفُسِكُمْ ۗ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ﴿١٦٥﴾
share
أَوَلَمَّا أَصَابَتْكُم = നിങ്ങള്‍ക്ക് ബാധിച്ചപ്പോഴേക്കോ, ബാധിച്ചപ്പോഴോ مُّصِيبَةٌ = ഒരു ബാധ (വിപത്ത്) قَدْ أَصَبْتُم = നിങ്ങള്‍ ബാധിപ്പിച്ചിട്ടുണ്ട് مِّثْلَيْهَا = അതിന്‍റെ രണ്ടത്ര (ഇരട്ടി) قُلْتُمْ = നിങ്ങള്‍ പറയുകയോ, പറഞ്ഞു(വോ) أَنَّىٰ هَٰذَا = ഇതെങ്ങിനെയാണ് قُلْ هُوَ = നീ പറയുക അത് مِنْ عِندِ = അടുക്കല്‍ നിന്നാണ് أَنفُسِكُمْ = നിങ്ങളുടെ തന്നെ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു عَلَىٰ كُلِّ شَيْءٍ = എല്ലാ കാര്യത്തിനും قَدِيرٌ = കഴിവുള്ളവനാണ്
3:165നിങ്ങള്‍ക്ക് ഒരു വിപത്ത് ബാധിച്ചപ്പോഴേക്കും, അതിന്‍റെ രണ്ടത്ര നിങ്ങള്‍ (അങ്ങോട്ടും) ബാധിപ്പിച്ചിട്ടുണ്ട് നിങ്ങള്‍ പറയുകയോ: "ഇതെങ്ങിനെയാണ് (സംഭവിച്ചത്)?" എന്ന്! (നബിയേ) പറയുക: "അത് നിങ്ങളുടെ തന്നെ അടുക്കല്‍ നിന്നാകുന്നു. നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു."
ٱلَّذِينَ قَالُواْ لِإِخۡوَٰنِهِمۡ وَقَعَدُواْ لَوۡ أَطَاعُونَا مَا قُتِلُواْۗ قُلۡ فَٱدۡرَءُواْ عَنۡ أَنفُسِكُمُ ٱلۡمَوۡتَ إِن كُنتُمۡ صَٰدِقِينَ ﴿١٦٦﴾
share
الَّذِينَ قَالُوا പറഞ്ഞവരാണ് അവര്‍ لِإِخْوَانِهِمْ തങ്ങളുടെ സഹോദരങ്ങളെക്കുറിച്ച് وَقَعَدُوا അവര്‍ ഇരിക്കുകയും ചെയ്തു لَوْ أَطَاعُونَا അവര്‍ നമ്മെ അനുസരിച്ചെങ്കില്‍ مَا قُتِلُوا അവര്‍ കൊല്ലപ്പെടുമായിരുന്നില്ല قُلْ നീ പറയുക فَادْرَءُوا എന്നാല്‍ നിങ്ങള്‍ തടുക്കുവിന്‍ عَنْ أَنفُسِكُمُ നിങ്ങളുടെ സ്വന്തങ്ങളെ (ദേഹങ്ങളെ) സംബന്ധിച്ച് الْمَوْتَ മരണത്തെ إِن كُنتُمْ നിങ്ങള്‍ ആണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍ സത്യവാന്‍മാര്‍
3:166(യുദ്ധത്തിന് പോകാതെ) വീട്ടിലിരിക്കുകയും (യുദ്ധത്തിന് പോയ) സഹോദരങ്ങളെപ്പറ്റി, "ഞങ്ങളുടെ വാക്ക് സ്വീകരിച്ചിരുന്നെങ്കില്‍ അവര്‍ കൊല്ലപ്പെടുമായിരുന്നില്ല" എന്ന് പറയുകയും ചെയ്തവരാണവര്‍ (കപടന്‍മാര്‍). (നബിയേ,) പറയുക: എന്നാല്‍ നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ നിങ്ങളില്‍ നിന്ന് നിങ്ങള്‍ മരണത്തെ തടുത്തു നിര്‍ത്തൂ.
തഫ്സീർ : 165-166
View   
وَلِيَعْلَمَ ٱلَّذِينَ نَافَقُوا۟ ۚ وَقِيلَ لَهُمْ تَعَالَوْا۟ قَـٰتِلُوا۟ فِى سَبِيلِ ٱللَّهِ أَوِ ٱدْفَعُوا۟ ۖ قَالُوا۟ لَوْ نَعْلَمُ قِتَالًۭا لَّٱتَّبَعْنَـٰكُمْ ۗ هُمْ لِلْكُفْرِ يَوْمَئِذٍ أَقْرَبُ مِنْهُمْ لِلْإِيمَـٰنِ ۚ يَقُولُونَ بِأَفْوَٰهِهِم مَّا لَيْسَ فِى قُلُوبِهِمْ ۗ وَٱللَّهُ أَعْلَمُ بِمَا يَكْتُمُونَ﴿١٦٧﴾
share
وَلِيَعْلَمَ = അവന്‍ അറിയുവാനും الَّذِينَ نَافَقُوا = കാപട്യം കാണിച്ചവരെ وَقِيلَ = പറയപ്പെട്ടു لَهُمْ = അവരോട് تَعَالَوْا = നിങ്ങള്‍ വരുവിന്‍ قَاتِلُوا = യുദ്ധം ചെയ്യുവിന്‍ فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ أَوِ ادْفَعُوا = അല്ലെങ്കില്‍ തടുക്കു (ചെറുക്കു)വിന്‍ قَالُوا = അവര്‍ പറഞ്ഞു لَوْ نَعْلَمُ = ഞങ്ങള്‍ക്കറിയുന്നപക്ഷം قِتَالًا = ഒരു യുദ്ധത്തെ لَّاتَّبَعْنَاكُمْ = ഞങ്ങള്‍ നിങ്ങളെ പിന്‍തുടരുകതന്നെ ചെയ്യുമായിരുന്നു هُمْ = അവര്‍ لِلْكُفْرِ = അവിശ്വാസത്തോട് يَوْمَئِذٍ = അന്നത്തെ ദിവസം أَقْرَبُ = ഏറ്റം (അധികം) അടുത്തവരാണ് مِنْهُمْ = അവരെ (അവര്‍ അടുത്തതിനെ)ക്കാള്‍ لِلْإِيمَانِ = സത്യവിശ്വാസത്തോട് يَقُولُونَ = അവര്‍ പറയുന്നു بِأَفْوَاهِهِم = അവരുടെ വായകള്‍കൊണ്ട് مَّا لَيْسَ = ഇല്ലാത്തത് فِي قُلُوبِهِمْ = തങ്ങളുടെ ഹൃദയങ്ങളില്‍ وَاللَّهُ = അല്ലാഹുവാകട്ടെ أَعْلَمُ = ഏറ്റവും അറിയുന്നവനാണ് بِمَا يَكْتُمُونَ = അവര്‍ ഒളിച്ചുവെക്കുന്നതിനെപ്പറ്റി
3:167കാപട്യം കാണിച്ചവരെ (വേര്‍തിരിച്ച്) അറിയുവാന്‍ വേണ്ടിയും. അവരോട് [ആ കപടന്‍മാരോട്] പറയപ്പെട്ടു: "വരുവിന്‍, നിങ്ങള്‍ അല്ലാഹു വിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുവിന്‍, അല്ലെങ്കില്‍ ചെറുത്ത് നില്‍ക്കുവിന്‍" അവര്‍ പറഞ്ഞു: "ഒരു യുദ്ധം (ഉണ്ടാകുമെന്ന്) ഞങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ ഞങ്ങള്‍ നിങ്ങളെ പിന്‍തുടരുക തന്നെ ചെയ്യുമായിരുന്നു." സത്യവിശ്വാസത്തോടുള്ളതിനെക്കാള്‍- അന്നത്തെ ദിവസം- അവര്‍ അവിശ്വാസത്തോട് കൂടുതല്‍ അടുത്തവരാകുന്നു. തങ്ങളുടെ ഹൃദയങ്ങളില്‍ ഇല്ലാത്തത് അവര്‍ തങ്ങളുടെ വായകൊണ്ട് പറയുന്നു. അല്ലാഹുവാകട്ടെ, അവര്‍ മൂടിവെക്കുന്നതിനെപ്പറ്റി കൂടുതല്‍ അറിയുന്നവനുമാണ്.
ٱلَّذِينَ قَالُواْ لِإِخۡوَٰنِهِمۡ وَقَعَدُواْ لَوۡ أَطَاعُونَا مَا قُتِلُواْۗ قُلۡ فَٱدۡرَءُواْ عَنۡ أَنفُسِكُمُ ٱلۡمَوۡتَ إِن كُنتُمۡ صَٰدِقِينَ ﴿١٦٨﴾
share
അതൊന്ന് കാണാമല്ലോ]" الَّذِينَ قَالُوا പറഞ്ഞവരാണ് അവര്‍ لِإِخْوَانِهِمْ തങ്ങളുടെ സഹോദരങ്ങളെക്കുറിച്ച് وَقَعَدُوا അവര്‍ ഇരിക്കുകയും ചെയ്തു لَوْ أَطَاعُونَا അവര്‍ നമ്മെ അനുസരിച്ചെങ്കില്‍ مَا قُتِلُوا അവര്‍ കൊല്ലപ്പെടുമായിരുന്നില്ല قُلْ നീ പറയുക فَادْرَءُوا എന്നാല്‍ നിങ്ങള്‍ തടുക്കുവിന്‍ عَنْ أَنفُسِكُمُ നിങ്ങളുടെ സ്വന്തങ്ങളെ (ദേഹങ്ങളെ) സംബന്ധിച്ച് الْمَوْتَ മരണത്തെ إِن كُنتُمْ നിങ്ങള്‍ ആണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍ സത്യവാന്‍മാര്‍
3:168(യുദ്ധത്തിന് പോകാതെ) വീട്ടിലിരിക്കുകയും (യുദ്ധത്തിന് പോയ) സഹോദരങ്ങളെപ്പറ്റി, "ഞങ്ങളുടെ വാക്ക് സ്വീകരിച്ചിരുന്നെങ്കില്‍ അവര്‍ കൊല്ലപ്പെടുമായിരുന്നില്ല" എന്ന് പറയുകയും ചെയ്തവരാണവര്‍ (കപടന്‍മാര്‍). (നബിയേ,) പറയുക: എന്നാല്‍ നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ നിങ്ങളില്‍ നിന്ന് നിങ്ങള്‍ മരണത്തെ തടുത്തു നിര്‍ത്തൂ.
തഫ്സീർ : 167-168
View   
وَلَا تَحْسَبَنَّ ٱلَّذِينَ قُتِلُوا۟ فِى سَبِيلِ ٱللَّهِ أَمْوَٰتًۢا ۚ بَلْ أَحْيَآءٌ عِندَ رَبِّهِمْ يُرْزَقُونَ﴿١٦٩﴾
share
وَلَا تَحْسَبَنَّ = തീര്‍ച്ചയായും നീ ഗണിക്കരുത്, വിചാരിക്കരുത് الَّذِينَ قُتِلُوا = കൊല്ലപ്പെട്ടവരെ فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ أَمْوَاتًا = മരിച്ചവരായി, മരണപ്പെട്ടവരെന്ന് بَلْ أَحْيَاءٌ = എന്നാല്‍ ജീവിച്ചിരിക്കുന്നവരാണ് عِندَ رَبِّهِمْ = തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ يُرْزَقُونَ = അവര്‍ക്ക് ആഹാരം ( ഉപജീവനം) നല്‍കപ്പെടുന്നു
3:169അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ (അവര്‍) മരണപ്പെട്ടവരാണെന്ന് തീര്‍ച്ചയായും നീ ഗണിക്കരുത്. എന്നാല്‍, തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ് (അവര്‍). അവര്‍ക്ക് ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നു;
فَرِحِينَ بِمَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ وَيَسْتَبْشِرُونَ بِٱلَّذِينَ لَمْ يَلْحَقُوا۟ بِهِم مِّنْ خَلْفِهِمْ أَلَّا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴿١٧٠﴾
share
فَرِحِينَ = സന്തുഷ്ടരായിക്കൊണ്ട് بِمَا آتَاهُمُ = അവര്‍ക്ക് നല്‍കിയതില്‍ اللَّهُ = അല്ലാഹു مِن فَضْلِهِ = അവന്‍റെ അനുഗ്രഹത്തില്‍ നിന്ന്, ഔദാര്യം നിമിത്തം وَيَسْتَبْشِرُونَ = അവര്‍ സന്തോഷമടയുക (ശുഭാപ്തി വിശ്വാസമടയുക)യും ചെയ്യും بِالَّذِينَ لَمْ يَلْحَقُوا = (വന്ന്) ചേര്‍ന്നിട്ടില്ലാത്തവരെപ്പറ്റി بِهِم = അവരോട്, അവരുമായി مِّنْ خَلْفِهِمْ = അവരുടെ പിന്നില്‍ നിന്ന്, പിന്നാലെ (യുള്ളവരില്‍) നിന്ന് أَلَّا خَوْفٌ = ഒരു ഭയവുമില്ലെന്ന് عَلَيْهِمْ = അവരുടെ മേല്‍ وَلَا هُمْ = അവരില്ല എന്നും يَحْزَنُونَ = വ്യസനപ്പെടുക
3:170അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍നിന്നും (അഥവാ ഔദാര്യം നിമിത്തം) അവര്‍ക്ക് കൊടുത്തിട്ടുള്ളതില്‍ സന്തുഷ്ടരായിക്കൊണ്ട്. അവരുടെ പിന്നില്‍ (ഉള്ളവരില്‍) നിന്ന് അവരോട് (വന്ന്) ചേര്‍ന്നിട്ടില്ലാത്തവരെക്കുറിച്ച് അവര്‍ സന്തോഷമടയുകയും ചെയ്യുന്നു, അവരുടെ മേല്‍ യാതൊരു ഭയവുമില്ല, അവര്‍ വ്യസനിക്കുകയും ചെയ്കയില്ല എന്ന്.
يَسْتَبْشِرُونَ بِنِعْمَةٍۢ مِّنَ ٱللَّهِ وَفَضْلٍۢ وَأَنَّ ٱللَّهَ لَا يُضِيعُ أَجْرَ ٱلْمُؤْمِنِينَ﴿١٧١﴾
share
يَسْتَبْشِرُونَ = അവര്‍ സന്തോഷമടയുന്നു بِنِعْمَةٍ = ഒരു (മഹത്തായ) അനുഗ്രഹം കൊണ്ട് مِّنَ اللَّهِ = അല്ലാഹുവില്‍ നിന്ന് وَفَضْلٍ = ഔദാര്യവും, അനുഗ്രഹവും, പുണ്യവും وَأَنَّ اللَّهَ = അല്ലാഹു ആണെന്നും لَا يُضِيعُ = പാഴാക്കുക (വൃഥാവിലാക്കുക)യില്ല (എന്നും) أَجْرَ = പ്രതിഫലം الْمُؤْمِنِينَ = സത്യവിശ്വാസികളുടെ
3:171അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു (മഹത്തായ) അനുഗ്രഹവും ഔദാര്യവുംകൊണ്ട് അവര്‍ സന്തോഷ മടയുന്നു. അല്ലാഹു സത്യവിശ്വാസികളുടെ പ്രതിഫലം പാഴാക്കുകയില്ലെന്നും (സന്തോഷമടയുന്നു)
തഫ്സീർ : 169-171
View   
ٱلَّذِينَ ٱسْتَجَابُوا۟ لِلَّهِ وَٱلرَّسُولِ مِنۢ بَعْدِ مَآ أَصَابَهُمُ ٱلْقَرْحُ ۚ لِلَّذِينَ أَحْسَنُوا۟ مِنْهُمْ وَٱتَّقَوْا۟ أَجْرٌ عَظِيمٌ﴿١٧٢﴾
share
الَّذِينَ = യാതൊരുകൂട്ടര്‍ اسْتَجَابُوا = അവര്‍ ഉത്തരം നല്‍കി لِلَّهِ = അല്ലാഹുവിന് وَالرَّسُولِ = റസൂലിനും مِن بَعْدِ = ശേഷമായി, പിന്നീട് مَا أَصَابَهُمُ = അവര്‍ക്ക് ബാധിച്ചതിന്‍റെ الْقَرْحُ = മുറിവ് (പരുക്ക്) لِلَّذِينَ = യാതൊരു കൂട്ടര്‍ക്കുണ്ട് أَحْسَنُوا = അവര്‍ നന്മ പ്രവര്‍ത്തിച്ചു مِنْهُمْ = അവരില്‍ നിന്ന് وَاتَّقَوْا = അവര്‍ സൂക്ഷിക്കുകയും ചെയ്തു أَجْرٌ = പ്രതിഫലം عَظِيمٌ = മഹത്തായ
3:172തങ്ങള്‍ക്ക് മുറിവ് (പരിക്ക്) ബാധിച്ചതിനുശേഷം (പിന്നെയും) അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കിയ കൂട്ടര്‍! [പ്രശംസനീയര്‍തന്നെ] അവരില്‍ നിന്ന് നന്മ പ്രവര്‍ത്തിക്കുകയും, സൂക്ഷിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്.
ٱلَّذِينَ قَالَ لَهُمُ ٱلنَّاسُ إِنَّ ٱلنَّاسَ قَدْ جَمَعُوا۟ لَكُمْ فَٱخْشَوْهُمْ فَزَادَهُمْ إِيمَـٰنًۭا وَقَالُوا۟ حَسْبُنَا ٱللَّهُ وَنِعْمَ ٱلْوَكِيلُ﴿١٧٣﴾
share
الَّذِينَ = യാതൊരുകൂട്ടര്‍ قَالَ لَهُمُ = അവരോട് പറഞ്ഞു النَّاسُ = മനുഷ്യര്‍ إِنَّ النَّاسَ = നിശ്ചയമായും മനുഷ്യര്‍ قَدْ جَمَعُوا = അവര്‍ ശേഖരിച്ചിട്ടുണ്ട് لَكُمْ = നിങ്ങള്‍ക്ക് فَاخْشَوْهُمْ = അതിനാല്‍ അവരെ പേടിക്കുവിന്‍ فَزَادَهُمْ = അപ്പോള്‍ അതവര്‍ക്ക് വര്‍ദ്ധിപ്പിച്ചു إِيمَانًا = വിശ്വാസത്തെ وَقَالُوا = അവര്‍ പറയുകയും ചെയ്തു حَسْبُنَا = നമുക്കുമതി اللَّهُ = അല്ലാഹു وَنِعْمَ = അവന്‍ എത്രയോ നന്ന് الْوَكِيلُ = ഭരമേല്‍പിക്കപ്പെടുന്നവന്‍
3:173(അതായത്) യാതൊരു കൂട്ടര്‍ക്ക്: അവരോട് മനുഷ്യന്‍മാര്‍ പറഞ്ഞു: "നിശ്ചയമായും, നിങ്ങളോട് (നേരിടുവാന്‍ ആ) മനുഷ്യര്‍ (ആളുകളെ) ശേഖരിച്ചിട്ടുണ്ട്; ആകയാല്‍, നിങ്ങള്‍ അവരെ പേടിച്ചുകൊള്ളുവിന്‍. " അപ്പോള്‍, അതവര്‍ക്ക് വിശ്വാസം വര്‍ദ്ധിപ്പിച്ചു; അവര്‍ പറയുക യും ചെയതു: "നമുക്ക് അല്ലാഹു മതി! അവന്‍ എത്രയോ നല്ല ഭരമേല്‍പിക്കപ്പെടുന്നവന്‍!"
فَٱنقَلَبُوا۟ بِنِعْمَةٍۢ مِّنَ ٱللَّهِ وَفَضْلٍۢ لَّمْ يَمْسَسْهُمْ سُوٓءٌۭ وَٱتَّبَعُوا۟ رِضْوَٰنَ ٱللَّهِ ۗ وَٱللَّهُ ذُو فَضْلٍ عَظِيمٍ﴿١٧٤﴾
share
فَانقَلَبُوا = അങ്ങനെ അവര്‍ മറിഞ്ഞ് (തിരിഞ്ഞു- മടങ്ങി) بِنِعْمَةٍ = ഒരനുഗ്രഹമായി مِّنَ اللَّهِ = അല്ലാഹുവിങ്കല്‍ നിന്ന് وَفَضْلٍ = ഔദാര്യവും لَّمْ يَمْسَسْهُمْ = അവരെ സ്പര്‍ശിച്ചില്ല سُوءٌ = ഒരു തിന്മയും وَاتَّبَعُوا = അവര്‍ പിന്‍പറ്റുകയും ചെയ്തു رِضْوَانَ اللَّهِ = അല്ലാഹുവിന്‍റെ പ്രീതിയെ وَاللَّهُ = അല്ലാഹുവാകട്ടെ ذُو فَضْلٍ = ഔദാര്യമുള്ളവനാണ് عَظِيمٍ = വമ്പിച്ച, മഹത്തായ
3:174അങ്ങനെ, അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു (മഹത്തായ) അനുഗ്രഹവും, ഔദാര്യവുമായി അവര്‍ തിരിഞ്ഞു [മടങ്ങി] വന്നു . ഒരു തിന്മയും അവരെ സ്പര്‍ശിച്ചിട്ടില്ല. (മാത്രമല്ല) അവര്‍ അല്ലാഹുവിന്‍റെ പ്രീതിയെ പിന്‍പറ്റുകയും ചെയ്തു. അല്ലാഹുവാകട്ടെ, വമ്പിച്ച ഔദാര്യവാനുമാകുന്നു.
തഫ്സീർ : 172-174
View   
إِنَّمَا ذَٰلِكُمُ ٱلشَّيْطَـٰنُ يُخَوِّفُ أَوْلِيَآءَهُۥ فَلَا تَخَافُوهُمْ وَخَافُونِ إِن كُنتُم مُّؤْمِنِينَ﴿١٧٥﴾
share
إِنَّمَا ذَٰلِكُمُ = നിശ്ചയമായും അത് (തന്നെ- മാത്രം) الشَّيْطَانُ = പിശാച് (തന്നെയാണ്- മാത്രമാണ്) يُخَوِّفُ = അവന്‍, ഭയപ്പെടുത്തുന്നു أَوْلِيَاءَهُ = അവന്‍റെ മിത്രങ്ങളെക്കുറിച്ച്, ബന്ധുക്കളെപ്പറ്റി فَلَا تَخَافُوهُمْ = അതിനാല്‍ നിങ്ങളവരെ ഭയപ്പെടരുത് وَخَافُونِ = എന്നെ ഭയപ്പെടുകയും ചെയ്യുവിന്‍ إِن كُنتُم = നിങ്ങളാണെങ്കില്‍ مُّؤْمِنِينَ = സത്യവിശ്വാസികള്‍
3:175(സത്യവിശ്വാസികളേ) നിശ്ചയമായും അത് പിശാച് തന്നെയാണ്; അവന്‍ തന്‍റെ മിത്രങ്ങളെക്കുറിച്ച് (നിങ്ങളെ) ഭയപ്പെടുത്തുകയാണ്. അതിനാല്‍, അവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, എന്നെ ഭയപ്പെടുകയും ചെയ്യുവിന്‍, നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍.
തഫ്സീർ : 175-175
View   
وَلَا يَحْزُنكَ ٱلَّذِينَ يُسَـٰرِعُونَ فِى ٱلْكُفْرِ ۚ إِنَّهُمْ لَن يَضُرُّوا۟ ٱللَّهَ شَيْـًۭٔا ۗ يُرِيدُ ٱللَّهُ أَلَّا يَجْعَلَ لَهُمْ حَظًّۭا فِى ٱلْـَٔاخِرَةِ ۖ وَلَهُمْ عَذَابٌ عَظِيمٌ﴿١٧٦﴾
share
وَلَا يَحْزُنكَ = നിന്നെ വ്യസനിപ്പിക്കാതെയുമിരിക്കട്ടെ الَّذِينَ = യാതൊരുകൂട്ടര്‍ يُسَارِعُونَ = ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു فِي الْكُفْرِ = അവിശ്വാസത്തില്‍ إِنَّهُمْ = നിശ്ചയമായും അവര്‍ لَن يَضُرُّوا = അവര്‍ ഉപദ്രവം ചെയ്യുകയില്ല തന്നെ اللَّهَ = അല്ലാഹുവിനെ شَيْئًا = യാതൊന്നും, ഒട്ടും يُرِيدُ اللَّهُ = അല്ലാഹു ഉദ്ദേശിക്കുന്നു أَلَّا يَجْعَلَ = ആക്കാതെ (ഏര്‍പ്പെടുത്താതെ) ഇരിക്കുവാന്‍ لَهُمْ حَظًّا = അവര്‍ക്ക് ഒരു പങ്കും فِي الْآخِرَةِ = പരലോകത്തില്‍ وَلَهُمْ = അവര്‍ക്കുണ്ട് (താനും) عَذَابٌ عَظِيمٌ = വമ്പിച്ച ശിക്ഷ
3:176(നബിയേ) അവിശ്വാസത്തില്‍ (പതിക്കുവാന്‍) ധൃതി കൂട്ടിക്കൊണ്ടിരിക്കുന്നവര്‍ നിന്നെ വ്യസനിപ്പിക്കാതെയുമിരിക്കട്ടെ. നിശ്ചയമായും അവര്‍, അല്ലാഹുവിന് യാതൊന്നും ഉപദ്രവം വരുത്തുകയില്ല തന്നെ. പരലോകത്തില്‍ അവര്‍ക്ക് ഒരു പങ്കും ഏര്‍പെടുത്തിക്കൊടുക്കാതിരിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു. അവര്‍ക്ക് വമ്പിച്ച ശിക്ഷയുമുണ്ട്.
إِنَّ ٱلَّذِينَ ٱشْتَرَوُا۟ ٱلْكُفْرَ بِٱلْإِيمَـٰنِ لَن يَضُرُّوا۟ ٱللَّهَ شَيْـًۭٔا وَلَهُمْ عَذَابٌ أَلِيمٌۭ﴿١٧٧﴾
share
إِنَّ الَّذِينَ = നിശ്ചയമായും യാതൊരുവര്‍ اشْتَرَوُا = അവര്‍ വാങ്ങി (വിലക്ക്) الْكُفْرَ = അവിശ്വാസത്തെ, കുഫ്ര്‍ بِالْإِيمَانِ = സത്യവിശ്വാസത്തിന് പകരം لَن يَضُرُّوا = അവര്‍ ഉപദ്രവം ചെയ്കയില്ല തന്നെ اللَّهَ = അല്ലാഹുവിന് شَيْئًا = യാതൊന്നും وَلَهُمْ = അവര്‍ക്കുണ്ട് (താനും) عَذَابٌ أَلِيمٌ = വേദനയേറിയ ശിക്ഷ
3:177നിശ്ചയമായും, സത്യവിശ്വാസത്തിന് (പകരം) അവിശ്വാസം വാങ്ങിയിട്ടുള്ളവര്‍, അവര്‍ അല്ലാഹുവിന് യാതൊന്നും ഉപദ്രവം വരുത്തുകയേ ഇല്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുമുണ്ട്.
وَلَا يَحْسَبَنَّ ٱلَّذِينَ كَفَرُوٓا۟ أَنَّمَا نُمْلِى لَهُمْ خَيْرٌۭ لِّأَنفُسِهِمْ ۚ إِنَّمَا نُمْلِى لَهُمْ لِيَزْدَادُوٓا۟ إِثْمًۭا ۚ وَلَهُمْ عَذَابٌۭ مُّهِينٌۭ﴿١٧٨﴾
share
وَلَا يَحْسَبَنَّ = തീര്‍ച്ചയായും ഗണിക്കേണ്ട, വിചാരിക്കരുത് الَّذِينَ كَفَرُوا = അവിശ്വസിച്ചവര്‍ أَنَّمَا نُمْلِي = നാം ഒഴിവ് (താമസം) നല്‍കുന്നത് لَهُمْ = അവര്‍ക്ക് خَيْرٌ = ഉത്തമമാണ്, ഗുണകരമാണ് (എന്ന്) لِّأَنفُسِهِمْ = അവരുടെ സ്വന്തങ്ങള്‍ക്ക്, ആത്മാക്കള്‍ക്ക് إِنَّمَا نُمْلِي = നിശ്ചയമായും നാം താമസം ചെയ്തുകൊടു ക്കുന്നത് (മാത്രമാണ്) لَهُمْ = അവര്‍ക്ക് لِيَزْدَادُوا = അവര്‍ക്ക് വര്‍ദ്ധിക്കുവാന്‍ വേണ്ടി (മാത്രമാണ്) إِثْمًا = പാപം, കുറ്റം وَلَهُمْ عَذَابٌ = അവര്‍ക്ക് ശിക്ഷയുമുണ്ട് مُّهِينٌ = അപമാനകരമായ, നിന്ദിക്കുന്ന
3:178അവിശ്വസിച്ചവര്‍ക്ക് നാം (കാല) താമസം ചെയ്തുകൊടുക്കുന്നത് അവരുടെ സ്വന്തങ്ങള്‍ക്ക് ഗുണകരമാണെന്ന് അവര്‍ നിശ്ചയമായും വിചാരിക്കേണ്ട. അവര്‍ക്ക് നാം (കാല) താമസം ചെയ്തുകൊടുക്കുന്നത് അവര്‍ക്ക് പാപം വര്‍ദ്ധിക്കുവാന്‍ വേണ്ടി മാത്രമാകുന്നു. അവര്‍ക്ക് അപമാനകരമായ ശിക്ഷയുമുണ്ട്.
തഫ്സീർ : 176-178
View   
مَّا كَانَ ٱللَّهُ لِيَذَرَ ٱلْمُؤْمِنِينَ عَلَىٰ مَآ أَنتُمْ عَلَيْهِ حَتَّىٰ يَمِيزَ ٱلْخَبِيثَ مِنَ ٱلطَّيِّبِ ۗ وَمَا كَانَ ٱللَّهُ لِيُطْلِعَكُمْ عَلَى ٱلْغَيْبِ وَلَـٰكِنَّ ٱللَّهَ يَجْتَبِى مِن رُّسُلِهِۦ مَن يَشَآءُ ۖ فَـَٔامِنُوا۟ بِٱللَّهِ وَرُسُلِهِۦ ۚ وَإِن تُؤْمِنُوا۟ وَتَتَّقُوا۟ فَلَكُمْ أَجْرٌ عَظِيمٌۭ﴿١٧٩﴾
share
مَّا كَانَ اللَّهُ = അല്ലാഹു ആകുകയില്ല, (ഉദ്ദേശിക്കയില്ല) لِيَذَرَ = അവന്‍ വിട്ടുകളയുവാന്‍, ഉപേക്ഷിക്കുവാന്‍ الْمُؤْمِنِينَ = സത്യവിശ്വാസികളെ عَلَىٰ مَا = യാതൊന്നില്‍, യാതൊരുപ്രകാരം أَنتُمْ عَلَيْهِ = നിങ്ങള്‍ അതിലാണ്, അപ്രകാരമാണ് حَتَّىٰ يَمِيزَ = അവന്‍ വേര്‍തിരിക്കുന്നതുവരെ الْخَبِيثَ = ദുഷിച്ചതിനെ, ചീത്തയെ مِنَ الطَّيِّبِ = നല്ലതില്‍ നിന്ന്, ശുദ്ധമായതില്‍നിന്ന് وَمَا كَانَ اللَّهُ = അല്ലാഹു ആകുകയുമില്ല (ഉദ്ദേശിക്കയുമില്ല) لِيُطْلِعَكُمْ = നിങ്ങള്‍ക്ക് വെളിവാക്കിത്തരുവാന്‍ (കാട്ടിത്തരുവാന്‍) عَلَى الْغَيْبِ = അദൃശ്യ കാര്യത്തെപ്പറ്റി وَلَٰكِنَّ اللَّهَ = എങ്കിലും അല്ലാഹു يَجْتَبِي = അവന്‍ തിരഞ്ഞെടുക്കും, പ്രത്യേ കമായെടുക്കും مِن رُّسُلِهِ = അവന്‍റെ ദൂതന്‍മാരില്‍നിന്ന് مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവരെ فَآمِنُوا = അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുവിന്‍ بِاللَّهِ = അല്ലാഹുവില്‍ وَرُسُلِهِ = അവന്‍റെ റസൂലുകളിലും وَإِن تُؤْمِنُوا = നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കിലോ وَتَتَّقُوا = നിങ്ങള്‍ സൂക്ഷ്മത പാലിക്കുകയും فَلَكُمْ = എന്നാല്‍ നിങ്ങള്‍ക്കുണ്ട് أَجْرٌ عَظِيمٌ = വമ്പിച്ച പ്രതിഫലം
3:179(സത്യവിശ്വാസികളേ) നിങ്ങള്‍ ഏതൊരു പ്രകാരത്തിലാണോ (ഉള്ളത്) അപ്രകാരം സത്യവി ശ്വാസികളെ വിട്ടേക്കുവാന്‍ അല്ലാഹു(വിന് ഉദ്ദേശ്യം) ഇല്ല; നല്ല (ശുദ്ധ മായ) തില്‍ നിന്ന് (ചീത്തപ്പെട്ട്) ദുഷിച്ചതിനെ അവന്‍ വേര്‍തിരിക്കുന്നതുവരെ. അദൃശ്യ (കാര്യ)ത്തെക്കുറിച്ച് നിങ്ങള്‍ക്ക് വെളിവാക്കിത്തരുവാനും അല്ലാഹു (വിന് ഉദ്ദേശം) ഇല്ല; എങ്കിലും, തന്‍റെ ദൂതന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു തിരഞ്ഞെടുക്കുന്നു. അതിനാല്‍, നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദുതന്‍മാരിലും വിശ്വസിച്ചുകൊള്ളുവിന്‍. നിങ്ങള്‍ വിശ്വസിക്കുകയും, സൂക്ഷിക്കുകയും ചെയ്യുന്നുവെങ്കിലോ, നിങ്ങള്‍ക്ക് വമ്പിച്ച പ്രതിഫലമുണ്ടായിരിക്കും.
തഫ്സീർ : 179-179
View   
وَلَا يَحْسَبَنَّ ٱلَّذِينَ يَبْخَلُونَ بِمَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ هُوَ خَيْرًۭا لَّهُم ۖ بَلْ هُوَ شَرٌّۭ لَّهُمْ ۖ سَيُطَوَّقُونَ مَا بَخِلُوا۟ بِهِۦ يَوْمَ ٱلْقِيَـٰمَةِ ۗ وَلِلَّهِ مِيرَٰثُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۗ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌۭ﴿١٨٠﴾
share
وَلَا يَحْسَبَنَّ = തീര്‍ച്ചയായും വിചാരിക്കേണ്ടാ الَّذِينَ يَبْخَلُونَ = ലുബ്ധത കാണി ക്കുന്നവര്‍ بِمَا = യാതൊന്നില്‍ آتَاهُمُ اللَّهُ = അല്ലാഹു അവര്‍ക്ക് നല്‍കിയ مِن فَضْلِهِ = അവന്‍റെ അനുഗ്രഹത്തില്‍ നിന്ന്, ഔദാര്യത്താല്‍ هُوَ خَيْرًا = അത് ഗുണ(കര)മാണെന്ന് لَّهُم = അവര്‍ക്ക് بَلْ هُوَ = എന്നാല്‍ അത് شَرٌّ لَّهُمْ = അവര്‍ക്ക് ദോഷമാകുന്നു سَيُطَوَّقُونَ = അവര്‍ക്ക് വഴിയെ കഴുത്താഭരണമാക്കപ്പെടും. കണ്ഠമാല ഇടപ്പെടും مَا بَخِلُوا بِهِ = അവര്‍ യാതൊന്നില്‍ ലുബ്ധത കാണിച്ചുവോ അതിനെ يَوْمَ الْقِيَامَةِ = ക്വിയാമത്തുനാളില്‍ وَلِلَّهِ = അല്ലാഹുവിനാണ് مِيرَاثُ = അനന്തരാവകാശം السَّمَاوَاتِ = ആകാശങ്ങളുടെ وَالْأَرْضِ = ഭൂമിയുടെയും وَاللَّهُ = അല്ലാഹുവാകട്ടെ بِمَا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി خَبِيرٌ = സൂക്ഷ്മജ്ഞാനിയാണ്
3:180അല്ലാഹു അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതില്‍ ലുബ്ധത കാണിക്കുന്നവര്‍, നിശ്ചയമായും വിചാരിക്കേണ്ടാ, അതവര്‍ക്ക് ഗുണകരമാണെന്ന്. എന്നാല്‍, അത് അവര്‍ക്ക് ദോഷകരമാകുന്നു. അവര്‍ യാതൊന്നില്‍ ലുബ്ധത കാണിച്ചുവോ, അതിനെ ക്വിയാമത്തുനാളില്‍, അവര്‍ക്ക് കഴുത്താഭരണമാക്കപ്പെടുന്നതാണ് അല്ലാഹുവിനാണ് ആകാശങ്ങളുടെയും, ഭൂമിയുടെയും അനന്തരാവ കാശം. അല്ലാഹു, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനിയുമാകുന്നു
തഫ്സീർ : 180-180
View   
لَّقَدْ سَمِعَ ٱللَّهُ قَوْلَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ فَقِيرٌۭ وَنَحْنُ أَغْنِيَآءُ ۘ سَنَكْتُبُ مَا قَالُوا۟ وَقَتْلَهُمُ ٱلْأَنۢبِيَآءَ بِغَيْرِ حَقٍّۢ وَنَقُولُ ذُوقُوا۟ عَذَابَ ٱلْحَرِيقِ﴿١٨١﴾
share
لَّقَدْ سَمِعَ = തീര്‍ച്ചയായും കേട്ടിട്ടുണ്ട് اللَّهُ = അല്ലാഹു قَوْلَ الَّذِينَ قَالُوا = പറഞ്ഞവരുടെ വാക്ക് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു فَقِيرٌ = ദരിദ്രനാണ് وَنَحْنُ = നാം, നാമാകട്ടെ أَغْنِيَاءُ = ധനികരുമാണ് سَنَكْتُبُ = നാം എഴുതിക്കൊള്ളാം مَا قَالُوا = അവര്‍ പറഞ്ഞത് وَقَتْلَهُمُ = അവര്‍ കൊന്നതും الْأَنبِيَاءَ = പ്രവാചകന്‍മാരെ بِغَيْرِ حَقٍّ = ഒരു ന്യായവും (കാര്യവും- അര്‍ഹതയും) കൂടാതെ وَنَقُولُ = നാം പറയുകയും ചെയ്യും ذُوقُوا = നിങ്ങള്‍ ആസ്വദിക്കുവിന്‍ عَذَابَ الْحَرِيقِ = കത്തി എരിയുന്ന ശിക്ഷ
3:181"അല്ലാഹു ദരിദ്രനും, നാം ധനികന്‍മാരുമാണ്" എന്ന് പറഞ്ഞവരുടെ വാക്ക് അല്ലാഹു തീര്‍ച്ചയായും കേട്ടിട്ടുണ്ട്. അവര്‍ (ആ) പറഞ്ഞതും, ഒരു ന്യായവും കൂടാതെ അവര്‍ പ്രവാചകന്‍മാരെ കൊന്നതും നാം എഴുതി (രേഖപ്പെടുത്തി)കൊള്ളാം. നാം (അവരോട്) പറയുകയും ചെയ്യും: "കത്തിയെരിയുന്ന (നരക) ശിക്ഷ ആസ്വദിക്കുവിന്‍."
ذَٰلِكَ بِمَا قَدَّمَتْ أَيْدِيكُمْ وَأَنَّ ٱللَّهَ لَيْسَ بِظَلَّامٍۢ لِّلْعَبِيدِ﴿١٨٢﴾
share
ذَٰلِكَ = അത് بِمَا قَدَّمَتْ = മുന്‍ ചെയ്തുവെച്ചത് നിമിത്തമാണ് أَيْدِيكُمْ = നിങ്ങളുടെ കരങ്ങള്‍ وَأَنَّ اللَّهَ = നിശ്ചയമായും അല്ലാഹു (ആകുന്നു) എന്നുള്ളതും لَيْسَ = അല്ല بِظَلَّامٍ = അനീതി ചെയ്യുന്നവനൊന്നും لِّلْعَبِيدِ = അടിമകളോട്
3:182"അത് നിങ്ങളുടെ കരങ്ങള്‍ മുന്‍ ചെയ്തുവെച്ചത് നിമിത്തവും, അല്ലാഹു അടിമകളോട് അനീതി ചെയ്യുന്നവനൊന്നുമല്ലെന്നുള്ളതിനാലു മാകുന്നു."
തഫ്സീർ : 181-182
View   
ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ عَهِدَ إِلَيْنَآ أَلَّا نُؤْمِنَ لِرَسُولٍ حَتَّىٰ يَأْتِيَنَا بِقُرْبَانٍۢ تَأْكُلُهُ ٱلنَّارُ ۗ قُلْ قَدْ جَآءَكُمْ رُسُلٌۭ مِّن قَبْلِى بِٱلْبَيِّنَـٰتِ وَبِٱلَّذِى قُلْتُمْ فَلِمَ قَتَلْتُمُوهُمْ إِن كُنتُمْ صَـٰدِقِينَ﴿١٨٣﴾
share
الَّذِينَ قَالُوا = പറഞ്ഞവരാണ് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു عَهِدَ إِلَيْنَا = ഞങ്ങള്‍ക്ക് ആജ്ഞ നല്‍കിയിരിക്കുന്നു أَلَّا نُؤْمِنَ = ഞങ്ങള്‍ വിശ്വസിക്കരുതെന്ന്, വിശ്വസിക്കാതിരിക്കുവാന്‍ لِرَسُولٍ = ഒരു റസൂലിനേയും حَتَّىٰ يَأْتِيَنَا = അദ്ദേഹം ഞങ്ങള്‍ക്ക് (ഞങ്ങളില്‍) വരുന്നതുവരെ بِقُرْبَانٍ = ഒരു ബലി കര്‍മവുമായി, യാഗകര്‍മവും കൊണ്ട് تَأْكُلُهُ = അതിനെ തിന്നും النَّارُ = അഗ്നി قُلْ = നീ പറയുക قَدْ جَاءَكُمْ = നിങ്ങള്‍ക്ക് വന്നിട്ടുണ്ട് رُسُلٌ = പല റസൂലുകള്‍ مِّن قَبْلِي = എന്‍റെ മുമ്പ് بِالْبَيِّنَاتِ = തെളിവുകളുമായി وَبِالَّذِي قُلْتُمْ = നിങ്ങള്‍ പറഞ്ഞത് സഹിതവും فَلِمَ = എന്നാല്‍ എന്തിന് قَتَلْتُمُوهُمْ = നിങ്ങളവരെ കൊന്നു إِن كُنتُمْ = നിങ്ങളാണെങ്കില്‍ صَادِقِينَ = സത്യവാന്‍മാര്‍
3:183(ഇങ്ങനെ) പറഞ്ഞവരാണ് (അവര്‍): "അഗ്നി തിന്നു (ദഹിപ്പിക്കു) മാറുള്ള ഒരു ബലി [യാഗ] കര്‍മവുമായി ഞങ്ങളുടെ അടുക്കല്‍ വരുന്നതുവരെ, ഒരു റസൂലിനെയും ഞങ്ങള്‍ വിശ്വസിക്കരുതെന്ന് നിശ്ചയമായും അല്ലാഹു ഞങ്ങള്‍ക്ക് ആജ്ഞ നല്‍കിയിരിക്കുന്നു." (നബിയേ) പറയുക: "എന്‍റെ മുമ്പ് പല റസൂലുകളും വ്യക്തമായ തെളിവുകള്‍ സഹിതവും നിങ്ങള്‍ (ഈ) പറഞ്ഞത് സഹിതവും നിങ്ങള്‍ക്ക് വരുകയുണ്ടായിട്ടുണ്ട്; എന്നിട്ട് എന്തിനാണ് നിങ്ങളവരെ കൊല ചെയ്തത്- നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍?!"
فَإِن كَذَّبُوكَ فَقَدْ كُذِّبَ رُسُلٌۭ مِّن قَبْلِكَ جَآءُو بِٱلْبَيِّنَـٰتِ وَٱلزُّبُرِ وَٱلْكِتَـٰبِ ٱلْمُنِيرِ﴿١٨٤﴾
share
فَإِن كَذَّبُوكَ = എനി അവര്‍ നിന്നെ വ്യാജമാക്കുന്നപക്ഷം فَقَدْ كُذِّبَ = എന്നാല്‍ (കാരണം) വ്യാജമാക്കപ്പെട്ടിട്ടുണ്ട് رُسُلٌ = പല റസൂലുകള്‍ مِّن قَبْلِكَ = നിന്‍റെ മുമ്പ് جَاءُوا = അവര്‍ വന്നിരിക്കുന്നു, വന്ന بِالْبَيِّنَاتِ = (വ്യക്തമായ) തെളിവുകള്‍ കൊണ്ട് (സഹിതം) وَالزُّبُرِ = ഏടുകളും وَالْكِتَابِ = ഗ്രന്ഥവും, വേദപുസ്തകവും الْمُنِيرِ = പ്രകാശം (വെളിച്ചം) നല്‍കുന്നതായ
3:184എനി (പിന്നെയും), അവര്‍ നിന്നെ വ്യാജമാക്കുകയാണെങ്കില്‍ (അതില്‍ പരിഭവിക്കാനില്ല;) കാരണം, നിനക്കുമുമ്പ് പല റസൂലു കളും വ്യാജമാക്കപ്പെടുകയുണ്ടായി; അവര്‍, വ്യക്തമായ തെളിവുകളും, ഏടുകളും, വെളിച്ചം നല്‍കുന്ന വേദഗ്രന്ഥവും, കൊണ്ടു വന്നിരിക്കുന്നു. [എന്നിട്ടും വ്യാജമാക്കപ്പെടുകയാണ് ചെയ്തത്.]
തഫ്സീർ : 183-184
View   
كُلُّ نَفْسٍۢ ذَآئِقَةُ ٱلْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ ٱلْقِيَـٰمَةِ ۖ فَمَن زُحْزِحَ عَنِ ٱلنَّارِ وَأُدْخِلَ ٱلْجَنَّةَ فَقَدْ فَازَ ۗ وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا مَتَـٰعُ ٱلْغُرُورِ﴿١٨٥﴾
share
كُلُّ نَفْسٍ = എല്ലാ ദേഹവും, ആളും ذَائِقَةُ = രുചി നോക്കുന്നതാണ് الْمَوْتِ = മരണത്തെ وَإِنَّمَا تُوَفَّوْنَ = നിങ്ങള്‍ക്ക് നിറവേറ്റി (പൂര്‍ത്തിയാക്കി ) തരപ്പെടുകയുള്ളൂ أُجُورَكُمْ = നിങ്ങളുടെ പ്രതിഫലങ്ങള്‍ يَوْمَ الْقِيَامَةِ = ക്വിയാമത്തുനാളില്‍ (മാത്രം) فَمَن = അപ്പോള്‍ ആര്‍ زُحْزِحَ = അവന്‍ അകറ്റപ്പെട്ടു عَنِ النَّارِ = നരകത്തില്‍ നിന്ന് وَأُدْخِلَ = അവന്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു الْجَنَّةَ = സ്വര്‍ഗത്തില്‍ فَقَدْ فَازَ = എന്നാല്‍ തീര്‍ച്ചയായും അവര്‍ ഭാഗ്യം പ്രാപിച്ചു وَمَا الْحَيَاةُ = ജീവിതമല്ല الدُّنْيَا = ഐഹിക إِلَّا مَتَاعُ = വിഭവം (സാമഗ്രികള്‍) അല്ലാതെ الْغُرُورِ = വഞ്ചനയുടെ, കൃത്രിമത്തിന്‍റെ
3:185എല്ലാ ദേഹവും [ആളും] മരണത്തെ രുചിനോക്കുന്നതാകുന്നു. നിങ്ങളുടെ കൂലി [കര്‍മഫലം]കള്‍ ക്വിയാമത്തുനാളിലേ നിങ്ങള്‍ക്ക് നിറവേറ്റിത്തരപ്പെടുകയുള്ളൂ. അപ്പോള്‍, ആര്‍ നരകത്തില്‍ നിന്ന് അകറ്റപ്പെടുകയും, സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെടുകയും ചെയ്തുവോ അവന്‍ ഭാഗ്യം പ്രാപിച്ചു. ഐഹിക ജീവിതം വഞ്ചനയുടെ വിഭവം അല്ലാതെ (മറ്റൊന്നും) അല്ല.
لَتُبْلَوُنَّ فِىٓ أَمْوَٰلِكُمْ وَأَنفُسِكُمْ وَلَتَسْمَعُنَّ مِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ مِن قَبْلِكُمْ وَمِنَ ٱلَّذِينَ أَشْرَكُوٓا۟ أَذًۭى كَثِيرًۭا ۚ وَإِن تَصْبِرُوا۟ وَتَتَّقُوا۟ فَإِنَّ ذَٰلِكَ مِنْ عَزْمِ ٱلْأُمُورِ﴿١٨٦﴾
share
لَتُبْلَوُنَّ = നിശ്ചയമായും നിങ്ങള്‍ പരീക്ഷിക്കപ്പെടും فِي أَمْوَالِكُمْ = നിങ്ങളുടെ സ്വത്തുകളില്‍ وَأَنفُسِكُمْ = നിങ്ങളുടെ ദേഹ(സ്വന്ത)ങ്ങളിലും وَلَتَسْمَعُنَّ = നിങ്ങള്‍ കേള്‍ക്കുകയും തന്നെ ചെയ്യും مِنَ الَّذِينَ = യാതൊരുകൂട്ടരില്‍ നിന്ന് أُوتُوا الْكِتَابَ = വേദഗ്രന്ഥം നല്‍കപ്പെട്ട مِن قَبْلِكُمْ = നിങ്ങളുടെ മുമ്പ് وَمِنَ الَّذِينَ = യാതൊരു കൂട്ടരില്‍ നിന്ന് أَشْرَكُوا = അവര്‍ ബഹുദൈവ വിശ്വാസം സ്വീകരിച്ച أَذًى = പീഡനം, സ്വൈരക്കേട്, ഉപ ദ്രവം كَثِيرًا = വളരെ, ധാരാളം وَإِن تَصْبِرُوا = നിങ്ങള്‍ ക്ഷമിക്കുന്ന പക്ഷം وَتَتَّقُوا = നിങ്ങള്‍ സൂക്ഷിക്കുകയും فَإِنَّ ذَٰلِكَ = എന്നാല്‍ നിശ്ചയമായും അത് مِنْ عَزْمِ الْأُمُورِ = ദൃഢ (ഉറച്ച- ധീര- ഒഴിച്ചുകൂടാത്ത) കാര്യങ്ങളില്‍ പെട്ടതാണ്
3:186നിങ്ങളുടെ സ്വത്തുക്കളിലും നിങ്ങളുടെ ദേഹങ്ങളിലും നിങ്ങള്‍ നിശ്ചയമായും പരീക്ഷണം ചെയ്യപ്പടുന്നതാണ്. നിങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ നിന്നും, "ശിര്‍ക്ക്" [ബഹുദൈവവിശ്വാസം] സ്വീകരിച്ചവരില്‍ നിന്നും നിങ്ങള്‍ ധാരാളം പീഡനം [പീഡന വാക്കുകള്‍] കേള്‍ക്കുകയും തന്നെ ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍, നിശ്ചയമായും അത് (ഒഴിച്ചുകൂടാത്ത) ദൃഢകാര്യങ്ങളില്‍ പെട്ടതാകുന്നു.
തഫ്സീർ : 185-186
View   
وَإِذْ أَخَذَ ٱللَّهُ مِيثَـٰقَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ لَتُبَيِّنُنَّهُۥ لِلنَّاسِ وَلَا تَكْتُمُونَهُۥ فَنَبَذُوهُ وَرَآءَ ظُهُورِهِمْ وَٱشْتَرَوْا۟ بِهِۦ ثَمَنًۭا قَلِيلًۭا ۖ فَبِئْسَ مَا يَشْتَرُونَ﴿١٨٧﴾
share
وَإِذْ أَخَذَ = വാങ്ങിയ സന്ദര്‍ഭം اللَّهُ = അല്ലാഹു مِيثَاقَ الَّذِينَ = യാതൊരു കൂട്ടരുടെ ഉറപ്പ് (കരാറ്) أُوتُوا الْكِتَابَ = വേദഗ്രന്ഥം നല്‍കപ്പെട്ട لَتُبَيِّنُنَّهُ = തീര്‍ച്ചയായും നിങ്ങളതിനെ വിവരിച്ചു കൊടുക്കും لِلنَّاسِ = ജനങ്ങള്‍ക്ക് وَلَا تَكْتُمُونَهُ = നിങ്ങളതിനെ മറച്ചുവെക്കാതെയുമിരിക്കും فَنَبَذُوهُ = എന്നിട്ട് അവരതിനെ ഇട്ടു, എറിഞ്ഞു وَرَاءَ ظُهُورِهِمْ = അവരുടെ മുതുകുകളുടെ പിന്നില്‍, പിന്‍പുറത്തേക്ക് وَاشْتَرَوْا = അവര്‍ വാങ്ങുകയും ചെയ്തു بِهِ = അതിന് (പകരം) ثَمَنًا = വില قَلِيلًا = തുച്ഛമായ فَبِئْسَ = അപ്പോള്‍, എത്രയോ ചീത്ത مَا يَشْتَرُونَ = അവര്‍ വാങ്ങിക്കൊണ്ടിരുന്നത്
3:187വേദഗ്രന്ഥം നല്‍കപ്പെട്ടവരുടെ ഉറപ്പ് അല്ലാഹു (അവരില്‍ നിന്ന്) വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക): നിശ്ചയമായും, നിങ്ങള്‍ അത് [വേദഗ്രന്ഥം] മനുഷ്യര്‍ക്ക് വിവരിച്ചുകൊടുക്കുകയും, അത് മൂടിവെക്കാതിരിക്കുകയും, ചെയ്യുമെന്ന്. എന്നിട്ട്, അവരതിനെ തങ്ങളുടെ പിന്‍പുറത്തേക്ക് ഇട്ടുകളഞ്ഞു ; അതിന് (പകരം) തുച്ഛമായ വില വാങ്ങുകയും ചെയ്തു. അപ്പോള്‍, അവര്‍ വാങ്ങി ക്കൊണ്ടിരുന്നത് എത്രയോ ചീത്ത!
لَا تَحْسَبَنَّ ٱلَّذِينَ يَفْرَحُونَ بِمَآ أَتَوا۟ وَّيُحِبُّونَ أَن يُحْمَدُوا۟ بِمَا لَمْ يَفْعَلُوا۟ فَلَا تَحْسَبَنَّهُم بِمَفَازَةٍۢ مِّنَ ٱلْعَذَابِ ۖ وَلَهُمْ عَذَابٌ أَلِيمٌۭ﴿١٨٨﴾
share
لَا تَحْسَبَنَّ = തീര്‍ച്ചയായും നീ വിചാരിക്കേണ്ട الَّذِينَ = യാതൊരു കൂട്ടരെ يَفْرَحُونَ = അവര്‍ സന്തോഷം കൊള്ളും, ആഹ്‌ളാദിക്കുന്നു بِمَا أَتَوا = അവര്‍ കൊണ്ടുവന്ന (ചെയ്ത- കാട്ടിയ)തിനെപ്പറ്റി وَّيُحِبُّونَ = അവര്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു أَن يُحْمَدُوا = അവര്‍ സ്തുതിക്കപ്പെടുവാന്‍ بِمَا لَمْ يَفْعَلُوا = അവര്‍ ചെയ്യാത്തതിനെപ്പറ്റി فَلَا تَحْسَبَنَّهُم = എന്നാല്‍ (അതായത്) നീ അവരെ വിചാരിക്കേണ്ട بِمَفَازَةٍ = ഭാഗ്യത്തിലാണെന്ന്, രക്ഷയിലാണെന്ന് مِّنَ الْعَذَابِ = ശിക്ഷയില്‍ നിന്ന് وَلَهُمْ = അവര്‍ക്കുണ്ട് താനും عَذَابٌ أَلِيمٌ = വേദനയേറിയ ശിക്ഷ
3:188തങ്ങള്‍ കൊണ്ടു വന്ന [ചെയ്ത] തിനെപ്പറ്റി സന്തോഷം കൊള്ളുകയും, തങ്ങള്‍ ചെയ്തിട്ടില്ലാ ത്തതിനെപ്പറ്റി തങ്ങള്‍ സ്തുതിക്കപ്പെടുവാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന വരെ തീര്‍ച്ചയായും നീ വിചാരിക്കേണ്ടാ. (അതെ) അവര്‍ ശിക്ഷയില്‍ നിന്ന് (രക്ഷപ്പെട്ട്) ഭാഗ്യത്തിലാണെന്ന് തീര്‍ച്ചയായും നീ വിചാരിക്കേണ്ട . അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട് താനും.
وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍۢ قَدِيرٌ﴿١٨٩﴾
share
وَلِلَّهِ = അല്ലാഹുവിനാണ് مُلْكُ = രാജാധിപത്യം السَّمَاوَاتِ = ആകാശങ്ങളുടെ وَالْأَرْضِ = ഭൂമിയുടെയും وَاللَّهُ = അല്ലാഹുവാകട്ടെ عَلَىٰ كُلِّ شَيْءٍ = എല്ലാ കാര്യത്തിനും قَدِيرٌ = കഴിവുള്ളവനാകുന്നു
3:189അല്ലാഹുവിനാണ് ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാ ധിപത്യം. അല്ലാഹു എല്ലാ കാര്യത്തിനും, കഴിവുള്ളവനുമാകുന്നു.
തഫ്സീർ : 187-189
View   
إِنَّ فِى خَلْقِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَٱخْتِلَـٰفِ ٱلَّيْلِ وَٱلنَّهَارِ لَـَٔايَـٰتٍۢ لِّأُو۟لِى ٱلْأَلْبَـٰبِ﴿١٩٠﴾
share
إِنَّ فِي خَلْقِ = നിശ്ചയമായും സൃഷ്ടിപ്പിലുണ്ട് السَّمَاوَاتِ = ആകാശങ്ങളുടെ وَالْأَرْضِ = ഭൂമിയുടെയും وَاخْتِلَافِ = വ്യത്യാസത്തിലും, വ്യത്യാസപ്പെടുന്നതിലും اللَّيْلِ = രാത്രിയുടെ, രാത്രി وَالنَّهَارِ = പകലിന്‍റെയും, പകലും لَآيَاتٍ = പല ദൃഷ്ടാന്തങ്ങള്‍ لِّأُولِي الْأَلْبَابِ = ബുദ്ധിമാന്‍മാര്‍ക്ക്, സല്‍ബുദ്ധിയുള്ളവര്‍ക്ക്
3:190നിശ്ചയമായും, ആകാശങ്ങളുടെയും, ഭൂമിയുടെയും സൃഷ്ടിപ്പിലും, രാവും പകലും വ്യത്യാസപ്പെടുന്നതിലും (സല്‍) ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുണ്ട്.
തഫ്സീർ : 190-190
View   
ٱلَّذِينَ يَذْكُرُونَ ٱللَّهَ قِيَـٰمًۭا وَقُعُودًۭا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِى خَلْقِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ رَبَّنَا مَا خَلَقْتَ هَـٰذَا بَـٰطِلًۭا سُبْحَـٰنَكَ فَقِنَا عَذَابَ ٱلنَّارِ﴿١٩١﴾
share
الَّذِينَ يَذْكُرُونَ اللَّهَ = അല്ലാഹുവിനെ ഓര്‍ക്കുന്നവര്‍ قِيَامًا = നില്‍ക്കുന്നവരായിട്ട്, നിന്നുകൊണ്ട് وَقُعُودًا = ഇരുന്നവരായും, ഇരുന്നുകൊണ്ടും وَعَلَىٰ جُنُوبِهِمْ = അവരുടെ പാര്‍ശ്വങ്ങളിലായും (കിടന്നുകൊണ്ടും) وَيَتَفَكَّرُونَ = അവര്‍ ചിന്തിക്കുകയും ചെയ്യും فِي خَلْقِ = സൃഷ്ടിപ്പില്‍ السَّمَاوَاتِ = ആകാശങ്ങളുടെ وَالْأَرْضِ = ഭൂമിയുടെയും رَبَّنَا = ഞങ്ങളുടെ റബ്ബേ مَا خَلَقْتَ = നീ സൃഷ്ടിച്ചില്ല, സൃഷ്ടിച്ചതല്ല هَٰذَا = ഇത്, ഇതിനെ بَاطِلًا = നിരര്‍ത്ഥമായി سُبْحَانَكَ = നീ മഹാപരിശുദ്ധന്‍, നിന്നെ പരിശുദ്ധപ്പെടുത്തുന്നു (കീര്‍ത്തനം ചെയ്യുന്നു) فَقِنَا = അതിനാല്‍ ഞങ്ങളെ കാത്തുതരണേ عَذَابَ النَّارِ = നരക ശിക്ഷ(യില്‍ നിന്ന്)
3:191അതായത്, നിന്നുകൊണ്ടും, ഇരുന്നുകൊണ്ടും, തങ്ങളുടെ പാര്‍ശ്വങ്ങളിലായി (കിടന്ന്) കൊണ്ടും അല്ലാഹുവിനെ ഓര്‍മിക്കുന്നവര്‍. ആകാശങ്ങളുടെയും, ഭൂമിയുടെയും സൃഷ്ടിപ്പിനെപ്പറ്റി അവര്‍ ചിന്തിച്ചു കൊണ്ടിരിക്കുകയും ചെയ്യും. "ഞങ്ങളുടെ റബ്ബേ, ഇത് (ഒക്കെ) നീ നിരര്‍ത്ഥമായി സൃഷ്ടിച്ചിട്ടില്ല; നീ മഹാ പരിശുദ്ധന്‍! [നിനക്ക് സ്‌തോത്രം]. അതിനാല്‍, നീ ഞങ്ങളെ നരകശിക്ഷയില്‍ നിന്ന് കാ(ത്തുരക്ഷി)ക്കണേ!
رَبَّنَآ إِنَّكَ مَن تُدْخِلِ ٱلنَّارَ فَقَدْ أَخْزَيْتَهُۥ ۖ وَمَا لِلظَّـٰلِمِينَ مِنْ أَنصَارٍۢ﴿١٩٢﴾
share
رَبَّنَا = ഞങ്ങളുടെ റബ്ബേ إِنَّكَ = നിശ്ചയമായും നീ مَن تُدْخِلِ = ആരെ നീ പ്രവേശിപ്പിക്കുന്നുവോ النَّارَ = നരകത്തില്‍ فَقَدْ أَخْزَيْتَهُ = നീ അവരെ അപമാനത്തിലാക്കി وَمَا لِلظَّالِمِينَ = അക്രമികള്‍ക്കില്ല مِنْ أَنصَارٍ = സഹായികളായി (ആരും)
3:192"ഞങ്ങളുടെ റബ്ബേ, യാതൊരുവനെ നീ നരകത്തില്‍ പ്രവേശിപ്പിച്ചുവോ അവനെ തീര്‍ച്ചയായും നീ അപമാനത്തിലാക്കി. അക്രമികള്‍ക്ക് സഹായികളായി (ആരും) ഇല്ലതാനും.
رَّبَّنَآ إِنَّنَا سَمِعْنَا مُنَادِيًۭا يُنَادِى لِلْإِيمَـٰنِ أَنْ ءَامِنُوا۟ بِرَبِّكُمْ فَـَٔامَنَّا ۚ رَبَّنَا فَٱغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّـَٔاتِنَا وَتَوَفَّنَا مَعَ ٱلْأَبْرَارِ﴿١٩٣﴾
share
رَّبَّنَا إِنَّنَا = ഞങ്ങളുടെ റബ്ബേ ഞങ്ങള്‍ سَمِعْنَا = ഞങ്ങള്‍ കേട്ടു مُنَادِيًا = ഒരു വിളിച്ചുപറയുന്നവനെ (ഒരാളെ) يُنَادِي = വിളിക്കുന്നതായി, വിളിച്ചുപറയുന്ന لِلْإِيمَانِ = സത്യവിശ്വാസത്തിലേക്ക് أَنْ آمِنُوا = നിങ്ങള്‍ വിശ്വസിക്കുവിന്‍ എന്ന് بِرَبِّكُمْ = നിങ്ങളുടെ റബ്ബില്‍ فَآمَنَّا = എന്നിട്ട് ഞങ്ങള്‍ വിശ്വസിച്ചു رَبَّنَا = ഞങ്ങളുടെ റബ്ബേ فَاغْفِرْ لَنَا = അതിനാല്‍ നീ ഞങ്ങള്‍ക്ക് പൊറുത്ത് തരണേ ذُنُوبَنَا = ഞങ്ങളുടെ പാപങ്ങള്‍ وَكَفِّرْ عَنَّا= ഞങ്ങളില്‍ നിന്ന് മൂടിവെച്ച് (മാപ്പാക്കി) തരുകയും വേണമേ سَيِّئَاتِنَا = ഞങ്ങളുടെ തിന്മകളെ وَتَوَفَّنَا = ഞങ്ങളെ മരിപ്പിക്കുക (പിടിച്ചെടുക്കുക)യും വേണമേ مَعَ الْأَبْرَارِ = പുണ്യവാന്‍മാരോടുകൂടി, സജ്ജനങ്ങളോടൊപ്പം
3:193"ഞങ്ങളുടെ റബ്ബേ, സത്യവിശ്വാസത്തിലേക്ക് (ക്ഷണിച്ചു കൊണ്ട്) ഒരാള്‍ വിളിച്ചു പറയുന്നതായി ഞങ്ങള്‍ കേട്ടു: "നിങ്ങള്‍, നിങ്ങളുടെ റബ്ബില്‍ വിശ്വസിക്കുവിന്‍" എന്ന്: അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, അതിനാല്‍, ഞങ്ങളുടെ പാപങ്ങളെ ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ! ഞങ്ങളുടെ തിന്മകളെ ഞങ്ങളില്‍ നിന്ന് നീ മൂടിവെച്ച് (മാപ്പാക്കി) തരുകയും ചെയ്യേണമേ! പുണ്യവാന്‍മാരുടെ കൂടെ [അവരുടെ കൂട്ടത്തിലായി] ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ!
رَبَّنَا وَءَاتِنَا مَا وَعَدتَّنَا عَلَىٰ رُسُلِكَ وَلَا تُخْزِنَا يَوْمَ ٱلْقِيَـٰمَةِ ۗ إِنَّكَ لَا تُخْلِفُ ٱلْمِيعَادَ﴿١٩٤﴾
share
رَبَّنَا وَآتِنَا = ഞങ്ങളുടെ റബ്ബേ ഞങ്ങള്‍ക്ക് നല്‍കുകയും വേണമേ مَا وَعَدتَّنَا = നീ ഞങ്ങളോട് വാഗ്ദാനം ചെയ്തത് عَلَىٰ رُسُلِكَ = നിന്‍റെ റസൂലുകളിലൂടെ وَلَا تُخْزِنَا = ഞങ്ങളെ അപമാനത്തിലാക്കുക (നിന്ദ്യമാക്കുക- വഷളാക്കുക)യും ചെയ്യരുതേ يَوْمَ الْقِيَامَةِ = ക്വിയാമത്തുനാളില്‍ إِنَّكَ = നിശ്ചയമായും നീ لَا تُخْلِفُ = നീ എതിര് (വ്യത്യാസം) പ്രവര്‍ത്തിക്കുകയില്ല, ലംഘിക്കുകയില്ല الْمِيعَادَ = കരാര്‍ വാഗ്ദത്തം
3:194"ഞങ്ങളുടെ റബ്ബേ, നിന്‍റെ റസൂലുകളിലൂടെ നീ ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളത് നീ ഞങ്ങള്‍ക്ക് നല്‍കുകയും ചെയ്യേണമേ! ക്വിയാമത്തു നാളില്‍, ഞങ്ങളെ നീ അപമാനപ്പെടുത്തു കയും ചെയ്യരുതേ! നിശ്ചയമായും നീ, വാഗ്ദത്തം ലംഘിക്കുകയില്ല."
തഫ്സീർ : 191-194
View   
فَٱسْتَجَابَ لَهُمْ رَبُّهُمْ أَنِّى لَآ أُضِيعُ عَمَلَ عَـٰمِلٍۢ مِّنكُم مِّن ذَكَرٍ أَوْ أُنثَىٰ ۖ بَعْضُكُم مِّنۢ بَعْضٍۢ ۖ فَٱلَّذِينَ هَاجَرُوا۟ وَأُخْرِجُوا۟ مِن دِيَـٰرِهِمْ وَأُوذُوا۟ فِى سَبِيلِى وَقَـٰتَلُوا۟ وَقُتِلُوا۟ لَأُكَفِّرَنَّ عَنْهُمْ سَيِّـَٔاتِهِمْ وَلَأُدْخِلَنَّهُمْ جَنَّـٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ثَوَابًۭا مِّنْ عِندِ ٱللَّهِ ۗ وَٱللَّهُ عِندَهُۥ حُسْنُ ٱلثَّوَابِ﴿١٩٥﴾
share
فَاسْتَجَابَ = അപ്പോള്‍ (ഉടനെ) ഉത്തരം നല്‍കി (നല്‍കുകയായി), നല്‍കും لَهُمْ = അവര്‍ക്ക് رَبُّهُمْ = അവരുടെ റബ്ബ് أَنِّي لَا أُضِيعُ = ഞാന്‍ പാഴാക്കുകയില്ലെന്ന് عَمَلَ عَامِلٍ = ഒരു പ്രവര്‍ത്തിക്കുന്നവന്‍റെയും പ്രവൃത്തി (കര്‍മം) مِّنكُم = നിങ്ങളില്‍ നിന്ന് مِّن ذَكَرٍ = ആണായിട്ടുള്ള أَوْ أُنثَىٰ = അല്ലെങ്കില്‍ പെണ്ണായിട്ടുള്ള بَعْضُكُم = നിങ്ങളില്‍ ചിലര്‍ مِّن بَعْضٍ = ചിലരില്‍ നിന്നാകുന്നു فَالَّذِينَ = എന്നാല്‍ യാതൊരു കൂട്ടര്‍ هَاجَرُوا = അവര്‍ ഹിജ്‌റഃപോയി وَأُخْرِجُوا = അവര്‍ പുറത്താക്ക (ബഹിഷ്‌കരിക്ക)പ്പെടുകയും ചെയ്തു مِن دِيَارِهِمْ = തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് وَأُوذُوا = അവര്‍ ഉപദ്രവിക്ക (ദ്രോഹിക്ക)പ്പെടുകയും ചെയ്തു فِي سَبِيلِي = എന്‍റെ മാര്‍ഗത്തില്‍ وَقَاتَلُوا = അവര്‍ യുദ്ധം ചെയ്കയും وَقُتِلُوا = അവര്‍ കൊല്ലപ്പെടുകയും ചെയ്തു لَأُكَفِّرَنَّ = തീര്‍ച്ചയായും ഞാന്‍ മൂടിവെക്കും (മാപ്പാക്കും) عَنْهُمْ = അവര്‍ക്ക് سَيِّئَاتِهِمْ = അവരുടെ തിന്മകളെ وَلَأُدْخِلَنَّهُمْ = അവരെ ഞാന്‍ പ്രവേശിപ്പിക്കുകയും തന്നെ ചെയ്യും جَنَّاتٍ = ചില സ്വര്‍ഗങ്ങളില്‍ تَجْرِي = നടക്കും, ഒഴുകും مِن تَحْتِهَا = അതിന്‍റെ അടിഭാഗത്തിലൂടെ الْأَنْهَارُ = അരുവികള്‍ ثَوَابًا = പ്രതിഫലം, കൂലിയായിട്ട് مِّنْ عِندِ اللَّهِ = അല്ലാഹുവിന്‍റെ പക്കല്‍നിന്ന് وَاللَّهُ = അല്ലാഹുവാകട്ടെ عِندَهُ = അവന്‍റെ അടുക്കലുണ്ട് حُسْنُ الثَّوَابِ = നല്ല കൂലി (പ്രതിഫലം)
3:195അപ്പോള്‍, അവരുടെ റബ്ബ് അവര്‍ക്ക് ഉത്തരം നല്‍കുകയായി: "ആണോ, പെണ്ണോ ആകട്ടെ, നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവൃത്തി ഞാന്‍ പാഴാക്കിക്കളയുകയില്ല:- നിങ്ങളില്‍ ചിലര്‍ ചിലരില്‍ നിന്നുള്ളവരാകുന്നു [എല്ലാവരും ഒരുപോലെത്തന്നെയാണ്]:- എന്നാല്‍, (സ്വരാജ്യം വിട്ട്) ഹിജ്‌റഃ പോകുകയും, തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുകയും, എന്‍റെ മാര്‍ഗത്തില്‍ ഉപദ്രവിക്കപ്പെടുകയും, യുദ്ധം ചെയ്യുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളവര്‍. തീര്‍ച്ചയായും അവര്‍ക്ക് അവരുടെ തിന്മകളെ ഞാന്‍ മൂടിവെച്ച് (മാപ്പാക്കി) കൊടുക്കുകയും, അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകുന്ന സ്വര്‍ഗങ്ങളില്‍ അവരെ ഞാന്‍ പ്രവേശിപ്പിക്കുകയും തന്നെ ചെയ്യും. (അതെ) അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള പ്രതിഫലം. അല്ലാഹുവാകട്ടെ, അവന്‍റെ പക്കല്‍ നല്ല പ്രതിഫലം ഉണ്ടു താനും
തഫ്സീർ : 195-195
View   
لَا يَغُرَّنَّكَ تَقَلُّبُ ٱلَّذِينَ كَفَرُوا۟ فِى ٱلْبِلَـٰدِ﴿١٩٦﴾
share
لَا يَغُرَّنَّكَ = തീര്‍ച്ചയായും നിന്നെ വഞ്ചിക്കരുത്, ചതിപ്പെടുത്താതിരിക്കട്ടെ تَقَلُّبُ = തിരിഞ്ഞുമറിഞ്ഞ് കൊണ്ടിരിക്കല്‍ (സ്വൈരവിഹാരം കൊള്ളല്‍) الَّذِينَ كَفَرُوا = അവിശ്വസിച്ചവരുടെ فِي الْبِلَادِ = രാജ്യങ്ങളില്‍ (നാട്ടിലൂടെ)
3:196(നബിയേ) അവിശ്വസിച്ചവര്‍ രാജ്യങ്ങളില്‍ സ്വൈര വിഹാരം കൊള്ളുന്നത് നിന്നെ വഞ്ചിച്ചു കളയരുത്.
مَتَـٰعٌۭ قَلِيلٌۭ ثُمَّ مَأْوَىٰهُمْ جَهَنَّمُ ۚ وَبِئْسَ ٱلْمِهَادُ﴿١٩٧﴾
share
مَتَاعٌ = അനുഭവ (സുഖഭോഗ- ഉപയോഗ- സാമാന) മാണ് قَلِيلٌ = തുച്ഛമായ ثُمَّ = പിന്നീട് مَأْوَاهُمْ = അവരുടെ സങ്കേതം, പ്രാപ്യസ്ഥാനം جَهَنَّمُ = ജഹന്നമാകുന്നു وَبِئْسَ = എത്രയോ ചീത്ത الْمِهَادُ = (ആ) വിരിപ്പ്, വിതാനം
3:197തുച്ഛമായ ഒരു സുഖാനുഭവമത്രെ (അത്). പിന്നെ, അവരുടെ സങ്കേതം "ജഹന്നം" [നരകം] ആകുന്നു. അതെത്രയോ ചീത്ത വിരിപ്പ്!
لَـٰكِنِ ٱلَّذِينَ ٱتَّقَوْا۟ رَبَّهُمْ لَهُمْ جَنَّـٰتٌۭ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا نُزُلًۭا مِّنْ عِندِ ٱللَّهِ ۗ وَمَا عِندَ ٱللَّهِ خَيْرٌۭ لِّلْأَبْرَارِ﴿١٩٨﴾
share
لَٰكِنِ = എന്നാല്‍, എങ്കിലും الَّذِينَ اتَّقَوْا = സൂക്ഷിച്ചവര്‍ رَبَّهُمْ = തങ്ങളുടെ റബ്ബിനെ لَهُمْ = അവര്‍ക്കുണ്ട് جَنَّاتٌ = സ്വര്‍ഗങ്ങള്‍ تَجْرِي = നടക്കും, ഒഴുകും مِن تَحْتِهَا = അതിന്‍റെ അടിഭാഗത്തിലൂടെ الْأَنْهَارُ = നദികള്‍ خَالِدِينَ = നിത്യവാസികളായിട്ട് فِيهَا = അതില്‍ نُزُلًا = (വിരുന്ന്) സല്‍ക്കാരം مِّنْ عِندِ اللَّهِ = അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള وَمَا عِندَ اللَّهِ = അല്ലാഹുവിന്‍റെ പക്കലുള്ളത് خَيْرٌ = ഉത്തമമാണ് لِّلْأَبْرَارِ = പുണ്യവാന്‍മാര്‍ക്ക്
3:198എന്നാല്‍, തങ്ങളുടെ റബ്ബിനെ സൂക്ഷിച്ചുവന്നവരാകട്ടെ, അവര്‍ക്ക് അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളുണ്ട്; അതില്‍ (അവര്‍) നിത്യവാസികളായിക്കൊണ്ട്. (അതെ) അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള സല്‍ക്കാരം! അല്ലാഹുവിന്‍റെ അടുക്കല്‍ ഉള്ളതാവട്ടെ, പുണ്യവാന്‍മാര്‍ക്ക് ഏറ്റവും ഉത്തമമാകുന്നു.
തഫ്സീർ : 196-198
View   
وَإِنَّ مِنْ أَهْلِ ٱلْكِتَـٰبِ لَمَن يُؤْمِنُ بِٱللَّهِ وَمَآ أُنزِلَ إِلَيْكُمْ وَمَآ أُنزِلَ إِلَيْهِمْ خَـٰشِعِينَ لِلَّهِ لَا يَشْتَرُونَ بِـَٔايَـٰتِ ٱللَّهِ ثَمَنًۭا قَلِيلًا ۗ أُو۟لَـٰٓئِكَ لَهُمْ أَجْرُهُمْ عِندَ رَبِّهِمْ ۗ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ﴿١٩٩﴾
share
وَإِنَّ = നിശ്ചയമായും مِنْ أَهْلِ الْكِتَابِ = വേദക്കാരില്‍ നിന്നുണ്ട് لَمَن يُؤْمِنُ = വിശ്വസിക്കുന്ന ചിലര്‍ بِاللَّهِ = അല്ലാഹുവില്‍ وَمَا أُنزِلَ = ഇറക്കപ്പെട്ടതിലും إِلَيْكُمْ = നിങ്ങളിലേക്ക് وَمَا أُنزِلَ = ഇറക്കപ്പെട്ടതിലും إِلَيْهِمْ = അവരിലേക്ക് خَاشِعِينَ = താഴ്മ (ഭക്തി) കാണിക്കുന്നവരായിക്കൊണ്ട് لِلَّهِ = അല്ലാഹുവിന്, അല്ലാഹുവിനോട് لَا يَشْتَرُونَ = അവര്‍ വാങ്ങുകയില്ല بِآيَاتِ اللَّهِ = അല്ലാഹുവിന്‍റെ ആയത്തുകള്‍ക്ക് (പകരം) ثَمَنًا = വില قَلِيلًا = തുച്ഛമായ أُولَٰئِكَ = അക്കൂട്ടര്‍ لَهُمْ = അവര്‍ക്കുണ്ട് أَجْرُهُمْ = അവരുടെ പ്രതിഫലം عِندَ رَبِّهِمْ = അവരുടെ റബ്ബിന്‍റെ അടുക്കല്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു سَرِيعُ = വേഗമുള്ളവനാണ് الْحِسَابِ = വിചാരണ, കണക്ക് നോക്കല്‍
3:199നിശ്ചയമായും വേദക്കാരില്‍ (തന്നെ) ഉണ്ട് ചിലര്‍; അല്ലാഹുവിന് താഴ്മ ചെയ്തുകൊണ്ട് അല്ലാഹുവിലും, നിങ്ങളിലേക്ക് ഇറക്കപ്പെട്ടതിലും അവരിലേക്ക് ഇറക്കപ്പെട്ടതിലും അവര്‍ വിശ്വസിക്കുന്നു: അല്ലാഹുവിന്‍റെ "ആയത്ത് " [വചനം]കള്‍ക്ക് അവര്‍ അല്‍പമായ വില വാങ്ങുകയില്ല. അക്കൂട്ടര്‍ അവര്‍ക്ക് അവരുടെ റബ്ബിന്‍റെ അടുക്കല്‍ അവരുടെതായ കൂലിയുണ്ട്. നിശ്ചയമായും, അല്ലാഹു വിചാരണ വേഗം നടത്തുന്നവനാകുന്നു.
തഫ്സീർ : 199-199
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱصْبِرُوا۟ وَصَابِرُوا۟ وَرَابِطُوا۟ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ﴿٢٠٠﴾
share
يَا أَيُّهَا الَّذِينَ آمَنُوا = വിശ്വസിച്ചവരേ اصْبِرُوا = ക്ഷമിക്കുവിന്‍, സഹിക്കുവിന്‍ وَصَابِرُوا = ക്ഷമയില്‍ മുന്നിടുക (മികവ്- മല്‍സരം കാട്ടുക)യും ചെയ്യുവിന്‍ وَرَابِطُوا = കെട്ടിക്കാക്കുകയും ചെയ്യുവിന്‍ وَاتَّقُوا اللَّهَ = അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ لَعَلَّكُمْ = നിങ്ങള്‍ ആയേക്കാം, ആകുവാന്‍വേണ്ടി تُفْلِحُونَ = വിജയം പ്രാപിക്കുക
3:200ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ ക്ഷമിക്കുവിന്‍, ക്ഷമയില്‍ മികവ് കാണിക്കുകയും ചെയ്യുവിന്‍, കെട്ടിക്കാത്ത് (തയ്യാറെടുത്ത്) കൊണ്ടിരിക്കുകയും ചെയ്യുവിന്‍; അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍- നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
തഫ്സീർ : 200-200
View